പിണറായിയുടെ മോഹം കോടിയേരിയെ ആഭ്യന്തരം ഏൽപ്പിച്ച് മരുമകനെ എകെജി സെന്റർ ഏൽപ്പിക്കാൻ; ന്യൂനപക്ഷ ചർച്ചകളുടെ നേട്ടം സ്വന്തമാക്കാൻ എളമരം കരിമും; സിപിഎമ്മിനെ വെട്ടിലാക്കി മുരളീധരന്റെ റിയാസിന്റെ മുഖ്യമന്ത്രിപദ മോഹ ചർച്ചയും; അസ്വസ്ഥരായി ബേബിയും തോമസ് ഐസക്കും; എറണാകുളത്ത് ചർച്ചകൾ കൊഴുക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിൽ ഒറ്റക്കെട്ടാണ്. ബിനീഷ് കോടിയേരിയ്ക്കെതിരെ അതിരൂക്ഷ ആരോപണവും കേസും വന്നു. ബിനീഷ് ഏതാണ്ട് ഒരു വർഷം ജയിലിലും കിടന്നു. നാണക്കേട് കാരണം കോടിയേരി പാർട്ടിയിൽ നിന്ന് അവധി എടുത്തു. ഈ അവധി റദ്ദാക്കി തിരിച്ചു കൊണ്ടു വന്നത് പിണറായി വിജയനായിരുന്നു. ഇതിന് കാരണം രാഷ്ട്രീയത്തിൽ സജീവമാക്കി കോടിയേരിയെ മന്ത്രിസഭയിൽ രണ്ടാമനാക്കാനായിരുന്നു. കോടിയേരിയെ ആഭ്യന്തര മന്ത്രിയാക്കി മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയാക്കാനായിരുന്നു ഇതെല്ലാം. എന്നാൽ കോടിയേരി മാറുന്നുവെങ്കിൽ മാറട്ടെ പാർട്ടി സെക്രട്ടറിയായി ഞാനെത്തുമെന്ന നിലപാട് എളമരം കരിം എടുത്തതായാണ് സൂചന. ഈ രണ്ട് നിലപാടുകളോടും അതൃപ്തിയിലാണ് എംഎ ബേബിയും തോമസ് ഐസക്കും. അങ്ങനെ സിപിഎമ്മിൽ വല്ലാത്തൊരു സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി വി എസ് അച്യുതാനന്ദനും പിണറായി വിജയുമായിരുന്നു സിപിഎമ്മിലെ രണ്ട് ചേരികളുടെ നേതാക്കൾ. വിഎസിന വെട്ടുന്നതിൽ പിണറായി വിജയിക്കുകയും ചെയ്തു. സെക്രട്ടറി പദവിയിൽ സംഘടനയെ കൈയിലൊതുക്കിയായിരുന്നു ഇതെല്ലാം. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തിൽ ഒന്നും വി എസ് ഫാക്ടറില്ല. സംസ്ഥാന സമ്മേളനത്തിന് അസുഖ കിടക്കയിലുള്ള വി എസ് എത്താനും സാധ്യതയില്ല. അപ്പോഴും എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിൽ അതിശക്തമായ ചർച്ചകൾ നടക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ സീനിയോറിട്ടി മറികടന്ന് ഉയർത്തുന്നതിനെ എളമരം കരിമും കൂട്ടരും എതിർക്കും. സിപിഎമ്മിന്റെ മത നിരപേക്ഷതയെ അട്ടിമറിക്കുന്നതിനെ എംഎ ബേബിയും തോമസ് ഐസക്കും അനുകൂലിക്കില്ല.
കോൺഗ്രസ് ന്യൂനപക്ഷങ്ങളെ തഴഞ്ഞു വെന്ന ചർച്ച സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ ഇരുന്ന് കോടിയേരി ചെയ്യാൻ പാടില്ലെന്ന വികാരം സിപിഎമ്മിൽ ശക്തമാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരേ സമുദായക്കാരനാണെന്ന ചർച്ചയുടെ ലക്ഷ്യം സിപിഎമ്മിൽ റിയാസിനെ ഉയർത്തിക്കൊണ്ടു വരലായിരുന്നു. ഈ രഹസ്യനീക്കത്തെയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രത്യക്ഷ അഭിപ്രായ പ്രകടനത്തിലൂടെ പൊതു സമൂഹത്തിൽ ചർച്ചയാക്കുന്നത്. കോൺഗ്രസിന്റെ ചെലവിൽ റിയാസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഫലത്തിൽ ഇനിയാരെയെങ്കിലും ന്യൂനപക്ഷത്തു നിന്ന് സിപിഎം പാർട്ടി സെക്രട്ടറിയാക്കിയാൽ അതു പോലും വർഗ്ഗീയ പ്രീണനമാണെന്ന ചർച്ചയായി മാറും. ഇതാണ് തോമസ് ഐസക്കിനേയും ബേബിയേയും അലോസരപ്പെടുത്തുന്നത്.
ഏതായാലും ഈ ചർച്ച തനിക്ക് അനുകൂലമാക്കാനാണ് എളമരത്തിന്റെ ശ്രമം. പാർട്ടിയിൽ റിയാസിനേക്കാൾ എത്രയോ സീനിയറായ തനിക്ക് പാർട്ടിയിൽ അർഹതപ്പെട്ട സ്ഥാനം വേണമെന്ന നിലപാട് എളമരം എടുക്കും. ഇത് റിയാസിന്റെ മോഹങ്ങളെ തകർക്കുകയും ചെയ്യും. എഎൻ ഷംസീറിനെക്കാൾ ജൂനിയറായ റിയാസിന് തുണ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവെന്ന പരിഗണനയാണെന്ന ചർച്ചയും സജീവമാക്കും. ഇങ്ങനെ റിയാസിന് വേണ്ടി കോടിയേരിയും തനിക്ക് വേണ്ടി എളമരും കളത്തിൽ നിറയുമ്പോൾ പാർട്ടിയിലെ സീനിയർ നേതാക്കളായ എംഎ ബേബിയും തോമസ് ഐസക്കും അടക്കമുള്ളവർ നിരാശരാണ്. യുവാക്കളെ ഉയർത്തിക്കാട്ടിയുള്ള നയങ്ങളൊരുക്കലെല്ലാം റിയാസിന് വേണ്ടിയുള്ളതാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്.
കോഴിക്കോട്ടെ ബേപ്പൂർ സിപിഎമ്മിന്റെ ഉറച്ച സീറ്റാണ്. റിയാസിന്റെ ജയം ഉറപ്പിക്കാൻ വികെസി മുഹമ്മദ് കോയയെ അവിടെ നിന്ന് മാറ്റിയതും മറ്റും നേരത്തെ തന്നെ കോഴിക്കോട്ടെ പാർട്ടിയിൽ വലിയ ചർച്ചയാണ്. ഇനിയും വളഞ്ഞ വഴിയിലൂടെ റിയാസിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന വാദവും ശക്തമാണ്. ഷംസീറിനെ മന്ത്രിയാക്കാത്തതും എംബി രാജേഷിനും സ്പീക്കറാക്കിയതും റിയാസിനെ പൊതുമരാമത്ത് മന്ത്രിയാക്കാനായിരുന്നു. ടൂറിസവും റിയാസിന് മുഖ്യമന്ത്രി നൽകി. വിദേശത്ത് പോയപ്പോൾ പോലും മുഖ്യമന്ത്രി പദം ആർക്കും നൽകിയില്ല. എല്ലാം ഏകപക്ഷീയമാണെന്ന നിലപാട് പാർട്ടിയിൽ ബഹുഭൂരിഭാഗത്തിനുമുണ്ട്. എന്നാൽ അധികാരവും സംഘടനയും പിണറായിയ്ക്കൊപ്പമാണ്. എതിർത്താൽ പാർട്ടിയിൽ നിന്ന് പുറത്താകുകയും ചെയ്യും. അതുകൊണ്ട് വിമതരെല്ലാം മൗനത്തിലാണ്. എങ്കിലും എറണാകുളം സമ്മേളനത്തിൽ ആഞ്ഞടിക്കാനാണ് ചിലരുടെ തീരുമാനം.
പാലീസിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് പിണറായി ഒഴിയുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഉപമുഖ്യമന്ത്രി പദത്തോടെ ആഭ്യന്തര വകുപ്പ് നൽകാനാണ് ആലോചന. മയോ ക്ലീനിക്കിൽ നിന്ന് കിട്ടുന്ന ഉപദേശങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം എടുക്കുക. എറണാകുളത്താണ് പാർട്ടി സംസ്ഥാന സമ്മേളനം. ഇവിടെ നടക്കുന്ന ചർച്ചകളാകും നിർണ്ണായകം. മന്ത്രിമാരുടെ പ്രവർത്തനത്തിൽ പലർക്കും അതൃപ്തിയുണ്ട്. അങ്ങനെ വന്നാൽ മന്ത്രിസഭയും പുനഃസംഘടിപ്പിച്ചേക്കും. പാർട്ടി സമ്മേളനത്തിലെ വിമർശനങ്ങൾ പരിഗണിച്ചാകും ഇത്തരം തീരുമാനം. മുഖ്യമന്ത്രിക്ക് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപ്പര്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോടിയേരിയെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത്. ഇതിനൊപ്പം മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയായാൽ ന്യൂനപക്ഷങ്ങളെ കൂടുതലായി സിപിഎമ്മിലേക്ക് അടുപ്പിക്കാനും കഴിയുമെന്നാണ് പിണറായിയുടെ പക്ഷം. ലോക്സഭയിൽ പരമാവധി സീറ്റ് നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മന്ത്രിസഭയിലേക്ക് വരാൻ കോടിയേരിക്കും താൽപ്പര്യമുണ്ടെന്നാണ് സൂചന. പൊലീസിന്റെ നിയന്ത്രണം കോടിയേരിക്ക് നൽകി കൂടുതൽ ശക്തമായ ഭരണ നിർവ്വഹണമാണ് പിണറായി ലക്ഷ്യമിടുന്നത്. മറ്റ് ഭരണപരമായ കാര്യങ്ങളുടെ നിർവ്വഹണത്തിനിടെ പൊലീസിങിൽ കാര്യമായി ശ്രദ്ധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസിന് മുഴുവൻ സമയ മന്ത്രിയെന്നതാണ് പിണറായിയുടെ താൽപ്പര്യം. എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ കണ്ണൂരിലാണ് പാർട്ടി കോൺഗ്രസ്. ഇതിന് മുമ്പു തന്നെ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്തും. യുവ നേതൃത്വം പാർട്ടിക്ക് വരാൻ മുഹമ്മദ് റിയാസിനെ സെക്രട്ടറിയാക്കുന്നതിലൂടെ കഴിയുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് എളമരം കരിം ടീമും പാർട്ടി സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കാൻ നീക്കം സജീവമാക്കുന്നത്.
പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ റിയാസ് നടത്തുന്ന ഇടപെടലുകളിൽ ഭാര്യാ പിതാവ് കൂടിയായ പിണറായി പൂർണ്ണ തൃപ്തനാണ്. ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കാൻ പിണറായി ആഗ്രഹിച്ചാൽ അർക്കും അതിനെ എതിർക്കാനാകില്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി റിയാസ് മാറണമെങ്കിൽ അധികാരമുള്ളപ്പോൾ തന്നെ പാർട്ടിയിലെ താക്കോൽ സ്ഥാനത്ത് വരേണ്ടതുണ്ടെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോടിയേരിക്ക് ആഭ്യന്തരവും ഉപമുഖ്യമന്ത്രി പദവും നൽകി മന്ത്രിസഭയിലേക്ക് കൊണ്ടു വരാനുള്ള നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍