സൊമാറ്റോ ജീവനക്കാരുടെ വേഷത്തിൽ ഒന്നുമറിയാത്ത പോലെ മൊബൈലും നോക്കി ഒരുടീം; കർണാടക രജിസ്ട്രേഷൻ കാർ നന്നാക്കുന്ന പോലെ അഭിനയിച്ച് മറ്റൊരു ടീമും; എംഡിഎംഎ കൈമാറാൻ എത്തിയ 'യൂഡോ'യെ വളഞ്ഞ് തോക്കുചൂണ്ടി വിരട്ടി കരുനാഗപ്പള്ളി സിഐ; ബെംഗളൂരുവിലെ വമ്പൻ സ്രാവ് വലയിലായത് ഇങ്ങനെ
ആർ പീയൂഷ്
കൊല്ലം: രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയായ ആഫ്രിക്കയിലെ ഘാനാ സ്വദേശി ക്രിസ്ത്യൻ യൂഡോയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത് സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ. ബംഗളൂരു സർജാപുരയിൽ വച്ചാണ് ജീവൻ പണയപ്പെടുത്തി പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. വേഷപ്രച്ഛന്നരായ പൊലീസ് സംഘം യൂഡോയെ വളഞ്ഞപ്പോൾ ആക്രമിക്കാനെത്തിയവർക്ക് നേരെ കരുനാഗപ്പള്ളി സിഐ ജി ഗോപകുമാർ സിനിമാ സ്റ്റൈൽ തോക്കു ചൂണ്ടി വിരട്ടി. വെടി പൊട്ടുമെന്ന് മനസ്സിലായതോടെ സംഘാംഗങ്ങൾ ഓടി രക്ഷപെട്ടു.
മൂന്നാഴ്ച മുൻപാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കേരളപുരം സ്വദേശിയായ അജിത് എന്ന യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ഇടപാടുകാരുടെ ശൃഖലയെപറ്റി പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞത്. അജിത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ നഴ്സിങ് പഠനം നടത്തുന്ന അൽത്താഫ് ആണ് ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയത് എന്ന് പൊലീസ് മനസിലാക്കി. അൽത്താഫിനെ അറസ്റ്റ് ചെയ്തപ്പോൾ പാലക്കാട് സ്വദേശിയും ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർത്ഥിയുമായ അൻവർ ആണ് വിദേശികളുമായി നേരിട്ട് ഇടപാട് നടത്തുന്നതെന്ന് പൊലീസ് മനസ്സിലാക്കി. അൻവറിനെ പൊലീസ് തന്ത്രപരമായി ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. അൻവറാണ് യൂഡോയെ പറ്റിയുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്. യൂഡോയെ പിടികൂടാൻ അത്ര എളുപ്പമല്ലെന്ന് പൊലീസിന് മനസ്സിലായി. ഇതോടെ കേരളത്തിലേക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയായ യൂഡോയെ പിടികൂടാൻ കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം പൊലീസ് ഉറക്കമിളച്ചുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെയാണ് അൻവറിനെ മുൻപിൽ നിർത്തി പൊലീസ് കളി തുടങ്ങിയത്.
യൂഡോയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചാൽ മാപ്പു സാക്ഷിയാക്കാം എന്ന് അൻവറിന് പൊലീസ് വാഗ്ദാനം നൽകി. തുടർന്ന് അൻവറിന്റെ ഫോണിൽ നിന്നും യൂഡോയെ വീഡിയോ കോളിൽ വിളിച്ച് എം.ഡി.എം.എ വേണം എന്ന് പൊലീസ് അറിയിച്ചു. സർജാപുരയിൽ എത്താമെന്ന് യൂഡോ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അൻവറും പൊലീസ് സംഘവും സ്ഥലത്തെത്തി കാത്തു നിന്നു. ഇതിനിടയിൽ രണ്ട് അഭിഭാഷകരും ഓട്ടോ റിക്ഷക്കാരനുമായി തർക്കമുണ്ടാകുകയും കർണ്ണാടക പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസിനെ കണ്ടതോടെ യൂഡോ അൻവറിനെ സമീപത്തേക്ക് വന്നില്ല. ഇതോടെ ഓപ്പറേഷൻ പാളിപ്പോയി എന്ന് കരുതി പൊലീസ് അൻവറുമായി മടങ്ങി. എന്നാൽ പൊലീസ് വീണ്ടും ഒന്നു കൂടി പരിശ്രമിക്കാമെന്ന് കരുതി അൻവറിനോട് മറ്റൊരു സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെടാൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ കാത്തു നിന്ന സ്ഥലത്തിന്റെ മറ്റൊരു ഭാഗത്തേക്ക് എത്താൻ യൂഡോ അറിയിച്ചു. ഒരു കാരണവശാലും യൂഡോ രക്ഷപെടരുതെന്ന് തീരുമാനിച്ച പൊലീസ് സംഘം പിന്നെ തിരക്കഥ മാറ്റിയെഴുതി.
സമീപത്ത് നിന്നും സൊമാറ്റോ ജീവനക്കാരുടെ യൂണിഫോമും ഒരു കാറും രണ്ട് ബൈക്കും തരപ്പെടുത്തി. യൂഡോ എത്താമെന്ന് പറഞ്ഞ സ്ഥലത്ത് സൊമാറ്റോ ജീവനക്കാരെന്ന രീതിയിൽ പൊലീസ് നിലയുറപ്പിച്ചു. കർണ്ണാടക രജിസ്ട്രേഷൻ കാർ നിർത്തിയിട്ട് മെക്കാനിക്കൽ തകരാർ പരിഹരിക്കുന്നതു പോലെയും പൊലീസ് നിന്നു. അൽപ്പ സമയത്തിനകം തന്നെ യൂഡോ സ്ഥലത്തെത്തി. അൻവറുമായി സംസാരിക്കുകയും എം.ഡി.എം.എ കൈമാറുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് സംഘം യൂഡോയെ വളഞ്ഞു. അപകടം മനസ്സിലായ യൂഡോ ഉച്ചത്തിൽ അലറിയതോടെ ഒരു കാറിൽ നിന്നും സ്ത്രീ അടക്കമുള്ള ഒരു സംഘം ആളുകൾ പൊലീസിന് നേരെ പാഞ്ഞടുത്തു. ഇതോടെയാണ് സിഐ ഗോപകുമാർ റിവോൾവർ എടുത്തു ചൂണ്ടിയത്. തോക്കു കണ്ടതോടെ സംഘം ഭയന്നു പിന്മാറി. ഉടൻ തന്നെ യൂഡോയെ വാഹനത്തിൽ കയറ്റി പൊലീസ് സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. കർണ്ണാടക പൊലീസ് അറിയാതെയായിരുന്നു ഓപ്പറേഷൻ. കാരണം ലഹരിമാഫിയകൾക്ക് പൊലീസുമായി അടുത്ത ബന്ധമാണുള്ളത്. ഏതെങ്കിലും കാരണവശാൽ വിവരം ചോർന്നാൽ പ്രതിയെ പിടികൂടാൻ കഴിയില്ല എന്നതിനാൽ രഹസ്യമായിട്ടായിരുന്നു എല്ലാം നടന്നത്. പൊലീസിന്റെ പിടിയിലാകുമ്പോൾ യൂഡോയുടെ കൈവശം 52 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു.
കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ എം.ഡി.എം.എ, ഹെറോയിൻ എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ ക്രിസ്റ്റ്യൻ യൂഡോ. യൂഡോ ഉൾപ്പെടെയുള്ള ആഫ്രിക്കൻ വംശജർ ലഹരികടത്തിന്റെ എല്ലാ തലത്തിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നൈജീരിയക്കാരാണ് ഇതിൽ ഏറെയും. മുൻപ് സൈബർ കുറ്റകൃത്യങ്ങളിൽ വ്യാപകമായിരുന്ന നൈജീരിയക്കാർ പൊലീസ് നടപടികൾ വർധിച്ചതോടെയാണ് ലഹരികടത്തിലേക്കുകൂടി ശ്രദ്ധ തിരിച്ചത്. വിദ്യാർത്ഥി വീസയിലാണ് ഏറെപ്പേരും ഇന്ത്യയിൽ എത്തുന്നത്. കുടുംബത്തെയും ഒപ്പം കൂട്ടും. ക്രിസ്ത്യൻ യൂഡോ ബംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ ബികോം വിദ്യാർത്ഥിയാണ്. വടക്കൻ ബംഗളൂരു കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. അവിടെ എം.ഡി.എം.എ നിർമ്മാണ യൂണിറ്റ് വരെ തയാറാക്കിയിട്ടുണ്ട്. പൊലീസ് കരുതിയതിനേക്കാൾ ബുദ്ധികൂർമതയുള്ളവരാണ് നൈജീരിയക്കാർ. എം.എസ്.സി കെമിസ്ട്രി വരെ നേടിയ പലരും അതുവഴി ലഭിച്ച അറിവുകൾ ലഹരിനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
കാരിയർമാരിൽ പ്രധാനികൾ സ്ത്രീകളാണ്. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് ലഹരികടത്തിയാൽ പരിശോധന കുറയും. സിന്തറ്റിക് ലഹരിവസ്തുക്കൾ കഞ്ചാവ് പോലെ കടത്താൻ ബുദ്ധിമുട്ടില്ല. എം.ഡി.എം.എ കാഴ്ചയിൽ ഉപ്പുപരൽ പോലെയുള്ളതുകൊണ്ട് സംശയവും തോന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരെത്തുന്ന മലയാളി വിദ്യാർത്ഥികൾ സാമ്പത്തികലാഭം മുന്നിൽക്കണ്ടാണ് മയക്കുമരുന്ന് വിൽപ്പനസംഘത്തിന്റെ പിടിയിലാകുന്നത്. വിദേശികൾ 1,100 രൂപയ്ക്ക് നൽകുന്ന ഒരു ഗ്രാം എം.ഡി.എം.എ ചില കെമിക്കലുകൾ കലർത്തി തൂക്കം വർധിപ്പിച്ചാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ തൂക്കം വർധിപ്പിച്ച ലഹരിമരുന്ന് ഗ്രാമിന് 3,000 രൂപയ്ക്ക് വിറ്റ് അമിതലാഭം നേടാം എന്നതാണ് വിദ്യാർത്ഥികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് വിദ്യാർത്ഥികളടക്കമുള്ളവർ ലഹരി വിതരണക്കാരാകുന്നത്.
മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കാരന്റെ അറസ്റ്റ് നിസാരമാക്കാതെ അന്വേഷിച്ചിറങ്ങിയ കരുനാഗപ്പള്ളി പൊലീസിന്റെ ദൃഢനിശ്ചയമാണ് നിർണ്ണായക അറസ്റ്റിന് വഴിവച്ചത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ജിമ്മി ജോസ്, ശരത് ചന്ദ്രൻ, എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ, സീനിയർ സി.പി.ഒമാരായ രാജീവ്, സാജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ.
Stories you may Like
- ഡിജിപി ഓഫീസിന് മുക്കിന് താഴെ മാഫിയ; ചതിക്കുഴി എങ്ങും സജീവം
- എംഡിഎംഎ ഒളിപ്പിച്ചു മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
- അമ്മ ചോരയിൽ കുളിച്ചു കിടക്കുന്ന കാഴ്ച്ച കാണേണ്ടി വന്ന നടുക്കത്തിൽ ഒമ്പതു വയസുകാരൻ
- ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാജി നയപരം
- വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍