2014ൽ മോഷണത്തിന് ആദ്യ അറസ്റ്റ്; കോടതിയിൽ ഇംഗ്ലീഷിൽ വാദിച്ച് ജയിച്ച് പൊലീസിനെതിരെ കൊടുത്തത് 50 ലക്ഷത്തിന്റെ മാനനഷ്ട കേസ്; അഞ്ച് ലക്ഷം കെട്ടിവയ്ക്കാതിരിക്കാൻ പാപ്പർ സ്യൂട്ട് നൽകിയ നിയമ ബുദ്ധി; മെഡിക്കൽ കോളേജിലെ ഐ ഫോൺ മോഷണത്തിൽ തെളിഞ്ഞത് 26 ലക്ഷത്തിന്റെ ബാങ്ക് ബാലൻസും; തിരുവനന്തപുരം സബ് ജയിലിലുള്ള തോമസ് പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പോ? കേരള പൊലീസിനെ വട്ടം കറക്കുന്ന യാചക വേഷത്തിൽ കറങ്ങി നടക്കുന്ന ഡോക്ടർ കള്ളന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: മെഡിക്കൽ കോളെജ് എസ്ബിഐ ശാഖയിൽ നിന്ന് ഇടപാടുകാരന്റെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനു പിടിയിലായി സബ് ജയിലിൽ കഴിയുന്ന ഡോക്ടർ പി.ഇ.തോമസ് (75) പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പാണോ? അടിമുടി ദുരൂഹമായി തുടരുന്ന തോമസിന്റെ പശ്ചാത്തലം തേടിയുള്ള പൊലീസിന്റെ അന്വേഷണത്തിൽ ഇത്തരമൊരു സംശയവും ഇപ്പോൾ അവശേഷിക്കുകയാണ്. ഒരേ സമയം ഡോക്ടറും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനുമാണെന്ന് ഇയാൾ അവകാശപ്പെടുകയും അതേ സമയം യാചകനായി മോഷണം നടത്തുകയുമാണ് ചെയ്യുന്നത്. മെഡിക്കൽ കോളെജ് പരിസരത്തും റെയിൽവേ സ്റ്റേഷനിലും യാചകനായി മോഷണം നടത്തുകയും ഹൈക്കോടതിയിൽ വരെ കേസുകൾ സ്വയം വാദിക്കുകയും ചെയ്യുന്ന തോമസ് ഒരു സവിശേഷ കഥാപാത്രമായാണ് പൊലീസിന്റെ മുന്നിൽ നിൽക്കുന്നത്. വേഷം മാറാൻ ഇയാൾ മിടുക്കനുമാണ്. ഒരു സമയത്ത് മെഡിക്കൽ കോളെജ് പരിസരത്ത് നിന്നും അഞ്ചു രൂപ കൈനീട്ടി വാങ്ങുന്ന യാചകനാണെങ്കിൽ ഇയാൾ പിറ്റേന്ന് കോട്ടും സ്യൂട്ടും അണിഞ്ഞു വഞ്ചിയൂർ കോടതിയിൽ കേസ് സ്വയം വാദിക്കുകയും ചെയ്യും. നല്ല രീതിയിൽ ഇംഗ്ലീഷ് പറയുന്ന ഇയാൾ ആവശ്യത്തിനു നിയമ പരിജ്ഞാനവും സ്വായത്തമാക്കിയിട്ടുണ്ട്.
കാഞ്ഞ പുള്ളിയാണെന്ന് ആദ്യമേ മനസിലാക്കിയ പൊലീസിന്റെ സംശയം ഇയാൾ സുകുമാരക്കുറുപ്പാണോ എന്ന സംശയത്തിലേക്ക് തിരിയുകയാണ്. ഇൻഷൂറൻസ് തുക കിട്ടാൻ ഫിലിം റെപ്രസന്റിറ്റീവ് ആയ ചാക്കോയെ ചുട്ടുകരിച്ച് കൊന്ന ശേഷം മുങ്ങിയ സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യം ഇപ്പോഴും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കെ ഇയാൾ സുകുമാരക്കുറുപ്പ് ആണോ എന്ന സംശയം പൊലീസിന് ബലപ്പെടുകയാണ്. ഇയാളുടെ ചെയ്തികളും മോഷണവും മൊഴിയും പശ്ചാത്തലവും ഒക്കെ ദുരൂഹമായി തുടരുകയുമാണ്. തോമസിന് ഒപ്പം ഭാര്യയുമുണ്ട്. സാധാരണ വേഷത്തിൽ കണ്ടാൽ ഇവർ മോഷ്ടാക്കളാണ് എന്ന് ആരും കരുതില്ലാ എന്നാണ് പൊലീസും പറയുന്നത്. മൂന്നര പതിറ്റാണ്ടിന്നിടെ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ അച്ചടിമഷി പുരണ്ട സുകുമാരക്കുറുപ്പ് എന്ന കുറ്റവാളി ഇയാളാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
2014-ൽ റെയിൽവേ സ്റ്റേഷനിലെ മോഷണത്തിനു ഇയാൾ റെയിൽവേ പൊലീസിന്റെ പിടിയിലായിരുന്നു. എസ്കലെറ്ററിൽ കയറുമ്പോൾ യാത്രികന്റെ ബാഗ് തുറന്നു മോഷണം നടത്തിയതിന് സിസിടിവി ദൃശ്യങ്ങൾ വഴിയാണ് ഇയാളെ റെയിൽവേ പൊലീസ് പിടികൂടിയത്. തികച്ചും സാങ്കേതികമായ കാരണങ്ങളാൽ കേസ് തള്ളിയപ്പോൾ തന്നെ സിസിടിവി ദൃശ്യങ്ങൾ സഹിതം കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഇയാൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു വഞ്ചിയൂർ കോടതിയിൽ മാനനഷ്ടത്തിനു കേസ് ഫയൽ ചെയ്തു. കള്ളനല്ലാത്ത തന്നെ കള്ളനാക്കി ചിത്രീകരിച്ചു എന്നാണ് ഇയാൾ മാനനഷ്ടക്കേസിൽ ആരോപിക്കുന്നത്. അമ്പത് ലക്ഷം രൂപയ്ക്ക് കേസ് നൽകുമ്പോൾ അഞ്ച് ലക്ഷം കെട്ടിവയ്ക്കുന്നത് ഒഴിവാക്കാൻ ഇയാൾ ഒപ്പം പാപ്പർസ്യൂട്ടും ഫയൽ ചെയ്തു.
ദരിദ്രനായതിനാൽ തന്റെ അടുക്കൽ അഞ്ച് ലക്ഷം രൂപ ഇല്ലാ എന്നാണ് ഇപ്പോൾ വഞ്ചിയൂർ കോടതിയിൽ നടന്നു വരുന്ന കേസിൽ ഇയാൾ നൽകിയ പാപ്പർ ഹർജിയിൽ പറയുന്നത്. പക്ഷെ മെഡിക്കൽ കോളെജ് എസ്ബിഐ മോഷണക്കേസിൽ കുടുങ്ങിയപ്പോൾ ഇയാളുടെ മെഡിക്കൽ കോളെജിലെ രണ്ടു എസ്ബി ശാഖകളിലെ നാല് അക്കൗണ്ടിൽ മാത്രം 26 ലക്ഷത്തോളം രൂപയുണ്ട്. ഇയാളുടെ ഈ വിചിത്രമായ ചെയ്തികൾ കാരണമാണ് ഇയാൾ സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന സംശയം പൊലീസിൽ പ്രബലമാകുന്നത്. ഫിലിം റെപ്പ് ചാക്കോയെ ചുട്ടുകരിക്കുമ്പോൾ സുകുമാരക്കുറുപ്പിന് പ്രായം 38 വയസാണ്. ഈ രീതിയിൽ നോക്കുകയാണെങ്കിൽ കുറുപ്പിന് പ്രായം എഴുപത് കഴിഞ്ഞിരിക്കും. തോമസിനും പ്രായം ഇപ്പോൾ എഴുപത്തഞ്ചാണ്. വിരൽ ചൂണ്ടൽ ഇപ്പോൾ തോമസിനെ നേരെ ഉയരുകയാണ്.
മെഡിക്കൽ കോളെജ് മോഷണം വഞ്ചിയൂർ കേസിൽ ഇയാൾക്ക് തിരിച്ചടിയായിരിക്കുകയാണ്. മോഷ്ടാവല്ല എന്ന് സ്വയം വാദിച്ച ഇയാൾ മോഷ്ടാവാണെന്ന് എസ്ബിഐ ശാഖയിലെ മോഷണം തെളിയിക്കുന്നു. പാപ്പർ ആണെന്ന് പറഞ്ഞു പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത ഇയാളുടെ മെഡിക്കൽ കോളെജ് പരിസരത്തെ നാല് അക്കൗണ്ടിൽ മാത്രം 26 ലക്ഷത്തിൽ പരം രൂപയുമുണ്ട്. പൊലീസിനോടും പരാതിയിലും ഇയാൾ പറയുന്ന തോമസ് എന്ന പേര് തന്നെ വ്യാജമെന്ന സംശയവും പൊലീസിനുണ്ട്. മെഡിക്കൽ കോളെജ് ബ്ലഡ് ബാങ്കും പരിസരവും കേന്ദ്രീകരിച്ച് കഴിഞ്ഞ വർഷങ്ങളിൽ നടന്ന മുഴുവൻ മോഷണങ്ങൾക്കും പൊലീസ് സംശയിക്കുന്നത് ഇയാളെയാണ്. വെറുമൊരു മോഷ്ടാവായ ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടിയത് മെഡിക്കൽ കോളെജ് പൊലീസാണ്.
ഇയാളുടെ മുഴുവൻ നിക്ഷേപങ്ങളെക്കുറിച്ച് ഇപ്പോൾ മെഡിക്കൽ കോളെജ് പൊലീസ് വ്യാപകമായ രീതിയിൽ അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ്. സുകുമാരക്കുറുപ്പിന്റെ ചെയ്തികൾ ഇയാളുടെ മുഴുവൻ പ്രവർത്തികളിലും ഒളിഞ്ഞിരിക്കുന്നതിനാൽ ഇയാൾ സുകുമാരക്കുറുപ്പ് ആണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു നീക്കുന്നത്. ഇയാളുടെത് വ്യാജ വിലാസമാണ്. രണ്ടു കേസുകളിൽ നൽകിയത് രണ്ടു വിലാസം. ഊരും പേരും പറയുന്നേയില്ല. പൊലീസ് രേഖകളിൽ ഒന്നും ഇയാളെക്കുറിച്ച് മുൻവിവരങ്ങളില്ല. ഒന്നും ഇയാൾ വെളിപ്പെടുത്തുന്നുമില്ല.
കഴിഞ്ഞ ഒമ്പതിനാണ് മെഡിക്കൽ കോളെജ് എസ്ബിഐ ശാഖയിൽ നിന്ന് ഇടപാടുകാരന്റെ ഐഫോൺ മോഷ്ടിച്ചതിന് തോമസ് എന്ന് പറയുന്ന ഇയാൾ പിടിയിലാകുന്നത്. എസ്ബിഐ മെഡിക്കൽ കോളെജ് ശാഖയിൽ വന്ന ഒരു ഒരു ഇടപാടുകാരിയായ രമ്യയുടെ 45000 രൂപ വിലവരുന്ന ഐ ഫോൺ മോഷ്ടിച്ചപ്പോഴാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇടപാടുകാരി എഴുന്നേറ്റു പോയപ്പോൾ ഇയാൾ ഐഫോൺ മോഷ്ടിച്ചു. ഫോൺ നഷ്ടമായി എന്ന് മനസിലായപ്പോൾ ഇടപാടുകാരി ബാങ്ക് അധികൃതരുടെ സഹായം തേടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ഫോൺ മോഷ്ടിക്കുന്നത് വ്യക്തമായി കണ്ടു. മോഷ്ടിച്ച ഫോണുമായി പുറത്തുപോയ ഇയാൾ മടങ്ങി വന്നു ക്യൂവിൽ തുടർന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും എന്ന ധാരണയില്ലാതെയാണ് ഇയാൾ വീണ്ടും ക്യൂവിൽ തുടർന്നത്. ബാങ്ക് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോമസ് ഐഫോൺ മോഷ്ടിക്കുന്നതും പുറത്തു പോവുന്നതും തിരിച്ച് വരുന്നതുമെല്ലാം പകൽ പോലെ വ്യക്തം. ബാങ്ക് അധികൃതർ ഇയാളെ തടഞ്ഞുവെച്ച് മെഡിക്കൽ കോളെജ് പൊലീസിന് കൈമാറി.
മെഡിക്കൽ കോളെജ് പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തട്ടിപ്പിന്റെയും മോഷണത്തിന്റെയും മഞ്ഞുമലയുടെ തുമ്പുകൾ മാത്രമാണ് ലഭിച്ചത്. ഇയാളുടെ പ്രായാധിക്യം കാരണം പൊലീസിന് പരിമിതികൾ വരുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷമായി മെഡിക്കൽ കോളെജ് പരിസരത്ത് നടന്ന മിക്ക മോഷണങ്ങളിലും ഇയാളുടെ പങ്ക് പൊലീസിന് വെളിവായി. ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ചാണ് മിക്ക മോഷണങ്ങളും. ഉറങ്ങുന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്റെ അടുത്ത് പോയി ഉറങ്ങും. എഴുന്നേൽക്കുമ്പോൾ അയാളുടെ മൊബൈൽ അല്ലെങ്കിൽ പേഴ്സ് അടിച്ചു മാറ്റിയിരിക്കും. ആളുകളുടെ മുന്നിൽ കൈ നീട്ടും. എല്ലാ സ്ഥലത്തും യാചകന്റെ രീതിയിൽ പെരുമാറും. പക്ഷെ കേസ് കോടതിയിൽ എത്തിയാൽ കോട്ടും സ്യൂട്ടുമിട്ട് സ്വയം വാദിക്കാൻ എത്തും. ഹൈക്കോടതിയിൽ വരെ വാദിക്കും. ഇയാളുടെ വിലാസം വ്യാജമാണ് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൊഴികളും വ്യാജമാണ്-പൊലീസ് പറയുന്നു. കോടതിയിൽ സ്വയം വാദിക്കുന്നതിനാൽ ഇയാളെ സൂക്ഷിച്ചാണ് പൊലീസ് കൈകാര്യം ചെയ്തിരിക്കുന്നതും.
തോമസിന് എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നുള്ളതിന്റെ ഒരു വിശദാംശവും പൊലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ മോഷണങ്ങളുടെ തുമ്പുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇയാൾ എത്ര മോഷണ പരമ്പരകൾ നടത്തി, എത്ര ലക്ഷം അടിച്ചു മാറ്റി എന്നതിനൊന്നും തെളിവില്ല. ഇയാളുടെ മൊഴിയും വന്നിട്ടില്ല. ഇയാളുടെ കിങ്കരന്മാരെക്കുറിച്ചും പൊലീസിന് വിവരമില്ല. മെഡിക്കൽ കോളെജ് എസ്ബിഐയിൽ നിന്ന് അടിച്ചു മാറ്റിയ ഐഫോൺ ഉടമയ്ക്ക് ഫോൺ തിരിച്ചു കൊടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആ ഫോൺ പോയ വഴി നോക്കി ഇപ്പോൾ പൊലീസ് അന്തംവിട്ടു നിൽക്കുകയാണ്.
തോമസ് ആ ഫോൺ ഒരാൾക്ക് കൈമാറി. അയാൾ വേറെ ആർക്കോ കൈമാറി. ഇയാൾ ഈ ഫോൺ ആർക്ക് കൈമാറി എന്ന് തോമസിനോ മറ്റുള്ളവർക്കോ രൂപവുമില്ല. 45000 രൂപയുടെ ഐ ഫോൺ ആണ് തോമസ് അടിച്ചു മാറ്റിയിട്ടും പൊലീസിന് കണ്ടുപിടിക്കാൻ കഴിയാതെ പോയത്. ഇപ്പോഴും തോമസ് റിമാൻഡിൽ തുടരുകയാണ്. തോമസ് ഒറിജിനൽ കള്ളൻ തന്നെ എന്ന് കോടതി മനസിലാക്കിയതിനാൽ ഇപ്പോഴും തോമസിന് ജാമ്യവും ലഭിച്ചില്ല. ഇപ്പോൾ മെഡിക്കൽ കോളെജ് പൊലീസ് തോമസിനെ വീണ്ടും കസ്റ്റഡിയിൽ തേടുകയാണ്. 'തോമസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ മോഷണവിവരവും ഇയാളുടെ പാശ്ചാത്തലവും മനസിലാക്കാൻ സാധിക്കൂ-കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളെജ് ക്രൈം സിഐ ഗോപകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഒരുപാട് സംശയങ്ങൾ തോമസിനെ ചുറ്റിപ്പറ്റി പൊലീസിന് ഇപ്പോൾ ജനിച്ചിരിക്കുകയാണ്. ഇപ്പോഴും പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണോ എന്ന സംശയം ഉള്ളിൽ ജനിച്ചതുകൊണ്ട് തന്നെയാണ് തോമസിന്റെ യഥാർത്ഥ പാശ്ചാത്തലവും മോഷണ കഥകളും തേടി ഇയാളുടെ അന്വേഷണ മുനമ്പിൽ നിർത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- എൻഎസ്എസിനും സുകുമാരൻ നായർക്കും പ്രശംസയുമായി ജെയ്ക്ക് സി തോമസ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്