ചോദ്യപേപ്പർ ചോർന്നത് തെളിഞ്ഞതിനാൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദ് ചെയ്യണം; വിശ്വാസ്യതയുള്ള ഏജൻസിയുടെ അന്വേഷണമാണ് വേണ്ടത്; സിബിഐ അന്വേഷണത്തെ പി.എസ്.സി ഭയപ്പെടേണ്ട സാഹചര്യമേന്താണ്? ഞങ്ങളുടെ കൈകൾ ശുദ്ധമാണ് എന്നു പറഞ്ഞാൽ പി.എസ്.സിയുടെ പ്രശ്നം തീർന്നു; മുൻപുള്ള ചോദ്യപേപ്പർ ചോർച്ചാ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ഒരുക്കിക്കൊടുത്തത് ക്രൈംബ്രാഞ്ച്: പിഎസ്സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ മറുനാടനോട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ പി.എസ്.സിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ, പി.എസ്.സി ഇതിൽ ഇൻവോൾവ്ഡ് അല്ലെങ്കിൽ ഏത് ഏജൻസി അന്വേഷിക്കുന്നതിലും പി.എസ്.സി എതിർക്കേണ്ട കാര്യമേന്താണെന്ന് പിഎസ്സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ. എന്ത് അന്വേഷണം വന്നാലും ഏത് ഏജൻസിയുടെ അന്വേഷണം വന്നാലും പി.എസ്.സി ഭയപ്പെടെണ്ട സാഹചര്യമേന്താണ്? പിഎസ്സിയുടെ ഏർപ്പാടുകൾ സുതാര്യമാണ്. റിലൈബിൾ ആണ് ക്രെഡിബിലിറ്റിയുണ്ട്, അതിനു അക്വറസിയുണ്ട് എന്ന് പി.എസ്.സിക്ക് വിശ്വാസമുണ്ടെങ്കിൽ ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്ന നിലപാട് പി.എസ്.സിക്ക് എടുത്താൽ പോരേ? രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞാൻ ആയിരുന്നു പി.എസ്.സി ചെയർമാൻ എങ്കിൽ ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിക്കുക. പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കും അതിനു വേണ്ടി ഏത് ഏജൻസിയും അന്വേഷിക്കട്ടെ. അത് ഞങ്ങൾ സ്വാഗതം ചെയ്യും. ഞങളുടെ കൈകൾ ശുദ്ധമാണ്. ഞങ്ങൾക്ക് ഒന്നും മറച്ചുവെയ്ക്കാൻ ഉദ്ദേശ്യമില്ല. എന്ന് പറഞ്ഞാൽ പിഎസ്സിയുടെ മുന്നിലുള്ള പ്രശ്നം തീർന്നു. പിന്നെ പി.എസ്.സിയുടെ മുന്നിൽ വേറെ ചോദ്യങ്ങളില്ല. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിനെ പി.എസ്.സി ഭയക്കുന്നത് എന്തിനു എന്ന ചോദ്യം മുഴങ്ങുന്നുണ്ട്-രാധാകൃഷ്ണൻ പറയുന്നു.
ചോദ്യപേപ്പർ ചോർന്നിരിക്കുന്നു. പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് മങ്ങൽ ഏറ്റിരിക്കുന്നു. പിഎസ്സിയുടെ വിശ്വാസ്യത സംരക്ഷിക്കലാണ് ഏറ്റവും പരമപ്രധാനമായ കാര്യം. കോടിക്കണക്കിനു ജനങ്ങൾ വിശ്വാസത്തിൽ എടുത്തിരിക്കുന്ന സ്ഥാപനമാണ്. അതിന്റെ വിശ്വാസ്യത തകരാൻ പാടില്ല. അത് സംരക്ഷിക്കാൻ ആവശ്യമായ കാര്യമാണ് ചെയ്യേണ്ടത്. ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് വന്നാൽ ഇതിനു മുൻപ് ഒരു അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പരീക്ഷാപേപ്പർ ചോദ്യപേപ്പർ ചോർച്ചയുടെ കേസ് ആണിത്. പതിനൊന്നു കൊല്ലം കഴിഞ്ഞിട്ടും ഇതുവരെ ഈ കേസിൽ ഒന്നുമായിട്ടില്ല. ഈ കേസിൽ കുറ്റാരോപിതർക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ക്രൈംബ്രാഞ്ച് ഒരുക്കിക്കൊടുത്തു. ആ കേസ് കോടതിയിൽ വന്നോ എന്ന് പോലും സംശയമുണ്ട്. കൊല്ലത്ത് നിന്നാണ് ആ കേസ് വരുന്നത്.
സലാഹുദ്ദീൻ ആയിരുന്നു ആ ഘട്ടത്തിൽ പിഎസ്സി ചെയർമാൻ. ആ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തിയാണ് നിയമനം നടന്നത്. ആ ലിസ്റ്റ് ഫൈനലൈസ് ചെയ്യുന്നത് എന്റെ കാലത്താണ്. ചോദ്യപേപ്പർ ചോർന്നതായി തെളിഞ്ഞ ഘട്ടത്തിൽ ആ പരീക്ഷ നിലനിർത്തുന്നതിൽ എന്താണ് സാംഗത്യമുള്ളത്. നമുക്ക് എങ്ങിനെ പറയാൻ കഴിയും. ഒരാൾക്ക് മാത്രമേ ചോദ്യ പേപ്പർ ലഭിച്ചുള്ളൂ എന്ന് നമുക്ക് എങ്ങിനെ പറയാൻ കഴിയും. ചോർന്നു കഴിഞ്ഞ ചോദ്യപേപ്പറിന്റെ ഗുണഭോക്താക്കൾ ആരെന്നു ഇപ്പോൾ നമുക്ക് പറയാൻ കഴിയില്ല. പലരും കാണാം. ഈ കാര്യവും അന്വേഷണ പരിധിയിൽ വരേണ്ടതാണ്. ഈ പരീക്ഷ എന്ത് ചെയ്യണം എന്ന കാര്യത്തിൽ പിഎസ്സി തീരുമാനം എടുക്കേണ്ടതാണ്. അന്വേഷണ പരിധിയിൽ ഉള്ള രണ്ടു പേർക്ക് മാത്രമേ ചോദ്യപേപ്പർ ലഭിച്ചുള്ളൂ എന്ന് ആർക്കും ഉറപ്പിക്കാൻ കഴിയില്ല. വളരെ വിപുലമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വസ്തുതകൾ വെളിയിൽ വരുകയുള്ളൂ.
ചോദ്യങ്ങൾ ഇട്ടവർ എത്രപേരുണ്ട്. ചോദ്യങ്ങൾ എഴുതിയവർ എത്രപേർ. എത്ര സെറ്റ് ചോദ്യങ്ങൾ ഇട്ടാണ് ചോദ്യപേപ്പർ ഫൈനലൈസ് ചെയ്തത്. ചോദ്യങ്ങൾ ഉണ്ടാക്കിയവർ തമ്മിലുള്ള ബന്ധമെന്ത്? ഇതൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം പരിശോധിച്ച് ഫുൾ പ്രൂഫ് ആക്കി അന്വേഷണം നടത്തി പിഎസ്സിയുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് വേണ്ടത്. ഏറ്റവും പ്രധാനം പിഎസ്സിയുടെ വിശ്വാസ്യത തന്നെയാണ്. പിഎസ്സി കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. അതിൽ തർക്കമില്ല. ചോദ്യപേപ്പർ ചോരാനുള്ള പ്രശ്നങ്ങൾ പലതാണ്. ഒന്ന് പിഎസ്സിയിൽ നിന്നും ചോരാം. പക്ഷെ പിഎസ്സിയിൽ നിന്നും ചോരാനുള്ള സാധ്യതകൾ വളരെ കുറവാണ്. അത് ഒരു ശതമാനം മാത്രമേയുള്ളൂ. ചോദ്യപേപ്പർ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ചോർന്നിട്ടുണ്ടാകാം. ചോദ്യപേപ്പർ തയ്യാറാക്കിയ ആൾ ചോർത്തിക്കൊടുത്തോ എന്ന് സംശയിക്കാവുന്നതാണ്. ചോദ്യപേപ്പർ തയ്യാറാക്കിയ ആളുകളും അത് ലഭിച്ച ആളുകളും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ടതാണ്. ആരൊക്കെ എങ്ങിനെയൊക്കെ ഇടപെട്ടു എന്ന് അന്വേഷിക്കേണ്ടതുണ്ട്. എല്ലാം അന്വേഷണത്തിൽ തെളിഞ്ഞു വരണം.
ഒരു പിഎസ്സി പരീക്ഷാ പേപ്പർ ഹാളിൽ ഇരുപത് പേർ മാത്രമേയുണ്ടാകൂ. ആ ഇരുപത് ചോദ്യവും മേശപ്പുറത്ത് വയ്ക്കണം. അര മണിക്കൂർ കഴിഞ്ഞു മാത്രമേ ഈ ചോദ്യപേപ്പർ മേശപ്പുറത്ത് നിന്നും എടുക്കാൻ അനുവാദമുള്ളൂ. അതുവരെ അത് ഉദ്യോഗാർത്ഥിയെ കാത്തു കിടക്കണം. എന്നിട്ട് ഹാജരില്ല എന്ന സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണം. പൊട്ടിക്കാതെ തന്നെ കവർ ചെയ്ത് സൂക്ഷിക്കണം. ഇൻവിജിലേറ്റർക്ക് ചോദ്യപേപ്പർ പൊട്ടിച്ച് വായിക്കാനുള്ള അവകാശമില്ല. അതാണ് അതിന്റെ നിയമം. ചോദ്യപേപ്പർ പൊട്ടിച്ചോ എന്നൊക്കെ അന്വേഷിക്കണം. പൊട്ടിച്ചെങ്കിൽ അത് എന്തിനു പൊട്ടിച്ചു എന്ന് അന്വേഷിക്കണം. ചോദ്യപേപ്പർ ചോർച്ചയിൽ പിഎസ്സിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടാകാനുള്ള സാധ്യതകൾ വളരെ കുറവാണ്. ഉദ്യോഗസ്ഥർ ഈ കാര്യങ്ങളിൽ വളരെ കർക്കശക്കാരാണ്. എനിക്ക് അറിയുന്ന പിഎസ്സി ഉദ്യോഗസ്ഥർ ഈ രീതിയിൽ ഉള്ളവരാണ്.
വളരെ കർക്കശമായി ആക്ടും റൂളും അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് പിഎസ്സിയിൽ ഉള്ളത്. . തൊണ്ണൂറ്റോമ്പത് ശതമാനം ഉദ്യോഗസ്ഥരും ചട്ടം അനുസരിച്ച് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടാണ് പിഎസ്സിയുടെ വിശ്വാസ്യത നിലനിൽക്കുന്നത്. ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പിഎസ്സി ഉദ്യോഗസ്ഥർക്കിടയിൽ നിന്നും ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ തുലോം വിരളമാണ്. പക്ഷെ പിഎസ്സി ചോദ്യപേപ്പർ ചോർച്ച ഉണ്ടായിരിക്കെ ആരൊക്കെ അതിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിൽ ഈ ഘട്ടത്തിൽ എത്തുക പ്രയാസമാണ്. അന്വേഷണം നടക്കട്ടെ. അന്വേഷണ ഏജൻസിയിൽ വിശ്വാസവും വരണം. ഈ രണ്ടു പേരിൽ മാത്രമായി അന്വേഷണം ഒതുക്കുന്നത് ശരിയല്ല. ചോദ്യപേപ്പർ എവിടെ നിന്ന് ചോർന്നു, ആരൊക്കെ ഇടപെട്ടു, എങ്ങിനെ കിട്ടി ഇതൊക്കെ അന്വേഷണത്തിൽ തെളിയേണ്ടതാണ്.
പിഎസ്സി റാങ്ക് ലിസ്റ്റ് എടുത്തു നോക്കൂ. അറുപത് മാർക്ക് ആണ് ഏറ്റവും ഉയർന്നത് എങ്കിൽ 60.99 ഉം, 60.98 ഉം 60.97 ഉം ഒക്കെയുള്ള വ്യത്യാസമാകും വരിക. ഒന്നാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും തമ്മിൽ വലിയ മാർക്കിന്റെ വ്യത്യാസം വരില്ല. ഒരു വലിയ വ്യത്യാസം പിഎസ്സിയുടെ റാങ്ക്ലിസ്റ്റിൽ ഉണ്ടാകാറില്ല. അങ്ങിനെ സംഭവിച്ചിരിക്കാം എന്ന് തന്നെ വയ്ക്കാം. അത് ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത് വേറെ കാര്യം. ക്രൈംബ്രാഞ്ച് അന്വേഷണം വരുംമുൻപ് തന്നെ ഇത് ശിവരഞ്ജിത്തിനെക്കൊണ്ടും നസീമിനെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കാമായിരുന്നു. ചോദ്യവും ഉത്തരക്കടലാസും കൊടുത്തിട്ട് എഴുതാൻ പറഞ്ഞാൽ പോരേ? അതിൽ തന്നെ വാസ്തവം തെളിയുമായിരുന്നു. ഇപ്പോൾ ചോദ്യക്കടലാസ് ചോർന്നു എന്ന് ഉറപ്പാണ്. അത് ആര് ചോർത്തി എന്നൊക്കെ കണ്ടെത്തേണ്ടതാണ്. ചോർത്താതെ ചോദ്യപേപ്പർ ചോരില്ല. വിശ്വാസ്യതയുള്ള ഏജൻസി വേണം ഇത് അന്വേഷിക്കാൻ. പിഎസ്സിയുടെ വിശ്വാസ്യതയുടെ പ്രശ്നം കൂടിയാണിത്. പിഎസ്സിക്ക് മാത്രം ബോധ്യപ്പെട്ടാൽ മതിയാകില്ല. ജനങ്ങൾക്ക് വിശ്വാസ്യതയുള്ള ഏജൻസിയുടെ അന്വേഷണം വേണം വരാൻ. ആയ ഏജൻസി സിബിഐആണെങ്കിൽ സിബിഐ തന്നെ അന്വേഷിക്കട്ടെ-രാധാകൃഷ്ണൻ പറയുന്നു.
അതേസമയം പിഎസ്സി കോൺസ്റ്റബിൾ പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ ആർ. ശിവരഞ്ജിത്തും അന്വേഷണ പരിധിയിലുള്ള റാങ്കുകാരൻ എ.എൻ.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ. പരീക്ഷ എഴുതുമ്പോൾ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്സിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജയിലിൽ പരീക്ഷാ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ശിവരഞ്ജിത്തിനു കിട്ടിയത് പൂജ്യം മാർക്കായിരുന്നു. ചോദ്യക്കടലാസ് ചോർന്നത് യൂണിവേഴ്സിറ്റി കോളജിൽ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകൾ പിഎസ്സി വിജിലൻസ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്