കേരളത്തിൽ മഹാമാരി എത്തിയത് കണ്ടെത്തിയ മിടുമിടുക്കനായ തിരുവല്ലക്കാരൻ ഡോക്ടറുടെ കൊറോണാ പരിശോധനാ ഫലം നെഗറ്റീവ്; റാന്നിയിലെ കുടുംബത്തെ പരിശോധിച്ച് രോഗം സ്ഥിരീകരിച്ച ഡോ ആനന്ദ് ഇനി ഐസുലേഷനിൽ നിന്ന് പുറത്തു വരും; ആനന്ദിനേയും കുടുംബത്തേയും ആശ്വാസ വാർത്ത അറിയിച്ച് ആരോഗ്യ വകുപ്പ്; മുൻകരുതലെടുത്താൽ കോവിഡ് 19 വില്ലനല്ലെന്ന് തെളിയിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ആനന്ദ് തിരിച്ചെത്തുമ്പോൾ

എം മനോജ് കുമാർ
തിരുവല്ല: കേരളത്തിൽ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയിൽ കൊറോണ കണ്ടെത്തിയെന്നു മനസിലാക്കി പ്രശ്നം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആനന്ദിന്റെ സ്രവം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയിച്ചിരുന്നു. ഇന്നു രാവിലെയാണ് റിസൽട്ട് വന്നത്. റിസൽട്ട് നെഗറ്റീവ് ആണെന്ന് പത്തനംതിട്ട ഡിഎംഒ ആനന്ദിന്റെ വീട്ടുകാരെ ഇന്നു വിളിച്ച് അറിയിക്കുകയായിരുന്നു. ഇതോടെ ഡോക്ടർ ആനന്ദിനും അടുത്തിടപഴകിയ വീട്ടുകാർക്കും ആശ്വാസമായി. ക്വാറന്റൈൻ കാലാവധിയായതിനാൽ ആനന്ദ് ഹൗസ് ക്വാറന്റൈനിൽ തുടരുകയാണ്. കൊറോണയുടെ ലക്ഷണങ്ങൾ ഡോക്ടറിൽ കണ്ടെത്തിയില്ലെങ്കിലും ഡോക്ടറിന്റെ സ്രവം വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് നൽകിയിരുന്നു. ഈ റിസൽട്ട് ആണ് രാവിലെ വന്നത്. മുൻകരുതൽ എടുത്താൽ കൊറോണ വരില്ലെന്ന് ബോധ്യമാവുകകൂടിയാണ് ഡോക്ടറുടെ പരിശോധനാ ഫലം.
കൊറോണ ബാധിതനാണെന്ന് മനസിലാക്കി മുൻകരുതൽ എടുത്താണ് ഡോക്ടർ ആനന്ദ് ഇറ്റലിക്കാരന്റെ സഹോദരനെ പരിശോധിച്ചത്. കൊറോണയാണെന്ന് തിരിച്ചറിഞതിനെ തുടർന്ന് കൊറോണ ബാധിതനെ ആദ്യം തന്നെ മറ്റു രോഗികളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. തുടർന്ന് പ്രത്യേകം പരിശോധനയാണ് രോഗിയുടെ കാര്യത്തിൽ നടത്തിയത്. ഈ വിവരം വിളിച്ച് പറയുമ്പോൾ ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടർ ശംഭുവിനോടും മാസ്ക് ധരിച്ച് വേണം എത്താൻ എന്ന് ആനന്ദ് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർ അന്ന് നടത്തിയ മുൻകരുതലാണ് മറ്റു രോഗികളെയും മെഡിക്കൽ സുപ്രണ്ട് ആയ ഡോക്ടർ ശംഭുവിനെയും കൊറോണ ബാധയിൽ നിന്നും രക്ഷിച്ചത്.
കൊറോണ പ്രശ്നത്തിൽ ഇന്നു വന്ന റിസൾട്ട് വലിയ ആശ്വാസമായതായി ആനന്ദിന്റെ അമ്മ ഉമ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടുകാർക്കും കൊറോണ കാര്യത്തിൽ ആശങ്ക വന്നിരുന്നു. ആനന്ദിന് കൊറോണയില്ലെന്ന് റിസൾട്ട് വന്നതോടെ തിരുവല്ലക്കാർക്കും ആശ്വാസമാകുമെന്ന് ഉമ പറഞ്ഞു. കേരളത്തിലെ കൊറോണ പടർന്നത് ആദ്യമായി മനസിലാക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത റാന്നി താലൂക്ക് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ആയ മിടുമിടുക്കൻ ഡോക്ടർ ആനന്ദ് തിരുവല്ലയിലെ വീട്ടിൽ ഇപ്പോൾ ഹോം ക്വാറന്റൈനിൽ തുടരുകയാണ്. ഡോക്ടറിൽ അടങ്ങിയ അസാധാരണമായ നിരീക്ഷണബുദ്ധിയാണ് തന്റെ മുന്നിലിരുന്ന ഇ റ്റലിക്കാരന്റെ സഹോദരൻ കൊറോണ വൈറസ് ബാധിതനാണെന്ന് തിരിച്ചറിയാൻ ഡോക്ടർക്ക് പ്രേരണയായത്. ചൈന വുഹാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള എംബിബിഎസ് പഠനവും ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്ന് പൾമനോളജിയിൽ നേടിയ എംഡി ബിരുദവുമാണ് കേരളത്തിലെ കൊറോണ തിരിച്ചറിയാൻ ഡോക്ടറെ പ്രാപ്തനാക്കിയത്. തിരുവല്ല ടൗണിൽ തന്നെയാണ് ഡോക്ടർ ആനന്ദും കുടുംബവും താമസിക്കുന്നത്. ചൈനയിലെ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടിയ ശേഷം ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡിയും നേടിയ ശേഷമാണ് പിഎസ്സി വഴി കേരളത്തിലെ ആരോഗ്യരംഗത്ത് ഡോക്ടർ ആനന്ദ് എത്തുന്നത്. മൂന്നു വർഷം മുൻപാണ് റാന്നി താലൂക്ക് ആശുപത്രിയിൽ ആനന്ദിന് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കൊറോണ തിരിച്ചറിയുന്നത് വരെ ഡോക്ടർ ആനന്ദ് സേവനം ചെയ്തതും റാന്നി താലൂക്ക് ആശുപത്രിയിലായാണ്.
ചൈനയിലെ വുഹാനിൽ എംബിബിഎസ് പഠനം തുടരുമ്പോൾ ഒരു വർഷത്തെ ഫീസ് മാത്രമേ ഒടുക്കേണ്ടി വന്നുള്ളൂ. ആദ്യ സമയം തന്നെ സ്കോളർഷിപ്പ് ലഭിച്ചു. ലക്ഷങ്ങൾ മുതലിറക്കി ചൈനയിൽ പോയി പഠിച്ചു എംബിബിഎസ് പഠിച്ചു എന്ന ദുഷ്പ്പേര് ഒഴിവാക്കി നിർത്തിയത് ഈ സ്കോളർഷിപ്പ് ആയിരുന്നു. പഠിക്കാൻ അതിമിടുക്കൻ ആയതിനാൽ സ്കോളർഷിപ്പ് ലഭിക്കാൻ പ്രയാസവും വന്നില്ല. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ചൈനയിൽ നിന്നും എംബിബിഎസ് പാസായത്. അതിനു ശേഷം അംബാല മുല്ലാന മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡി എടുത്തു. എംഡിക്ക് പഠിക്കുമ്പോൾ തന്നെ പിഎസ്സി വഴി ഡോക്ടർ ആയി നിയമനം ലഭിച്ചു. ബോണ്ട് എഴുതി നൽകി എംഡി പൂർത്തിയാക്കിയ ശേഷം നിയമനം ലഭിച്ചത് റാന്നി താലൂക്ക് ആശുപത്രിയിൽ. മൂന്നു വർഷമായി നിയമനം ലഭിച്ചശേഷം റാന്നി ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നു.ഈ ജോലിക്കിടയിലാണ് കേരളത്തിലെ കൊറോണയുടെ വരവ് റാന്നിയിലെ രോഗിയിൽ നിന്നും തിരിച്ചറിഞ്ഞ് താൻ ജേഷ്ഠ തുല്യം സ്നേഹിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശംഭുവിനു ഡോക്ടർ ആനന്ദ് വിവരം നൽകുന്നത്. കേരളത്തിലെ കൊറോണയിൽ വഴിത്തിരിവായി മാറിയത് ഡോക്ടർ ആനന്ദിന്റെ ഈ നിരീക്ഷണമായിരുന്നു.
കേരളത്തിലെ കൊറോണ ആദ്യമായി തിരിച്ചറിയാൻ ഡോക്ടറെ സഹായിച്ചത് ചൈനയിലെ എംബിബിഎസ് പഠനവും പൾമനോളജിയിൽ എടുത്ത എംഡിയുമായിരുന്നു. ശ്വാസകോശ രോഗങ്ങൾക്കായുള്ള പൾമനോളജിയിലാണ് ഡോക്ടർ ആനന്ദ് എംഡി എടുത്തത്. റാന്നിയിലെ രോഗിക്ക് ശ്വാസകോശത്തിലെ വൈറസ് ബാധയ്ക്ക് ഒരു സാധ്യതയുമില്ലായിരുന്നു. എന്നിട്ടും രോഗിക്ക് ശ്വാസകോശ അണുബാധ ബാധിച്ചത് ഡോക്ടറെ
അത്ഭുതപ്പെടുത്തി. ഡോക്ടറെ നിരീക്ഷണം വഴിയാണ് കേരളം കൊറോണയെ തിരിച്ചറിയുന്നതും സംസ്ഥാനം അതി ജാഗ്രതയിലേക്ക് നീങ്ങുന്നതും.
കൊറോണയെ ഡോക്ടർ ആനന്ദ് തിരിച്ചറിയുന്നത് ഇങ്ങനെ:
പതിവുള്ള ഒപിയിലായിരുന്നു ഡോക്ടർ ആനന്ദ്. അപ്പോഴാണ് കൊറോണ പടർന്നെന്നു തിരിച്ചറിയാത്ത റാന്നി ഐക്കരയിലെ രോഗി ഡോക്ടർ ആനന്ദിന് മുന്നിലെത്തുന്നത്. ശ്വാസകോശ അണുബാധയായിരുന്നു രോഗിയുടെ പ്രശ്നം. വൈറസ് ബാധയുടെ ലക്ഷണങ്ങളും. പെട്ടെന്ന് ഈ വൈറസ് ബാധ റാന്നിയിൽ പടരാൻ സാധ്യതയില്ലെന്ന് ഡോക്ടർ ആദ്യമേ തിരിച്ചറിഞ്ഞു. ഈ രോഗിയെ ഡോക്ടർ ആളുകളിൽ നിന്നും ആദ്യം മാറ്റിയിരുത്തി. പിന്നീട് വിശദമായ പരിശോധന നടത്തി. സംശയങ്ങൾ മാറാത്തതിനാൽ ചോദ്യങ്ങൾക്ക് തുടക്കമിട്ടു.
ആദ്യ ചോദ്യമായി ചോദിച്ചത് വിദേശത്ത് പോയിരുന്നോ എന്നാണ്?
വിദേശത്ത് പോയില്ലെന്നു രോഗി മറുപടി പറഞ്ഞു.
ആരെങ്കിലും വിദേശത്തുണ്ടോ എന്ന് ചോദിച്ചു?
ഇല്ലെന്നായിരുന്നു മറുപടി
വിദേശത്ത് നിന്നും ആരെങ്കിലും വന്നോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം?
തൊട്ടടുത്ത് സഹോദരനും ഭാര്യയും മകനും വന്നിട്ടുണ്ടെന്ന് പറഞ്ഞു
അവർ എവിടെ നിന്നാണ് വന്നതെന്നായി അടുത്ത ചോദ്യം?
സഹോദരനും കുടുംബവും വന്നത് ഇറ്റലിയിൽ നിന്നാണെന്ന് രോഗി മറുപടി നൽകി.
ഇതോടെ രോഗി കൊറോണ ബാധിതനാണെന്ന് ഡോക്ടർ ആനന്ദ് മനസിലാക്കി. ഉടൻ തന്നെ താലൂക്ക് ആശുപത്രി സൂപ്രണ്ടും ജ്യേഷ്ട സഹോദരനുമായി കരുതുന്ന ഡോക്ടർ ശംഭുവിനെ വിളിച്ചു. ഒരു മാസ്ക് അണിഞ്ഞ് അടിയന്തിരമായി എത്തണം എന്നാണ് ഡോക്ടർ ശംഭുവിനോട് ആവശ്യപ്പെട്ടു. സുപ്രണ്ട് ഉടൻ തന്നെ എത്തി. കൊറോണയാണെന്ന് ആദ്യമായി ഡോക്ടർ ആനന്ദും ശംഭുവും കൂടി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ഡിഎംഒയെയും ഉന്നത മെഡിക്കൽ അധികൃതരെയും വിവരം അറിയിച്ചു. തുടർന്നുള്ള നിമിഷങ്ങളിൽ കേരളം കൊറോണയിലേക്ക് ഉണർന്നു. അടിയന്തിരമായ പ്രവർത്തനങ്ങളാണ് തുടർന്ന് നടന്നത്. ഡിഎംഒയും ഉന്നത അധികൃതരും കാര്യങ്ങൾ
ഏറ്റെടുത്തു. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ തന്നെ അടിയന്തിര നീക്കങ്ങൾക്ക് നേതൃത്വം നൽകി.
ഡോക്ടർ ആനന്ദ് സ്വയം ഐസൊലേഷനിലേക്ക് നീങ്ങി. മുൻ കരുതൽ കാരണം കൊറോണ ഡോക്ടർ ആനന്ദിന് പകർന്നിട്ടില്ലെന്ന് തന്നെയാണ് സൂചനകൾ. ഇതാണ് പരിശോധനാ ഫലം ശരിവയ്ക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്