കാരുണ്യയുടെ കാശ് കാൻസർ രോഗികൾക്കു കിട്ടുന്നുണ്ടോ? കഴിഞ്ഞ വർഷത്തെ അയ്യായിരം കോടിക്കു കണക്കില്ലാതെ ലോട്ടറി വകുപ്പ്; കാരുണ്യയുടെ 32 കോടി ചെലവഴിക്കാതെ സർക്കാർ; ലോട്ടറിയടിച്ചിട്ടും സമ്മാനം കിട്ടാതെ 16 കേസുകൾ
പാലക്കാട്: പാവപ്പെട്ട കാൻസർ രോഗികൾക്കായി എന്നു കൊട്ടിഘോഷിച്ചു വിറ്റു വരുന്ന കാരുണ്യ ലോട്ടറിയിൽനിന്നു സമാഹരിക്കുന്ന നൂറു കണക്കിനു കോടി രൂപ എവിടെ പോകുന്നുവെന്നതിനു ലോട്ടറി വകുപ്പിനു കൃത്യമായ കണക്കില്ല. കാരുണ്യ മാത്രമല്ല സംസ്ഥാനത്തെ ലോട്ടറി വില്പനയിലൂടെ നേടിയ ആയിരക്കണക്കിനു രൂപ എവിടെയാണെന്നതു സംബന്ധിച്ചു വ്യക്തതയില്ല. ലോട്ടറി വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം സമാഹരിച്ചത് 5000 കോടിയോളം രൂപയാണ്. 2013 ൽ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ലോട്ടറി വിൽപ്പനയിൽ സമാഹരിച്ച 3528.94 കോടിയെക്കാൾ ആയിരം കോടിയിലധികം രൂപയുടെ വർദ്ധന. പക്ഷേ ലോട്ടറി വിൽപ്പനയിലൂടെ ലഭിച്ച ഈ തുക എന്തിനായി വിനിയോഗിച്ചു എന്നു വിവരാവകാശനിയമപ്രകാരം ചോദിച്ചാൽ ലോട്ടറി വകുപ്പിന് ഉത്തരമില്ല. പണം സർക്കാർ കൊണ്ടുപോയി, കൊണ്ടു പോയവരോടൂ ചോദിക്കൂ എന്നുത്തരം തരൂം.
കെ.എസ്.ആർ.ടി.സിയെ പോലുള്ള വകുപ്പുകൾ പണമില്ലാതെ വലയുമ്പോൾ സംസ്ഥാന ലോട്ടറി വകുപ്പിനു കോടികളുടെ ലാഭക്കണക്കാണുള്ളത്. നിത്യേന ഇറങ്ങുന്ന ടിക്കറ്റുകളിൽനിന്നും വൻ ലാഭമാണ് ഉണ്ടാക്കുന്നത്. ഞായറാഴ്ച്ച പുറത്തിറങ്ങുന്ന പൗർണമി ടിക്കറ്റുകൾ 56 ലക്ഷമാണ് അച്ചടിക്കുന്നത്. 18,81,600 രൂപ അച്ചടിക്കൂലി വരുന്ന ഈ ടിക്കറ്റിന് എല്ലാ ചെലവും കഴിച്ച് 2.83 കോടി രൂപയാണ് ലാഭം്. 30 ലക്ഷം ടിക്കറ്റായി ഏറ്റവും കുറവ് അടിക്കുന്ന ധനശ്രീ ടിക്കറ്റും 1.84 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എന്നാൽ 30 ലക്ഷം ടിക്കറ്റ് അടിക്കുന്ന ശനിയാഴ്ച്ചയിലെ കാരുണ്യ നേടുന്ന ലാഭം 3.23 കോടിയോളം രൂപയാണ്. ഓരോ നറുക്കെടുപ്പിലും കാരുണ്യ ശരാശരി ഉണ്ടാക്കുന്ന ലാഭം രണ്ടു കോടിക്കും നാലു കോടിക്കും ഇടയിലാണ്. ഓരോ ടിക്കറ്റിനും 16 മുതൽ 22 വരെ ശതമാനം ലാഭം.
തിങ്കളാഴ്ച്ചയിറക്കുന്ന വിൻവിൻ ടിക്കറ്റ് 1,88,11,600 രൂപ അച്ചടിക്കൂലി നൽകി 56 ലക്ഷമാണ് അടിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്ന ലാഭം 2.72 കോടി രൂപയാണ്. അക്ഷയ ടിക്കറ്റ് 56 ലക്ഷം ടിക്കറ്റ് അടിച്ചിറക്കി 2.76 കോടി രൂപയാണ് ലാഭം ഉണ്ടാക്കുന്നത്. വ്യാഴാഴ്ച്ചയിലെ കാരുണ്യ പ്ലസ് 30 ലക്ഷം ടിക്കറ്റ് ഇറക്കി 3.07 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച്ചയിലെ ഭാഗ്യനിധി 56 ലക്ഷം അടിച്ച് 2.65 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും 16 മുതൽ 22 ശതമാനം വരെ ലാഭം നേടുന്നുണ്ട്.
മാസം ശരാശി 400 കോടി രൂപയോളം ലോട്ടറി വകുപ്പിന് ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത് കാരുണ്യ ലോട്ടറിയാണ്. പൂജ ബമ്പർ, തിരുവോണ ബമ്പർ തുടങ്ങിയ സീസൺ ടിക്കറ്റുകളിലൂടെ കഴിഞ്ഞ വർഷം ജനുവരി മുതൽ ഓക്ടോബർ വരെയുള്ള കാലയളവിൽ മാത്രം 234.19 കോടി രൂപയാണ് ലാഭം നേടിയത്. ഇത് 2013ൽ 226.94 കോടി രൂപയാണ്.
എന്നാൽ ഇത്രയധികം വരുമാനം ലോട്ടറി വകുപ്പ് നേടിയിട്ടും ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാർക്കോ വാങ്ങുന്നവർക്കോ, സർക്കാർ തലത്തിൽ തന്നെ പണമില്ലാത്തതിന്റെ പേരിൽ പ്രതിസന്ധിയിലായ വകുപ്പുകൾക്കോ ഇതു ലഭിക്കുന്നില്ലെതാണ് വാസ്തവം. ലാഭത്തിന്റെ മുക്കാൽ ഭാഗവും ലോട്ടറി വകുപ്പ് തന്നെ കയ്യിൽ വയ്ക്കുന്ന അവസ്ഥ. വിൽപ്പനയിൽ ലഭിക്കുന്നതിന്റെ അല്ലെങ്കിൽ ലാഭത്തിന്റെ അമ്പതു ശതമാനമെങ്കിലും സമ്മാനമായി തിരികെ നൽകണമെന്നത് സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെ ദീർഘകാലത്തെ ആവശ്യമാണ്. അവസാന നാലക്കനമ്പറിന് സമ്മാനം നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഇതു സമ്മാനത്തിന്റെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്.
പത്ത് ടിക്കറ്റ് ഒരുമിച്ച് വാങ്ങുന്ന ഒരാൾക്ക് അതിൽ ഒരു ടിക്കറ്റിൽ പോലും സമ്മാനം ലഭിക്കുമെന്ന് ഉറപ്പില്ല. ഇതു ചൂതാട്ടത്തിനു തുല്യമായ ഒരവസ്ഥയാണ്. 1998 ലെ ഭാഗ്യക്കുറി (നിയന്ത്രണ) നിയമത്തിന്റേയും 2010 ലെ ഭാഗ്യക്കുറി (നിയന്ത്രണ) ചട്ടത്തിന്റേയും വ്യവസ്ഥകൾ ലംഘിക്കുന്ന അനധിക്യത നിയമവിരുദ്ധ ലോട്ടറികളെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുത്തി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
എന്നാൽ കേരള സംസ്ഥാന ഭാഗ്യക്കുറികൾ ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കുന്നതിനാലും ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം ജനോപകാരപ്രദമായും കാരുണ്യ സമാശ്വാസ പദ്ധതി പോലുള്ളവയിൽ വിനിയോഗിക്കുന്നതിനാലും ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നില്ലെന്നതാണ് വിശദീകരണം.
എന്നാൽ കാരുണ്യ സമാശ്വാസ പദ്ധതിയിൽ നൽകേണ്ട 32 കോടിയോളം രൂപ ചെലവഴിക്കാതെ ലോട്ടറി വകുപ്പിന്റെ കൈവശമുണ്ട്. ഈ തുക ഒരാൾക്ക് ഒരു ലക്ഷം വച്ചു നൽകിയാലും 3200 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കാരുണ്യ ചികിൽസാ ഫണ്ട് കാത്തിരിക്കുന്ന നിരവധി രോഗികൾ സംസ്ഥാനത്തുണ്ട്. അതേസമയം, കാരുണ്യ ചികിത്സാ സഹായമായി നാളിതുവരെ 416 കോടി രൂപ ചെലവാക്കിയതായി ലോട്ടറി വകുപ്പ് പറയുന്നുണ്ടെങ്കിലും അതിനും ക്യത്യമായ കണക്കുകൾ ഇല്ല. തമിഴ്നാട്ടിലും മറ്റും സാധാരണക്കാരും തൊഴിലാളികളും പണം മുഴുവൻ ലോട്ടറി ടിക്കറ്റിൽ മുടക്കി കുടുംബങ്ങൾ പട്ടിണിയാവുന്ന അവസ്ഥ വന്നപ്പോഴാണ് അവിടത്തെ സർക്കാർ വർഷങ്ങൾക്ക് മുമ്പ് തന്നെ അവിടെ ലോട്ടറി നിരോധിച്ചത്. ലോട്ടറി വിൽപ്പന കൂടുതൽ സജീവമായതോടെ കേരളത്തിലും ഇതിനു സമാനമായ അവസ്ഥയാണുള്ളത്.
രണ്ടു വർഷത്തിനുള്ളിൽ, സമ്മാനം അടിച്ചിട്ടും ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാത്ത നിരവധി പേരുണ്ട്. ലോട്ടറി അടിച്ച വിവരം അറിയാഞ്ഞിട്ടാവും. ഇവരുടെ ക്യത്യമായ കണക്കും ലോട്ടറി വകുപ്പിന്റെ കയ്യിൽ ഇല്ല. സമ്മാനം അടിച്ചിട്ടും തുക ലഭിക്കാത്ത 16 പേർ ലോട്ടറി വകുപ്പിനെതിരെ കേസുകൾ നൽകിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിൽ നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്നാണ് അവകാശവാദമെങ്കിലും കാര്യത്തോട് അടുക്കുമ്പോ്ൾ മാത്രമേ സംഗതി മനസ്സിലാകു. വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി നിരവധി പേർ സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങൾ അടുത്ത കാലത്ത് ഉണ്ടാകുന്നുണ്ട്. നമ്പർ തിരുത്തി പോലും സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങളുണ്ട്. ഏജന്റുമാരോ വിൽപ്പനക്കാരോ ആണ് ഇങ്ങിനെ വ്യാജടിക്കറ്റുകൾക്ക് സമ്മാനം അറിയാതെ കൊടുക്കുന്നതെന്നും തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്നും വകുപ്പിന് വിശദീകരണം ഉണ്ടെങ്കിലും ഒരെ നമ്പറുള്ള രണ്ടു ടിക്കറ്റ് വന്നപ്പോൾ ഏതിനു സമ്മാനം കൊടുക്കുമെന്നറിയാതെ കേസിലേക്ക് പോയ സംഭവങ്ങളുണ്ട്. നിലവിൽ സംസ്ഥാന ഭാഗ്യക്കുറികൾ അടിക്കുന്നത് എറണാകുളം കെ.ബി.പി.എസ്, തിരുവനന്തപുരം കേപ്റ്റ്് പ്രസ്സുകളിലാണ്. സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് ഇവിടെ ടിക്കറ്റുകൾ അടിക്കുന്നത്.
ജനങ്ങളിൽനിന്നും മാസം തോറും ശരാശരി 400 കോടി രൂപയാണ് ലോട്ടറിയുടെ പേരിൽ സർക്കാറിലേക്ക് എത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കോ കാരുണ്യപ്രവർത്തനങ്ങൾക്കോ വിനിയോഗിക്കേണ്ട തുക ശമ്പളം കൊടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമാണ് ചെലവഴിക്കുന്നത്. ഒരു ലഹരി പോലെ ലോട്ടറിയിൽ കുടുങ്ങി ജീവിതം തകരുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങളും, കാരുണ്യ പ്രവർത്തനങ്ങളും ഈ വരുമാനമുപയോഗിച്ചു നടത്തും എന്ന നിബന്ധനയിലാണ് സംസ്ഥാന ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരാത്തത്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഇതു ലംഘിക്കപ്പെട്ടതായി മനസ്സിലാക്കാം. ആകെ 502 സ്ഥിരം ജീവനക്കാരുള്ള ലോട്ടറി വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം കൊടുത്ത വകയിൽ 13,54,80,315 രൂപ ചെലവാക്കിയിട്ടുണ്ട്.
Stories you may Like
- ഇലക്ട്രൽ ബോണ്ടിലൂടെ വീണ്ടും വാർത്തകളിൽ; സാന്റിയാഗോ മാർട്ടിന്റെ കഥ
- വിഷു ബമ്പറിലെ ഭാഗ്യവാനും പേര് പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് സൂചനകൾ
- ഭാഗ്യദേവത കടാക്ഷിച്ചത് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ലോട്ടറി ടിക്കറ്റിന്
- മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി ഹരിതകർമ്മ സേനാംഗങ്ങൾക്ക്
- തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്