'അമ്മ'യിൽ രണ്ട് കൊല്ലത്തിൽ ഭാരവാഹികൾ മാറും; കാലാവധി തീർന്നപ്പോൾ സ്ഥാനം ഒഴിഞ്ഞു; അതിന് ശേഷം ഒരാൾ ട്രഷറർ ആകുന്നത് പ്രതികാരമാകില്ല; ഹൗ ഓർഡ് ആർ യുവിൽ അഭിനയിക്കുന്നത് അറിഞ്ഞ് വിളിച്ചിരുന്നുവെന്നത് ശരി; എന്നാൽ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടില്ല; അപ്പോൾ ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായിരുന്നില്ലെന്നും വക്കീൽ ബുദ്ധി; നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോയും ദിലീപിനെ കൈവിട്ടില്ലെന്ന് സിനിമാ ലോകത്തെ ചർച്ചകൾ; പ്രോസിക്യൂഷനെ രാമൻപിള്ള വക്കീൽ പ്രതിരോധത്തിലാക്കുന്നുവോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോ ബോബന്റെ മൊഴി ദിലീപിന് എതിരാണെന്ന വാർത്തകളാണ് പുറത്തു വന്നത്. എന്നാൽ ദിലീപിനെതിരെ കുഞ്ചാക്കോ ഒരു വരി പോലും പറഞ്ഞിട്ടില്ലെന്നതാണ് സിനിമാ ലോകത്തെ ചർച്ച. അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്ന് വ്യക്തിവിരോധം കൊണ്ട് ദിലീപ് മാറ്റിയതാണെന്ന വാദവും കോടതിയിൽ കുഞ്ചാക്കോ തള്ളി പറഞ്ഞതായാണ് സൂചന. കേസിൽ എല്ലാം ദിലീപിന് അനുകൂലമാണെന്ന തരത്തിലാണ് സിനിമാ ലോകം പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഇനി സിനിമാ ലോകത്ത് നിന്ന് മൊഴി കൊടുക്കാനെത്തുന്നവരും പ്രോസിക്യൂഷനെ തള്ളി പറയുമെന്നാണ് ഉയരുന്ന നിരീക്ഷണങ്ങൾ.
താര സംഘടനയായ അമ്മയുടെ ട്രഷറർ ആയിരുന്നു കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ദിലീപ് ആ സ്ഥാനത്ത് എത്തിയത്. ഇതിന് പിന്നിൽ ദിലീപിന്റെ വൈരാഗ്യമെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. മഞ്ജു വാര്യർക്കൊപ്പം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ കുഞ്ചാക്കോ നായകനായതിന്റെ പ്രതികാരമെന്നായിരുന്നു ആക്ഷേപം. ഇത് കോടതിയിൽ കുഞ്ചാക്കോ നിഷേധിച്ചുവെന്നാണ് സിനിമാക്കാർക്കിടയിലെ ചർച്ച. ദിലീപ് പ്രതികാര ബുദ്ധിയില്ലാത്ത വ്യക്തിയാണെന്ന് തെളിയിക്കാൻ കുഞ്ചാക്കോയുടെ മൊഴി രാമൻ പിള്ള വക്കീലിനെ സഹായിക്കുമെന്നും അവർ പറയുന്നു. നടിയെ ആക്രമിച്ച പൾസർ സുനിക്കും മറ്റും അർഹിച്ച ശിക്ഷ ഉറപ്പാക്കിയാണ് രാമൻ പിള്ള വക്കീൽ ദിലീപിന് വേണ്ടി വാദമുയർത്തുന്നതെന്നും അവർ പറയുന്നു.
ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ നായകനാകുന്നത് അറിഞ്ഞ് തന്നെ ദിലീപ് വിളിച്ചിരുന്നുവെന്ന് കോടതിയിൽ കുഞ്ചാക്കോ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിൽ അഭിനയിക്കരുതെന്ന് പറയാനായിരുന്നില്ല. കാര്യങ്ങൾ ചോദിച്ചു. ഈ സമയം താൻ വേണമെങ്കിൽ അഭിനയിക്കാതിരിക്കാമെന്ന് അങ്ങോട്ട് ദിലീപിനോട് പറഞ്ഞു. എന്നാൽ അത് കുഴപ്പമില്ലെന്നായിരുന്നു ദിലീപ് തന്നോട് പറഞ്ഞതെന്നാണ് കുഞ്ചാക്കോ കോടതിയെ അറിയിച്ചതെന്നാണ് സിനിമാ ലോകത്തെ ചർച്ച. ദിലീപ്-മഞ്ജുവാര്യർ വിവാഹ മോചനത്തെ കുറിച്ച് അറിയാമായിരുന്നതിനാലാണ് താൻ വേണമെങ്കിൽ അഭിനയിക്കാതിരിക്കാമെന്ന നിർദ്ദേശം മുമ്പോട്ട് വച്ചതെന്നും കുഞ്ചാക്കോ പറഞ്ഞുവത്രേ. ഈ സമയം ഹൗ ഓൾഡ് ആർയുവിൽ അഭിനയിക്കുമ്പോൾ ദിലീപ്-മഞ്ജു വാര്യർ വിവാഹ മോചനം നടന്നിട്ടില്ലെന്ന വാദവും ചർച്ചയായെന്നും സിനിമാക്കാർ പറയുന്നു.
ട്രഷറർ സ്ഥാനവുമായി ബണ്ഡപ്പെട്ട ആരോപണവും കുഞ്ചാക്കോ നിഷേധിച്ചുവെന്നാണ് സിനിമാക്കാർ പറയുന്നത്. താര സംഘടനയിൽ രണ്ട് കൊല്ലത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പ്. താൻ കാലാവധി പൂർത്തിയായപ്പോൾ തെരഞ്ഞെടുപ്പ് വന്നു. അപ്പോൾ പല ഭാരവാഹികളും സ്ഥാനം വിട്ടു. അക്കൂട്ടത്തിൽ താനും ഒഴിഞ്ഞു. ഈ സമയം ഇലക്ഷനിലൂടെ ദിലീപ് ട്രഷററായി. ഇത് താര സംഘടനയിലെ സ്വാഭാവിക നടപടിയാണ്. ഇതിന് പിന്നിൽ ആരുടേയും പ്രതികാരമില്ലെന്നും കുഞ്ചാക്കോ കോടതിയെ അറിയിച്ചത്രേ. അങ്ങനെ തീർത്തും കാര്യങ്ങൾ ദിലീപിന് അനുകൂലമായി. ഭാമയെ സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചെന്നും കഥകളുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായി ഭാമ പറയുന്ന സത്യവും ദിലീപിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. സിദ്ദിഖും മുകേഷും പറയുന്നതും ഗൂഢാലോചനാ വാദത്തെ പൊളിക്കുമെന്ന് പറയുന്നവരുണ്ട്. അങ്ങനെ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ പ്രതിരോധത്തിലാണെന്നാണ് സിനിമാക്കാർക്കിടയിലെ ചർച്ച.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ ബിന്ദു പണിക്കർ മൊഴി മാറ്റി. പൊലീസിന് മുൻപ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കർ കോടതിയിൽ മാറ്റി പറഞ്ഞത്. പ്രോസിക്യൂഷൻ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു, തുടർന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ തന്നെ ക്രോസ് വിസ്താരവും നടത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരം കുഞ്ചാക്കോ ബോബന്റെ വിസ്താരം നടന്നു. കലൂർ സിബിഐ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിൽ നടിക്ക് അനുകൂലമായാണ് കുഞ്ചാക്കോ ബോബൻ മൊഴി നൽകിയത്. മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന രീതിയിൽ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബൻ നേരത്തെ മൊഴി നൽകിയിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ മൊഴി. ഇതാണ് ഭാഗികമായി കുഞ്ചാക്കോ തള്ളി പറഞ്ഢത്.
അമ്മയുടെ ട്രഷറർ ആയിരുന്ന തന്നെ മാറ്റിയാണ് ദിലീപ് ട്രഷറർ ആയതെന്നും അത് അപ്രതീക്ഷിത നീക്കമായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ നേരത്തെയുള്ള പ്രോസിക്യൂഷൻ മൊഴിയിൽ പറഞ്ഞിരുന്നു. മഞ്ജു വാര്യർ നീണ്ട ഇടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ 'ഹൗ ഓൾഡ് ആർയു'. ആ സിനിമയിൽ താൻ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് സംസാരിച്ചിരുന്നതായും ആക്രമിക്കപ്പെട്ട നടിയെ താൻ അഭിനിയിച്ച കസിൻസ് എന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം ദിലീപ് നിഷേധിച്ചുവെന്നാണ് സിനിമാക്കാർ പറയുന്നത്.
കേസിൽ ഇതുവരെ ഒട്ടേറെ താരങ്ങളെ വിസ്തരിച്ചിട്ടുണ്ട്. ഇതിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും ബിന്ദു പണിക്കരും കൂറുമാറി. റിമി ടോമിയുടെ മൊഴിയും ദിലീപിനെ തുണയ്ക്കുന്നതാണ്. നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മുമ്പ് നൽകിയ മൊഴി പൂർണമായി തള്ളിപ്പറഞ്ഞായിരുന്നു ഇടവേള ബാബുവിന്റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ ആവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞു എന്നായിരുന്നു ബാബുവിന്റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നു എന്നും മൊഴിയിലുണ്ടായിരുന്നു.
താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു . എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു ഇത് തള്ളിപ്പറയുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍