റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധന; വിരൽത്തുമ്പിൽ ലഭ്യമാകുന്നത് വാഹന വിവരങ്ങളും ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും; ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ഉപകരണം; ഡിജിറ്റൽ പെയ്മെന്റ് നടത്താനുള്ള ടെൻഡർ ലഭിച്ചതോടെ പൈൻ ലാബ് ഉപകരണം വകുപ്പിന് എത്തിച്ചത് ഫെഡറൽ ബാങ്ക്; ഡാറ്റകൾ ചോരുമെന്ന ആക്ഷേപം ശക്തം; ബോയ്ക്കോട്ട് ചൈന മുദ്രാവാക്യത്തിനിടെ ചൈനാവത്കരണം നടപ്പാക്കി ശശീന്ദ്രന്റെ മോട്ടോർ വാഹന വകുപ്പ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ് ഉപയോഗിക്കുന്നത് ചൈന നിർമ്മിത ഉപകരണം. ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പാശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് ബോയ്ക്കോട്ട് ചൈന മുദ്രാവാക്യം ഉയർന്നിരിക്കവേ തന്നെയാണ് മോട്ടോർവാഹനവകുപ്പ് ചൈനീസ് ഉപകരണം ഉപയോഗിക്കുന്നത്. ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് ഫെഡറൽ ബാങ്ക് ആണ് വകുപ്പിന് ഈ ചൈനീസ് ഉപകരണം എത്തിച്ചിരിക്കുന്നത്. മന്ത്രി എകെ ശശീന്ദ്രൻ വകുപ്പിലെ ഈ പരിഷ്കാരം ഡാറ്റാ ചോർച്ചയുടെ സാധ്യതയാണ് ചർച്ചയാക്കുന്നത്.
പൈൻ ലാബിന്റെ കയ്യിൽ നിന്നാണ് ഫെഡറൽ ബാങ്ക് മോട്ടോർ വാഹനവകുപ്പിന് വിവാദ ഉപകരണം എത്തിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ പിന്നിൽ തന്നെ മെയ്ഡ് ഇൻ ചൈന എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ് തുടക്കമിട്ടിരിക്കവെ തന്നെയാണ് വിവാദവും ഒപ്പം വരുന്നത്. ഈ മെഷീനിലെ ഡാറ്റകൾ മുഴുവൻ പുറത്ത് പോകാനുള്ള അവസരം കൂടി ലഭിക്കും എന്നാണ് ഇതിനൊപ്പം ഉയർന്നിരിക്കുന്ന ആക്ഷേപം. ആദ്യഘട്ടത്തിൽ നൂറു മെഷീൻ ആണ് എത്തിച്ചതെങ്കിലും ഇപ്പോൾ അറുനൂറു മെഷീനുകൾ എത്തിക്കാനുള്ള ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത്. സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കിയ സ്പ്രിങ്ളർ ഡാറ്റാ വിവാദത്തിനോപ്പമാണ് മോട്ടോർ വാഹനവകുപ്പിനെ ചുറ്റിപ്പറ്റിയും ഡാറ്റാ വിവാദം വരുന്നത്. ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യാനുള്ള അവസരം മെഷീൻ വഴി ലഭിക്കുന്നു എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഫൈൻ അടയ്ക്കാനായി എടിഎം കാർഡ് സ്വൈപ്പ് ചെയ്യാനുള്ള സംവിധാനം കൂടി മെഷീനിലുണ്ട്. ഈ മെഷീൻ വഴി ഡാറ്റ ചോർത്താനുള്ള അവസരം ലഭ്യമായിരിക്കെ എടിഎം കാർഡിന്റെ വിശദാംശങ്ങൾ കൂടി പുറത്ത് പോകും എന്ന പ്രശ്നം കൂടി ഇതിനൊപ്പം വരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോം ആണിത്. പൈൻ ലാബ് നൽകിയ ഈ ഉപകരണം വഴിയാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഫെഡറൽ ബാങ്ക് നൽകുന്ന ഉപകരണം ഉപയോഗിച്ചാണ് ഡിജിറ്റൽ വാഹനപരിശോധന ആരംഭിച്ചിരിക്കുന്നത്. പൈൻ ലാബിന്റെ ഉപകരണമാണ് ഫെഡറൽ ബാങ്ക് എത്തിച്ചിരിക്കുന്നത്.
നൂറോളം ഉപകരണങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ സ്ക്വാഡുകൾക്ക് എത്തിച്ചിട്ടുണ്ട്. കേരളമാകെ ഈ മെഷീൻ എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഡ്രൈവിങ് ലൈസൻസും കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങളുമൊക്കെ ഈ ഉപകരണത്തിൽ ലഭ്യമാണ്. ഇ ചെലാൻ സംവിധാനമാണിത്. ഫോട്ടോ എടുക്കാനും ഡ്രൈവിങ് ലൈസൻസിന്റെ ഡീറ്റെയിൽസും ഒക്കെ വരുന്ന സംവിധാനമാണിത്. ഓപ്പൺ ടെൻഡർ വന്നപ്പോൾ ഫെഡറൽ ബാങ്ക് ആണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. അതിനാൽ മെഷീൻ എത്തിക്കാനുള്ള ചുമതല അവർക്കാണ് ലഭിച്ചത്. ഫെഡറൽ ബാങ്ക് ആണ് കേരളം മുഴുവൻ ഈ മെഷീൻ വകുപ്പിനായി എത്തിക്കുന്നത്.
നിയമ ലംഘനം കണ്ടാൽ വാഹനം തടഞ്ഞു നിർത്തിയാൽ മാത്രം മതി. വാഹന നമ്പറും ലൈസൻസ് നമ്പറും കുറിച്ചെടുക്കണ്ട. മുൻ കാല കുറ്റകൃത്യങ്ങളെ കുറിച്ചറിയാൻ ഫയലുകൾ തുറക്കേണ്ട. എല്ലാം വിരൽ തുമ്പിൽ എത്തും അതിനാണ് പുതിയ ഇ-ചെല്ലാൻ ഒരുക്കിയിരിക്കുന്നത്. ഈ ചെലാന്‍ ഒപ്പമാണ് ഉപകരണത്തെക്കുറിച്ചുള്ള വിവാദം കൂടി കടന്നുവരുന്നത്. കൊച്ചിയിലാണ് ഇതിനു തുടക്കമിട്ടത്. വൈകാതെ സംസ്ഥാനമൊട്ടാകെ എത്തും. വാഹനവകുപ്പിന്റെ പരിവാഹൻ എന്ന കേന്ദ്രീകൃത വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്.
റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ പക്കലുള്ള ഈ പ്രത്യേക ഡിജിറ്റൽ ഡിവൈസിലൂടെ അറിയാം. വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, അമിതവേഗം തുടങ്ങിയ സർവ വിവരങ്ങളും ഞൊടിയിടയിൽ ലഭ്യമാകും.നിയമലംഘനമുണ്ടെങ്കിൽ അതിനുള്ള പിഴ ഡിവൈസിൽ രേഖപ്പെടുത്തും. ഇത് പിന്നീട് നോട്ടീസായി വാഹന ഉടമയ്ക്ക് ലഭിക്കും. ഓടിക്കുന്ന ആളിന്റെ ലൈസൻസിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്പ് കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോയെന്ന വിവരവും മുമ്പ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ഉപകരണത്തിൽ ലഭ്യമാകും.
വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവ തത്സമയം റെക്കോർഡ് ചെയ്യാം. രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമാകും.കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ ഓൺലൈനിലൂടെ പ്രതിഫലിക്കും.
അതുവഴി വാഹനമോ, ഡ്രൈവറോ സ്ഥിരം നിയമലംഘകർ ആണോയെന്ന് എളുപ്പം മനസ്സിലാക്കാം. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനും, പിഴയടക്കാനും സാധിക്കും. നേട്ടങ്ങൾട്രാഫിക് നിയമ ലംഘനത്തിനെതിരായ നടപടികൾ സുഗമവും സുതാര്യവും ആകും.സമയനഷ്ടം ഒഴിവാകും. ട്രാഫിക് എൻഫോഴ്സ്മെന്റ് പേപ്പർ രഹിതമാകുന്ന സംവിധാനവുമാണിത്. പക്ഷെ പൈൻ ലാബിന്റെ ചൈനീസ് നിർമ്മിത ഡിജിറ്റൽ ഉപകരണത്തിന്നെതിരെയാണ് വകുപ്പിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയർന്നിരിക്കുന്നത്.
കോവിഡിന്റെ മറവിൽ ലേണേഴ്സ് ടെസ്റ്റ് പ്രഹസനമാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നീക്കവും വിവാദമായിരുന്നു. . ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആക്കി നടത്താനുള്ള തീരുമാനമാണ് വിവാദമായത്. ഡ്രൈവിങ് ലൈസൻസിന്റെ ഭാഗമായി നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്ക് സ്വന്തം വീട്ടിലിരുന്നു എഴുതാനുള്ള അനുവാദം നൽകുക എന്ന വിചിത്ര ഉത്തരവാണ് വകുപ്പ് ഇറക്കിയത്. ഡ്രൈവിങ് സ്കൂളുകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനം എന്നാണ് ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.
എസ്എസ്എൽസി പരീക്ഷ സ്വന്തം വീട്ടിലിരുന്നു എഴുതാൻ അനുവദിക്കുന്നതിന് തുല്യമായ അവസ്ഥയാണ് ഇത്. ഡ്രൈവിങ് സ്കൂളുകൾക്ക് ചാകരക്കോളാണ് ഉത്തരവ് എന്നാണ് വകുപ്പിലുള്ളവർ തന്നെ വിരൽ ചൂണ്ടുന്നത്. ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആയി അറ്റൻഡ് ചെയ്യാൻ അനുവദിക്കുന്ന തീരുമാനം വന്നാൽ ലേണേഴ്സ് ടെസ്റ്റിന്റെ വിശ്വാസ്യത നഷ്ടമാകും. അപേക്ഷകർക്ക് തങ്ങളുടെ മൊബൈലിൽ വെച്ചോ കമ്പ്യൂട്ടർ വഴിയോ പരീക്ഷ എഴുതാം. അപേക്ഷകർക്ക് പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഡ്രൈവിങ് സ്കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും കഴിയും.
എഴുതാനും വായിക്കാനും അറിയാത്തവർ പോലും ഗതാഗതവകുപ്പിന്റെ ലേണേഴ്സ് ടെസ്റ്റ് പാസാകും. ഇതാണ് വിചിത്ര ഉത്തരവ് വഴി സംഭവിക്കാൻ പോകുന്നത് എന്ന ചൂണ്ടിക്കാട്ടൽ വന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍