അണ്ടർ ഡോഗുകളെ ലോക ചാമ്പ്യന്മാരാക്കി കൈയടി നേടി; രണതുംഗയേയും ഡിസിൽവയേയും ജയസൂര്യയേയും ഹാൻഡിൽ ചെയ്യുമ്പോഴും ഇത്രയും സമ്മർദ്ദം അനുഭവിച്ചില്ല; കളിക്കാർക്കിടയിലെ ഗ്രൂപ്പ് പോരിലും തമ്മിൽ തല്ലിലും മുൻ ശ്രീലങ്കൻ കോച്ചിനും മടുത്തു; കേരളാ ടീമിന്റെ പരിശീലക സ്ഥാനം ഡേവ് വാട്മോർ ഒഴിഞ്ഞേക്കും; ക്യാപ്ടൻ സച്ചിൻ ബേബിക്കെതിരായ കലാപത്തിൽ തളർന്ന് കേരളാ ക്രിക്കറ്റ്
അരുൺ ജയകുമാർ
തിരുവനന്തപുരം: അണ്ടർ ഡോഗ്സ് ടീമുകൾക്ക് നേട്ടമുണ്ടാക്കി കൊടുത്ത പരിശീലകനാണ് ഡേവ് വാട്മോർ. 1996ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ്. 20 ഓവർ തികച്ച് ബാറ്റ് ചെയ്യാനറിയാത്ത ബംഗ്ലാദേശിന് ആരും പേടിക്കുന്ന ശക്തിയാക്കി മാറ്റി. 2008ലെ അണ്ടർ 19 ലോകകപ്പിൽ വിരാട് കോലിയുടെ ഇന്ത്യ കപ്പുയർത്തിയതും വാട്മോറിന് കീഴിലാണ്. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി പോലും വാട്മോറിനെ പരിഗണിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഇന്ത്യാക്കാരൻ കോച്ച് മതിയെന്ന തീരുമാനം എത്തിയതോടെ വാട്മോറിന് ആ പദവി കിട്ടിയില്ല. ഇത്തരത്തിലൊരു കോച്ചിനെ കേരളാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കിയത് ഏറെ പ്രതീക്ഷയുമായിട്ടായിരുന്നു. ആദ്യ സീസണിൽ രഞ്ജി ട്രോഫിയുടെ ആദ്യ കടമ്പ കടന്ന് കേരളം ക്വർട്ടറിലെത്തി. ഇത്തവണ അത്ഭുതവും പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ടീമിൽ കൂട്ടയടി. ഇതിൽ കോച്ചിന് കടുത്ത നിരാശയും. കേരളാ ക്രിക്കറ്റ് ടീമിനെ വിടാൻ ഒരുങ്ങുകയാണ് ഡേവ് വാട്മോർ.
കേരളാ ക്രിക്കറ്റിന്റെ അമരക്കാരനായിരുന്ന ടിസി മാത്യുവാണ് വാട്മോറിനെ കേരളത്തിന്റെ കോച്ചാക്കി ഏവരേയും ഞെട്ടിച്ചത്. ടിനു യോഹന്നാനെ സഹപരിശീലകനുമാക്കി. ടീമിൽ അടിമുടി മാറ്റവും വരുത്തി. യുവനിരയുമായി രഞ്ജി ട്രോഫിയിൽ കേരളം തകർത്തു. ക്വാർട്ടറിൽ തോൽവി വഴങ്ങിയെങ്കിലും മലയാളികളുടെ ക്രിക്കറ്റ് കളി അംഗീകരിക്കപ്പെട്ടു. ബേസിൽ തമ്പി, സന്ദീപ് വാര്യർ, രോഹൻ പ്രേം തുടങ്ങി ഒരു പിടി താരങ്ങൾ ദേശീയ ശ്രദ്ധയിലെത്തി. പല താരങ്ങൾക്കും ഐപിഎൽ ടീമിൽ ഇടം നേടുകയും ചെയ്തു. സഞ്ജു വി സാംസണിനും ഫോം വീണ്ടെടുക്കാനായി. ഇതോടെ ഇന്ത്യൻ എ ടീമിലെ സ്ഥിരം സ്ഥാനക്കാരനായി സഞ്ജു മാറുകയും ചെയ്തു. രണ്ടാം സീസണിലും കോച്ചാകാൻ ഡേവ് വാട് മോറിന് താൽപ്പര്യമുണ്ട്. എന്നാൽ ടീം അംഗങ്ങൾക്കിടയിലെ തമ്മിൽ തല്ല് വാട്മോറിനെ നിരാശനാക്കി. സ്ഥാനം ഒഴിയുന്നതിന്റെ ചിന്തയിലാണ് കേരളാ കോച്ച്. എന്നാൽ കേരളാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാറാണ് തിരിച്ചു പോകാനുള്ള തടസ്സം. ഏതായാലും ഇനി വാട്മോർ കേരളവുമായുള്ള കരാർ പുതുക്കില്ല.
പുതിയ സീസണ് തുടക്കം കുറച്ചതിനു പിന്നാലെ സീനിയർ കേരളാ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി ഉണ്ടായി. നിലവിലെ ക്യാപ്റ്റനായ സച്ചിൻ ബേബിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുന്നയിച്ചു സഞ്ജു സാംസൺ ഉൾപ്പെടെ പതിമൂന്ന് താരങ്ങൾ കേരളാ ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകി. സച്ചിൻ സ്വാർഥനും അഹങ്കാരിയുമാണെന്നും, ടീം അംഗങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നുമാണ് പരാതി. ടീം വിജയിക്കുമ്പോൾ അത് തന്റെ നേട്ടമായി മാറ്റുന്ന സച്ചിൻ പരാജയപ്പെടുമ്പോൾ കുറ്റമെല്ലാം സഹ കളിക്കാരുടെ മേൽ ചാരുന്നുവെന്നും. ഇത് താരങ്ങളുടെ പ്രകടനത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. ക്യാപ്റ്റന്റെ പെരുമാറ്റം കാരണമാണ് താരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാൻ പോകുന്നതെന്നും അതുകൊണ്ട് തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും മാനേജ്മന്റ് ഉടനെ നിയമിക്കണമെന്നുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കേരളാ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ സന്ദർശനത്തിനിടെയാണ് ഇത്തരമൊരു കത്ത് തയ്യാറായത്. സഞ്ജു സാംസൺ അടക്കമുള്ളവർ ഇതിൽ ഒപ്പിടകുയും ചെയ്തു. എന്നാൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുടെ വിശ്വസ്തരായ രണ്ട് പേർ ഈ കാമ്പൈനിൽ പങ്കെടുത്തുമില്ല. ഈ കത്ത് നേതൃത്വത്തിന് കൈമാറിയത് കോച്ചിനും അറിയാമായിരുന്നു. ഇതിന് ശേഷം കർണ്ണാടകയിലെ ടൂർണ്ണമെന്റിൽ ടീമിന്റെ പ്രകടനം മോശമാവുകയും ചെയ്തു. എങ്ങനേയും ടീം അംഗങ്ങൾക്കിടയിൽ ആത്മവിശ്വാസം കൊണ്ടു വരാൻ ഡേവ് വാട്മോർ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പരസ്യ വിഴുപ്പഴക്കലിന് കളമൊരുക്കി ക്രിക്കറ്റ് താരങ്ങളുടെ കത്ത് പുറത്തുവന്നത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് കോച്ചിന്റെ പക്ഷം. വാട്മോറെന്ന പരിശീലകനെ കേരളത്തിൽ നിന്ന് ഓട്ടിക്കാനുള്ള ഒരു പരിശീലക തന്ത്രമാണ് കത്ത് പുറത്തുവന്നതിന് പിന്നിലെന്നാണ് അണിയറ സംസാരം. ഇതെല്ലാം മനസ്സിലാക്കിയാണ് കേരളാ ക്രിക്കറ്റ് കോച്ച് പദവി ഒഴിയാൻ വാട്മോർ ആഗ്രഹിക്കുന്നത്.
ശ്രീലങ്കൻ ക്രിക്കറ്റിന് ലോകകപ്പ് സമ്മാനിച്ച കോച്ചാണ് വാട്മോർ. അന്ന് അർജന രണതുംഗയും അരവിന്ദ ഡിസിൽവയും അരവിന്ദ ജയസൂര്യയും അടക്കമുള്ള വമ്പൻ താരങ്ങളുണ്ടായിരുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ചിടത്താണ് വാട്മോർ എന്ന കോച്ച് വിജയിച്ചത്. പരിശീലിപ്പിച്ച ടീമുകളിൽ എല്ലാം കോച്ചെന്ന നിലയിൽ വ്ടാമോറിന് മേധാവിത്വം നേടാനായി. ടീമിലെ പ്രധാന വ്യക്തിത്വമായി വാട്മോർ മാറുകയും ചെയ്തു. എന്നാൽ കേരളത്തിലെത്തുമ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. കോച്ചിനെ പോലും അനുസരിക്കാത്ത വിധം ക്യാപ്ടൻ സച്ചിൻ ബേബി പ്രവർത്തിച്ചു. ഇതാണ് കളിക്കാരുടെ ഒപ്പിടൽ കത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇത് ചോർന്നതോടെ ചോദ്യം ചെയ്യപ്പെട്ടത് വാട്മോറിന്റെ ആധികാരികതയാണ്. വാട്മോർ പരിശീലിപ്പിക്കുന്ന ടീമിൽ കളിക്കാർ തമ്മിൽ അടിക്കുമോ എന്ന് പോലും ചോദ്യമുയർന്നു. ടിസി മാത്യുവിനെ പുകച്ച് പുറത്ത് ചാടിച്ച് അധികാരം പിടിച്ചവർക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയും. ഈ സാഹചര്യത്തിൽ ഇനിയും കേരളത്തിൽ തുടരുന്നത് തന്റെ കരിയറിന് ദോഷം ചെയ്യുമെന്ന് വാട്മോർ വിലയിരുത്തുന്നു.
സച്ചിൻ സ്വാർഥനും അഹങ്കാരിയുമാണെന്നും ടീം അംഗങ്ങളോട് അധികാര സ്വരത്തിൽ മോശമായി പെരുമാറുന്നുവെന്നുമാണു കളിക്കാരുടെ ആരോപണം. കെസിഎ സെക്രട്ടറിക്കയച്ച കത്തിൽ മുൻ ക്യാപ്റ്റന്മാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വി.എ.ജഗദീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാര്യർ, എം.ഡി.നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. പി. രാഹുൽ, വിഷ്ണു വിനോദ് എന്നിവരുടെ പേരും കത്തിലുണ്ടെങ്കിലും ഇവർ ഒപ്പിട്ടിട്ടില്ല. ഇരുവരും കെസിഎ സെക്രട്ടറി ശ്രീജിത്തിന്റെ അടുപ്പക്കാരണ്. ഇവരാണ് കത്തിൽ ഒപ്പിടാത്തത്. ഇതോടെ കത്തിൽ കളിക്കാർ ഒപ്പിടുന്നത് കെ സി എയ്ക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന വിവരം പുറത്തായി. സീസണു മുന്നോടിയായി കഴിഞ്ഞ മാസം ശ്രീലങ്കയിൽ ടീം പരിശീലന പര്യടനം നടത്തുന്നതിനിടെയാണ് ടീമിൽ ആഭ്യന്തര കലഹം മൂർഛിക്കുന്നത്.
പര്യടനത്തിനിടെ രാവിലെ വൈകി പരിശീലനത്തിനെത്തിയ പേസ് ബോളറോട് സച്ചിൻ കയർത്തു സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളോടെയാണു സച്ചിനെതിരെ കൂട്ടമായി നിലപാട് സ്വീകരിക്കാൻ കളിക്കാർ തീരുമാനിച്ചതെന്നാണു വിവരം. മുൻ പ്രസിഡന്റ് ടി.സി. മാത്യുവിനെ കെസിഎയിൽ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുമായും ടീമിലെ ആഭ്യന്തര കലഹത്തിനു ബന്ധമുണ്ട്. മാത്യു കെസിഎ തലപ്പത്തുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ നാടായ ഇടുക്കിയിൽ നിന്നുള്ള സച്ചിൻ കേരള ടീം ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. മാത്യു കെസിഎയിൽ നിന്ന് പുറത്തായതോടെ പുതിയ സമവാക്യങ്ങൾ എത്തി. അവിടേയും സച്ചിൻ പ്രിയങ്കരനായിരുന്നു. അതുകൊണ്ടാണ് കത്ത് കിട്ടി ആഴ്ചകളോളം അത് കെസിഎ രഹസ്യമാക്കി വച്ചത്. കർണ്ണാടകയിലെ ടൂർണ്ണമെന്റിൽ സച്ചിൻ സെഞ്ച്വറി അടിച്ചു. ക്യാപ്ടൻ ഫോം വീണ്ടെടുത്തതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. സച്ചിൻ ബേബിയെ സംരക്ഷിക്കാനും കത്തിൽ ഒപ്പിട്ടവരെ തകർക്കാനുമാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന സൂചന.
'വളരെ ഗൗരവത്തോടെയാണ് പ്രശ്നം പരിഗണിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ നല്ല കീഴ്വഴക്കമല്ല സൃഷ്ടിക്കുന്നതെന്നതിനാൽ ആഭ്യന്തര കലഹങ്ങൾ പ്രോൽസാഹിപ്പിക്കാനാവില്ല. രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ക്വാർട്ടറിൽ എത്തിയപ്പോഴും ദേശീയ ട്വന്റി 20 ടൂർണമെന്റിൽ സെമിയിലെത്തിയപ്പോഴും ടീമിനെ നയിച്ചതു സച്ചിനാണ്. കളിക്കാരുടെ പരാതിയിൽ സച്ചിനു പറയാനുള്ളതും കേട്ടിട്ടാവും തീരുമാനം. ടീമിന്റെ മികവും ഒരുമയുമാണ് പ്രധാനം '- വിവാദങ്ങളോട് കെസിഎ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു മുഖ്യ പരിശീലകനായ ഡേവ് വാട്മോർ ഓസ്ട്രേലിയയിൽ നിന്ന് എത്തിയ ശേഷം തീരുമാനമെടുക്കുമെന്നും വിശദീകരിച്ചു. എന്നാൽ ആഴ്ചകൾക്ക് മുമ്പാണ് കത്ത് കളിക്കാർ നൽകിയത്. ഈ സമയത്ത് വാട്മോർ ടീമിനൊപ്പം ഉണ്ടായിരുന്നു.
കത്തിൽ തീരുമാനം എടുക്കാതെ ഒളിച്ചു കളിച്ചവർ വാട്മോർ നാട്ടിൽ പോയപ്പോൾ അത് പരസ്യമാക്കിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിന് ശേഷം എല്ലാം വാട്മോറിന്റെ തലയിൽ വച്ചുകൊടുക്കുന്ന തരത്തിൽ പ്രഖ്യാപനവും നടത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്