കവിതാ വിവാദത്തെക്കാൾ ജൂറി തർക്കം മനസിനെ മുറിപ്പെടുത്തി; തടസങ്ങൾ ഉണ്ടെങ്കിൽ നേരത്തെ അറിയിക്കാമായിരുന്നു; അതവർ ചെയ്തില്ല; എന്നെ പൊതു മണ്ഡലത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്നവർ നീരാശപ്പെടേണ്ടി വരും; ആൾക്കൂട്ട വിചാരണയും ഖാപ്പ് പഞ്ചായത്തും എതിർക്കുന്ന എനിക്ക് നേരെ ആക്രമണം വന്നാൽ ചെറുത്തുനിൽപ്പ് എന്റെ ഭാഗത്തു നിന്നു തന്നെ വരും; ദീപ നിശാന്ത് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: കവിതാ വിവാദമോ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദമോ ഉയർത്തിക്കാട്ടി എന്നെ നിശബ്ദയാക്കാൻ ശ്രമിച്ചാൽ അവർ നിരാശപ്പെടേണ്ടി വരുമെന്ന് ദീപാ നിശാന്ത്. കവിതാ വിവാദത്തിലും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദത്തിലും കേന്ദ്രബിന്ദുവായി മാറിയശേഷം മറുനാടനോടുള്ള സംഭാഷണത്തിലാണ് ദീപ വിമർശകർക്ക് നേരെ ആഞ്ഞടിച്ചത്. കവിതാ വിവാദത്തേക്കാൾ മനസിനെ മുറിപ്പെടുത്തിയത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദമാണ്. പ്രശ്നത്തിൽ പൊതുവിദ്യാഭ്യാസ അധികൃതർക്കെതിരെ കടുത്ത രോഷമാണ് ദീപ പങ്കുവെച്ചത്.
ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധി കർത്താവായി ദീപ നിശാന്ത് എത്തിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസും കെഎസ് യുവും എബിവിപിയുമാണ് പ്രതിഷേധം ഉയർത്തിയത്.കെഎസ് യു രേഖാമൂലം പരാതിയും നൽകിയിരുന്നു. . കവിതാ മോഷണ വിവാദത്തിൽപ്പെട്ട ദീപ നിശാന്തിനെ വിധി കർത്താവാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇവർ പ്രതിഷേധം ഉയർത്തിയത്. തുടർന്ന് മത്സരഫലം റദ്ദാക്കുകയും ഒടുവിൽ ജൂറിയിലുണ്ടായിരുന്ന സന്തോഷ് എച്ചിക്കാനത്തെക്കൊണ്ട് പുനർ വിധി നിർണയം നടത്തിക്കുകയും ചെയ്തിരുന്നു. ഇതിലാണ് ശക്തമായ പ്രതിഷേധം ഉയർത്തി ദീപ മറുനാടനോടു സംസാരിച്ചത്.
ഞാൻ കേരളാ വർമ്മ കോളേജിലെ ഒരധ്യാപികയാണ്. പുസ്തകങ്ങൾ രചിച്ചിട്ടുള്ള ആളാണ്. സാഹിത്യ അദ്ധ്യാപിക കൂടിയാണ്. പക്ഷെ കവിതാ വിവാദം വന്നതിലാൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നിന്നും ഞാൻ മാറ്റി നിർത്തപ്പെട്ടു. അതിനുമാത്രമുള്ള എന്ത് അപരാധമാണ് ഞാൻ ചെയ്തിട്ടുള്ളത്. ദീപ ചോദിക്കുന്നു. ഞാൻ അദ്ധ്യാപികയാണ്. നാളെ എന്നോടു കേരള വർമ്മ കോളേജിൽ ക്ലാസ് എടുക്കേണ്ട എന്ന് പറയുമോ? ഞാൻ വാല്വേഷൻ ക്യാമ്പിൽ പങ്കെടുക്കുന്ന ആളാണ്. പരീക്ഷാഡ്യൂട്ടി ഏറ്റെടുക്കുന്ന ആളാണ്. അതെല്ലാം ഏറ്റെടുക്കാൻ ഈ പറയുന്ന ആളുകൾ വരുമോ? ഈ വിഷയം ഉണ്ടാകുന്നതിനു മുൻപാണ് വിദ്യാഭ്യാസവകുപ്പ് ഉപന്യാസ മത്സരത്തിൽ വിധി നിർണ്ണയത്തിനായി എന്നെ സമീപിക്കുന്നത്. കവിതാവിവാദം കേരളത്തിൽ എല്ലാവരും ചർച്ച ചെയ്ത വിഷയമാണ്.
തലേ ദിവസം പോലും ഞാൻ അവരെ വിളിച്ച് വരേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചതാണ്. അപ്പോഴൊന്നും ഒരു പ്രശ്നവും വിദ്യാഭ്യാസ വകുപ്പ് ഉയർത്തിയില്ല. പക്ഷെ ഉപന്യാസ മത്സരത്തിൽ ജൂറിയായി വന്നശേഷം മടങ്ങിപ്പോകേണ്ടി വരിക അപമാനകരമായി എനിക്ക് തോന്നി. ഒരാഴ്ച അവർക്ക് സമയം ഉണ്ടായിരുന്നു. അല്ലെങ്കിൽ ഇവിടെനിന്നു ഇറങ്ങുന്നതിനു മുൻപ് വരെ അവരുടെ മുന്നിൽ സമയം ഉണ്ടായിരുന്നു. പക്ഷെ ഒരു പ്രതികരണവും കലോത്സവ അധികൃതരുടെ ഭാഗത്ത് നിന്നും വന്നില്ല. കവിതാ വിവാദം നിലനിൽക്കുന്നതിനാൽ ഇപ്പോൾ തത്ക്കാലം വരേണ്ട എന്ന് പറഞ്ഞാൽ പോലും എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല. പക്ഷെ അങ്ങിനെ പറയാതെ അവിടെവെച്ച് ഒരു പ്രശ്നം വന്നപ്പോൾ എനിക്ക് സ്വാഭാവികമായും അവരുടെ തീരുമാനത്തോട് എനിക്ക് വിയോജിപ്പ് വന്നു.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധി കർത്താവായി പോയത് ശരിയായി എന്നാണു എനിക്ക് ഇപ്പോഴും മനസിലുള്ളത്. കാരണം മാനസികമായി എന്നെ തകർക്കാനുള്ള ശ്രമങ്ങൾ ഫലവത്താകില്ല എന്ന് എനിക്ക് പൊതു സമൂഹത്തോട് പറയേണ്ടതുണ്ടായിരുന്നു.അതുകൊണ്ട് തന്നെ സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നും മടങ്ങുമ്പോൾ മറ്റൊരു പൊതുപരിപാടിയിൽ കൂടി ഞാൻ പങ്കെടുത്തിരുന്നു. പൊതുസമൂഹത്തോട് ഇടപെടുന്ന ഒരു ജോലിയാണ് എനിക്കുള്ളത്.കവിതാ വിവാദത്തിൽ ശ്രീചിത്രന്റെ പേരുപോലും പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഈ വിഷയത്തിൽ ശ്രീചിത്രൻ സാധാരണീകരണം നടത്തിയപ്പോൾ മാത്രമാണ് ശ്രീചിത്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് പറയേണ്ടി വന്നത്. ഈ വിഷയം ഞാൻ അവസാനിപ്പിച്ചതായിരുന്നു. ഇതിൽ മുന്നോട്ട് പോകാൻ ഞാൻ താത്പര്യപ്പെട്ടിരുന്നുമില്ല. പക്ഷെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദം ഈ പ്രശ്നം വീണ്ടും ആളിക്കത്തിച്ചു.
കവിതാ വിവാദവും സ്കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദവും ആളിക്കത്തിച്ച് പോതുസമൂഹത്തിലെ എന്റെ ഇടപടലുകൾ അവസാനിപ്പിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആർക്കും അതിനു സാധിക്കില്ല. ആൾക്കുട്ട വിചാരണയും ഖാപ്പ് പഞ്ചായത്തിനെയും എപ്പോഴും എതിർക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ അത്തരം ആക്രമണം എനിക്ക് നേരെ വരുമ്പോൾ തീർച്ചയായും ഒരു ചെറുത്തുനിൽപ്പ് എന്റെ ഭാഗത്തുനിന്നും വരും-ദീപ പറയുന്നു. കവിതാ വിവാദം എനിക്ക് മുന്നിലുള്ള ഒരു തിരിച്ചടിയുടെ കാലമായി തോന്നുന്നില്ല ഓരോ കാലഘട്ടത്തിലും ഓരോ പ്രശ്നങ്ങൾ വരും. അത്തരം ഒരു പ്രശ്നമായി മാത്രമേ കവിതാ വിവാദം കണക്കിലെടുത്തിട്ടുള്ളൂ. തിരിച്ചടി വരുമ്പോൾ മനുഷ്യർ നേരിടണം അങ്ങിനെ ഒരു കാഴ്ചപ്പാടാണ് എനിക്കുള്ളത്. രണ്ടു വ്യക്തികൾക്കിടയ്ക്ക് വന്ന വിശ്വാസഭംഗം മാത്രമാണ് കവിതാ വിവാദം. മറിച്ചുള്ള ആരോപണങ്ങൾ എല്ലാം പരിഹാസ്യമാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ആൾ എന്ന രീതിയിൽ ഞാനുൾപ്പെട്ട കവിതാ വിവാദം ആഘോഷിക്കപ്പെട്ടു. മനുഷ്യർക്ക് ഒക്കെ സംഭവിക്കുന്ന പ്രശ്നം മാത്രമേ എനിക്കും സംഭവിച്ചിട്ടുള്ളൂ. ജീവിതത്തിൽ ഒരു പ്രതിസന്ധിഘട്ടം അത്ര മാത്രമായേ ഇത് ഞാൻ കരുതിയുള്ളൂ.ഇപ്പോഴും ഒരു പ്രതിസന്ധി ഞാൻ നേരിടുന്നു എന്ന ഒരു ഫീൽ ഇപ്പോഴും എന്റെ മുന്നിലില്ല. വിവാദം വന്നപ്പോൾ വ്യക്തിപരമായി വിശ്വാസഭംഗം എനിക്ക് സ്വയം നേരിടേണ്ടി വന്നു. ഞാൻ കബളിപ്പിക്കപ്പെട്ടതായി എനിക്ക് തോന്നി.അതിൽ ഒരു വിഷമമുണ്ട്. അതിലപ്പുറം അത് ഒരു മഹാനഷ്ടമായി, ജീവിതത്തിൽ ഒളിച്ചിരിക്കേണ്ട ഒരു സംഭവമായി ഒന്നും എനിക്ക് തോന്നുന്നില്ല. അദ്ധ്യാപകനും നിരൂപകനുമായ വിജു നായരങ്ങാടി ശ്രീ ചിത്രനെ കുറിച്ച് എഴുതിയത് ഞാൻ വായിച്ചിരുന്നു. കേരളവർമ്മ കോളേജ് അടക്കമുള്ള വേദികളിലേക്ക് ഞാൻ ക്ഷണിക്കുമ്പോൾ ശ്രീ ചിത്രനെക്കുറിച്ച് എനിക്ക് മുന്നറിയിപ്പ് നൽകും എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
കേരളവർമ്മയിലെ ഒരു പ്രോഗ്രാമിന് ഞാൻ ശ്രീചിത്രനെ കോണ്ടുവന്നപ്പോൾ ആ നോട്ടീസ് ഞാൻ ഷെയർ ചെയ്തിരുന്നു. അപ്പോൾ കുറേപ്പേർ എന്നോടു സൂചിപ്പിച്ചിരുന്നു. ശ്രീചിത്രൻ അത്ര ക്ലിയർ അല്ലാ എന്ന്. നവോത്ഥാന വേദികളിലേക്ക് ശ്രീചിത്രനെ കൊണ്ടുവരുമ്പോൾ അത് ഇടതുപക്ഷത്തിനുതന്നെ അത് ഒരു വരുംകാല ബാധ്യത ആയി മാറും എന്ന മുന്നറിയിപ്പാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഞാൻ നോക്കുമ്പോൾ ശബരിമല അടക്കമുള്ള പ്രശ്നങ്ങളിൽ ജനങ്ങൾക്ക് മനസിലാകുന്ന വിധത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന ഒരാളായിട്ടാണ് ഞാൻ ശ്രീചിത്രനെ കണ്ടത്. ഒരു രാഷ്ട്രീയ ജീവി എന്ന നിലയിൽ മാത്രമാണ് ശ്രീചിത്രനെ ഞാൻ കണ്ടത്. എനിക്ക് തന്നെ പല വിയോജിപ്പുകളും ഒപ്പം ബുദ്ധിമുട്ടുകളും ശ്രീചിത്രന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ശ്രീചിത്രനെ പോലുള്ള രാഷ്ട്രീയ ജീവികൾ കേരളത്തിനു ആവശ്യമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ശ്രീചിത്രൻ അയാളുടെ രീതിയിലുള്ള ഇടപെടൽ ആണ് നടത്തിക്കൊണ്ടിരുന്നത്.
അത് പലപ്പോഴും ഫലവും കണ്ടിരുന്നു. കവിതാവിവാദം ഇപ്പോൾ കേരളത്തിലെ പൊതുമണ്ഡലത്തിലെ ഒരു പ്രധാന വിഷയമായി ചിലർ ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നു. ഈ വിവാദം ഉയർത്തിക്കാട്ടി കേരളത്തിലെ പൊതുമണ്ഡലത്തിൽ നിന്നും ദീപാ നിശാന്തിനെ അകറ്റി മാറ്റാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തീർത്തും രാഷ്ട്രീയ പ്രേരിതമാണ്. എന്നോടു പൂർവ വൈരാഗ്യമുള്ള ആളുകളാണ് എനിക്കെതിരെയുള്ള പോരാട്ടത്തിനു മുന്നിൽ നിൽക്കുന്നത്. അല്ലാതെയും ചിലർ ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. അത്തരം ഇടപെടലുകൾ ഞാൻ മാനിക്കുന്നു. പക്ഷെ കവിതാവിവാദം കാരണം പൊതുമണ്ഡലത്തിൽ നിന്നും ആട്ടിയോടിക്കപ്പെടേണ്ട വ്യക്തിയല്ല ഞാൻ. കവിതാവിവാദത്തിൽ വന്ന പിഴവ് ഞാൻ അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷെ വിശ്വാസത്തിന്റെ പേരിൽ പോലും അച്ചൻ തന്നാലും ഭർത്താവോ അല്ലെങ്കിൽ സഹോദരനോ സഹോദരിയോ തന്നാലും അത്തരം കവിതകൾ ഞാൻ സ്വീകരിക്കാൻ പാടില്ലായിരുന്നു എന്ന ബോധ്യം എനിക്കുണ്ട്.
ഒരു പ്രത്യേക സാഹചര്യത്തിൽ മനുഷ്യർക്ക് സംഭവിക്കുന്ന പിഴവ് എന്ന രീതിയിലാണ് കവിതാ വിവാദത്തെ ഞാൻ നോക്കിക്കാണുന്നത്. ഞാനായി ചെയ്ത ഒരു തെറ്റാണ് ഇത്. ആരും നിർബന്ധിച്ച് മാപ്പ് പറയിപ്പിച്ചതിനാൽ മാപ്പ് പറഞ്ഞതല്ല. എന്റെ ബോധ്യം കൊണ്ട് തന്നെയാണ് കവിതാ വിവാദത്തിൽ മാപ്പ് പറഞ്ഞത്. ഞാനത് തിരുത്തിയിട്ടുണ്ട്. പിന്നെ എകെപിസിടിഎ ഒരു സംഘടന എന്ന നിലയിൽ അവരുടെ നിലപാടിനോട് എനിക്ക് വിയോജിപ്പില്ല. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് അവിടെനിന്നും എതിർ ശബ്ദം ഉയർന്നത്. പക്ഷെ എകെപിസിടിഎ ഇതുവരെ ഈ കാര്യത്തിൽ എന്നോടു വിശദീകരണമൊന്നും ചോദിച്ചിട്ടില്ല-ദീപ പറയുന്നു.
Stories you may Like
- ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ യുവാവുമായി യാത്ര, കാർ ഡ്രൈവർ അറസ്റ്റിൽ
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പരസ്യപ്രതികരണം വേണ്ട
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- അയർലൻഡിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം; ഭർത്താവ് റിമാൻഡിൽ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്