ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
ആർ പീയൂഷ്
കൊല്ലം: കൊട്ടിയത്ത് നോട്ടു വലിച്ചു കീറിയെറിഞ്ഞ സംഭവത്തിൽ പ്രതിയായ നിവാസ് ഏതുവിധേനെയും കേസിൽ നിന്നും രക്ഷപെടാനുള്ള വഴി തേടുകയാണ്. താൻ കീറിയത് യഥാർത്ഥ നോട്ടല്ലെന്നു പറഞ്ഞു കൊണ്ടു തടിയെടുക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തിയത്. എന്നാൽ, സംഭവത്തിൽ നിവാസിന്റെ ശ്രമങ്ങൾ തള്ളി പണം കടം വാങ്ങിയ ആളിന്റെ ഭാര്യ രംഗത്തെത്തി. കൊട്ടിയം പറക്കുളം പുത്തൻകട വീട്ടിൽ ഇമ്രാന്റെ ഭാര്യ സനിലയാണ് എന്താണ്സംഭവിച്ചതെന്ന് മറുനാടനോട് വെളിപ്പെടുത്തിയത്.
തന്റെ കൺമുമ്പിൽ വെച്ച് നിവാസ് പണം വലിച്ചു കീറുകയായിരുന്നു എന്നാണ് സനില മറുനാടനോട് പറഞ്ഞത്. ഉമയനല്ലൂരിൽ ബേക്കറി നടത്തുന്ന സിപിഎം പ്രവർത്തകനായ കാഞ്ഞാന്തല നിസാം മൻസിലിൽ നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കൃത്യ സമയത്ത് തിരികെ നൽകിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. ഇയാളും ഭാര്യയും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് വ്യാപക പ്രതിഷേധം ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോക്ക് പിന്നിൽ സംഭവിച്ചത് കാര്യങ്ങൾ
ഇമ്രാൻ എന്നറിയപ്പെടുന്ന സിദ്ദിഖിന്റെ ഭാര്യ സനില വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: ഇമ്രാനും നിവാസും കാലങ്ങാളായി അടുത്ത സുഹൃത്തുക്കളായിരുന്നു. കുറച്ചു കാലം മുമ്പ് ഒരു അത്യാവശ്യം വന്നപ്പോഴാണ് നിവാസിൽ നിന്നും തന്റെ ഭർത്താവായ ഇമ്രാൻ 2500 രൂപ കടം വാങ്ങിയത്. അത് സാമ്പത്തിക ബുദ്ധിമുട്ടു കാരണം പെട്ടന്നു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഇതിനിടെ ഇമ്രാൻ ഗൾഫിലേക്ക് പോകുകയും ചെയ്തു. രണ്ട് മാസം മുമ്പാണ് ഭർത്താവ് ഗൾഫിലെ തൊഴിൽ ഇടത്തിലേക്ക് പോയതും. ഭർത്താവ് ഗൾഫിൽ പോയതിന് ശേഷം നിവാസ് പണം ആവശ്യപ്പെട്ടു നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.
എത്രയും വേഗം പണം നൽകണം എന്നാവശ്യപ്പെട്ട് ഇമ്രാനെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തി. പണം ലഭിച്ചില്ലെങ്കിൽ വീട്ടിൽ കയറി പ്രശ്നമുണ്ടാക്കും എന്ന ഭീഷണികളും മുഴക്കി കൊണ്ടാണ് നിവാസ് രംഗത്തുവന്നത്. ഇങ്ങനെ ഭീഷണി ശക്തമായതോടെ ഗൾഫിൽ ഉള്ള സഹപ്രവർത്തകനിൽ നിന്നും 5000 രൂപ കടം വാങ്ങി നാട്ടിലുള്ള അക്കൗണ്ടിൽ ഇടുകയായിരുന്നു. ഈ പണം എടിഎമ്മിൽ നിന്നും പിൻവലിച്ചാണ് പകുതി നിവാസിന്റെ വീട്ടിൽ കൊണ്ടു പോയി കൊടുത്തത്. രണ്ടായിരത്തിന്റെ രണ്ട് നോട്ടും 500ന്റെ രണ്ട് നോട്ടുമാണ് എടിഎമ്മിൽ നിന്നും ലഭിച്ചത്. ഇതിൽ രണ്ടായിരം രൂപയുടെ നോട്ടും 500 രൂപയുമായാണ് നിവാസിന്റെ വീട്ടിലെത്തിയത്.
പേഴ്സിൽ നിന്നും പണം കൊടുത്തപ്പോൾ പണം തന്നതിന് തെളിവു വേണം എന്നു പറഞ്ഞു നിവാസ് ഭാര്യയെ കൊണ്ടാണ് മൊബൈലിൽ ഷൂട്ടു ചെയ്യിച്ചത്. പണം കൊടുത്തതിന് പിന്നാലെ എന്റെ കൺമുൻപിൽ വച്ച് പണം വലിച്ചു കീറുകയായിരുന്നു അയാൾ. ഇതു കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഭർത്താവ് ഏറെ ബുദ്ധിമുട്ടി അയച്ച പണമാണ് അയാൾ കീറിക്കളഞ്ഞത് എന്നോർത്തപ്പോൾ കടുത്ത വിഷമമാണ് തോന്നിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇമ്രാന്റെ സുഹൃത്തായ ഷാജിയാണ് പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു നോട്ടു വലിച്ചു കീറി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പരാതി നൽകിയത്.
സോഷ്യൽ മീഡിയയിൽ നോട്ടുകീറുന്ന ചിത്രം വൈറലായതോടെ കടുത്ത ജനരോഷം നിവാസിന് നേരെ ഉയരുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇയാൾ ബേക്കറിയിലേക്ക് വന്നിട്ടില്ല. നാട്ടുകാരെ ഭയന്നാണ് ഇയാൾ മുങ്ങി നടക്കുന്നത്. നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കമ്മീഷ്ണർ ടി നാരായണൻ ഐ.പി.എസ് കൊട്ടിയം സിഐയോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നിവാസിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന നിബന്ധനയിൽ വിട്ടയക്കുകയാണ് ഉണ്ടായത്.
സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് സൈബർ വിങ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. കൂടാതെ ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി പ്രദീഷ് കമ്മീഷ്ണർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ കൊട്ടിയം എസ്ഐ പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയായിരുന്നു. നോട്ട് വലിച്ചു കീറിയത് ആദ്യം സമ്മതിക്കാതിരുന്ന ഇയാൾ പിന്നീട് വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ ചൂണ്ടിക്കാട്ടിയപ്പോൾ സമ്മതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേഷനിലെത്തിയപ്പോൾ ന്യായീകരണ വീഡിയോ ലൈവിൽ കാണിച്ച കീറിയ പേപ്പർ നോട്ടുകളും ഇയാൾ കൈവശം കൊണ്ടു വന്നിരുന്നു. എന്നാൽ പൊലീസ് ഇയാളുടെ അവകാശ വാദങ്ങളൊക്കെയും പൊളിച്ചടുക്കുകയായിരുന്നു. കൊട്ടിയം പൊലീസ് ജില്ലാ പൊലീസിന് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ഇയാൾക്കെതിരെ നടപടിയെടുക്കുക.
നിവാസും ഭാര്യയും ചേർന്നാണ് നോട്ട് കീറിക്കളഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതോടെ പ്രവാസിയുടെ ഭാര്യ രണ്ട് ദിവസം മുൻപ് പണവുമായി ഇയാളുടെ വീട്ടിൽ എത്തി. എന്നാൽ നിവാസ് ഇവരോട് മോശമായി തരംതാഴ്ത്തി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നത് തന്റെ ഭാര്യയുടെ സഹായത്താൽ ഇയാൾ മൊബൈലിൽ പകർത്തി. പ്രവാസിയുടെ ഭാര്യയുടെ പക്കൽ നിന്നും പണം വാങ്ങുകയും മൂന്ന് വട്ടം കീറി ചൂരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പണം വലിച്ചു കീറുന്നത് കണ്ട് പ്രവാസിയുടെ ഭാര്യ ഏറെ വിഷമത്തോടെയും ദൈന്യതയോടെയും നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ഈ സംഭവം ഇയാൾ പ്രവാസിയുടെ മൊബൈലിലേക്ക് അയച്ചു കൊടുക്കുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയുമായിരുന്നു. 'ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന ഈ ലോകത്ത് കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കുമ്പോഴാണ് പണത്തിന്റെ ഹുങ്കിൽ അത് കീറി കളയുന്നത്' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയായിരുന്നു. വളരെ വേഗം ഈ ദൃശ്യം വൈറലായതോടെ ഇയാൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
പ്രതിഷേധം ശക്തമായപ്പോൾ നിവാസ് തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ വന്ന് ന്യായീകരണവും നടത്തി. പ്രവാസി സുഹൃത്ത് വാങ്ങിയ പണം തിരികെ തന്നപ്പോൾ താൻ കീറിക്കളഞ്ഞത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പേപ്പർ നോട്ടാണ് എന്നായിരുന്നു വിശദീകരണം. അതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ പേപ്പർ നോട്ട് കീറിയ കഷ്ണങ്ങളും ഇയാൾ ലൈവിൽ കൂടി കാണിച്ചു. ഞാൻ ഒരിക്കലും ഇത്തരത്തിൽ നോട്ടുകൾ കീറിക്കളയില്ലെന്നും യഥാർത്ഥ നോട്ടുകൾ മാറ്റിയിട്ട് പേപ്പർ നോട്ടാണ് കീറിയത്. പണത്തിന്റെ വിലയറിയാവുന്നവനാണ് ഞാൻ. എന്നോട് വൈരാഗ്യമുള്ള ഒരാളാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അതിനാൽ എന്നെ ആരും തെറ്റിദ്ധരിക്കരുത്. ഇത് മൂലം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നാണ് ന്യായീകരണ വീഡിയോയിൽ പറയുന്നത്.
എന്നാൽ ഇയാൾ ഫെയ്സ് ബുക്ക് ലൈവിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങളും അന്ന് കീറിയ നോട്ടിന്റെ കഷ്ണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. മൂന്നായി കീറിയ നോട്ടുകൾ ഇയാൾ ചുരുട്ടിക്കൂട്ടിയാണ് േേമുറ്റത്തക്ക് എറിഞ്ഞത്. ഇയാൾ ന്യായീകരണ വീഡിയോയിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങൾക്ക് ഒരു ചുളുക്കു പോലുമില്ല. കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്നായി സോഷ്യൽ മീഡിയയുടെ ചോദ്യം. പണി പാളി എന്ന് മനസ്സിലായതോടെ നിവാസ് ഫെയ്സ് ബുക്കിൽ നിന്നും വീഡിയോ ദൃശ്യം ഡിലീറ്റ് ചെയ്യുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്