ബിഷപ്പ് ധർമ്മരാജ് റസാലവും അഴിമതിക്കാരനോ? കോടികളുടെ തിരിമറിക്കു ബിഷപ്പിന്റെ ഒത്താശയെന്ന് ആരോപണം; സിഎസ്ഐ സഭയിലെ വിഴുപ്പലക്കൽ തെരുവിലെത്തിയിട്ടു രണ്ടുമാസം; ഇഷ്ടക്കാരെ ഭാരവാഹിയാക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ
തിരുവനന്തപുരം: സി.എസ്.ഐ ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ വിശ്വാസികൾ എതിരായതെങ്ങനെ ? ഭരണണഘടനാ ഭേദഗതി സംബന്ധിച്ചുള്ള തർക്കം മാത്രമാണോ രണ്ടു മാസത്തിലേറെ വിശ്വാസികളെ നിരാഹാരസമരത്തിലേക്ക് നയിച്ചത് ? തിരുവോണത്തിന് പട്ടിണിസമരം നടത്തിയപ്പോൾ പോലും തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രി പെട്ടെന്നെങ്ങനെ സമര പന്തലിലെത്തി ? കോടികളുടെ സാമ്പത്തിക തിരിമറി ഒതുക്കാൻ സമരത്തെ ഒതുക്കിയതോ ? ഏതായാലും വീണ്ടും സിഎസ്ഐ ആസ്ഥാനത്തിന് മുന്നിൽ സമരം തുടങ്ങി. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയാണ് ബിഷപ്പിനെതിരെ ഇന്നത്തെ പ്രതിഷേധം. വരും ദിനങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകും.
സി.എസ്.ഐ വിശ്വാസികൾ രണ്ടുമാസത്തിനു മുമ്പാണ് ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചത്. ഇടവകയ്ക്കുള്ളിൽ സമരം നടത്താൻ വിശ്വാസികൾ തീരുമാനിച്ചെങ്കിലും ഇടവകയുടെ അധിപൻ എന്ന നിലയിൽ ബിഷപ്പ് വിശ്വാസികളുടെ സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതോടെയാണ് തിരുവനന്തപുരം എൽ.എം.എസ്.ജംഗ്ഷനിൽ പള്ളിക്ക് മുമ്പിലെ ഫുട്പാത്തിൽ സി.എസ്.ഐ വിശ്വാസികൾ സമരപന്തലുയർത്തിയത്. സി.എസ്.ഐ സഭയിൽ നില നിന്നിരുന്ന ജനാധിപത്യരീതിയിലുള്ള ഭരണഘടന ഇല്ലാതാക്കിക്കൊണ്ടുള്ള ഭരണഘടന ഭേദഗതിക്ക് ബിഷപ്പ് ഒപ്പ് വച്ചതോടെയാണ് വിശ്വസികൾക്കിടയിൽ മുറുമുറുപ്പ് ഉയർന്നത്. സഭയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സെക്രട്ടറിയേയും ട്രഷററെയും വിവിധ ബോർഡുകളേയും ബിഷപ്പ് നോമിനേറ്റ് ചെയ്യുന്ന സെർച്ച് കമ്മറ്റി തീരുമാനിക്കുമെന്ന ഭേദഗതിയാണ് രണ്ടുമാസത്തിലേറെ നീണ്ട നിരാഹാരസമരത്തിലേക്ക് വിശ്വാസികളെ നയിച്ചത്.
' ഭരണഘടന ഭേദഗതി ഒഴിവാക്കി നിലവിലുള്ള ജനാധിപത്യരീതിയിലുള്ള ഭരണഘടനാരീതി തുടരണമെന്ന വിശ്വാസികളുടെ അപേക്ഷയ്ക്ക് പുല്ലുവില കൽപിക്കുകയും വിശ്വാസികളുടെ ആവശ്യത്തെ അടിമർച്ചാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ ബിഷപ്പ് തുടങ്ങിയ സാഹചര്യത്തിലാണ് ഞങ്ങൾ ജനമധ്യത്തിലേക്ക് നിരാഹാരസമരവുമായി ഇറങ്ങിയതെന്ന് സമരസമിതി കൺവീനർ വിൽഫ്രഡ് വ്യക്തമാക്കുന്നു. സി.എസ്.ഐ മഹായിടവകയിൽ വർഷങ്ങളായി നടന്നുവരുന്ന വിശ്വസിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയിടാനാണ് ഇത്തരമൊരു ഭരണഘടനാഭേദഗതിക്ക് തിടുക്കം കൂട്ടുന്നതെന്നും ഇവർ ആരോപിക്കുന്നു. തങ്ങളുടെ അപേക്ഷകൾ പരിഗണിക്കാതെ അധികാര ദുർവിനിയോഗത്തിലൂടെ ഭേദഗതി പാസായാതായി പ്രഖ്യാപിച്ച് സഭകളിൽ വായിക്കാൻ നിർദ്ദേശം നൽകിയതിലൂടെ ബിഷപ്പ് ധർമരാജ് റസാലം ഏകാധിപതിയെ പോലെ പെരുമാറിയതാണ് സഭയിലെ അന്തഛിദ്രങ്ങൾ പരസ്യമാകാനുള്ള പ്രധാന കാരണം. ബിഷപ്പ് പാസാക്കിയ ഭരണഘടനാഭേദഗതി ഇങ്ങനെ
' ബിഷപ്പ് പാനലിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴികെ മഹായിടവക കൗൺസിൽ യോഗത്തിൽ നടത്തേണ്ട സിനഡ് പ്രതിനിധികളുടെ എല്ലാ തിരഞ്ഞെടുപ്പുകളും ബിഷപ്പിന്റെ അന്തിമതീരുമാനത്തിലുള്ളതായിരിക്കും. സെർച്ച് കമ്മറ്റിയുടെ ശുപാർശകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൺവീനർ അറിയിക്കുമ്പോൾ കൈ ഉയർത്തി സമ്മതിദാനവകാശം അറിയിക്കണ്ടതാണ്. ചുരുക്കത്തിൽ ബിഷപ്പ് നിശ്ചയിക്കുന്ന സെർച്ച് കമ്മറ്റിയുടെ തീരുമാനത്തിനുസരിച്ചായിരിക്കും എല്ലാ സ്ഥാനങ്ങളും നിശ്ചയിക്കപ്പെടുക. തിരഞ്ഞെടുപ്പുകളും സ്ഥാനമാനങ്ങളും നിശ്ചയിക്കപ്പെടുന്ന സെർച്ച് കമ്മറ്റിയെ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ബിഷപ്പ് തീരുമാനിക്കും. രണ്ട് വൈദികരും ഒരു വനിത ഉൾപ്പെടെ മൂന്ന് അത്മായരും ഉണ്ടാവണം. ഇതലെ വൈദികരിൽ ഒരാളെ ബിഷപ്പ് കൺവീനറായി നിയമിക്കും. സെർച്ച് കമ്മറ്റികൾ ശുപാർശ ചെയ്യുന്ന ഭൂരിപക്ഷ അനുകൂലസമ്മതിദാനം ഉറപ്പാക്കി തിരഞ്ഞെടുപ്പ് അംഗീകരിച്ചതായി ബിഷപ്പ് പ്രഖ്യാപിക്കുകയും ചെയ്യും.'
എന്നാൽ പെട്ടെന്നുണ്ടായ ഭരണഘടനാഭേദഗതിക്ക് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. നിലവിലുണ്ടായിരുന്ന ഭരണഘടനപ്രകാരം സഭയ്ക്ക് വളർച്ചയല്ലാതെ കോട്ടമുണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഈ ഭേദഗതി അംഗീകരിക്കാനാകില്ല. സി.എസ്.ഐ മഹായിടവകയിലെ ഭൂരിപക്ഷ വിശ്വാസികളും ഭേദഗതി എതിർക്കുമ്പോൾ ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണമെന്ന ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഏകാധിപത്യം അംഗീകരിക്കാനാകില്ല. ബിഷപ്പ് പറയുന്ന ആൾ സെക്രട്ടഠി ആയാൽ ഇതുവരെ സഭയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ പുറത്ത് വരാതിരിക്കും. ഇതിനുള്ള തന്ത്രമാണിതെന്നാണ് സമരസമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലെ പ്രധാന ആരോപണം. ബിഷപ്പ് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തുകയാണെങ്കിൽ വിശ്വാസികൾ ലെവി കൊടുക്കേണ്ട ആവശ്യമുണ്ടോ ? ഏകാധിപത്യ രീതിയിൽ പെരുമാറുന്ന ബിഷപ്പ് തന്നെ മിഷണറി പ്രവർത്തനങ്ങൾക്കുള്ള പണം കൂടി കണ്ടെത്തണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു. ബിഷപ്പും മഹായിടവക നേതൃത്വവും ക്രൈസ്തവ വിശ്വാസത്തിന്റെ ശരിയായ പാതയിലേക്ക് വന്നില്ലെങ്കിൽ സമരത്തിന്റെ മറ്റൊരു മുഖം ബിഷപ്പ് കാണുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
സി.എസ്.ഐ സഭയ്ക്ക് വൻ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളതെന്നും സഭയുടെ ആസ്തികൾ വേണ്ടവിധത്തിൽ ആലോചിക്കാതെ പലയിടത്തും പണയപ്പെടുത്തിയതു പോലും സഭയുടെ ആസ്തികൾ പലതും ജപ്തി നടപടി നേരിടുന്ന സ്ഥിതിയിലാണെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങളും അപേക്ഷകളും ഉയർത്തി ആരംഭിച്ച സമരസമിതിയെ ചർച്ചയ്ക്ക് പോലും വിളിക്കാതെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടതാണ് വിശ്വാസികളെ പ്രകേപിതരാക്കിയത്. ബിഷപ്പും മറ്റ് വ്യവസായികളും ഏറാന്മൂളികളും ചേർന്ന് സഭയിൽ നിന്ന് ഊറ്റിയെടുത്തത് കോടികളാണെന്ന ആരോപണം ആരും കേട്ടില്ലെന്ന് നടിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. നിയമസഭയുടെ മൂക്കിന്റെ താഴെ രണ്ടുമാസത്തിലേറെ നടത്തിയ സമരം മുഖ്യമന്ത്രി അടക്കമുള്ളവർ കണ്ടില്ലെന്ന് നടിച്ചത് വിശ്വാസികളെ ഏറെ വിഷമിപ്പിച്ചിരുന്നു. തിരുവോണത്തിന് പട്ടിണിസമരം നടത്തിയിട്ടു പോലും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.
ബിഷപ്പും പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ ലോക്സഭയിലേക്ക് മൽസരിച്ച് വ്യക്തിയും മറ്റുള്ള നേതാക്കന്മാരും കൂടി ചേർന്ന് സഭയുടെ ആസ്തികളിൽ നിന്ന് നേടിയ കോടിക്കണക്കിന് രൂപയുടെ കണക്കുകൾ പുറത്ത് വിടുമെന്ന സാഹചര്യം എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തിന് അപകടം മണത്തത്. ഇതേ തുടർന്ന് സമരം ഒതുക്കി തീർക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായവും തേടി. മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി വിഷയം ചർച്ച ചെയ്യുകയും പ്രശ്നപരിഹാരത്തിന് സർക്കാർ മുന്നോട്ട് വരുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം താൽക്കാലികമായി നിർത്തിയത്. സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്റർ സമരസമിതിയുടെ ആരോപണങ്ങളെ പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഭരണഘടനാ ഭേദഗതി നടപ്പാക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോൾ ഭരണഘടനാ ഭേദഗതി മാത്രമല്ല വിശ്വാസികളുടെ പ്രശ്നം, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള മഹായിടവയുടെ ആസ്തികൾ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നുള്ള ആവശ്യമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. ജീവനക്കാരുടെയും സഭാപ്രവർത്തകരുടേയും പി.എഫ് തുകയിൽ പോലും കൈയിട്ടു വാരിയതടക്കം കോടികളുടെ സാമ്പത്തിക തിരിമറിയാണ് സമരസമിതി ബിഷപ്പിനെതിരെയും വിവിധ ബോർഡ് നേതാക്കൾക്കെതിരെയും ഉന്നയിക്കുന്നത്. സമരം ഇനിയും മുന്നോട്ട് പോയാൽ കോടികളുടെ സാമ്പത്തിക തിരിമറിക്ക് സഭയോട് ഉത്തരം പറയേണ്ടേ സ്ഥിതിയിലെത്തിയപ്പോഴാണ് ബിഷപ്പ് സഹായത്തിന് മുഖ്യമന്ത്രിയുടെയും സിനഡിന്റെയും സഹായം തോടിയിരിക്കുന്നത്. മുഖ്യമന്ത്രിയും സിനഡും തന്ന വാക്കിൽ വിശ്വസിച്ച തങ്ങളെ വീണ്ടും ചതിക്കാനുള്ള നീക്കമാണെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനെന്ന് സമരസമിതി കൺവീർ വിൽഫ്രഡ് വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്