Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെ വശീകരിച്ച് താമസിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം വടവാതൂർ സ്വദേശി വെടിവച്ച് തകർത്തത് പൊറുതിമുട്ടിയതോടെ; കയ്യാങ്കളിക്കിടെ എയർഗണ്ണിന് വെടിയേറ്റത് ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യ മുൻ സോണൽ പ്രസിഡന്റ് ബെനു വർഗ്ഗീസിന്; വെടി കൊണ്ടെങ്കിലും ബെനുവിന് പരാതിയില്ല; പ്രകോപനമില്ലാതെ വെടിവെച്ചുവെന്നും നിസ്സാര പരിക്കെന്നും ബെനു; പരാതി കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസും

ഭാര്യയെ വശീകരിച്ച് താമസിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം വടവാതൂർ സ്വദേശി വെടിവച്ച് തകർത്തത് പൊറുതിമുട്ടിയതോടെ;  കയ്യാങ്കളിക്കിടെ എയർഗണ്ണിന് വെടിയേറ്റത് ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യ മുൻ സോണൽ പ്രസിഡന്റ് ബെനു വർഗ്ഗീസിന്;  വെടി കൊണ്ടെങ്കിലും ബെനുവിന് പരാതിയില്ല;  പ്രകോപനമില്ലാതെ വെടിവെച്ചുവെന്നും നിസ്സാര പരിക്കെന്നും ബെനു; പരാതി കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസും

ആർ പീയൂഷ്

ചെങ്ങന്നൂർ: ഭാര്യയെ വശീകരിച്ച് കൂടെ താമസിപ്പിച്ചിരുന്ന യുവാവിന്റെ ജനനേന്ദ്രിയം വെടിവച്ച് തകർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ(ജെ.സിഐ.ഐ) മുൻ സോണൽ പ്രസിഡന്റ് ബെനു വർഗ്ഗീസിന്റെ ജനനേന്ദ്രിയമാണ് കോട്ടയം വടവാതൂർ സ്വദേശി എയർഗൺ ഉപയോഗിച്ച് വെടിവച്ച് തകർത്തത്. വടവാതൂർ സ്വദേശിയുടെ ഭാര്യയെ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ നിർബന്ധിപ്പിച്ച് കൂടെ താമസിപ്പിച്ച് വരികയായിരുന്നു. ഇതിൽ പ്രകോപിതനായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെനു വർഗ്ഗീസിന്റെ ചെങ്ങന്നൂരിലെ വീട്ടിലെത്തി കയ്യാങ്കളിയുണ്ടായി. കയ്യാങ്കളി ക്രൂര മർദ്ദനത്തിലേക്ക് വഴിമാറിയതോടെയാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. വെടിയേറ്റ് ബെനുവിന്റെ ജനനേന്ദ്രിയം തകർന്നു. വെടിവച്ച ശേഷം വടവാതൂർ സ്വദേശി സ്ഥലം വിട്ടു.

വെടിയേറ്റ് പിടഞ്ഞ ബെനുവിനെ വീട്ടുകാർ ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ നിന്നുമാണ് വിവരം പൊലീസിന് കൈമാറിയത്. പരിക്ക് പറ്റിയിടം തുന്നിക്കെട്ടിയതിന് ശേഷം ഇയാളെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. എന്നാൽ വീണ്ടും വേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞ ചെങ്ങന്നൂർ പൊലീസ് ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തി. എയർഗൺ ആയതിനാലും ബെനു വർഗ്ഗീസിന് പരാതിയില്ലാത്തതിനാലും പൊലീസ് കേസെടുത്തിട്ടില്ല. ഇയാൾ പരാതി നൽകിയാൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

വടവാതൂർ സ്വദേശിയുടെ ഭാര്യ ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ കോട്ടയത്തെ ഒരു ചാപ്റ്ററിന്റെ ചുമതലക്കാരിയായിരുന്നു. ഇതിന്റെ പരിപാടിയുടെ ഭാഗമായി ബെനുവിനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും അടുപ്പത്തിലാവുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് അറിഞ്ഞതോടെ വലിയ പ്രശ്നങ്ങളുണ്ടായി. ബന്ധം വിലക്കിയെങ്കിലും ഫലമുണ്ടായില്ല. ജെ.സിഐയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ഇവരെ പോസ്റ്റ് ചെയ്യുകയും ബന്ധം തുടരുകയും ചെയ്തു. ഇതോടെ ഭർത്താവ് മണർകാട് പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ ജെ.സിഐയുടെ ഉന്നത നേതാക്കൾക്കും ഭർത്താവ് പരാതി അയക്കുകയും ചെയ്തു. ഇതോടെ ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ സോൺ 22 പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബെനു വർഗ്ഗീസിനെ നീക്കം ചെയ്തു. ബെനുവിന്റെ രണ്ടാം വിവാഹത്തിലെ ഭാര്യ ഇതറിഞ്ഞതോടെ വിവാഹ ബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ അവസരത്തിലാണ് യുവതിയെ ഇയാൾ വീട്ടിലേക്ക് നിർബന്ധിപ്പിച്ച് കൂട്ടിക്കൊണ്ടു വന്നത്. മനോവിഷമത്തിലായ ഭർത്താവ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും പിന്നീട് വെടിവയ്‌പ്പിൽ അവസാനിക്കുകയുമായിരുന്നു.

അതേ സമയം ബെനു വർഗ്ഗീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സംഘടനയിലെ പല കുടുംബ ബന്ധങ്ങളിലും ഇയാൾ കാരണം പ്രശ്നങ്ങളുണ്ടായിട്ടുള്ളതായി ചിലർ മറുനാടനോട് വെളിപ്പെടുത്തി. ഇതുമൂലം സംഘടനയിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ അമർഷം ഉയർന്നിട്ടുണ്ട്. ആരും പരാതിയുമായി മുന്നിട്ട് വരാതിരുന്നതിനാൽ ഇത്രയും നാൾ പിടിച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇയാൾ ജെ.സിഐ ഇന്ത്യയുടെ സോൺ 22 ന്റെ പ്രസിഡന്റാവുന്നത്. ഒരു വർഷക്കാലമാണ് പ്രസിഡന്റിന്റെ കാലാവധി. എന്നാൽ ആറുമാസം തികയ്ക്കും മുൻപ് തന്നെ ഇയാളെ പുറത്താക്കി.

അതേ സമയം യുവതിയുടെ ഭർത്താവുമായി പ്രശ്നങ്ങളുണ്ടായില്ലെന്നും പ്രകോപനമില്ലാതെ വെടിവയ്ക്കുകയുമായിരുന്നു എന്നാണ് ബെനു വർഗ്ഗീസിന്റെ വിശദീകരണം. ജനനേന്ദ്രിയത്തിന് നിസ്സാര പരിക്ക് മാത്രമേ പറ്റിയിട്ടുള്ളൂ എന്നും ഇയാൾ പ്രതികരിച്ചു. വിവാഹ ബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചതു കൊണ്ടാണ് ഒപ്പം താമസിപ്പിച്ചതെന്നും താൻ ആരെയും നിർബന്ധിപ്പിച്ചിട്ടില്ല എന്നും ബെനു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP