ബംഗാൾ-ത്രിപുര മോഡൽ കേരളത്തിലും; സിപിഎം പാർട്ടി ഓഫീസ് സഹിതം ബിജെപിക്കാർ കൊണ്ടുപോയി; തലസ്ഥാനത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 98 സിപിഎം പ്രവർത്തകർ ഇനി കാവിക്കൊടിയേന്തും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 33 വർഷം കൈയിലുണ്ടായിരുന്ന ബംഗാളിൽ ഇന്ന് സിപിഎം വരണ്ടിരിക്കുന്നു. പ്രതീക്ഷയുടെ പച്ചപ്പുകൾ ഇല്ലാതായിരിക്കുന്നു. ഒരുവലിയ വിഭാഗം സിപിഎമ്മുകാർ തൃണമൂൽ വഴി ബിജെപിയിലേക്ക് ചേക്കേറിയത് ഇന്ന് പഴങ്കഥയാണ്. ത്രിപുരയിൽ മണിക് സർക്കാരിന് ഏറ്റ തിരിച്ചടി മറക്കാവുന്നതല്ല. ഒറ്റസീറ്റുപോലും അവിടെ നേടിയ ചരിത്രമില്ലാതിരുന്ന ബിജെപിയോട് വ്യക്തിശുദ്ധിയുടെ രാഷ്ട്രീയം ഉണ്ടായിട്ടും മണിക് സർക്കാരും സിപിഎമ്മും തോറ്റമ്പി. സിപിഎമ്മുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്ന പ്രവണത ബംഗാളിൽ തുടരുകയാണ്. 480 സിപിഎം പ്രവർത്തകർ ഒന്നിച്ച് കഴിഞ്ഞ നവംബറിൽ ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ബംഗാൾ-ത്രിപുര മോഡൽ കേരളത്തിൽ ആവർത്തിക്കില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കാറുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അതിൽ വലിയ മാറ്റം വരികയാണോ? കെ.സുരേന്ദ്രന്റെ വിജയ യാത്ര കാസർകോഡ് നിന്ന് പുറപ്പെട്ട് ഒരുദിവസം പിന്നിട്ടപ്പോൾ ഇങ്ങ് തലസ്ഥാനത്ത് ഞെട്ടിക്കുന്ന മാറ്റം ഉണ്ടായിരിക്കുന്നു. അതെ തലസ്ഥാന ജില്ലയിലെ കോവളം നിയോജക മണ്ഡലത്തിലുൾപ്പെട്ട വിഴിഞ്ഞം പ്രദേശത്തെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്.
സിപിഎം നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരുമാണ് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്. ഈ പ്രദേശത്തെ സിപിഎമ്മിന്റെ മുഴുവൻ സംവിധാനങ്ങളും ഇന്നുമുതൽ ബിജെപിയുടേതായി മാറിയെന്ന് വിവി. രാജേഷ് അറിയിച്ചു. സിപിഎമ്മിന്റെ പാർട്ടി ഓഫീസ് അടക്കം ബിജെപിക്ക് കൈമാറും. അടുത്ത ദിവസം പാർട്ടി ഓഫീസിലെത്തി പശ്ചിമ ബംഗാളിലെ പോലെ സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി മാറ്റുമെന്നും വി.വി.രാജേഷ് പറഞ്ഞു.
കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരൻ അടക്കം 98 സിപിഎം പ്രവർത്തകരാണ് ബിജെപിയിലെത്തിയത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവർത്തകരെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയൽക്കര മധു, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള ലിജു, അഭിലാഷ് എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു.
ഡിവൈഎഫ്ഐയുടെ പഴയ മുഖമായ കെ എസ് വൈ എഫിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ മുക്കോല പ്രഭാകരൻ തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. കേരളാ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് ശ്രീധരൻ 53 വർഷത്തോളം സിപിഎമ്മിൽ പ്രവർത്തിച്ച ശേഷമാണ് പാർട്ടി വിടുന്നത്.
വിഴിഞ്ഞം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന വ്യക്തിയാണ് മുക്കോല പ്രഭാകരൻ. കേരളം മാറുന്നതിനൊപ്പം കോവളവും മാറുന്നുവെന്ന സന്ദേശമാണ് ഈ മാറ്റം നൽകുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ അശ്വത് നാരായൺ, സംസ്ഥാന പ്രഭാരിമാരായ സി പി രാധാകൃഷ്ണൻ, വി സുനിൽ കുമാർ, എന്നിങ്ങനെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തൈക്കാട് ഇലങ്കനഗർ റോഡിലാണ് ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് ഓഫീസ്.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും ശത്രുക്കളാണെങ്കിൽ ഡൽഹിയിൽ ഇരു പാർട്ടികളും സൗഹൃദത്തിലാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. യുഡിഎഫും എൽഡിഎഫും കേരളത്തിൽ ഗുസ്തിയിലാണ്, ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവർ ദോസ്തി ആണ്. ഇവരുടെ കാപട്യം നോക്കൂ, മമതാ ബാനർജി ഡൽഹിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. എന്നാൽ ബംഗാളിൽ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസ് ഒരു ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിന് വേണ്ടി മാത്രമാണ് കോൺഗ്രസ് ഇന്ന് ശബരിമല വിഷയം വിവാദമാക്കി ഉയർത്തുന്നത്. അവർ കാര്യഗൗരവത്തോടെ പ്രതിഷേധിച്ചില്ല. ജനവികാരം എന്താണെന്ന് അവർ രാഹുലിനെ പറഞ്ഞു മനസിലാക്കിയില്ല. വോട്ടിന് വേണ്ടി മുസ്ലിം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താൻ മാത്രമാണ് അവർ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി.
അതേസമയം തോട്ടം ബ്രാഞ്ചിലെ ആളുകളാണ് സിപിഎമ്മിൽ ചേർന്നതെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും സിപിഎം നേതാക്കൾ പറയുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തോട്ടം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരുന്നുവെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ വെമ്പായം പന്തലക്കോട് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം നിരവധി കുടുംബങ്ങൾ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 49 കുടുംബങ്ങളാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നവും അതേതുടർന്നുണ്ടായ വീടാക്രമണവും സംഘർഷവുമാണ് പാർട്ടി മാറ്റത്തിന് കാരണമായത്. പന്തലക്കോട് വാഴോട്ടുപൊയ്കയിലാണ് നിരവധി പേർ ബിജെപിയിൽ ചേർന്നത്. ഡിവൈഎഫ്ഐ മണ്ഡലം ഭാരവാഹികളും ദീർഘകാലം സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന വനിതകളുമടക്കമുള്ളവർ ബിജെപിയിൽ ചേർന്നിരുന്നു.
Stories you may Like
- തിരുവനന്തപുരത്ത് ഹൈക്കമാണ്ടും തരൂരിനൊപ്പം
- കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികൾ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- മലപ്പുറത്ത് എ ഗ്രൂപ്പ് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നു; ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുമ്പോൾ
- പോക്സോ കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍