ജേക്കബ് തോമസിനു വിനയായതു രണ്ടു മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിക്കു റിപ്പോർട്ടു നൽകിയത്; പരാതി കിട്ടിയ ഉടൻ മന്ത്രിമാരെ വിളിച്ചു പിണറായി ശാസിച്ചു; വിജിലൻസ് ഡയറക്ടർ അറിയാതെ കെ എം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡിനു പോയത് ഐഎഎസുകാരെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎം എബ്രഹാമിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന് പിന്നിൽ പിണറായി വിജയൻ മന്ത്രിസഭയിലെ പ്രമുഖന്റെ കരങ്ങളും. പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയിരുന്നു. ഇത് കൈയിൽ കിട്ടിയതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന സിപിഐ(എം) മന്ത്രിയെ വിളിച്ചു വരുത്തി. പിണറായി വിജയൻ ശാസിക്കുകയും ചെയ്തു. സിപിഐ മന്ത്രിയുടെ വകുപ്പിനെതിരേയും ചില സംശയങ്ങൾ ജേക്കബ് തോമസ് ഉയർത്തി. ഇതും മുഖ്യമന്ത്രി മന്ത്രിയോട് നേരിൽ ചോദിച്ചു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബിയെ ഇറക്കിവിടാൻ നീക്കം തുടങ്ങിയത്. ഇതിന് പിന്നിൽ സിപിഐ(എം) മന്ത്രിയാണെന്നാണ് സൂചന.
കെഎം എബ്രഹാമിന്റെ വീട്ടിലെ പൊലീസ് റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് മറുനാടന്‍ ലഭിക്കുന്ന സൂചന. സിപിഐ(എം) മന്ത്രിയുടെ വിശ്വസ്തനാണ് എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എസ് പി എസ് രാജേന്ദ്രൻ. ചില പ്രലോഭനങ്ങൾ നൽകിയാണ് ഇദ്ദേഹത്തെ റെയ്ഡിന് വിട്ടതെന്നാണ് സൂചന. തിരുവിതാംകൂർ ദേവസം ബോർഡിലേക്കുള്ള വിജിലൻസ് എസ്പിമാരുടെ സാധ്യതാ പട്ടികയിൽ രാജേന്ദ്രനുമുണ്ടായിരുന്നു. ഈ പദവി ഉറപ്പ് നൽകിയാണ് റെയ്ഡ് നടത്തിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളിലാണ് ദേവസം വിജിലൻസ് എസ്പി മാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഇതിൽ വിജിലൻസ് എസ് പിയായ കെ രാജേന്ദ്രനും ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ അനുമതിക്കായുള്ള പട്ടികയിൽ ഉൾപ്പെട്ട ഇതേ ഉദ്യോഗസ്ഥൻ മന്ത്രിക്ക് വേണ്ടിയാണ് റെയ്ഡ് ആസുത്രണം ചെയതതെന്നാണ് ഉയരുന്ന ആക്ഷേപം.
കെ എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് തനിക്ക് അറിയില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രിയും തീരുമാനിച്ചിട്ടുണ്ട്. ബോധപൂർവ്വം തെറ്റിധാരണ പരത്തി ഐഎഎസുകാരേയും ഐപിഎസുകാരേയും തമ്മിൽ തല്ലിക്കാനായിരുന്നു നീക്കം. ഇത് ഏറ്റുപിടിച്ച് ടോം ജോസിനെ പോലുള്ള ഉദ്യോഗസ്ഥരും ജേക്കബ് തോമസിന് നേരെ തിരിഞ്ഞു. ഇതെല്ലാം ലക്ഷ്യമിട്ട് തന്നെയാണ് സിപിഐ(എം) മന്ത്രി റെയ്ഡ് ആസൂത്രണം ചെയ്തത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായുള്ള എബ്രഹാമിന്റെ വീട്ടിലെ പരിശോധനയെ ജേക്കബ് തോമസ് പിന്തുണയ്ക്കുമെന്നാണ് എസ് പി കരുതിയത്. ഇവിടെ തെറ്റുപറ്റി. ഗൂഢാലോചന തിരിച്ചറിഞ്ഞ ജേക്കബ് തോമസ് എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് കള്ളക്കളിയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളി പുറത്തായത്.
എബ്രഹാമിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്ത് എത്തി. കെഎം എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത് താനറിയാതെയാണെന്നും എബ്രഹാം തന്റെ സഹപ്രവർത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഈ വിഷയത്തിൽ ഉണ്ടായ തെറ്റിദ്ധാരണ നീക്കുമെന്നും എന്നാൽ ടീം ലീഡർ എന്ന നിലയിൽ ഇതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ച് ഒരു ഭയവുമില്ലെന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹവും പറഞ്ഞു. ഇതോടെ കെ എം എബ്രഹാമിനെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറുടെ കസേരിയിൽ ഇരുത്താൻ മുഖ്യമന്ത്രിക്ക് കഴിയുകയും ചെയ്തു. മന്ത്രിസഭയുടെ പ്രതിച്ഛായ തകർക്കുന്ന മന്ത്രിമാരുടെ ഇടപെടലിനെ മുഖ്യമന്ത്രിയും ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് ജേക്കബ് തോമസ് നൽകിയതും.
വിജിലൻസ് സ്പെഷ്യൽ സെൽ സൂപ്രണ്ട് കെ. രാജേന്ദ്രനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന എസ്പിയുടെ അനാവശ്യ പരാമർശത്തിന് ഇടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും ജേക്കബ് തോമസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയോടായിരുന്നു ഇത്തരത്തിൽ എസ്പി പ്രതികരിച്ചത്. വാറണ്ട് പോലും വാങ്ങാതെയായിരുന്നു റെയ്ഡ്. വാറണ്ടിന് ശ്രമിച്ചാൽ പരിശോധനയുടെ വിവരം വിജിലൻസ് ഡയറക്ടർ മനസ്സിലാക്കും. അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനായിരുന്നു സ്ഥല പരിശോധനയുടെ പേരിൽ എബ്രഹാമിന്റെ വീട്ടിൽ എസ് പി എത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഫ്ളാറ്റിൽ അളവ് എടുക്കുന്നതിലെ സാങ്കേതിക ജേക്കബ് തോമസിന് ഇനിയും പിടികിട്ടിയിട്ടില്ല.
സിപിഐ(എം) മന്ത്രിയുടെ ഗുഡാലോചനയിൽ സിപിഐ മന്ത്രിക്ക് പങ്കുണ്ടോയെന്ന പരിശോധനയും സജീവമാണ്. മന്ത്രിമാരുടെ വകുപ്പുകളിൽ പ്രത്യേക കണ്ണ് വേണമെന്ന നിർദ്ദേശം മുഖ്യമന്ത്രി. വിജിലൻസിന് നൽകിയിരുന്നു. ഇതു പ്രകാരമുള്ള നിരീക്ഷണത്തിനിടെയാണ് രണ്ട് മന്ത്രിമാരുടെ വകുപ്പുകളിലെ അസ്വാഭാവിക ഇടപെടൽ തെളിഞ്ഞത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതും. ഇത് മന്ത്രിമാർക്ക് പ്രതികാരമായി മാറുകയായിരുന്നു. ഈ സമയത്താണ് കെഎം എബ്രഹാമും ജേക്കബ് തോമസും തമ്മിൽ ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. ഈ വിഷയത്തിൽ ജേക്കബ് തോമസിന് മുഖ്യമന്ത്രി പിന്തുണ നൽകിയതോടെ കാര്യങ്ങൾ വഷളാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണത്തിൽ ഐഎഎസുകാരുടെ സഹകരണം അനിവാര്യമാണെന്നും അതു കൊണ്ട് അവരെ വെറുതെ പിണക്കരുതെന്നും മുഖ്യമന്ത്രി ജേക്കബ് തോമസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷം ഐഎഎസുകാരെ ബോധപൂർവ്വം ജേക്കബ് തോമസ് വേദനിപ്പിക്കുന്നുവെന്ന് വരുത്താനായിരുന്നു എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നാടകത്തിന് വിജിലൻസ് എസ് പി എത്തിയത്.
സാധാരണ ഗൗരവ സ്വഭാവമുള്ള റെയ്ഡുകളും മറ്റും വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ നടത്താറുള്ളൂ. ഇവിടെ അത് സംഭവിച്ചതുമില്ല. ഇതാണ് ജേക്കബ് തോമസിന് സംശയങ്ങളുണ്ടാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍