ആധാരം എഴുത്ത് ലൈസൻസിലെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നതെല്ലാം കാറ്റിൽ പറത്തി; പാർട്ണർഷിപ്പ് ഡീഡിലുള്ളവരാണോ വസ്തു പ്രമാണം ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് ആധാരം തയ്യാറാക്കിയ ആളുടെ പ്രാഥമിക ഉത്തരവാദിത്തം; സിപിഎം ഭൂമി ഇടപാടിലെ നിയമവിരുദ്ധത കണ്ടില്ലെന്ന് നടിച്ചത് ശബരിമല 'അട്ടിമറിക്ക്' മുന്നിൽ നിന്നവർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുറച്ചു കാലം മുമ്പ് തിരുവനന്തപുരത്ത് ഒരു വിവാഹ രജിസ്ട്രേഷൻ നടന്നു. പട്ടം സബ് രജിസ്റ്റാർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ട വിവാഹം. പക്ഷേ അതല്ല സംഭവിച്ചത്. അധികാരമുണ്ടെങ്കിൽ രജിസ്ട്രേഷൻ വകുപ്പ് എങ്ങോട്ടും തിരിയും. സിപിഎമ്മിന്റെ പുതിയ വസ്തു വാങ്ങലിലും നടന്നത് ഇതു തന്നെയാണ്. സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനത്തിന്റെ പണി അവിടെ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയും മാറി മാറി കല്ലിട്ട് തുടങ്ങിയ നിർമ്മാണ്. പരാതികൾ ഉയർന്നില്ലെങ്കിൽ എല്ലാ രജിസ്ട്രേഷനും പൊതുവേ അംഗീകരിക്കപ്പെടും. എന്നാൽ പരാതി എത്തി പരിശോധനകൾ അനിവാര്യമായി വേണ്ടി വന്നാൽ എല്ലാ കള്ളവും പൊളിയും. സിപിഎമ്മിന്റെ വസ്തു വാങ്ങലിലും ദുരൂഹത ഏറെയാണ്. ഇതാണ് മറുനാടൻ അന്വേഷണം വ്യക്തമാക്കുന്നത്.
അതായത് ആധാരം എഴുത്ത് ലൈസൻസിനുള്ള ചട്ടത്തിൽ പറയുന്നതൊന്നും ഇവിടെ നടന്നിട്ടില്ല. സിപിഎമ്മിന്റെ വസ്തു വാങ്ങലിലെ നിയമ പ്രശ്നങ്ങൾ ചർച്ചയായാൽ ആധാരം എഴുതിയ അഭിഭാഷക പ്രമുഖനും കുടുങ്ങുമെന്ന് വിലയിരുത്തൽ. യഥാർത്ഥ ഭൂമി ഉടമകളുടെ പേരിലാണ് വസ്തുവിന്റെ ആധാരം എഴുതുന്നതെന്ന് ഉറപ്പിക്കേണ്ട ബാധ്യത ആധാരം എഴുതിയ ആൾക്കുണ്ട്. ഇതൊന്നും സിപിഎമ്മിന് വേണ്ടിയുള്ള വസ്തു വാങ്ങൽ ആധാരത്തിൽ പ്രതിഫലിക്കുന്നില്ലെന്നതാണ് വസ്തുത. ഒരു നിയമ സാധുതയുമില്ലാത്ത ആധാരം രജിസ്ട്രേഷനാണ് നടന്നതെന്ന വാദം ചർച്ചയാകുമ്പോൾ അഭിഭാഷനും കുടുക്കിലാകും. എന്നാൽ ഭരണ തുടർച്ചയിൽ സിപിഎം അധികാരം കൈയാളുമ്പോൾ ആരെങ്കിലും പരാതി കൊടുത്താലും അന്വേഷണത്തെ അട്ടിമറിക്കാമെന്നാണ് ഇതിന് പിന്നിലുള്ളവരുടെ പ്രതീക്ഷ.
ആധാരം എഴുത്ത് ലൈസൻസിന്റെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നത് ആധാരം എഴുതുന്ന ആൾ ആ വസ്തുവിന്റെ ആധികാരികത ഉറപ്പു വരുത്തണമെന്നാണ്. അതായത് വസ്തു വിൽക്കാൻ യഥാർത്ഥത്തിൽ അവകാശമുള്ള ആളാണോ വസ്തു വിൽക്കുന്നതെന്ന് ഉറപ്പാക്കണം. അഭിഭാഷകർക്കും ആധാരം എഴുതാനുള്ള അവകാശമുണ്ട്. സാധാരണക്കാർ ആധാരം എഴുത്ത് പരീക്ഷ പാസാകണം ലൈസൻസിന് വേണ്ടി. അഭിഭാഷകർക്ക് അതിന്റെ ആവശ്യമില്ല. അതിനപ്പുറത്ത് ആധാരം എഴുത്തുകാർക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും അഭിഭാഷകർക്കും ബാധകമാണ്. അതുകൊണ്ട് തന്നെ ആധാരത്തിലെ വ്യക്തത ഉറപ്പാക്കേണ്ട പ്രധാന ഉത്തരവാദിത്തം അഭിഭാഷകന്റേതാണ്.
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിൽ നിന്നാണ് സിപിഎം വസ്തു വാങ്ങിയത്. 1967ൽ പ്രവർത്തനം അവസാനിച്ച സ്ഥാപനമാണ് ഇത്. ഈ പങ്കാളിത്ത സ്ഥാപനത്തിന് ഔദ്യോഗിക രേഖകൾ പ്രകാരം അഞ്ച് പാർട്ണർമാരാണുള്ളത്. ഈ അഞ്ചു പാർട്ണർമാർക്ക് മാത്രമേ ഈ വസ്തുവിൽ അവകാശം ഉണ്ടാകാനിടയുള്ളൂ. ഇത് മനസ്സിലാക്കേണ്ടത് ആധാരം എഴുതുന്ന വ്യക്തിയുടെ പ്രാഥമിക ചുമതലയാണ്. അതിവിടെ സംഭവിച്ചിട്ടില്ല. 34 പേരാണ് വസ്തു എഴുതി നൽകുന്നത്. ഇങ്ങനെ ആധാരം എഴുത്തുകാരൻ നൽകുന്ന ആധാരത്തിലെ വിവരങ്ങൾ രജിസ്ട്രേഷൻ നടത്തുന്ന ഉദ്യോഗസ്ഥനും പരിശോധിച്ച് ഉറപ്പാക്കണം. ഇവിടെ ഇത് നടന്നിട്ടില്ലെന്നതാണ് വസ്തുത.
സിപിഎമ്മിന്റെ വസ്തു വാങ്ങൽ ആദ്യം റിപ്പോർട്ട് ചെയ്തത് മനോരമയായിരുന്നു. നാലു മാസം മുമ്പ് വന്ന വാർത്തയിൽ എകെജി സെന്റിറിലാണ് രജിസ്ട്രേഷൻ എന്നും പറഞ്ഞിരുന്നു. ഈ രജിസ്ട്രേഷന്റെ ഭാഗമായ എല്ലാവരും ഈ ദിവസം അവിടെ എത്തിയോ എന്നതടക്കമുള്ള പല സംശയങ്ങൾ മറുനാടന്റെ അന്വേഷണത്തോടെ അതിശക്തമായി ഉയരും. മനോരമ വാർത്ത പറയുന്നത് പോലെ എകെജി സെന്ററിലായിരുന്നു രജിസ്ട്രേഷൻ എങ്കിൽ ഭരണത്തിലെ സ്വാധീനം ശരിക്കും ഈ ഇടപാടിൽ വ്യക്തമാണ്. കേരളത്തിലെ പ്രധാന അഭിഭാഷകരിൽ ഒരാളാണ് ഇത് തയ്യാറാക്കിയതെന്നതും ശ്രദ്ധേയമാണ്.
പ്രാക്ടീസിങ് ലോയർ എന്ന് പറഞ്ഞ് അഭിഷാകന്റെ പേര് കൃത്യമായി തന്നെ പ്രമാണത്തിൽ പറയുന്നുമുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ബോർഡിലെ ചെയർമാൻ സ്ഥാനത്തുള്ള വ്യക്തിയാണ് ഈ അഡ്വക്കേറ്റ്. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന വ്യക്തി. സർക്കാരിൽ നിന്ന് ഹോണറേറിയം വാങ്ങുന്നതിനാൽ ഈ അഭിഭാകന് പ്രമാണം തയ്യാറാക്കാൻ നിയമപരമായി കഴിയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഹോണറേറിയത്തിന് പകരം ശമ്പളം വാങ്ങിയിരുന്നുവെങ്കിൽ അതിനും കഴിയുമായിരുന്നില്ലെന്നതാണ് വസ്തുത. ശബരിമലിയിലെ വിശ്വാസ ചർച്ചാ കാലത്ത് സ്ത്രീ പ്രവേശനത്തിന് വേണ്ടി സർക്കാരിനെ ഉപദേശിച്ച് കുഴപ്പത്തിൽ ചാടിച്ചവരിലെ പ്രധാനികളും സിപിഎമ്മിന്റെ വസ്തു ഇടപാടിന്റെ ഇടനിലക്കാരായിട്ടുണ്ട്.
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിലെ രജിസ്ട്രേഷൻ രേഖകളിൽ 1961ന് ശേഷം മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. വിവരാവകാശ പ്രകാരം രജിസ്ട്രേഷൻ ഓഫ് ഫേമ്സിൽ നിന്ന് മറുനാടൻ കിട്ടിയ മറുപടിയിൽ ഞെട്ടിക്കുന്ന വസ്തുതയാണുള്ളത്. സീരിയൽ നമ്പർ 15/1962 എന്ന നമ്പറിലാണ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യുന്നത്. 1962 ജനുവരി മാസം നാലാം തീയതി നിലവിൽ വന്ന പങ്കാളിത്ത സ്ഥാപനം. ചങ്ങനാശ്ശേരിയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനമെന്നും വ്യക്തം. 1961 ഓഗസ്റ്റിലാണ് അഞ്ചു പേർ ചേർന്ന് ഇത്തരത്തിലൊരു ധനകാര്യ സ്ഥാപനം രൂപീകരിച്ചത്. ചങ്ങനാശ്ശേരിയിലാണ് പ്രവർത്തന പരിധിയെന്നും ഈ രേഖയിലുണ്ട്.
സാധാരണ ഇത്തരം പങ്കാളിത്ത സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്കാണ് തുടങ്ങാറുള്ളത്. എന്നാൽ ജോസഫ് ജോസഫും വർക്കി തോമസും ചാണ്ടി മാത്യുവും തോമസ് ജോസഫും ചാണ്ടി തോമസും ഈ പങ്കാളിത്ത സ്ഥാപനം രജിസ്റ്റർ ചെയ്തത് വെറും അഞ്ചു വർഷത്തേക്കാണ്. അതായത് 1962 മുതൽ അഞ്ചു കൊല്ലം. 1967ന് ശേഷം ഈ സ്ഥാപനത്തിന്റെ നിയമപരമായ നിലനിൽപ്പിന് ഈ കാലാവധി നീട്ടി വാങ്ങേണ്ടതായിരുന്നു. എന്നാൽ അത് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 1967 ഓടെ തന്നെ നിയമപരമായി ഈ സ്ഥാപനത്തിന് പ്രവർത്തനാനുമതി ഇല്ലാതെയായി.
ഈ കമ്പനിയാണ് പിന്നീടും പ്രവർത്തനം തുടങ്ങിയതും ലേല സർട്ടിഫിക്കറ്റുകൾ അടക്കം കോടതിയിൽ നിന്ന് സ്വന്തമാക്കിയതും. ഇതൊന്നും ആധാരമെഴുതിയവർ മനസ്സിലാക്കാക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഈ ഭൂമിയുടെ ഇങ്ങനെയുള്ള രജിസ്ട്രേഷൻ പോലും സാധ്യമാകുമായിരുന്നില്ല.
Stories you may Like
- എകെജി സെന്ററിന് മുന്നിലെ ആ കണ്ണായ 32 സെന്റ് സ്ഥലം വാങ്ങിയത് വളഞ്ഞ വഴfയിൽ
- 6.2 കോടിക്ക് സിപിഎം രജിസ്റ്റർ ചെയ്തത് നിയമ വിരുദ്ധ ആധാരമോ?
- ഈ റവന്യൂ രേഖ തെളിയിക്കുന്നത് സിപിഎം ഭൂമി വാങ്ങലിലെ നിയമവിരുദ്ധത
- കെട്ടിടം പണിയിൽ ദുരൂഹത കണ്ട് വിഡി സതീശൻ; തൃക്കാക്കരയിൽ ഭൂമി വാങ്ങൽ വിവാദവും
- എല്ലാം അധികാര ദുർവിനിയോഗം; സിപിഎമ്മിന്റെ ഭൂമി വാങ്ങൽ അടിമുടി ദുരൂഹമോ?
- TODAY
- LAST WEEK
- LAST MONTH
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഇടവക മാതൃവേദി വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു വൈദികൻ; യോഗയുടെ ക്ലാസ്സാണെന്ന് കരുതി ഓപ്പണാക്കിയവർ ഞെട്ടി! കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ ബിഷപ്പിന് പരാതി; നടപടിയുമായി രൂപത
- കെയററായി ജോലി ചെയ്യവേ വീട്ടിൽ വെച്ച് വയോധികനെ ദിപിൻ ദാമോദരൻ മർദ്ദിച്ചത് ക്രൂരമായി; വീടിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച ഒളിക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ പുറംലോകം ഞെട്ടി; കണ്ണൂർ സ്വദേശി ഇസ്രയേലിൽ അഴിക്കുള്ളിൽ; ആതുര ശുശ്രൂഷാ രംഗത്തെ ലോക മലയാളികൾക്ക് നാണക്കേടായി സംഭവം
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം
- തിരുവല്ല സ്റ്റേഷനിൽ നിന്നും പാസഞ്ചർ നീങ്ങിയപ്പോൾ മുഷിഞ്ഞ വസ്ത്രധാരി ഓടിക്കയറിയതായി സഹയാത്രക്കാർ;അദ്ധ്യാപിക തീവണ്ടിയിൽ നിന്നും വീണത് പിന്നാലെ; കോട്ടയത്ത് ഇറങ്ങേണ്ടയാൾ ട്രെയിൻ വേഗത്തിലായ ശേഷം ഇറങ്ങാൻ ശ്രമിച്ചതിലും ദുരൂഹത; ജിൻസി ജോണിന്റെ അപകടമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ
- മതസൗഹാർദം തകർക്കാൻ ബോധപൂർവം ഇവരെ വിലയ്ക്കെടുത്തതാണോ? ഉദയ്പൂരിലെ മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി ബിസിനസ് താൽപര്യക്കാർ സംഘടിപ്പിച്ചതാണോ? മനസ്സാക്ഷിയെ നടക്കുന്ന അരുംകൊലയിലും ഗൂഢാലോചനാ തിയറുമായി കെ ടി ജലീൽ; എല്ലാം യഹൂദന്മാരെന്ന് ഇസ്ലാമിസ്റ്റ് തിയറിയെന്ന് വിമർശനം
- ആഘാഡി ഭരണത്തിൽ ഷിൻഡേ മോഹിച്ചത് ഉപമുഖ്യമന്ത്രി പദം; സ്വന്തം വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടത് അഭിമാന ക്ഷതമായി; മുഖ്യമന്ത്രിയെ കാണാൻ അപ്പോയ്ന്മെന്റ് വേണമെന്ന അവസ്ഥയും സഹിച്ചില്ല; ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു തിരിച്ചടിയാകുമെന്നും ഭയന്നു; ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ഷിൻഡേക്ക് പറയാനുള്ള കാരണങ്ങൾ ഇങ്ങനെ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്