ആധാരം എഴുത്ത് ലൈസൻസിലെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നതെല്ലാം കാറ്റിൽ പറത്തി; പാർട്ണർഷിപ്പ് ഡീഡിലുള്ളവരാണോ വസ്തു പ്രമാണം ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് ആധാരം തയ്യാറാക്കിയ ആളുടെ പ്രാഥമിക ഉത്തരവാദിത്തം; സിപിഎം ഭൂമി ഇടപാടിലെ നിയമവിരുദ്ധത കണ്ടില്ലെന്ന് നടിച്ചത് ശബരിമല 'അട്ടിമറിക്ക്' മുന്നിൽ നിന്നവർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുറച്ചു കാലം മുമ്പ് തിരുവനന്തപുരത്ത് ഒരു വിവാഹ രജിസ്ട്രേഷൻ നടന്നു. പട്ടം സബ് രജിസ്റ്റാർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ട വിവാഹം. പക്ഷേ അതല്ല സംഭവിച്ചത്. അധികാരമുണ്ടെങ്കിൽ രജിസ്ട്രേഷൻ വകുപ്പ് എങ്ങോട്ടും തിരിയും. സിപിഎമ്മിന്റെ പുതിയ വസ്തു വാങ്ങലിലും നടന്നത് ഇതു തന്നെയാണ്. സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനത്തിന്റെ പണി അവിടെ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയും മാറി മാറി കല്ലിട്ട് തുടങ്ങിയ നിർമ്മാണ്. പരാതികൾ ഉയർന്നില്ലെങ്കിൽ എല്ലാ രജിസ്ട്രേഷനും പൊതുവേ അംഗീകരിക്കപ്പെടും. എന്നാൽ പരാതി എത്തി പരിശോധനകൾ അനിവാര്യമായി വേണ്ടി വന്നാൽ എല്ലാ കള്ളവും പൊളിയും. സിപിഎമ്മിന്റെ വസ്തു വാങ്ങലിലും ദുരൂഹത ഏറെയാണ്. ഇതാണ് മറുനാടൻ അന്വേഷണം വ്യക്തമാക്കുന്നത്.
അതായത് ആധാരം എഴുത്ത് ലൈസൻസിനുള്ള ചട്ടത്തിൽ പറയുന്നതൊന്നും ഇവിടെ നടന്നിട്ടില്ല. സിപിഎമ്മിന്റെ വസ്തു വാങ്ങലിലെ നിയമ പ്രശ്നങ്ങൾ ചർച്ചയായാൽ ആധാരം എഴുതിയ അഭിഭാഷക പ്രമുഖനും കുടുങ്ങുമെന്ന് വിലയിരുത്തൽ. യഥാർത്ഥ ഭൂമി ഉടമകളുടെ പേരിലാണ് വസ്തുവിന്റെ ആധാരം എഴുതുന്നതെന്ന് ഉറപ്പിക്കേണ്ട ബാധ്യത ആധാരം എഴുതിയ ആൾക്കുണ്ട്. ഇതൊന്നും സിപിഎമ്മിന് വേണ്ടിയുള്ള വസ്തു വാങ്ങൽ ആധാരത്തിൽ പ്രതിഫലിക്കുന്നില്ലെന്നതാണ് വസ്തുത. ഒരു നിയമ സാധുതയുമില്ലാത്ത ആധാരം രജിസ്ട്രേഷനാണ് നടന്നതെന്ന വാദം ചർച്ചയാകുമ്പോൾ അഭിഭാഷനും കുടുക്കിലാകും. എന്നാൽ ഭരണ തുടർച്ചയിൽ സിപിഎം അധികാരം കൈയാളുമ്പോൾ ആരെങ്കിലും പരാതി കൊടുത്താലും അന്വേഷണത്തെ അട്ടിമറിക്കാമെന്നാണ് ഇതിന് പിന്നിലുള്ളവരുടെ പ്രതീക്ഷ.
ആധാരം എഴുത്ത് ലൈസൻസിന്റെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നത് ആധാരം എഴുതുന്ന ആൾ ആ വസ്തുവിന്റെ ആധികാരികത ഉറപ്പു വരുത്തണമെന്നാണ്. അതായത് വസ്തു വിൽക്കാൻ യഥാർത്ഥത്തിൽ അവകാശമുള്ള ആളാണോ വസ്തു വിൽക്കുന്നതെന്ന് ഉറപ്പാക്കണം. അഭിഭാഷകർക്കും ആധാരം എഴുതാനുള്ള അവകാശമുണ്ട്. സാധാരണക്കാർ ആധാരം എഴുത്ത് പരീക്ഷ പാസാകണം ലൈസൻസിന് വേണ്ടി. അഭിഭാഷകർക്ക് അതിന്റെ ആവശ്യമില്ല. അതിനപ്പുറത്ത് ആധാരം എഴുത്തുകാർക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും അഭിഭാഷകർക്കും ബാധകമാണ്. അതുകൊണ്ട് തന്നെ ആധാരത്തിലെ വ്യക്തത ഉറപ്പാക്കേണ്ട പ്രധാന ഉത്തരവാദിത്തം അഭിഭാഷകന്റേതാണ്.
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിൽ നിന്നാണ് സിപിഎം വസ്തു വാങ്ങിയത്. 1967ൽ പ്രവർത്തനം അവസാനിച്ച സ്ഥാപനമാണ് ഇത്. ഈ പങ്കാളിത്ത സ്ഥാപനത്തിന് ഔദ്യോഗിക രേഖകൾ പ്രകാരം അഞ്ച് പാർട്ണർമാരാണുള്ളത്. ഈ അഞ്ചു പാർട്ണർമാർക്ക് മാത്രമേ ഈ വസ്തുവിൽ അവകാശം ഉണ്ടാകാനിടയുള്ളൂ. ഇത് മനസ്സിലാക്കേണ്ടത് ആധാരം എഴുതുന്ന വ്യക്തിയുടെ പ്രാഥമിക ചുമതലയാണ്. അതിവിടെ സംഭവിച്ചിട്ടില്ല. 34 പേരാണ് വസ്തു എഴുതി നൽകുന്നത്. ഇങ്ങനെ ആധാരം എഴുത്തുകാരൻ നൽകുന്ന ആധാരത്തിലെ വിവരങ്ങൾ രജിസ്ട്രേഷൻ നടത്തുന്ന ഉദ്യോഗസ്ഥനും പരിശോധിച്ച് ഉറപ്പാക്കണം. ഇവിടെ ഇത് നടന്നിട്ടില്ലെന്നതാണ് വസ്തുത.
സിപിഎമ്മിന്റെ വസ്തു വാങ്ങൽ ആദ്യം റിപ്പോർട്ട് ചെയ്തത് മനോരമയായിരുന്നു. നാലു മാസം മുമ്പ് വന്ന വാർത്തയിൽ എകെജി സെന്റിറിലാണ് രജിസ്ട്രേഷൻ എന്നും പറഞ്ഞിരുന്നു. ഈ രജിസ്ട്രേഷന്റെ ഭാഗമായ എല്ലാവരും ഈ ദിവസം അവിടെ എത്തിയോ എന്നതടക്കമുള്ള പല സംശയങ്ങൾ മറുനാടന്റെ അന്വേഷണത്തോടെ അതിശക്തമായി ഉയരും. മനോരമ വാർത്ത പറയുന്നത് പോലെ എകെജി സെന്ററിലായിരുന്നു രജിസ്ട്രേഷൻ എങ്കിൽ ഭരണത്തിലെ സ്വാധീനം ശരിക്കും ഈ ഇടപാടിൽ വ്യക്തമാണ്. കേരളത്തിലെ പ്രധാന അഭിഭാഷകരിൽ ഒരാളാണ് ഇത് തയ്യാറാക്കിയതെന്നതും ശ്രദ്ധേയമാണ്.
പ്രാക്ടീസിങ് ലോയർ എന്ന് പറഞ്ഞ് അഭിഷാകന്റെ പേര് കൃത്യമായി തന്നെ പ്രമാണത്തിൽ പറയുന്നുമുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ബോർഡിലെ ചെയർമാൻ സ്ഥാനത്തുള്ള വ്യക്തിയാണ് ഈ അഡ്വക്കേറ്റ്. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന വ്യക്തി. സർക്കാരിൽ നിന്ന് ഹോണറേറിയം വാങ്ങുന്നതിനാൽ ഈ അഭിഭാകന് പ്രമാണം തയ്യാറാക്കാൻ നിയമപരമായി കഴിയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഹോണറേറിയത്തിന് പകരം ശമ്പളം വാങ്ങിയിരുന്നുവെങ്കിൽ അതിനും കഴിയുമായിരുന്നില്ലെന്നതാണ് വസ്തുത. ശബരിമലിയിലെ വിശ്വാസ ചർച്ചാ കാലത്ത് സ്ത്രീ പ്രവേശനത്തിന് വേണ്ടി സർക്കാരിനെ ഉപദേശിച്ച് കുഴപ്പത്തിൽ ചാടിച്ചവരിലെ പ്രധാനികളും സിപിഎമ്മിന്റെ വസ്തു ഇടപാടിന്റെ ഇടനിലക്കാരായിട്ടുണ്ട്.
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിലെ രജിസ്ട്രേഷൻ രേഖകളിൽ 1961ന് ശേഷം മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. വിവരാവകാശ പ്രകാരം രജിസ്ട്രേഷൻ ഓഫ് ഫേമ്സിൽ നിന്ന് മറുനാടൻ കിട്ടിയ മറുപടിയിൽ ഞെട്ടിക്കുന്ന വസ്തുതയാണുള്ളത്. സീരിയൽ നമ്പർ 15/1962 എന്ന നമ്പറിലാണ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യുന്നത്. 1962 ജനുവരി മാസം നാലാം തീയതി നിലവിൽ വന്ന പങ്കാളിത്ത സ്ഥാപനം. ചങ്ങനാശ്ശേരിയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനമെന്നും വ്യക്തം. 1961 ഓഗസ്റ്റിലാണ് അഞ്ചു പേർ ചേർന്ന് ഇത്തരത്തിലൊരു ധനകാര്യ സ്ഥാപനം രൂപീകരിച്ചത്. ചങ്ങനാശ്ശേരിയിലാണ് പ്രവർത്തന പരിധിയെന്നും ഈ രേഖയിലുണ്ട്.
സാധാരണ ഇത്തരം പങ്കാളിത്ത സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്കാണ് തുടങ്ങാറുള്ളത്. എന്നാൽ ജോസഫ് ജോസഫും വർക്കി തോമസും ചാണ്ടി മാത്യുവും തോമസ് ജോസഫും ചാണ്ടി തോമസും ഈ പങ്കാളിത്ത സ്ഥാപനം രജിസ്റ്റർ ചെയ്തത് വെറും അഞ്ചു വർഷത്തേക്കാണ്. അതായത് 1962 മുതൽ അഞ്ചു കൊല്ലം. 1967ന് ശേഷം ഈ സ്ഥാപനത്തിന്റെ നിയമപരമായ നിലനിൽപ്പിന് ഈ കാലാവധി നീട്ടി വാങ്ങേണ്ടതായിരുന്നു. എന്നാൽ അത് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 1967 ഓടെ തന്നെ നിയമപരമായി ഈ സ്ഥാപനത്തിന് പ്രവർത്തനാനുമതി ഇല്ലാതെയായി.
ഈ കമ്പനിയാണ് പിന്നീടും പ്രവർത്തനം തുടങ്ങിയതും ലേല സർട്ടിഫിക്കറ്റുകൾ അടക്കം കോടതിയിൽ നിന്ന് സ്വന്തമാക്കിയതും. ഇതൊന്നും ആധാരമെഴുതിയവർ മനസ്സിലാക്കാക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഈ ഭൂമിയുടെ ഇങ്ങനെയുള്ള രജിസ്ട്രേഷൻ പോലും സാധ്യമാകുമായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- 'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; പനമ്പിക്കുന്നിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയെന്നും ദൃക്സാക്ഷി
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്