വീണ്ടും സമ്മേളനകാലം അടുക്കുമ്പോൾ പൊട്ടിത്തെറിപ്പേടിയിൽ സിപിഐഎം; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉറച്ചകോട്ടയായി അണിനിരന്നവർ മുഖ്യമന്ത്രി പിണറായിയെ വിമർശിക്കാനൊരുങ്ങുന്നു; എല്ലാം ശരിയാക്കാൻ വന്നിട്ട് സകലതും കുളമായെന്ന വിമർശനം കീഴ്ഘടകങ്ങളിൽ സജീവം; വിമർശനം മുതലാക്കി പാർട്ടി പിടിക്കാൻ മോഹിച്ച് കോടിയേരി
ബി രഘുരാജ്
തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ സമ്മേളനങ്ങൾ നടക്കാനിരിക്കേ വീണ്ടുമൊരു പൊട്ടിത്തെറി പേടിച്ച് സിപിഐഎം. നിരവധി വിഷയങ്ങളാണ് പാർട്ടിയിൽ ചർച്ചയാകാനിരിക്കുന്നത്. അതിലേറെയും മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള വിമർശനങ്ങളാണ്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വിജയനു പിന്നിൽ ഉറച്ചകോട്ടയായിരുന്ന കീഴ്ഘടകങ്ങൾ പലതും കടുത്ത അതൃപ്തിയിലാണ്. ഇവയിൽ കൂടുതലും കണ്ണൂർ ജില്ലയിൽനിന്നാണെന്ന കാര്യമാണ് കൗതുകകരം.
വി എസ് വിഭാഗീയത രൂക്ഷമായിരുന്ന കാലത്തേക്കാൾ പ്രതിസന്ധിയാണ് ഇക്കുറി സമ്മേളനകാലത്ത് നേരിടാൻ പോകുന്നതെന്നാണ് പാർട്ടിക്കുള്ളിൽനിന്നുതന്നെ ലഭിക്കുന്ന വിവരം. സെപ്റ്റംബർ മാസത്തോടെയാണ് സമ്മേളനങ്ങൾ ആരംഭിക്കേണ്ടതെങ്കിലും ഇതുവരെ ഷെഡ്യൂൾ തയാറായിട്ടില്ല. ഇക്കാര്യത്തിൽ പിബി അന്തിമ തീരുമാനം എടുക്കാത്തതാണ് കാരണം. സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനം ആരംഭിച്ച് ഏപ്രിൽ-മേയിൽ പാർട്ടി കോൺഗ്രസ് നടത്തേണ്ടതുണ്ട്. പാർട്ടി ജനറൽ സെക്രട്ടറിയെന്ന നിലയിൽ സീതാറാം യെച്ചുരിയുടെ പ്രവർത്തനം വിലയിരുത്തുന്ന പാർട്ടി കോൺഗ്രസ് കൂടിയാണിത്.
നിയമസഭാ തെരഞ്ഞെടുപ്പു സമയത്തു മുന്നോട്ടു വച്ച പ്രകടനപത്രികയിലെ ഇടതുപക്ഷ നിലപാടുകൾ പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിലുണ്ടായ പാളിച്ചകളുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് കീഴ്ഘടകങ്ങൾ. പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് എക്കാലത്തും ബദലായിരുന്ന വി എസ് പക്ഷം നിശബ്ദമായതോടെ ശക്തമായ എതിരാളികളില്ലാതെ സ്വാഭാവികമായി രൂപമെടുത്ത പ്രാദേശിക ധ്രുവീകരണങ്ങളും ജില്ലാതലങ്ങളിൽ നേതൃത്വം പിടിച്ചടക്കാനുള്ള നേതാക്കളുടെ നീക്കങ്ങളുമൊക്കെ പാർട്ടിയെത്തന്നെ പാടെ തകർത്തുകളയുന്ന വിഭാഗീയതായി മാറുമോയെന്ന് ഭീതിയും സംസ്ഥാന നേതൃത്വത്തിനുണ്ട്.
വി എസ് അച്യുതാനന്ദനിൽനിന്ന് അപ്രതീക്ഷിതമായി ഭരണത്തിന്റെ ചെങ്കോൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തെങ്കിലും അന്ന് ഒപ്പംനിന്ന് പൊരുതുകയും പിന്നീട് പാർട്ടിയിലും സർക്കാരിലും സ്ഥാനമില്ലാതെ ചാനൽ സ്റ്റുഡിയോകളിലെ വിപ്ലവകാരികളായി ഒതുക്കപ്പെടുകയും ചെയ്ത നേതാക്കളുടെ പൊട്ടിത്തെറികളും സമ്മേളന വേദികളിൽ നിന്നുയരുമെന്നുറപ്പാണ്. പാർട്ടിയുടെ ഏറ്റവും കരുത്തനെന്ന് വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയായി അവരോധിച്ചിട്ടും സർക്കാരിന്റെ ഒരു വർഷക്കാലത്തിനിടയിൽ ഇടതടവില്ലാതെ ഉയർന്നുവരുന്ന വിവാദങ്ങളും അതിൽ പാർട്ടിയും സർക്കാരും പൊതുസമൂഹത്തിന്റേതിന് വിരുദ്ധമായി സ്വീകരിക്കുന്ന നിലപാടുകളും ചർച്ചയാകുമെന്നതിൽ തർക്കമില്ല.
പിണറായി വിജയന്റെ സ്ഥായിയായ ധാർഷ്ഠ്യത്തെയും പരുക്കൻ ശീരഭാഷയെയും ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാക്കി പാർട്ടി അണികൾ തന്നെ ബോധപൂർവം ഉണ്ടാക്കിക്കൊടുത്ത് ഇരട്ടച്ചങ്കനെന്ന പടച്ചട്ട മുഖ്യമന്ത്രിയുടെ ശരീരത്തിനും താങ്ങാനാകാത്ത ഭാരമാകുകയാണെന്നതാണ് സമീപകാല വിവാദങ്ങൾ നൽകുന്ന സൂചന. പാർട്ടി അണികൾ പ്രചരിപ്പിച്ചുറപ്പിച്ച ഇമേജ് ആവോളം ആസ്വദിക്കുന്നത് മുഖ്യമന്ത്രിയെ ദുർബലനാക്കുന്നുവെന്നതും യാഥാർഥ്യമാണ്. പിണറായിയുടെ മംഗലാപുരം പ്രസംഗത്തിലെ ഊരിപ്പിടിച്ച കത്തികളും വടിവാളുകളുമൊക്കെ നൽകുന്ന സൂചനയും ഇതുതന്നെയാണ്. ലോ അക്കാദമി, ജിഷ്ണു പ്രണോയ് തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളും തോറ്റിട്ടും തോറ്റില്ലെന്ന ന്യായീകരണങ്ങളുമൊക്കെ പിണറായി വിജയനെന്ന കരുത്തനായ മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതും വിദൂഷകർ ചാർത്തിക്കൊടുത്ത ഇമേജുകൾ ചോർത്തിക്കളയുന്നതുമായി.
പൊതുജനത്തിന് സംരക്ഷണമൊരുക്കേണ്ട സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പം ചേർന്നെന്ന ആക്ഷേപമാണ് സർക്കാരിനെ ഏറെ വിമർശനവിധേയമാക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗുണ്ടായിസവും നടത്തുന്ന പാർട്ടി നേതാക്കളുടെ സമാന്തര സംവിധാനങ്ങളെ തള്ളക്കളയാൻ സാധിക്കാത്ത സർക്കാരിന്റെ നിസംഗതയാണ് വടക്കാഞ്ചേരിയിലെ ജയന്തനും കൊച്ചിയിലെ സക്കീർ ഹുസൈനുമെതിരായ ആരോപണങ്ങളിൽ കേരളം കണ്ടത്. വേട്ടക്കാരൻ പാർട്ടിക്ക് വേണ്ടപ്പെട്ടവനാണെങ്കിൽ സ്ത്രീകൾക്ക് പോലും സർക്കിൽനിന്ന് നീതി ലഭിക്കില്ലെന്ന പൊതുസന്ദേശമാണ് വടക്കാഞ്ചേരി സംഭവം കേരള ജനതയ്ക്ക് നൽകിയത്. അധോലോക ഭൂമാഫിയകളുമായി പാർട്ടി നേതാക്കൾക്കുള്ള ഊഷ്മള ബന്ധം തുറന്നു കാട്ടുന്നതായിരുന്നു എറണാകുളത്തെ സി.പി.എം നേതാവ് സക്കീർ ഹുസൈനെതിരായ കേസ്. രണ്ടു കേസുകളിലും മുഖം നോക്കാതെ നടപടി എന്നു നിലപാടെടുത്ത പിണറായി വിജയൻ അക്കാരണം കൊണ്ടുതന്നെ പാർട്ടിക്കുള്ളിൽ ഏറെ വിമർശിക്കപ്പെട്ടു. തൃശൂർ, എറണാകുളം ജില്ലാക്കമ്മിറ്റികൾ പിണറായിക്കെതിരായി രംഗത്തുവരികയും ചെയ്തു. എന്നാൽ പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിനിടെ എക്കാലത്തും പിണറായിക്ക് കരുത്തായി ഒപ്പം കൂടിയ എറണാകുളം ജില്ലാ കമ്മിറ്റിയിലെ മാഫിയാ ബന്ധമുള്ള സഖാക്കളുടെ ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങുന്ന സർക്കാരിനെയും മുഖ്യമന്ത്രിയെയുമാണ് നമുക്കവിടെ പിന്നീട് കാണാൻ കഴിഞ്ഞത്.
വിവാദങ്ങളുടെയും അഴിമതിയുടെയും കടുംവെട്ട് പ്രയോഗങ്ങളും വ്യാപകമായ യുഡിഎഫ് സർക്കാരിനെതിരെ എല്ലാ ശരിയാക്കുമെന്ന ശക്തമായ പ്രചാരണമുണ്ടക്കിയാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയതെങ്കിലും ഇതുവരെ ഒന്നും ശരിയായില്ലെന്നതാണ് പാർട്ടി അണികൾക്കിടയിൽ പോലുമുള്ള പൊതുവികാരം. ഭരണമാറ്റമുണ്ടായെന്ന പ്രതീതി സൃഷ്ടിക്കാൻ പോലും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന കടുത്തവിമർശനമാകും പാർട്ടി സമ്മേളനങ്ങളിൽ നേതാക്കളെ കാത്തിരിക്കുന്നത്. അംഗൺവാടി ടീച്ചർമാരുടെ വേതനം വർധിപ്പിച്ചത് ചൂണ്ടിക്കാട്ടാമെങ്കിലും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് സർക്കാർ എന്തൊക്കെ ചെയ്തെന്ന് അണികളെ ബോധ്യപ്പെടുത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. കാരുണ്യ ഉൾപ്പെടെയുള്ള ചികിത്സാ ആനുകൂല്യങ്ങൾ നൽകുന്നത് മന്ദഗതിയിലായത് പ്രാദേശിക നേതാക്കൾക്കും ത്രിതല ജനപ്രതിനിധികൾക്കും ജനങ്ങളെ അഭിമുഖീകരിക്കുന്നതിന് തടസമായിട്ടുണ്ട്. ഇതൊക്കെ ജനങ്ങളെ സർക്കാരിനെതിരെ ബോധപൂർവം തിരിച്ചുവിടുന്നതാണെന്ന അഭിപ്രായത്തിലാണ് പ്രാദേശിക നേതാക്കൾ.
ഇടതു സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പൊലീസ് പെരുമാറുന്നെന്ന പരാതിയും സമ്മേളനങ്ങളിൽ വ്യാപകമായി ഉയർന്നുവരും. കണ്ണൂരിലെ എസ്ഐമാരെ മാറ്റണമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആവശ്യം സർക്കാർ അംഗീകരിക്കാതിരുന്നതും പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പൊലീസിലെ സ്ഥലംമാറ്റം പാർട്ടിയോ നേതാക്കളോ അറിയുന്നില്ലെന്നത് ഗുരുതരമായ വിമർശനങ്ങൾക്കിടയാക്കും. സ്റ്റേഷനിലെത്തുന്ന പ്രദേശിക നേതാക്കൾക്ക് ഇടതു ഭരണത്തിലും പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നതും അസംതൃപ്തിക്കിടയാക്കുന്നതാണ്. പ്രാദേശികനേതാക്കൾ പരാതിക്കെട്ടഴിക്കുന്നതോടെ മറുപടി നൽകാനാകാത്തവിധം നേതാക്കൾ വിയർക്കുമെന്നുറപ്പാണ്.
ബന്ധുനിയമന വിവാദത്തിനൊടുവിൽ ഇ.പി ജയരാജന് മന്ത്രിക്കസേര നഷ്ടമായത് കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പിണറായിയുടെ വിശ്വസ്ഥനായി അറിയപ്പെട്ടിരുന്ന ഇ.പി ജയരാജൻ പി.കെ ശ്രീമതി എംപിയെ ഒപ്പംകൂട്ടി ജില്ലയിൽ പ്രത്യേക സംവിധാനമുണ്ടാക്കുന്നതും സമ്മേളന കാലയളവിൽ കടുത്ത പ്രതിസന്ധിയാകും. പിണറായിയുടെ അപ്രമാദിത്യത്തിനെതിരെ കോടിയേരി ഉൾപ്പെടെയുള്ളവർ തക്കം പാർത്തിരിക്കുന്നതും ഏറെ ഭയത്തോടെയാണ് പിണറായിപക്ഷനേതാക്കൾ നോക്കിക്കാണുന്നത്. എംവി ജയരാജനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനാക്കി പാളയത്തിലെ പട നീക്കം ചെറുക്കാൻ പിണറായി വിജയൻ നീക്കം നടത്തിയെങ്കിലും അത് എത്രത്തോളം ഫലം കണ്ടെന്ന് സമ്മേളനകാലയളവിൽ വ്യക്തമാകും. ഇതിനിടെ ആലപ്പുഴയിൽ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന വിമത നീക്കങ്ങളും നിലവിലുള്ള സമവാക്യങ്ങളെ തകർക്കുമെന്നതിൽ തർക്കമില്ല. ജി സുധാകരന്റെ ഇടപെടലുകൾ കൂടിയാകുമ്പോൾ ആലപ്പുഴയിലെ സമ്മേളനങ്ങൾ കലുഷിതമാകും. കൊല്ലത്തെ സ്ഥിതിയും വ്യത്യസ്തമല്ല. പാർട്ടിക്ക് ഏറെ വേരോട്ടമുള്ള സ്ഥലത്ത് പൊതുസമ്മതനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാകും നേതൃത്വത്തിന് ഏറെ പഴി കേൾക്കേണ്ടി വരിക.
പാർട്ടി പ്രവർത്തകരുടെയും പൊതുജനത്തിന്റെയും അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായി നിർണായക വിഷയങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകളും സർക്കാരിനെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തും. പാർട്ടി നിലപാടുകൾക്ക് വിഭിന്നമായി ഉപദേശകരുടെ വഴിയേ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പ്രശ്നങ്ങളിൽനിന്ന് പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് നേതാക്കളുടെ പോലും അഭിപ്രായം. സെൻകുമാർ കേസിൽ പോലും മുഖ്യമന്ത്രിയുടെ പിടിവാശിക്ക് ഉപദേശകർ തീപകർന്നതാണ് സർക്കാരിന് നാണക്കേടുണ്ടാക്കിയതും പിഴ അടയ്ക്കേണ്ട അവസ്ഥയിൽപ്പോലുമെത്തിച്ചതെന്നുമാണ് നേതാക്കളും പാർട്ടി പ്രവർത്തകരും വിശ്വസിക്കുന്നത്. ഒരു കാലത്ത് പാർട്ടി എതിർത്ത ആളിനെത്തന്നെ പൊലീസ് ഉപദേശിയാക്കിയത് പാർട്ടി ഉയർത്തുന്ന സമര വിഷയങ്ങളുടെ വിശ്വാസ്യതതന്നെ ചോർത്തിക്കളയുന്നതാണെന്ന് അഭിപ്രായവും ശക്തമാണ്. ഒപ്പമുള്ളവരെ വിശ്വാസത്തിലെടുക്കാതെ സർക്കാരെന്നാൽ മുഖ്യമന്ത്രി മാത്രമാണെന്ന നിലയിലുള്ള പോക്ക് മറ്റുമന്ത്രിമാർക്കിടയിലും അസ്വസ്ഥത വളർത്തിയിട്ടുണ്ട്. അടുത്തിടെ നിയമസഭയിൽ എ.കെ ബാലനെ പരസ്യമായി മുഖ്യമന്ത്രി ശകാരിച്ചതും അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. മന്ത്രിമാരായ കെ.കെ ശൈലജ, തോമസ് ഐസക്ക് എന്നിവരും മുഖ്യമന്ത്രിയുടെ ശകാരമേറ്റു വങ്ങിയ മന്ത്രിമാരാണ്. മന്ത്രിമാരെ അവഗണിക്കുന്നതും മുഖ്യമന്ത്രിയുടെ ഉപദേശകർ മറ്റ് വകുപ്പുകളിൽ ഇടപെടുന്നതുമൊക്കെ പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാകും.
അതിനിടെ, പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നത് പിണറായി വിജയന് നേതാവെന്ന നിലയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. പാർട്ടിയിൽ മുമ്പു പിണറായിക്കുണ്ടായിരുന്ന അപ്രമാദിത്വം തനിക്കും ഉണ്ടാകണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹം ശക്തമാണ്. കോടിയേരിക്ക് പാർട്ടിയിൽ മുമ്പത്തേക്കാൾ പിന്തുണ കൂടിയത് തനിക്കുള്ള അനുകൂല ഘടകമായി കോടിയേരി കരുതുന്നുമുണ്ട്. പിണറായിക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലുള്ള അസംതൃപ്തികൾ കോടിയേരിയെ അലട്ടുന്നുണ്ട്. പാർട്ടി അണികളുടെ വികാരം പിണറായി മാനിക്കണമെന്ന ശക്തമായ അഭിപ്രായമാണ് കോടിയേരിക്കുള്ളത്. ചുരുക്കത്തിൽ പാർട്ടി പിടിക്കാനുള്ള ശ്രമം കോടിയേരി നടത്തുമെന്നും അതിന് ചില പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ടെന്നുമാണു സൂചന.
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും പാർട്ടികളും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിലും കേരളത്തിൽ നിലനിൽക്കുന്ന ഇടതു ഭരണകൂടത്തെയും സിപിഎമ്മിനെയും ഏറെ ശ്രദ്ധയോടെയാണ് ലോകരാജ്യങ്ങൾ പോലും നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ നിലവിലെ അധികാര രാഷ്ട്രീയത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കാലഘട്ടം ആഗ്രഹിക്കുന്ന നിലയിലേക്കുയരാൻ സിപിഎമ്മിനും അവർ നേതൃത്വം നൽകുന്ന ഇടതു സർക്കാരിനും ഇനിയും കഴിയുമോയെന്നത് സമ്മേളനാനന്തരം തെളിയിക്കപ്പെടേണ്ടതാണ്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്