സ്റ്റാലിനും പിണറായിക്കും ഒപ്പം കാനത്തിന്റെ മാത്രം തല; പൊതു സമ്മേളനത്തിന്റെ ഉദ്ഘാടകൻ എന്ന പദവിയും ഡി രാജയ്ക്ക് നൽകുന്നില്ല; ഇസ്മായിലിനെ എല്ലാ പരിപാടിയിൽ നിന്നും മാറ്റി നിർത്തി ആദ്യ തീരുമാനം; വിവാദം ഭയന്ന് കൊടിമര കൈമാറ്റത്തിന് തിരുകി കയറ്റി; എല്ലാം എക്സിക്യൂട്ടീവ് തീരുമാനം ആകട്ടെ എന്ന് പറഞ്ഞ് ഇസ്മായിൽ ഒഴിവായി; ബഹിഷ്കരിച്ചുവെന്ന പ്രചരണം വ്യാജമോ? സിപിഐയിൽ സമ്മേളന കൊടി ഉയരുമ്പോൾ
ബി എസ് ജോയ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്തുകൊടിയേറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പാർട്ടിയിൽ വിഭാഗീയതയുടെ കൊടിയേറ്റം ആർഭാടമാക്കി കാനം പക്ഷം. സാധാരണ ഗതിയിൽ കീഴ്വഴക്കങ്ങൾ തെറ്റിക്കാത്ത പാർട്ടിയാണ് സിപിഐ എന്നൊരു ധാരണയുണ്ടെങ്കിൽ അത് തിരുത്താൻ സമയമായെന്ന വ്യക്തമായ സന്ദേശമാണ് കാനം പക്ഷം അണികൾക്കും ഇതര പക്ഷക്കാർക്കും നൽകുന്നത്.
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം, റാലി എന്നിവയിൽ കീഴ് വഴക്കമനുസരിച്ച് പാർട്ടി ജനറൽ സെക്രട്ടറിയോ പാർട്ടിയുടെ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമോ ആകും ഉദ്ഘാടകനാവുക. കാനം രാജേന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത കോട്ടയം സമ്മേളനത്തിലും തുടർന്ന് നടന്ന മലപ്പുറം സമ്മേളനത്തിലും ഗുരുദാസ് ദാസ് ഗുപ്ത എന്ന ദേശീയ നേതാവ് ഉദ്ഘാടനകനായത് കീഴ്വഴക്കത്തിന്റെ ഭാഗമായിരുന്നു, എന്നാൽ ഇക്കുറി എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന രീതിയിൽ എല്ലായിടത്തും കാനം മയമാണ്. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം അതുൽ കുമാർ അഞ്ജാനും തലസ്ഥാനത്തുള്ളപ്പോഴാണ് കാനം പൊതുസമ്മേളനത്തിന് ഉദ്ഘാടകനാകുന്നത് ഇക്കാര്യം വിമത പക്ഷത്തുള്ള നേതാക്കളെയും അണികളും ചൊടിപ്പിച്ചിട്ടുണ്ട്,
തമിഴ്നാട്ടിൽ നിന്നുള്ള ജനറൽ സെക്രട്ടറിയായ ഡി രാജയെ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടകനാക്കിയിരുന്നുവെങ്കിൽ അത് തമിഴ്നാട്ടിലെ പാർട്ടി അണികൾക്ക് കൂടി ആവേശം നൽകുമെന്നിരിക്കെയാണ് കാനത്തിന്റെ എന്റെ തല എന്റെ ഫിഗർ പ്രത്യയശാസ്ത്രം സ്വാർഥതയുടെ വിഷം ചീറ്റിയതെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാതക ജാഥ ചടങ്ങിൽ കാനത്തോട് ഇടഞ്ഞ് നിൽക്കുന്ന കെ ഇ ഇസ്മായിൽ പങ്കെടുത്തില്ലെന്ന പ്രചരണത്തിന് പിന്നിലും കാനവും ശിങ്കിടികളുമാണെന്നും ആരോപണമുണ്ട്. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം അനുസരിച്ച് മുതിർന്ന നേതാവ് എ കെ ചന്ദ്രനെയാണ് പതാക ജാഥയിൽ പെങ്കെടുക്കാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ കെ ഇ ഇസ്മായിലിനെ ഒരിടത്തും ഉൾപ്പെടുത്തിയില്ലെന്ന വിമർശനം ഭയന്ന കാന പക്ഷവും സ്വാഗത സംഘവും ഇതിലേക്ക് കെ ഇ ഇസ്മായിലിനെ ക്ഷണിച്ചു. എന്നാൽ കെ ഇ ഇസ്മായിൽ സംസ്ഥാന എക്സിക്യൂട്ടിവ് തിരുമാനിച്ചപോലെ കാര്യങ്ങൾ നടക്കട്ടെ എന്ന് സംഘാടക സമിതിയെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം സമ്മേളന നഗരിയിൽ പതാക ഉയർത്താൻ നിശ്ചയിച്ചിരിക്കുന്നത് സി ദിവാകരനെയാണ്. പരസ്യ പ്രസ്താവനകൾ നടത്തി കാനത്തെ പ്രതിക്കൂട്ടിലാക്കിയ ദിവാകരനെ പതാക ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തുടങ്ങിയെന്നാണ് അറിയുന്നത്.
സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ ജി ആർ അനിൽ പതാക ഉയർത്തിയാൽ മതിയെന്നാണ് കാനം പക്ഷത്തിന്റെ തീരുമാനം. പടലപ്പിണക്കങ്ങളും അധികാര വടംവലിയും അങ്ങാടിപ്പാട്ടയതോടെ സിപിഐ യിലെ വിഭാഗീയതയുടെ ചൂടും ചുരും സ്വയം പരിഹാസത്തിന്റെ നിലവാരത്തിലേക്ക് അധപതിച്ചെന്നും
പ്രായപരിധിയിൽ വിവാദം തുടരുമ്പോൾ
പ്രായപരിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങളിൽ ഭിന്നത ഉയർന്നാൽ അക്കാര്യത്തിൽ അവിടെ രഹസ്യ വോട്ടെടുപ്പു നടത്താമെന്ന് സിപിഐയുടെ മാർഗരേഖ. എന്നാൽ ഇളവ് അനുവദിക്കണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണമെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി. സംസ്ഥാന ഘടകങ്ങൾ പൊതുവിൽ ഇതു നടപ്പാക്കണമെന്നും നിർദ്ദേശിച്ചു. 75 എന്ന പ്രായപരിധി സംസ്ഥാനത്തു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്മായിൽ പക്ഷം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം കൊണ്ടു വരുമെന്ന സൂചന നിലനിൽക്കുമ്പോഴാണു മാർഗരേഖയിലെ വ്യവസ്ഥ പ്രസക്തമാകുന്നത്. സമ്മേളനത്തിന് ഇന്നു കൊടി ഉയരും. നാളെ പ്രതിനിധി സമ്മേളനവും.
സിപിഐക്കു യുവത്വവും ചലനാത്മകതയും കൂടിയേ തീരൂവെന്ന് മാർഗരേഖ വിശദീകരിച്ചു സംസ്ഥാന സെക്രട്ടറിമാർക്കും ദേശീയ കൗൺസിൽ അംഗങ്ങൾക്കുമായി ഡി.രാജ തയാറാക്കിയ കുറിപ്പിൽ വ്യക്തമാക്കി. തൃശൂരിൽ 1993 ൽ ചേർന്ന പ്രത്യേക സമ്മേളനം പാർട്ടിയുടെ സ്തംഭനാവസ്ഥയിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ചെറുപ്പക്കാരും സ്ത്രീകളും കൂടുതലായി കടന്നു വരുന്നില്ല. ഇതു മറികടക്കാൻ ചില നിർദ്ദേശങ്ങൾ പല ഘട്ടങ്ങളിലായി തയാറാക്കിയെങ്കിലും നടപ്പായില്ല. അതിനാൽ ഇത്തവണത്തെ പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങൾ 'തിരുത്തലിന്റെയും നവോർജ സംഭരണത്തിന്റെയും വേദികളായി' മാറിയേ തീരൂവെന്നാണ് രാജ ആവശ്യപ്പെട്ടത്.
മാർച്ചിൽ ചേർന്ന ദേശീയ കൗൺസിൽ തയാറാക്കിയ മാർഗരേഖയിലെ നിർദ്ദേശങ്ങൾ സംബന്ധിച്ച് പല സംസ്ഥാന ഘടകങ്ങളും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ മാത്രമായി അക്കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്തു പുതുക്കിയ മാർഗരേഖ തയാറാക്കി. കേരളത്തിൽ നിന്നു ബിനോയ് വിശ്വം ഈ യോഗത്തിൽ പങ്കെടുത്തു. മറ്റൊരു കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കാനം രാജേന്ദ്രൻ ഉണ്ടായിരുന്നില്ല.
സംസ്ഥാന സെക്രട്ടറിയുടെ പ്രായപരിധി 75 ആയിരിക്കുമെന്നു മാർഗരേഖയിൽ സ്പഷ്ടമാക്കുന്നു. 'സംസ്ഥാന, ദേശീയ കൗൺസിലുകൾ, ദേശീയ നിർവാഹക സമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറി എന്നിവരുടെ പ്രായവും 75 ൽ താഴെ ആകണമെന്ന് നിർദ്ദേശിക്കുന്നു' എന്നാണു മാർഗരേഖയിൽ . ജില്ലാ കൗൺസിലുകളിൽ 75 വയസ്സ് പരിധി നടപ്പിൽ വരുത്തണമെന്ന് മാർഗരേഖ അനുശാസിക്കുന്നില്ല. എന്നാൽ കേരളത്തിൽ 75 കഴിഞ്ഞവരെ മിക്ക ജില്ലകളിലും ഒഴിവാക്കി. അപ്പോൾ ഉയരാത്ത എതിർപ്പാണ് സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്യമായത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍