ഇതെല്ലാം മന്ത്രി കെ.കെ.ശൈലജ അറിഞ്ഞുതന്നെയോ? തലസ്ഥാനത്ത് ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്ന് മാറ്റാൻ ആസൂത്രിത നീക്കം; ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കാൻ തീരുമാനം; കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ജില്ലാ പ്ലാൻ മാറ്റുന്നത് ദിവസം രോഗികളുടെ അക്കം മൂന്നക്കത്തിലേക്ക് കടന്നതിനിടെ; കെജിഎംഒയുടെ ഇടപടലിൽ തിരഞ്ഞെടുത്തത് ഒരു ഐസിയു പോലുമില്ലാത്ത പേരൂർക്കട ആശുപത്രിയെ; വീണ്ടും വിവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്നും മാറ്റാൻ ആസൂത്രിത നീക്കം. കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാൻ മാറ്റാൻ ആസൂത്രിത നീക്കം നടക്കുന്നത് സർക്കാർ തലത്തിൽ തന്നെ എന്ന വിവരമാണ് ലഭിക്കുന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ മികച്ച രീതിയിൽ നടന്നുവരുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിയാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. ജില്ലാ പ്ലാനിൽ കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു രണ്ടു ആശുപത്രികൾ മാത്രമാണ് ഉള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും. ഇതിൽ ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയാക്കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരു ദിവസം ഒരു കൊറോണ രോഗിപോലും ഇല്ലാത്ത അവസ്ഥയിൽ നിന്നും ദിനം പ്രതി കൊറോണ രോഗികളുടെ എണ്ണം നൂറു കവിയുകയും മരണം പതിനാലിലേക്ക് ഉയരുകയും ചെയ്യുമ്പോൾ തന്നെയാണ് കൊറോണ പ്ലാൻ അട്ടിമറിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നത് എന്നാണ് ശ്രദ്ധേയമായ കാര്യം.
കൊറോണ രോഗികളുടെ കാര്യത്തിൽ സംസ്ഥാനം ആശങ്കാകുലമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. സമൂഹ വ്യാപനം ഇല്ലാ എന്ന് മുഖ്യമന്ത്രി തന്നെ മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഈ രീതിയിലുള്ള ഒരുറപ്പ് മുഖ്യമന്ത്രി പോലും നൽകുന്നില്ല. കൊറോണ കാര്യത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി വ്യക്തമാക്കുന്ന അവസ്ഥയാണ് വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ കൊറോണ ലൈവ് വാർത്താസമ്മേളനത്തിൽ ദൃശ്യമാകുന്നത്. ഇതിന്റെ അസ്വസ്ഥത മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ പ്രതിഫലിക്കുമ്പോൾ തന്നെയാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ വേണ്ടി ആസൂത്രണം ചെയ്ത ജില്ലാ പ്ലാൻ അട്ടിമറിക്കാൻ കളക്ടറുടെ മീറ്റിംഗിൽ തന്നെ തീരുമാനം വരുന്നത്.
കൊറോണ രോഗിയെ ചികിത്സിക്കാനുള്ള ഒരടിസ്ഥാന സൗകര്യവുമില്ലാത്ത ആശുപത്രിയെയാണ് കൊറോണ ആശുപത്രിയാക്കാൻ സർക്കാർ തലത്തിൽ തന്നെ ശ്രമം നടക്കുന്നത്. തിരുവനന്തപുരം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്നു നടന്ന പ്രധാന മീറ്റിംഗിൽ പേരൂർക്കട ആശുപത്രിയെ കൊറോണ പ്രകാരമുള്ള ആശുപത്രിയാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഡിഎംഒയെ നിശബ്ദ സാക്ഷിയാക്കിയാണ് ഈ നീക്കവും മീറ്റിംഗും തീരുമാനവും ഒക്കെ വന്നിട്ടുള്ളത്. കെജിഎംഒഎ ഭാരവാഹികളുടെ നേരിട്ടിടപെടലിനെ തുടർന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്ലാനിൽ മാറ്റം വരുത്താനുള്ള നീക്കം സർക്കാർ തലത്തിൽ നിന്നും വന്നത് എന്നാണ് അറിയുന്നത്.
കെജിഎംഒയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും ഇതേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഇടപെടൽ ഈ കാര്യത്തിൽ വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ സമ്മർദ്ദത്തിനു മുന്നിലാണ് സർക്കാർ മുട്ടുമടക്കിയിരിക്കുന്നത്. ഒരു ഐസിയുപോലുമില്ലാത്ത ആശുപത്രിയാണ് പേരൂർക്കട ആശുപത്രി. സെൻട്രലൈസ്ഡ് ഓക്സിജൻ കൊടുക്കാനുള്ള സംവിധാനവുമില്ല. ഈ ആശുപത്രിയെയാണ് ജില്ലാ പ്ലാനിൽ മാറ്റം വരുത്തി കൊറോണ ആശുപത്രിയാക്കാൻ ശ്രമിക്കുന്നത്. നല്ല രീതിയിൽ പോകുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ തലകുത്തനെയാക്കാനുള്ള തീരുമാനം എന്നാണ് ആരോഗ്യവിദഗ്ദ്ധർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.
ജനറൽ ആശുപത്രിയെ അപേക്ഷിച്ച് സൗകര്യങ്ങൾ വളരെ കുറവുള്ള ആശുപത്രിയാണ് പേരൂർക്കട ജനറൽ ആശുപത്രി. ജില്ലാ പ്ലാനിൽ നിന്ന് ജനറൽ ആശുപത്രിയെ മാറ്റി പേരൂർക്കട ആശുപത്രിയാക്കിയാൽ കൊറോണ രോഗികളെ മരണത്തിനു വിട്ടു കൊടുക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ജില്ല നീങ്ങുമെന്നാണ് ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമന്ത്രി അറിഞ്ഞു തന്നെയാണോ എന്നാണ് ഈ നീക്കം എന്നാണ് ആരോഗ്യരംഗത്തുള്ളവർ ചോദ്യമുതിർക്കുന്നത്. പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കി മാറ്റുമ്പോൾ അവിടെ നടക്കുന്ന പ്രസവങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്.
സാധാരണക്കാർ പ്രസവത്തിനായി ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്. സൗകര്യങ്ങൾ വളരെ കുറവുള്ള ആശുപത്രി. 60 ഓളം പ്രസവങ്ങളാണ് പേരൂർക്കട ആശുപത്രിയിൽ നടക്കുന്നത്. ഇതെല്ലാം പേരൂർക്കട ആശുപത്രിയിൽ നിന്നും മാറ്റേണ്ടി വരും. ജനറൽ ആശുപത്രിയിൽ ഐസിയുവുണ്ട്. ഓക്സിജൻ സൗകര്യങ്ങളുണ്ട്. ഇത് നിലനിൽക്കുമ്പോൾ തന്നെയാണ് ജനറൽ ആശുപത്രിയെ ജില്ലാ പ്ലാനിൽ നിന്നും മാറ്റാനുള്ള തീരുമാനം വരുന്നത്. പാവപ്പെട്ട കൊറോണ രോഗികൾ മരണത്തിനു കീഴടങ്ങേണ്ടി വരും എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേരിട്ടിടപെടൽ ഈ കാര്യത്തിൽ വരണമെന്നാണ് ആരോഗ്യരംഗത്ത് നിന്നും ആവശ്യം ഉയരുന്നത്.
കൊറോണ രോഗികളുടെ എണ്ണം കേരളത്തിൽ ദിനം പ്രതി ഉയരുകയാണ്. സംസ്ഥാനത്ത് ഇന്നു 108 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 2 പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. കൊറോണ ബാധിതരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. യുഎഇ- 28, കുവൈറ്റ്-14, താജിക്കിസ്ഥാൻ-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാൻ-1, അയർലന്റ്-1 എന്നിങ്ങനെയാണ് ഈ കണക്കുകൾ. 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മഹാരാഷ്ട്ര-15, ഡൽഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രപ്രദേശ് -1 എന്നിങ്ങനെ വന്നതാണ്.
രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടയുകയും ചെയ്തിട്ടുണ്ട്. എന്ന് പുതുതായി പത്ത് ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ. ഇതോടെ നിലവിൽ സംസ്ഥാനത്ത് ആകെ 138 ഹോട് സ്പോട്ടുകൾ നിലവിൽ വന്നിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍