തുടർച്ചയായി 11 ദിവസം കോവിഡ് പോസ്റ്റീവ് കേസുകൾ ഇല്ലാതിരുന്ന കൊല്ലം ജില്ല സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതിനിടെ വമ്പൻ തിരിച്ചടി; ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശിയായ 32 കാരൻ 14 ദിവസം പ്രദേശം മുഴുവൻ കറങ്ങി നടന്നതായി കണ്ടെത്തൽ; മയക്കുമരുന്നിന് അടിമയായ യുവാവിന് കോവിഡ് പകർന്നത് തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്ന്; കുളത്തൂപ്പുഴ, തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
വിനോദ്.വി. നായർ
കൊല്ലം: മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ കുളത്തൂപ്പുഴ സ്വദേശിയുടെ അഹങ്കാരം മൂലം ഒരുനാടിന്റെയാകെ പ്രതീക്ഷയാണ് അസ്തമിച്ചത്. തുടർച്ചയായി പതിനൊന്നു ദിവസത്തോളം ഒരു പോസിറ്റീവ് കേസ് പോലും കണ്ടെത്താതിരുന്ന കൊല്ലം ജില്ല സാധാരണ ജീവിതത്തിലേയ്ക്ക് അധികം വൈകാതെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ഇന്ന് കണ്ടെത്തിയ കോവിഡ് 19 പോസിറ്റിവ് കേസ് ജില്ലയ്ക്കാകെ കനത്ത ആഘാതമായത്. ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ കൊറോണ വൈറസും വഹിച്ച് പതിനാല് ദിവസത്തോളം കുളത്തൂപ്പുഴ പ്രദേശം മുഴുവൻ കറങ്ങി നടന്നതായി ആരോഗ്യപ്രവർത്തകർ കണ്ടെത്തി. കഞ്ചാവിനടിമയായ ഇയാൾ ഏപ്രിൽ 6 മുതൽ കുളത്തൂപ്പുഴയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട് പുളിയങ്കുടി സ്വദേശി അരുണാചലം പിള്ള എന്നയാളുടെ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കാനായി മാർച്ച് 19 നാണ് കുളത്തൂപ്പുഴ സ്വദേശി തമിഴ്നാട്ടിലെത്തിയത്. കേരള-തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ നിന്നും 35 കിലോമീറ്റർ ദൂരം മാത്രമുള്ള പുളിയങ്കുടിയിൽ പതിനാലോളം കൊറോണരോഗികളെയാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്തെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തി യുവാവ് ഏപ്രിൽ അഞ്ചുവരെ അവിടെ തുടർന്നതായി കണ്ടെത്തി.
കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാരങ്ങ കയറ്റിഅയയ്ക്കുന്നത് പുളിയങ്കുടിയിൽ നിന്നാണ്. കേരളത്തിലേക്ക് മാത്രം ദിവസവും പത്തിലധികം വാഹനങ്ങളാണ് നാരങ്ങയുമായി എത്തുന്നത്. ഇത്തരത്തിൽ ചരക്കുമായി വന്ന ഏതോ വാഹനത്തിൽക്കയറി കുളത്തൂപുഴയിലെത്തിയ ഇയാൾ തുടർന്ന് കുളത്തൂപ്പുഴ ടൗൺ, കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷൻ, ആനക്കൂട്പാലത്തിന് സമീപമുള്ള കടകൾ ,ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ലോഡ്ജ്, കുമരംകരിക്കും പുറ്റമ്പലത്തിനുമിടയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ഒട്ടനവധിപ്രദേശങ്ങൾ സന്ദർശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഈ യാത്രകൾക്കിടയിൽ നൂറ്റിയമ്പതോളം ആളുകളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടതായാണ് സൂചന.
യുവാവ് തമിഴ്നാട്ടിൽ നിന്ന് മടങ്ങിയെത്തിയതാണെന്ന് പതിനാലുദിവസങ്ങൾക്കുശേഷം കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആരോഗ്യപ്രവർത്തകർ കണ്ടെത്തിയത് . തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കൊവിഡ് 19 പടർന്നുപിടിച്ചപുളിയങ്കുടി പ്രദേശത്ത് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് വ്്യക്തമായത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം സ്രവം എടുക്കുകയും കൊല്ലം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചുവരികയുമായിരുന്നു. ഇയാളോടൊപ്പം താമസിച്ചിരുന്ന ബന്ധുവും നിരീക്ഷണത്തിലാണ്. സ്രവ പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പുളിയങ്കുടിയിൽ നിന്ന് ഇയാൾ ലോറിയിൽ തെന്മലയിൽ വന്നിറങ്ങുകയും തുടർന്ന് കാൽനടയായി കുളത്തൂപ്പുഴയിലേക്ക് വരുന്നതിനിടെ തെന്മല ആർ പി എൽഎസ്റ്റേറ്റിനടുത്തുവച്ച് അതുവഴി വന്ന ആംബുലൻസിൽ കയറി കുളത്തൂപ്പുഴയിൽ ഇറങ്ങുകയുമായിരുന്നു. തെന്മല വരെ എത്തിയ വാഹനം കണ്ടെത്താനായിട്ടില്ല. കഞ്ചാവിനടിമയായ ഇയാൾ പറയുന്നതിലെ വ്യക്തതക്കുറവുംആരോഗ്യപ്രവർത്തകരെ കുഴയ്ക്കുണ്ട്.
കുളത്തൂപ്പുഴ, തെന്മല , ആര്യങ്കാവ് തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിൽനിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കലക് ടർ ബി അബ്ദുൽ നാസർ ഉത്തരവായി. ഇന്ന് (ഏപ്രിൽ 21) രാത്രി 12 മുതൽ നിരോധനാജ്ഞ നിലവിൽ വരും. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ്സ്ഥാപനങ്ങൾ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ബാങ്കുകൾരാവിലെ 10 മുതൽ രണ്ട് വരെയും അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾരാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയും പ്രവർത്തിക്കാം.
പഞ്ചായത്തുകളിലേക്കുള്ള പൊതുപ്രവേശന റോഡുകളിലും ചെറുഇടറോഡുകളിലും പൊലീസ് ആരോഗ്യ വകുപ്പുകളുടെ നിരീക്ഷണം ഉണ്ടായിരിക്കും. വനമേഖലകളിലുള്ള നടവഴികൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഈ വഴികളിലൂടെ യാത്ര അനുവദിക്കില്ല. റെയിൽവേ ട്രാക്കുകളിലൂടെകാൽനടയാത്ര പൂർണമായും നിരോധിച്ചു.
ചരക്ക് ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയിൽ ക്രമീകരണങ്ങൾഏർപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ അടുക്കളയുടെപ്രവർത്തനത്തിന് ഭംഗം വരാത്ത രീതിയിലാകണം നടപടികൾസ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
കുളത്തൂപ്പുഴയുടെ അതിർത്തികളായ കുളത്തൂപ്പുഴ -അഞ്ചൽ പാതയിലെഭാരതീപുരം, കുളത്തൂപ്പുഴ -തിരുവനന്തപുരം പാതയിലെ അരിപ്പ, തെന്മലഎന്നിവിടങ്ങളിൽ പൊലിസ് ബാരിക്കേട് സ്ഥാപിച്ച് പൂർണ്ണമായും അടച്ചു. കുളത്തൂപ്പുഴയിലേക്കുള്ള വനപാതകളിൽ കർശന നിരീക്ഷണം നടത്താൻവനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് കൊറോണ സ്ഥിരീകരിച്ച കുളത്തൂപ്പുഴസ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനായി പൊലിസുംആരോഗ്യപ്രവർത്തകരും ശ്രമമാരംഭിച്ചു. ഇയാളുടെ യാത്രയുടെ വിശദാംശങ്ങൾതയ്യാറാക്കി വരികയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍