ഇപ്പോഴും ഉണ്ട് നേരം വെളുക്കാത്തവർ! കോവിഡ് ഭീതിയിലും വിരമിക്കുന്നവർക്ക് യാത്ര അയപ്പ് നൽകാൻ പൊലീസ് അസോസിയേഷൻ; ഇരുപത്തിയഞ്ചിനു നിലമ്പൂർ ക്യാമ്പിലും ഇരുപത്തിയാറിന് മേൽമുറി ക്യാമ്പിലും ഇരുപത്തിയെട്ടിന് ക്ലാരി ക്യാമ്പിലും പെൻഷൻ പറ്റുന്നവരെ ആദരിക്കാനെന്ന മേൽവിലാസത്തിൽ അടിച്ചു പൊളി; സേനയ്ക്കുള്ളിലും പുറത്തും നടക്കുന്നത് വൻ പിരിവ്; അസിസ്റ്റന്റ് കമാൻഡർമാർക്കായി കൊറോണക്കാലത്തും ആഘോഷങ്ങൾ; പിണറായിയെ അനുസരിക്കാതെ പൊലീസും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണയുടെ നിയന്ത്രണങ്ങൾ ഭേദിച്ച് അസിസ്റ്റന്റ്റ് കമാൻഡന്റിന്റെ വിരമിക്കൽ പരിപാടി ആഘോഷമാക്കാനുള്ള മലപ്പുറം എംഎസ്പി ക്യാമ്പിന്റെ നീക്കം വിവാദമാകുന്നു. ഈ മാസം അവസാനം വിരമിക്കുന്ന അസിസ്റ്റന്റ് കമാൻഡന്റിന്റെ യാത്രയയപ്പ് കെങ്കേമമാക്കാനാണ് നിലവിലെ തീരുമാനം. കൊറോണ നിയന്ത്രങ്ങൾ തുടരുന്നതിനാൽ രഹസ്യമായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാലയങ്ങൾക്ക് അവധി നൽകിയും സർക്കാർ ഓഫീസുകൾ അടച്ചിട്ടും ആൾക്കൂട്ടങ്ങളെ തടഞ്ഞും കൊറോണയെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ തന്നെയാണ് യാത്രയയപ്പ് ഗംഭീരമാക്കാൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് സേനയിൽ നിന്നും നീക്കം നടക്കുന്നത്. ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന സ്വീകരണ ചടങ്ങുകളാണ് മലപ്പുറത്തെ മൂന്നു ക്യാമ്പിലുമായി വരുന്ന ബുധനാഴ്ച മുതൽ നടക്കാൻ പോകുന്നത്. ഇരുപത്തിയഞ്ചിനു നിലമ്പൂർ ക്യാമ്പിലും ഇരുപത്തിയാറാം തീയതി മേൽമുറി ക്യാമ്പിലും ഇരുപത്തിയെട്ടിന് ക്ലാരി ക്യാമ്പിലും യാത്രയയപ്പ് ചടങ്ങുകൾ നടത്താനാണ് തീരുമാനം വന്നിട്ടുള്ളത്.
കൊറോണ പടരുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ ക്യാമ്പിലുള്ളവർക്ക് വിമുഖതയുണ്ട്.പക്ഷെ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ നിന്നും എങ്ങിനെ ഒഴിഞ്ഞു നിൽക്കാൻ കഴിയും എന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ചിലർ തയ്യാറാകുന്നില്ലെന്നും ഇപ്പോഴും നേരം വെളുക്കാത്തവർക്ക് നേരെ കർശനപടികൾ വേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് മുന്നറിയിപ്പ് നൽകിയത്. പത്തുപേർ ഒരുമിച്ച് കൂടാൻ പാടില്ലെന്നാണ് കൊറോണ സംബന്ധിച്ച് സർക്കാർ നൽകിയിരിക്കുന്ന ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കാൻ എസ്പിമാർക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതേ പൊലീസ് സേന തന്നെയാണ് ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് കൊറോണ കാലത്ത് ക്യാമ്പിനുള്ളിൽ നടത്തുന്നത്. എല്ലാ സർക്കാർ നിയന്ത്രണങ്ങളും തള്ളിക്കളഞ്ഞാണ് വരുന്ന ബുധനാഴ്ച മുതൽ സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യാത്രയയപ്പ് ചടങ്ങിലേക്ക് സമ്മാനങ്ങളും മറ്റും വാങ്ങി നൽകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ട്രെയിനികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ക്യാമ്പിലുള്ളവരിൽ നിന്നും വലിയ രീതിയിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. സർക്കാർ നൽകുന്ന യാത്രയയപ്പ് ചടങ്ങിനു പുറമേയാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ യാത്രയയപ്പ് ചടങ്ങുകൾ. കൊറോണ കാലത്ത് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോകുമ്പോൾ പിരിവെടുത്ത്, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി, വലിയ ആൾക്കൂട്ടമുള്ള ചടങ്ങ് സംഘടിപ്പിക്കാനുള്ള നീക്കം ക്യാമ്പിനുള്ളിൽ തന്നെ വലിയ എതിർപ്പും ഉയർത്തിയിട്ടുണ്ട്. ഇരുനൂറോളം പേരാണ് ഓരോ സ്വീകരണചടങ്ങിലും സംബന്ധിക്കാൻ പോകുന്നത്. എംഎസ്പി ക്യാമ്പ് ആയതിനാൽ ട്രെയിനികളും ഉയർന്ന ഉദ്യോഗസ്ഥരും വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ ബന്ധുക്കളും കാണും. പൊലീസ് പരിപാടിയായതിനാലും ക്യാമ്പിൽ നടക്കുന്ന ചടങ്ങായതിനാൽ വിവരം പുറത്തറിയില്ലെന്ന വിശ്വാസവുമാണ് സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കുള്ളത്. ആൾക്കൂട്ടങ്ങളെ തടയാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന പൊലീസ് സേനയിൽ നിന്നുമാണ് യാത്രയയപ്പ് സംഘടിപ്പിക്കാൻ തീരുമാനം വന്നത് എന്നതാണ് വിരോധാഭാസമായി മാറുന്നത്.
കൊറോണയെ കരുതി രാജ്യം ഇന്നു ജനതാ കർഫ്യൂവിലൂടെ കടന്നു പോവുകയാണ്. കൊറോണയെക്കുറിച്ചുള്ള രാജ്യത്തിന്റെ ഉത്കണ്ഠയാണ് ഇതിൽ പ്രതിഫലിക്കുന്നത്. കൊറോണയുടെ വ്യാപനം നിയന്ത്രണങ്ങൾ ഭേദിച്ച് മുന്നോട്ടു പോകുമ്പോൾ സംസ്ഥാനത്തും ആശങ്ക അധികരിക്കുകയാണ്.സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. . മൂന്നു പേർ കണ്ണൂർ ജില്ലയിലും ആറ് പേർ കാസർകോട് ജില്ലയിലും മൂന്നു പേർ എറണാകുളം ജില്ലയിലുമാണ്. 53,013 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതി.കൊറോണ വ്യാപിച്ചാൽ കെയർ സെന്റർ ആക്കി മാറ്റാനുള്ള സജ്ജീകരണങ്ങൾ ഇപ്പോൾ സ്വീകരണ ചടങ്ങ് നടക്കുന്ന മലപ്പുറം എംഎസ്പി ക്യാമ്പിൽ നടന്നു വരുകയാണ്. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ഉത്തരവും ക്യാമ്പിൽ ലഭിച്ചിട്ടുണ്ട്. അതിനുള്ള ഒരുക്കങ്ങളാണ് ക്യാമ്പിൽ നടക്കുന്നത്.ഇതേ ക്യാമ്പിലേക്കാണ് യാത്രയയപ്പ് ചടങ്ങിന്റെ പേരിൽ ഇത്രയും ജനം തടിച്ചു കൂടാൻ പോകുന്നത്.
ക്വാറന്റൈന് നിർദ്ദേശിച്ചിരിക്കുന്നവർ പുറത്തിറങ്ങി നടക്കുന്നതിൽ വലിയ അസ്വസ്ഥതതയാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. കൊറോണ തങ്ങളെ ഒന്നും ബാധിക്കില്ലെന്ന് കരുതുന്നവർക്കെതിരെ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പക്കുക സേനയാണ്. ജില്ലകളിൽ ഈ ചുമതല എസ്പിമാർക്കാണ്. ക്രമസമാധാന ചുമതലയില്ലാത്ത എസ്പിമാരെയും നിയോഗിക്കും. ക്രമസമാധാന പ്രശ്നങ്ങൾ പോലെ പൊലീസ് ഇതിലും ഇടപെടും. മഹാമാരിയിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ അനുവദിക്കില്ല.
കൊറോണ പരിശോധന വിപുലമാക്കും. സാധാരണക്കാരന്റെ ജീവിതത്തിന് ദോഷകരമല്ലാത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് സേനയിൽ നിന്നാണ് കടകവിരുദ്ധമായ നീക്കം യാത്രയയപ്പ് ചടങ്ങിന്റെ പേരിൽ നടക്കാൻ പോകുന്നത്. മലപ്പുറം എംഎസ്പി ക്യാമ്പിന്റെ ചുവടു പിടിച്ച് മറ്റിടങ്ങളിലും പൊലീസ് സേനയിൽ ഇതേ രീതിയിലുള്ള യാത്രയയപ്പ് ചടങ്ങ് നടക്കാൻ പോകുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍