സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമ്മ അറിയാൻ അടക്കമുള്ള ജോൺ എബ്രഹാമിന്റെ സിനിമകളിലൂടെ പ്രശസ്തനായ നടൻ ഹരിനാരായണനെ കലാസ്നേഹികൾ മറക്കാൻ ഇടയില്ല. കുറച്ചു കാലം മുമ്പാണ് പ്രശസ്ത മൃദംഗ-തബല വാദകനും നടനും സംഗീതജ്ഞനുമെല്ലാമായ ഹരിനാരായണൻ അന്തരിച്ചത്. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശിയായ ഇദ്ദേഹത്തെ ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് മരണം സംഭവിക്കുന്നത്. സ്വാഭാവിക മരണം മാത്രമായി മാധ്യമങ്ങളിൽ വാർത്തകളും പ്രസിദ്ധീകരിച്ചു. എന്നാൽ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇദ്ദേഹം സ്വയം മരണത്തെ തെരഞ്ഞെടുത്തതായാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവരുന്നത്.
കോഴിക്കോട്ടെ ഫെമിനിസ്റ്റുകൾ എന്നു പറയുന്ന ചിലർ നടത്തിയ ഫേസ്ബുക്ക് പ്രചാരണങ്ങളാണ് ഹരിനാരായണന്റെ മരണത്തിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. തന്നെ വർഷങ്ങൾക്ക് മുമ്പ് ഹരിനാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കോഴിക്കോട്ടെ ഒരു ഫെമിസിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ യുവതി എഴുതിയ കുറിപ്പ് ചിലർ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു.ഇതിനെത്തുടർന്നായിരുന്നു ഹരിനാരായണന്റെ മാനസിക തകർന്നതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.'രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ബേപ്പൂരിലുള്ള മൃദംഗ വാദകനും നടനുമായ ഹരിനാരായണന്റെ വീട്ടിലെത്തുന്നത്. സംഗീതവും സാഹിത്യവും സിനിമയും ചർച്ച ചെയ്തുകൊണ്ട് അവിടുത്തെ സ്ഥിരം സന്ദർശകയായി. മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെ വെച്ച് എന്റെ നോ എടുത്ത പോലെ നടിക്കുകയും പിന്നീട് മാപ്പു പറയുകയും ചെയ്തു. എന്നാൽ അയാളുടെ സൗഹൃദ കൂട്ടായ്മകളിൽ അയാൾ എന്നെ അവഹേളിച്ചുകൊണ്ടിരുന്നു. അയാൾ വീട്ടിനടുത്തുള്ള സ്കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് അയാൾ പലരോടും പറയുന്നതിന് ഞാൻ സാക്ഷിയാണ്'- ഇതായിരുന്നു യുവതിയുടെ പോസ്ററിലെ വാചകങ്ങൾ. ഈ പോസ്റ്റാണ് പിന്നീട് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതോടെ പലരും ഹരി നാരായണനുമായുള്ള ബന്ധവും അവസാനിപ്പിച്ചു.
ഇതേ യുവതി തന്നെ തുടർന്ന് എഴുതുന്നുണ്ട്- കഴിഞ്ഞ ദിവസം പോസ്റ്റർ ഡിസൈൻ ചെയ്തതിന്റെ പൈസയുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിലുണ്ടായ തർക്കത്തിൽ ഞാനയാളെയും അയാളെന്നെയും വൃത്തികെട്ട തെറികൾ വിളിക്കുന്ന അവസ്ഥയുണ്ടായി. ഞാൻ വളരെ വയലൻായിരുന്നു. ഹൗസ് ഓണർ വാടക ചോദിച്ച് വരുമ്പോൾ എന്തു പറയും എന്ന ചോദ്യത്തിന് പച്ച തോന്ന്യാസമായിരുന്നു ആ മഹാന്റെ മറുപടിയെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന വൈകാരികമായ അടുപ്പം അയാളെക്കുറിച്ചുള്ള സത്യങ്ങൾ തുറന്നു പറയുന്നതിന് തടസ്സമാകരുതെന്ന് എന്ന ആർജ്ജവം പലരുടെയും തുറന്നു പറച്ചിൽ കാരണമാണ് തനിക്ക് ലഭിച്ചതെന്നും ഇവർ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിലെ കാര്യങ്ങൾ സത്യമാണെന്ന് സുഹൃത്തുക്കൾക്ക് ഇപ്പോഴും അറിയില്ല. പക്ഷെ ഹരിനാരായണൻ പൂർണ്ണമായി തകർന്നു. വാശി പോലെ മദ്യപിച്ച് ലക്ക് കെട്ട അയാൾ മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാതായി. ആവശ്യമില്ലാത്ത ഗുളികകൾ നിരന്തരം ഉപയോഗിച്ചതോടെ ഹരിനാരായണന്റെ ആരോഗ്യം പൂർണ്ണമായി തകർന്നു. അനാവശ്യമായി ഗുളികകൾ കഴിച്ചതാണ് ഹരിയെ രോഗിയാക്കി മാറ്റിയതെന്നും മരണത്തിലേക്ക് നീങ്ങാൻ അയാൾ ബോധപൂർവ്വം ചെയ്തതാണ് അതെന്നും സുഹൃത്തുക്കൾ പറയുന്നു. ഒരർഥത്തിൽ ഹരിയുടേത് ആത്മഹത്യ തന്നെയാണെന്നും ഇവർ വ്യക്തമാക്കുന്നു.
എന്നാൽ മദ്യത്തിന് അടിമായിരുന്നു കാലത്ത് ഹരിക്ക് പല സ്ത്രീകളുമായി സൗഹൃദവും പ്രണയവും ഉണ്ടായിരുന്നെന്നും എന്നാൽ ഒരിക്കലും അയാൾ ഒരു പീഡകനല്ലെന്നുമാണ് ഹരിയുടെ സുഹൃത്തുക്കൾ പറയുന്നത്.അങ്ങേയറ്റം മനുഷ്യസ്നേഹിയായ ഹരി കുട്ടികളെ പീഡിപ്പിക്കുന്ന വ്യക്തിയാണെന്നതൊക്കെ പച്ചക്കള്ളമാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.ലഹരിയുമായി നടന്ന കാലത്തുനിന്ന് ഹരി ഭാഗികമായി റിക്കവർ ചെയ്തുവന്ന സമയത്താണ് ഇടിത്തീപോലെ പോസ്റ്റ് വന്നത്.ഇതോടെ ഹരി വീണ്ടും വിഷാദരോഗിയാവുകയും മദ്യത്തിന് അടിമയാവുകയുമായിരുന്നു.താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉഭയസമ്മതത്തോടെയല്ലാതെ ഒരു പെൺകുട്ടിയെയും തൊട്ടിട്ടില്ലെന്നും ഹരി പലരോടും കരഞ്ഞ് പറഞ്ഞിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്്.
അമാനവ സംഗമം നടത്തിയ രജീഷപോൾ ഉൾപ്പെടെയുള്ള ബുദ്ധിജീവികൾ നടത്തിയ സ്ത്രീ പീഡനത്തിന്റെ വാർത്തകൾ പുറത്തവന്ന സമയമായിരുന്നു ഇത്. ഈ ലിസ്റ്റിലേക്ക് തന്നെയും വലിച്ച് ഇഴക്കുകയായിരുന്നെന്നാണ് ഹരി പറഞ്ഞിരുന്നത്. ഫെമിനിസ്റ്റ് പീഡനത്തിന്റെ ഇരയാണ് ഹരിയെന്നാണ് ഹരിനാരായണന്റെ സുഹൃത്തുക്കൾ ഇപ്പോൾ പറയുന്നത്. ഇത്രയും കാലം അയാളുടെ സൗഹൃദവും സിനിമാബന്ധങ്ങളും ചൂഷണം ചെയ്ത് യാതൊരു പ്രതിഷേധവുമില്ലാതെ ജീവിച്ച് പെട്ടെന്ന് അയാളെ പീഡകനാക്കി അപമാനിച്ചത് എന്തിനാണെന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്.
തികഞ്ഞ അരാജക വാദി; പക്ഷേ വലിയ മനുഷ്യസ്നേഹി
ഒരു അരാജക വാദിയായിരുന്നു ഹരിനാരായണൻ. പക്ഷേ വലിയ മുനഷ്യസ്നേഹിയും.ഒരു ഉറുമ്പിനെപ്പോലും നോവിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.മദ്യലഹരിയിലല്ലാത്ത സമയത്ത് അയാൾ ആരോടും വഴക്കിട്ടിട്ടുമില്ല.മദ്യമിറങ്ങിയാൽ ഉടൻ വന്ന് മാപ്പു പറയുന്നതും ഹരിയുടെ ശൈലിയായിരുന്നു. ആ ജീവിതത്തിന് എത്രത്തോളം സൗന്ദര്യമുണ്ടെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചു തന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. താളം തെറ്റിയതെന്ന് പുറമെ തോന്നിച്ച ജീവിതം സംഗീത സാന്ദ്രമായിരുന്നു. ബേപ്പൂരിലെ വീട് നിറയെ പുസ്തകങ്ങളും സംഗീത ഉപകരണങ്ങളുമായിരുന്നു. അതിനിടയിൽ കണ്ണുകളിലെ തീ കെട്ടുപോകാതെ തഴച്ചു വളർന്ന താടിയുമായി മെലിഞ്ഞ രൂപത്തിൽ ഹരിനാരായണൻ. ജോൺ എബ്രഹാമിന്റെ സഹപ്രവർത്തകൻ, അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഹരിയെന്ന കഥാപാത്രം, മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ അഭിനയിച്ച നടൻ, ഡോക്യുമെന്ററി സംവിധായകൻ, എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തി.
നീണ്ട താടി, കോതിയൊതുക്കാത്ത തലമുടി, മുഷിഞ്ഞ ജീൻസ്, ലൂസായ ജുബ്ബ, ചുണ്ടിൽ എരിയുന്ന കഞ്ചാവ് ബീഡി, ആരെയും കൂസാതെയുള്ള ഒഴുകിയൊഴുകിയുള്ള നടത്തം. കോഴിക്കോട്ടെ ബൊഹീമിയൻ ജീവിത ശൈലി പിന്തുടർന്ന സംഗീതജ്ഞന്മാരുടെ അവസാന കണ്ണിയാണ് ഹരിനാരായണൺ.ഒരു അനാർക്കിസ്റ്റായിരുന്നു അമ്പത്തേഴ് വയസ്സിൽ മരിച്ച അദ്ദേഹം. സിത്താറിസ്റ്റ് വിനോദ് ശങ്കരനുമൊത്ത് ഥുമരിയെന്ന ഹിന്ദുസ്ഥാനി സംഗീതപരിപാടി ഈ 15ന് വീട്ടിൽ വെച്ച് നടത്താനിരിക്കുകയായിരുന്നു. സംഗീതത്തിലെ പുതു പരീക്ഷണം നടക്കാനിരിക്കുന്നതിനിടെയാണ് നഗരത്തിന്റെ ഉന്മാദ താളത്തേയും മരണം മടക്കി വിളിച്ചത്.
ഏഴാം ക്ലാസ്സ് മുതൽ മൃദംഗം പഠിക്കാൻ തുടങ്ങിയിരുന്നു. തബല പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും മൃദംഗമാണ് ആദ്യം പഠിച്ചത്. അതിനു ശേഷം കലാമണ്ഡലത്തിൽ ചേർന്നു. മോഹിനിയാട്ടത്തിന് മൃദംഗം വായിക്കുകലായിരുന്നു പ്രധാന പരിപാടി. മൂന്നരവർഷത്തോളം കലാമണ്ഡലത്തിൽ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്. അത് തന്റെ വഴിയല്ല എന്നു തോന്നി. പിന്നീട് കോഴിക്കോട് മൃദംഗം പഠിച്ചുതുടങ്ങിയത് മണി അയ്യരുടെ ശിഷ്യന്റെ കീഴിലായിരുന്നു. അതിനുശേഷം അഡ്വാൻസ്ഡ് സ്റ്റഡീസിനായി ചെന്നൈയിലേക്ക്. കാരക്കുടിയുടെയും കെ വി പ്രസാദിന്റെ ശിക്ഷണത്തിൽ പഠിച്ചു.
അതിനിടെയാണ് ജോൺ എബ്രഹാമിനെ പരിചയപ്പെട്ടത്. ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന ചിത്രത്തിൽ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയായിയിരുന്നു ആദ്യമായി വെള്ളിത്തിരയിൽ അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് ജോൺ അബ്രഹാമിന്റെ അടുത്ത സുഹൃത്താവുകയായിരുന്നു. ജോൺ എബ്രഹാമുമായുള്ള ചങ്ങാത്തവും കൂടിയായപ്പോൾ കോഴിക്കോട്ടെ മാന്യന്മാർക്കു മികച്ച തബല വാദകനും നടനുമൊക്കെയായിരുന്ന ഹരി നാരായണൻ ലക്ഷണമൊത്ത ഒരു അനാർക്കിസ്റ്റു തന്നെയായി പരിണമിച്ചു. ജോണുമായി ചങ്ങാത്തത്തിലാകും മുൻപ് അയാൾ പ്രശസ്ത തബല വാദകൻ മണി ശങ്കറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു. എന്തിനേറെ ജോണിന്റെ 'അമ്മ അറിയാൻ' എന്ന ജനകീയ സിനിമയിലെ നായകൻ എന്ന ക്രെഡിറ്റുപോലും ജനം ഹരിയിൽ നിന്നും പിടിച്ചുവാങ്ങി കഥയിലെ നറേറ്റർ മാത്രമായ ജോയ് മാത്യുവിന്റെ പരുഷൻ എന്ന കഥാപാത്രത്തിനെ പകരം പ്രതിഷ്ഠിച്ചു. കോഴിക്കോടിന്റെ ഹൃദയതാളം പോലെ എത്രയോ കാലമായി എല്ലായിടത്തും ഹരിയുണ്ടായിരുന്നു. സംസ്കാര പരിപാടികളിൽ പ്രതിഷേധ സമരമുഖങ്ങളിൽ, സർഗസംഗീതമായി.
കെ രാഘവൻ മാഷും ഉദയഭാനുവുമുൾപ്പെടെ ഒത്തിരി കലാകാരന്മാർ അദ്ദേഹത്തിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ജോണിന്റെ മരണ ശേഷം ഹരി ചെന്നൈയിലേക്ക് പോയി. ചെന്നൈയിൽ നിന്നു 1991ൽ ഗൾഫിലേക്കും. നാലര വർഷം ഒമാനിലായിരുന്നു. ഗസൽ, ഖവാലി എന്നിവ തലയ്ക്ക് കേറിയത് അക്കാലത്ത്. പിന്നീടാണ് സോളോ പെർഫോമൻസ് ആരംഭിക്കുന്നത്. 'അത് നന്നായി എന്നു തന്നെയാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ഞാൻ വെറും കംപോസിംഗിനും മറ്റും വായിക്കുന്ന ഒരാളായിപ്പോയെനെ. ഇപ്പോ വേറെ എന്തൊക്കെയോ ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ എപ്പോഴും ഒരു അച്ചടക്കമില്ലായ്മ എനിക്കുണ്ട്. അത് ജോണിനെ കാണുന്നതിനും മുമ്പേയുണ്ട്. ജോണിനെ കാണുമ്പോഴേക്കും ഞാൻ സ്മോക്കിംഗിലും ഡ്രിഗിംഗിലും ഒക്കെ പെട്ടുകഴിഞ്ഞിട്ടുണ്ട്. 'ഒരിക്കൽ ഹരി തന്റെ ജീവിത നിലപാട് വ്യക്തമാക്കിട്ടുണ്ട്.
മലയാളത്തിൽ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയിലൂടെയാണ് അഭിനയം വീണ്ടും തുടങ്ങിയത്. പിന്നെ മസാല റിപ്പബ്ലിക്, ചാർലി, കിസ്മത്. നാസറിന്റെ കൂടെ കുറച്ചു തെലുങ്കു പടത്തിൽ അഭിനയിച്ചു. കന്നടയിൽ ഉപേന്ദ്രയുടെ കൂടെ അഭിനയിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഹരിനാരായണൻ. നിരവധി വേദികളിൽ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്