കാലൊടിഞ്ഞ രോഗിക്ക് ഓക്സിജൻ മാസ്ക്; അനസ്തേഷ്യ എടുക്കാനുള്ള 41 രൂപ വിലയുള്ള മരുന്നിന് ഈടാക്കിയത് 8195 രൂപ! തുടർ ചികിത്സക്ക് കേസ് ഷീറ്റ് നൽകില്ല; വെള്ളപ്പേപ്പറിൽ മരുന്ന് കുറിച്ച് ഡോക്ടറുടെ കാരുണ്യവും; രോഗികളുടെ നിസ്സഹായാവസ്ഥയും ആകുലതയും മുതൽക്കൂട്ടാക്കി നേടുന്നത് കോടികളുടെ സമ്പത്ത്; തൊടുപുഴ ഹോളി ഫാമിലി ആശുപത്രി മാനേജ്മെന്റ് പാവങ്ങളോട് ചെയ്യുന്നതു കൊടുംക്രൂരത; കന്യാസ്ത്രീകളുടെ ചാരിറ്റബിൾ ട്രസ്റ്റ് സേവനത്തിന്റെ മറവിൽ നടത്തുന്ന കൊള്ളയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: ചാരിറ്റിയെന്ന് പ്രചരിപ്പിക്കുന്നതിന്റെ മറവിൽ കാണിക്കുന്നത് തൊടുപുഴ ഹോളി ഫാമിലി ആശുപത്രി അധികൃതർ നടത്തുന്നത് വൻ കൊള്ള. രോഗിയുടെ തുടർചികിത്സക്ക് കേസ് ഷീറ്റ് നൽകാതെ മാനേജ്മെന്റ് പ്രവർത്തിച്ചപ്പോൾ വെള്ളപേപ്പറിൽ ചികിത്സ കുറിച്ച് ഡോക്ടർ മെഡിക്കൽ എത്തിക്സ് സംരക്ഷിച്ചു. കേസ് ഷീറ്റ് രോഗിക്ക് ചികിത്സയ്ക്കായി നൽകണമെന്ന തൊടുപുഴ പൊലീസിന്റെ ആവശ്യം നിരസിച്ചിരിക്കുകയാണ് ആശുപത്രി മാനേജ്മെന്റ്. ഇല്ലാത്ത റേറ്റ് ഈടാക്കിയത് പൊലീസിൽ പരാതി നൽകിയതാണ് ആശുപത്രി അധികൃതരുടെ പ്രതികാരത്തിന് കാരണം.
തൊടുപുഴ മുതലക്കോടത്ത് പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഹോസ്പിറ്റലിൽ ആണ് പകൽക്കൊള്ള നടക്കുന്നത്. കയ്യിൽ കിട്ടുന്ന രോഗികളെ അടിമുടി പറ്റിക്കുന്നത് മരുന്നുകളുടെ വിലയിൽ തട്ടിപ്പ് നടത്തിയും ,അവശ്യമില്ലാത്ത സർജിക്കൽ ,ദൈനംദിന ഉപയോഗ വസ്തുക്കൾ രോഗികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്യുമെങ്കിലും ഇവയൊന്നും രോഗികൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. ഇവ തിരിച്ച് ആശുപത്രി സ്റ്റോക്കിൽ എത്തുകയോ, ഇടനാഴികളിൽ ജീവനക്കാർ വീതം വെക്കുകയാണോ ചെയ്യുന്നത് എന്നതാണ് പൊലീസും അന്വേഷിക്കുന്നത്.
മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആണ്. ട്രസ്റ്റിന്റെ ഭരണകർത്താക്കൾ കോതമംഗലം ജ്യോതി പ്രൊവിൻസ് ആണ്. തുടക്കത്തിൽ മുതലക്കോടം സെന്റ് ജോർജ് ഫെറോന ചർച്ചിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഡിസ്പെൻസറി 1969ൽ കന്യാസ്ത്രികളുടെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.
1969ൽ കേവലം ഡിസ്പെൻസറി ആയിരുന്ന സ്ഥാപനം ആയിരം കോടിക്ക് മേൽ ആസ്തിയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി വളർന്നത് ചാരിറ്റിയുടെ മറവിലുമാണ്. ചാരിറ്റി എന്നും, സാധു സഹായമെന്നും ,ആതുര സേവനമെന്നും പ്രചരിപ്പിച്ച് സ്വരൂക്കൂട്ടിയ സ്വത്തിന് ആയിരം കോടിയോളം മാർക്കറ്റ് വില വരും. ചാരിറ്റബിൾ ട്രസ്റ്റിന് ഇൻകം ടാക്സ് ഒഴിവും വിദേശ ഫണ്ട് സ്വീകരിക്കാമെന്നുള്ള ആനുകൂല്യവും സാധാരണ രീതിയിൽ ലഭിക്കാറുണ്ട്. എന്നാൽ ഇതിന് അർഹത സാമൂഹ്യ സേവനം നടത്തുന്നതിനായി രൂപീകരിച്ച സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ആണ്. എന്നാൽ ഹോളി ഫാമിലി ഇത്തരം പ്രവർത്തനങ്ങൾ ഒന്നും നടത്തിയട്ടില്ല എന്ന് മാത്രമല്ല മരുന്നുകൾക്ക് എം ആർ പി യേക്കാൾ കൂടുതൽ തുക ഈടാക്കുകയും ചെയ്യുന്നു എന്ന പരാതിയും വ്യാപകമാണ്.
ഇക്കഴിഞ്ഞ ജൂൺ 12ന് ഹോളി ഫാമിലിയിൽ അഡ്മിറ്റായ ഒരു രോഗിയുടെ കഥന കഥയാണ് ബന്ധുക്കൾക്ക് മറുനാടനോട് പറയാനുണ്ടായിരുന്നത്. വീട്ടുമുറ്റത്ത് വീണ് കാൽമുട്ടിന് താഴെ ഒടിഞ്ഞ രോഗിയെ മുതലക്കോടത്തെ ആശുപത്രിയിൽ എത്തിച്ച രോഗിയെ പിഴിയുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. വിശദമായ പരിശോധനക്ക് ശേഷം അസ്തി രോഗ വിദഗ്ദൻ ഡോ.അജയകുമാർ ഓപ്പറേഷൻ നിർദ്ദേശിച്ചു. തുടർന്ന് രോഗി അഡ്മിറ്റ് ആയതോടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഓപ്പറേഷന് അനസ്തേഷ്യ നൽകുന്നതിന്റെ ഭാഗമായി എടുക്കുന്ന ഇൻജക്ഷനാണ് അനാവിൻ. ഈ മരുന്നിന്റെ വില 41 രൂപയോളമാണന്ന് ഗൂഗിളിൽ തപ്പിയാൽ മനസിലാവും. ഈ മരുന്നിന് ആശുപത്രി അധികൃതർ ഈടാക്കിയത് 8195 രൂപയാണ്. ഇതിൽ നിന്ന് ടാക്സായി ഏകദേശം 400 രൂപയോളം സർക്കാരിലേക്ക് നൽകുന്നുണ്ട്.
മോണിട്ടറിങ് ചാർജ് ,സി - ആം ചാർജ് ,തിയറ്റർ വാടക ,നേഴ്സിങ് ചാർജ് എന്നീ ഇനത്തിൽ വൻ തുകയും രോഗിയിൽ നിന്നും ഈടാക്കി. ഇത്തരം ചാർജുകൾക്കൊന്നും ഒരു പൊതു മാനദണ്ഡം ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കാത്തതിനാൽ ഓരോ സ്ഥാപനങ്ങളും ചാർജ് ഈടാക്കുന്നത് അന്നന്നത്തെ പണത്തിന്റെ ആവശ്യകത അനുസരിച്ചാണ്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും പിടിപ്പ് കേടുമാണ് ഇത്തരം പകൽക്കൊള്ളക്ക് കാരണം.
പത്ത് സെന്റീ മീറ്റർ നീളത്തിൽ മുറിവുള്ള രോഗിയുടെ മുറിവിൽ ഇരു ഭാഗത്തെ തൊലികൾ ചേർന്നിരിക്കാനായി ഉപയോഗിച്ചിരിക്കുന്നത് 800 രൂപ ആകെ വിലവരുന്ന 10 സ്റ്റാപ്ലറുകൾ. ഒരു സ്റ്റാപ്ലർ ഉപയോഗിച്ച് ആയിരക്കണക്കിന് പിൻ അടിക്കാമെന്നിരിക്കെയാണ് പത്തെണ്ണം വാങ്ങിയിരിക്കുന്നത്. സത്യം ഇവിടെ മനപ്പൂർവ്വം വിസ്മരിക്കേണ്ടി വരുന്നു. നൈലോൺ നൂൽ. സ്ലാപ്ലർ ഉപയോഗിച്ച രോഗിയെ നൈലോൺ നൂൽ ഉപയോഗിച്ച് വീണ്ടും തുന്നിക്കെട്ടി ഉണ്ടാവാമെന്നതിനാലായിരിക്കണം. ഡിസ്പോസിബിൾ എന്ന ഇനത്തിൽ 250 രൂപ ഈടാക്കിയിട്ടുണ്ട്. ഗ്ലൗസ്, സിറിഞ്ച് കാനില പോലുള്ള ഡിസ്പോസിബിൾ ഐറ്റംസിന് പുറമേയാണ് വെറും ഡിസ്പോസിബിൾ സ്ഥാനം പിടിച്ചിരിക്കുന്നത്. അടുത്തത് ഷീൽഡ് ഹാൻഡ് വാഷ് ആണ്. 10 സെന്റീമീറ്റർ ഓപ്പറേഷന് 50 എണ്ണമാണ് വാങ്ങിച്ചിരിക്കുന്നത് ആകെ 3150 രൂപ.15 പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) സ്വിച്ചർ ചെയ്ത മുറിവിന് സ്റ്റാപ്ലർ അടിച്ചതും പോരാഞ്ഞ് പിഒപിയും ഉപയോഗിച്ചു.
കാലൊടിഞ്ഞ രോഗിക്ക് ഓക്സിജൻ മാക്സ് വാങ്ങിപ്പിച്ചു. എന്നാൽ അത് രോഗിക്ക് കൊടുക്കുകയോ ഉപയോഗിക്കുകയോ ചെയ്തട്ടില്ല. ട്രോളി ഷിറ്റ് മുന്നെണ്ണത്തിന്റെ പണം അടച്ചെങ്കിലും ഒരെണ്ണം പോലും രോഗിക്ക് കിട്ടിയില്ല. അൽെട്ട് സെമി ഡയ്പ്പർ രണ്ട് പാക്കറ്റിന് പണമടച്ചെങ്കിലും ഒന്നു പോലും ലഭിച്ചില്ല. ചോദ്യം ചെയ്തപ്പോൾ ആശുപത്രി ജീവനക്കാർ ധിക്കാരികളാണെന്നും വിനയത്തോടെ പെരുമാറാനറിയില്ലെന്നും മാനേജ്മെന്റിന്റെ മറുപടി. ഡയപ്പർ അടിച്ച് മാറ്റലും വിനയവും തമ്മിൽ എന്താണ് ബന്ധം എന്നാണ് രോഗിയുടെ ബന്ധുക്കൾ ചോദിക്കുന്നത്.
രോഗികളുടെയും സഹായികളുടെയും നിസഹായാവസ്ഥക്കും ആകുലതയും വ്യസനവും വേദനയും ചൂഷണം ചെയ്ത് സമ്പത്ത് ആർജിക്കൽ മാത്രമാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. പ്രതിമാസം നൂറുകണക്കിന് ഒപ്പറേഷന് ഓരോരുത്തരുടെ കയ്യിൽ നിന്നും അനസ്തേഷ്യയുടെ മറവിൽ കൊള്ള ലാഭമായി മാറുന്നത് ലക്ഷങ്ങളാണ്. അതിന് പുറമേ അനാവശ്യ സാധനങ്ങൾ വാങ്ങിപ്പിക്കുക മാത്രമല്ല, ആയവയൊക്കെ രോഗിയെ വെട്ടിച്ച് കൈക്കലാക്കുകയും ചെയ്യുന്നു. കേവലം ഡിസ്പെൻസറി ആയിരുന്ന സ്ഥാപനം 400 കിടക്കകളും 18 ഡിപ്പാർട്ട്മെന്റുകളും മുന്നൂറോളം ജീവനക്കാരുമായി വളർന്നതിൽ നിരവധി തട്ടിപ്പുകൾ ഉണ്ടെന്നാണ് ആരോപണം.
ട്രസ്റ്റ് നിയമങ്ങൾ അനുസരിച്ച് പ്രതിവർഷം ലാഭം ഉണ്ടാവാൻ പാടില്ല. എന്നാൽ ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിന്നും വ്യക്തമാകുന്നതുകൊള്ളലാഭം ഉണ്ടാക്കുന്നുവെന്നാണ്. ഇത് ട്രസ്റ്റ് ആക്ടിന് വിരുദ്ധവും ഇൻകം ടാക്സ് ഇളവ് റദ് ചെയ്യപ്പെടാൻ മതിയായ കാരണവുമാണ്. അടിയന്തിരമായി ആശുപത്രി ലൈസൻസ് റദ് ചെയ്യണമെന്നും ഇൻകം ടാക്സ് റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളെ സമീപിക്കുമെന്ന് പരാതിക്കാരൻ അറിയിച്ചു. ആശുപത്രി അധികൃതർ നടത്തിയ വിശ്വാസ വഞ്ചന, പണാപഹരണം, വ്യാജരേഖ ചമക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ പരാതിയിൽ മേൽ തൊടുപുഴ പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ പരാതിക്കാരുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് വ്യക്തമാണെന്നാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്