മൊബൈൽ ഫോൺ വാങ്ങിയാൽ ഇൻഷുറൻസ് അടിച്ചേൽപ്പിക്കും; മൊബൈൽ കത്തിയാലും കളവുപോയാലും ഉടൻ പണം; കേടുവന്നാൽ സർവീസും ഫ്രീ; വാഗ്ദാനങ്ങൾ കേട്ട് പോത്തീസ് ഷോപ്പിങ് സെന്ററിൽ നിന്ന് ഫോൺ വാങ്ങിയവർക്ക് ഇപ്പോൾ പണവുമില്ല ഫോണുമില്ല
അരുൺ ജയകുമാർ
തിരുവനന്തപുരം: ഫോണിനെന്തുപറ്റിയാലും പണം നഷ്ടപ്പെടാതിരിക്കാൻ ഇൻഷ്വർ ചെയ്യുന്നവർ കരുതിയിരിക്കുക. ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇൻഷ്വറൻസ് തുകയടച്ച് ഫോൺ വാങ്ങുന്നവർ ഫോണിന് തകരാറു പറ്റുമ്പോൾ വിവരമറിയും. ഫോണിനൊപ്പം നിസ്സാര തുക മുടക്കി ഇൻഷുറൻസ് എടുക്കൂ. ഫോൺ മോഷണം പോയാലും കത്തിപ്പോയാലും വെള്ളത്തിൽ പോയാലും പുതിയ ഫോൺ നൽകും. ഇല്ലെങ്കിൽ 95% തുകയും തിരികെ നൽകും - ഇത്തരം വാഗ്ദാനങ്ങളുമായി കൊൽക്കത്ത ആസ്ഥാനമായ ഡിഎൻഎ എന്ന കമ്പനിയുടെ പേരുപറഞ്ഞ് ഫോൺ വാങ്ങുമ്പോൾ പോത്തീസിൽ നൽകുന്ന ഇൻഷ്വറൻസ് വ്യാജമെന്ന് വ്യാപക പരാതി.
പോത്തീസിനും ഡിഎൻഎ എന്ന ഇൻഷ്വറൻസ് കമ്പനിക്കുമെതിരെ ഉപഭോക്തൃ കോടതിയിൽ ഇത്തരം നിരവധി കേസുകളാണ് എത്തിയിട്ടുള്ളത്. ഫോണിനു തകരാർ വന്ന് ഈ ഇൻഷ്വറൻസ് കമ്പനിയെപ്പറ്റി അന്വേഷിച്ചാൽ ഒരു വിവരവും ലഭിക്കില്ല. അവരുടെ കസ്റ്റമർ കെയർ എന്നു പറഞ്ഞ് തരുന്ന നമ്പർ നിലവിലില്ലെന്ന മറുപടിയാണെപ്പോഴും. ഇനി പോത്തീസിൽ തന്നെ പരാതിയുമായി ചെന്നാലോ അവരും കൈമലർത്തും. ഫലത്തിൽ വൻതുക നൽകി വാങ്ങുന്ന ഫോണിന് പൂർണ സംരക്ഷണത്തിനായി ഇൻഷ്വറൻസിന് നൽകിയ തുകയുൾപ്പെടെ എല്ലാം നഷ്ടം.
പോത്തീസ് ഷോപ്പിംങ്ങ് സെന്ററിൽ നിന്നും മൊബൈൽ ഫോൺ ഇൻഷുറൻസ് എന്ന പേരിൽ പോളിസി വിറ്റിരുന്ന ഡിഎൻഎ എന്ന സ്ഥാപനം വെറും കടലാസുകമ്പനി മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം പോത്തീസിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിർബന്ധിപ്പിച്ച് ഇൻഷുറൻസ് അടിച്ചേൽപ്പിക്കുകയാരുന്നുവെന്ന് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾ പറയുന്നു. ഫോൺ വാങ്ങുന്നവരോട് പ്രത്യേക ഓഫർ എന്ന പേരിലാണ് ഈ പോളിസികൾ വിറ്റിരുന്നത്. ഫോൺ നഷ്ടപ്പെടുക, മോഷ്ടിക്കപ്പെടുക, വെള്ളത്തിൽ വീണു കേടുപറ്റുക തുടങ്ങി എന്തുസംഭവിച്ചാലും പുതിയ ഫോൺ ലഭിക്കുമെന്നും സൗജന്യമായി റിപ്പയർ ചെയ്ത് നൽകുമെന്നുമാണ് പോളിസി വാഗ്ദാനം.
പോത്തീസ് സെന്ററിലെ സെയിൽസ്മാൻ തന്നെയാണ് ഇൻഷ്വറൻസ് കാൻവാസിംഗും. വലിയ കമ്പനിയാണെന്നും മറ്റും തെറ്റിധരിപ്പിച്ചാണ് പോളിസി എടുപ്പിച്ചിരുന്നത്. വൻതുക നൽകി ഫോൺ വാങ്ങുന്നവർ 600 രൂപ കൂടി മുടക്കി പോളിസി വാങ്ങും എന്ന കച്ചവടതന്ത്രം വ്യക്തമായി മുതലാക്കി വരികയായിരുന്നു പോത്തീസ് ഷോപ്പിംങ്ങ് സെന്റർ അധികൃതർ. ഏതൊരു ഉപഭോക്താവിനേയും വളരെ എളുപ്പം വീഴ്ത്താവുന്ന ടെക്നിക്ക് തന്നെയാണ് ഇത്. പോളിസി വേണ്ടെന്ന് എത്ര തവണ പറഞ്ഞാലും വീണ്ടും നിർബന്ധിച്ച് എടുപ്പിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്നു പറഞ്ഞാൽ ഉടനെ വരും കൊൽക്കത്ത ആസ്ഥാനമായ കമ്പനിയാണെന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ശാഖകളുണ്ടെന്നുമെല്ലാം മറുപടി.
അടുത്തിടെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് പരാതികൾ വ്യാപകമായി ലഭിക്കുന്നുവെന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശി അനീഷ് മോഹൻ ഡിഎൻഎക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ ഇതുവരെ ഫോറത്തിനു മുന്നിൽ കമ്പനിക്കുവേണ്ടി ആരും ഹാജരായില്ല. പോത്തീസിന്റെ തരുവനന്തപുരം എംജി റോഡിലെ ഷോറൂമിൽ നിന്ന് 2014 ഡിസംബർ പതിമൂന്നിനാണ് പാർട് ടൈം ജോലികൾ ചെയ്തുവന്ന ബിരുദ വിദ്യാർത്ഥി അനീഷ് ലാവാ കമ്പനിയുടെ 7600 രൂപ വിലയുള്ള മൊബൈൽ വാങ്ങിയത്. ഇതിനൊപ്പം 600 രൂപ നൽകി ഫോൺ ഡിഎൻഎയിൽ ഇൻഷ്വർ ചെയ്തു. വളരെ നല്ല ഓഫർ ആണെന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുകയായിരുന്നു. കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ഡിഎൻഎക്ക് ശാഖകളുണ്ടെന്ന് പറഞ്ഞാണ് പോളിസി എടുപ്പിച്ചത്.
എന്നാൽ പിന്നീട് ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയതിനെ തുടർന്ന് ശരിയാക്കുന്നതിനായി സർവീസ് സെന്ററിലെത്തിയപ്പോൾ 6500 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ഇൻഷുറൻസ് ഉള്ളതിനാൽ ഡിഎൻഎ എന്ന കമ്പനിയുടെ തിരുവനന്തപുരത്തെ ഓഫീസ് തേടി ഇറങ്ങിയെങ്കിലും അങ്ങനെയൊരു ഓഫീസ് നഗരത്തിലൊരിടത്തും ഉണ്ടായിരുന്നില്ല.തുടർന്ന് ഇതേക്കുറിച്ച് തിരക്കിയപ്പോൾ 03364996333 ഡിഎൻഎ കസ്റ്റമർ കെയർ സെന്റർ നമ്പർ നൽകുകയും അതിൽ ബന്ധപ്പെട്ടാൽ ക്ലെയിം ചെയ്യുന്നതിനുള്ള രീതി അവർ പറഞ്ഞുതരുമെന്നും ആയിരുന്നു പോത്തീസിൽ നിന്നുള്ള മറുപടി. പക്ഷേ, നമ്പർ നിലവിലില്ലാ എന്ന പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് www.antivirus.ind.in സൈറ്റിന്റെ മെയിൽ ഐഡിയിലേക്ക് പല തവണ മെയിൽ ചെയ്തെങ്കിലും അതിനും മറുപടിയില്ല.
പോത്തീസിന്റെ തന്നെ മൊബൈൽ സെക്ഷനിൽ പരാതി ഉന്നയിച്ച് ഇൻഷുറൻസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നാളെ വരൂ എന്ന മറുപടിയായിരുന്നു ഓരോതവണയും. പിന്നീട് അൽപ്പം ക്ഷുഭിതനായി സംസാരിച്ചപ്പോൾ മൊബൈൽ ഫോൺ സെക്ഷന്റെ ഇൻചാർജിനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഷോറൂമിൽ വച്ച് സംസാരിച്ചപ്പോൾ മറ്റ് കസ്റ്റമേർസ് കേൾക്കുന്ന രീതിയിൽ സംസാരിക്കരുതെന്നായിരുന്നു നിലപാട്. പ്രസ്തുത ഇൻഷുറൻസ് കമ്പനിയുടെ പോളിസികൾ വിൽക്കുന്നത് പോത്തീസിലെ തന്നെ സെയിൽസ്മാൻ ആണെന്നിരിക്കെ കള്ളപ്പേരിൽ പോത്തീസ് തന്നെ നടത്തുന്ന കടലാസിൽ മാത്രം പ്രാബല്യത്തിലുള്ള കമ്പനിയാണ് ഡിഎൻഎ എന്ന സംശയവും ശക്തമാണ്. മാത്രമല്ല പോത്തീസിന്റെ ഷോറൂമിൽ വച്ചാണ് പോളിസി വിൽക്കുന്നത് എന്നിരിക്കെ പോത്തീസിനെ കൂടി പ്രതിചേർത്താണ് കബളിപ്പിക്കപ്പെട്ടവർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍