പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കളുടെ അനുമതി വാങ്ങാതെ സിസേറിയൻ നടത്തി; പിന്നാലെ എത്തിയത് കഴുത്തറപ്പൻ ബില്ലും; പരാതി പറഞ്ഞപ്പോൾ ആശുപത്രി കടത്തിലാണു പ്രവർത്തിക്കുന്നതെന്നു മാനേജ്മെന്റ്; പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രി രോഗികളെ കൊള്ളയടിക്കുന്നത് ഇങ്ങനെ
എം പി റാഫി
മലപ്പുറം: ആശുപത്രികളുടെ കൊള്ള ഇന്നു നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതിൽ ഗർഭിണികളെയും അനുബന്ധ ചികിത്സക്കെത്തുന്നവരെയുമാണ് സ്വകാര്യ, സഹകരണ മേഖലയിലെ ആശുപത്രികൾ കൂടുതലായി ചൂഷണത്തിന് ഇരയാക്കുന്നത്. ഇത്തരത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഒരു യുവതിയുടെ മേൽ സിസേറിയൻ അടിച്ചേൽപ്പിച്ച അരുംകൊള്ളയാണ് ഇവിടെയും നടന്നിരിക്കുന്നത്. സംഭവം നടന്നത് എ.കെ.ജിയുടെ പേരിലുള്ള പരപ്പനങ്ങാടിയിലെ സഹകരണ ആശുപത്രിയിൽ.
ഭർത്താവിന്റേയോ ബന്ധുക്കളുടേയോ സമ്മതം കൂടാതെ യുവതിയെ സിസേറിയന് വിധേയയാക്കുകയായിരുന്നുവത്രെ. കോഴിക്കോട് കുന്ദമംഗലം സ്വദേശി അബ്ദുൽ മനാഫിന്റെ ഭാര്യ മലപ്പുറം മൂന്നിയൂർ പറേക്കാവ് സ്വദേശിനി സക്കീന (29)യെയാണ് അനുമതിയില്ലാതെ സിസേറിയന് വിധേയയായത്. ഭർത്താവും കുടുംബാംഗങ്ങളും പരാതിയുമായി രംഗത്തുവന്നപ്പോഴാണ് സംഭവം പുറത്തായത്.
സക്കീനയെ പ്രസവത്തിനായി ഡിസംബർ 20നാണ് പരപ്പനങ്ങാടി എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവിന്റെ വീട്ടിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോ.നസീമാബീവിയെ ആണ് ആദ്യ ഏഴുമാസം വരെ കാണിച്ചിരുന്നത്. പിന്നീടാണ് പരപ്പനങ്ങാടി സഹകരണ ആശുപത്രിയിൽ ഡോ. മുംതാസിന്റെ ചികിത്സ തുടങ്ങുന്നത്. പ്രസവ കാലഘട്ടം വരെയുള്ള പരിശോധനയിൽ കുഞ്ഞിനോ അമ്മക്കോ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പ്രസവത്തിന് ആറു ദിവസം മുമ്പ് എടുത്ത സ്ക്വാനിങ് റിപ്പോർട്ടിലും നോർമലാണ്.
ഡിസംബർ 21 ന് രാവിലെ പ്രസവം നടന്നു. വാക്വം ട്യൂബ് ഉപയോഗിച്ചുള്ള പ്രസവമാണെന്നും ഇതിനായി ഭർത്താവിൽനിന്നും പ്രസവത്തിനുമുമ്പ് ഒപ്പ് വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രസവം നടന്ന ദിവസം വൈകുന്നേരം അനസ്തേഷ്യയുടെ ഇരുപതിനായിരം രൂപ അഡ്വാൻസ് ബില്ല് വന്നപ്പോഴാണ് ഭർത്താവും ബന്ധുക്കളും സിസേറിയനാണെന്ന് അറിയുന്നത്. സിസേറിയൻ നടത്തുന്നതിനുള്ള യാതൊരുവിധ സമ്മതവും നൽകിയിരുന്നില്ലെന്ന് ഭർത്താവ് മനാഫ് പറഞ്ഞു.
യഥാർത്ഥത്തിൽ വാക്വം ട്യൂബ് ഉപയോഗിച്ചുള്ള പ്രസവമാണെന്ന് ആദ്യം തെറ്റിദ്ധരിപ്പിക്കുകയും ഇരട്ടി തുക ലക്ഷ്യമിട്ട് യുവതിയെ സിസേറിയന് വിധേയമാക്കുകയുമായിരുന്നു. സംഭവം ചോദ്യം ചെയ്ത വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയും ചെയ്തു. ആശുപത്രി പി.ആർ.ഒയെയും മറ്റു അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. സ്ഥലം എംഎൽഎ പി.കെ അബ്ദുറബ്ബിനെ നേരിൽ കണ്ട് വിഷയം ധരിപ്പിച്ചു. തുടർന്ന് അബ്ദുറബ്ബ് ഇടപെടൽ നടത്തിയെങ്കിലും ആശുപത്രി അധികൃതർക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. പ്രസവം നടത്തിയ ഡോക്ടറെ കണ്ടപ്പോൾ ആശുപത്രിയിലെ സൗകര്യക്കുറവിനെ പറ്റിയായിരുന്നു ഡോക്ടർക്ക് പറയാനുണ്ടായത്. ആശുപത്രി കടത്തിലാണ് ഓടുന്നതെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതികരണം.
ഒടുവിൽ സിസേറിയന് ഈടാക്കിയ 34,000 രൂപ മനാഫ് ചെക്കായി നൽകി. ഒപ്പം ആക്ഷേപത്തോടെയാണ് ബില്ല് സ്വീകരിക്കുന്നതെന്ന് ബില്ലിന്റെ ഇരു കോപ്പികളിലും മനാഫ് രേഖപ്പെടുത്തുകയും ചെയ്തു. ബേബി ഡ്രസ് എന്ന പേരിലുള്ള തുണിക്കഷണത്തിന് ഈടാക്കിയ 250 രൂപ മുതൽ ഇനം തിരിച്ച് ഓരോന്നിനും ഈടാക്കിയ അമിത ചാർജും ബില്ലിൽ വ്യക്തമാണ്. സാധാരണക്കാർക്ക് തണലാകേണ്ട എ കെ ജിയുടെ പേരിലുള്ള സ്ഥാപനത്തിൽ കഴുത്തറപ്പൻ ചൂഷണം നടക്കുന്നതായി വേറെയും ആക്ഷേപങ്ങൾ നിലവിലുണ്ട്. തകർച്ചയുടെ വക്കിലുള്ള ഈ ആശുപത്രിയിൽ നാട്ടിലെ പല പ്രമുഖരുടെയും ഷെയർ ഉണ്ട്. ഇതുകൊണ്ടുമാത്രം മുന്നോട്ടു പോകുന്നു.
എന്നാൽ തങ്ങളെ ഭീഷണിപ്പെടുത്തുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രിക്കെതിരെ മനാഫ് ഡിസംബർ 22 ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്.ഐ.ആർ ഇതുവരെ രജിസ്റ്റർ ചെയ്യാൻ പൊലീസും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ മനാഫ്, സക്കീനയുടെ പിതാവ് കക്കാട്ട് ഹംസ, സഹോദരൻ കെ ഖാലിദ്, സഹോദരിയുടെ ഭർത്താവ് എ സലീം എന്നിവർ വാർത്താ സമ്മേളനം വിളിച്ച് വിഷയം അവതരിപ്പിക്കുകയും രേഖകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തീർത്തും മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമായ സംഭവത്തിന്റെ അനുഭവസ്ഥർ എന്ന നിലയിൽ വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് സക്കീനയുടെ കുടുംബം വ്യക്തമാക്കി. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനും വനിതാ കമ്മീഷനിൽ പരാതി നൽകാനുമാണ് ഈ കുടുംബത്തിന്റെ തീരുമാനം.\
Stories you may Like
- ഭാര്യയേയും ഗർഭസ്ഥശിശുവിനേയും നയാസ് കൊന്നത് തന്നെ
- ണ്ടാം ഭാര്യയെ കൊലയ്ക്ക് കൊടുത്ത നയാസ് അഴിക്കുള്ളിൽ
- എല്ലാ സർക്കാർ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാർത്ഥ്യമാക്കിയെന്ന് മന്ത്രി വീണാ ജോർജ്
- റോഡപകടം: വെന്റിലേറ്ററിലായിരുന്ന 22കാരി കുഞ്ഞിന് ജന്മം നൽകി
- അക്യുപങ്ചർ ചികിത്സ നൽകിയുള്ള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന് ജാമ്യം;
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍