നെസ്റ്റ് ഇൻഫ്രാടെക് പ്രഖ്യാപിച്ചത് കോട്ടയം കളത്തിൽപടിയിൽ പതിനാറു നിലയിൽ 160 ഫ്ളാറ്റുകളുമായി ഓർക്കിഡ് അപാർട്മെന്റ്; 2011-ൽ പണി തുടങ്ങിയപ്പോൾ ഉടമ്പടി പ്രകാരം 2013-ൽ തന്നെ പണി തീരുമെന്ന് ഡോ.മാത്യുവും കരുതി; ആവശ്യപ്പെട്ട പ്രകാരം മുഴുവൻ തുകയും ആദ്യമേ നൽകി; ആറു വർഷം കഴിഞ്ഞിട്ടും ഫളാറ്റ് സമുച്ചയം ഇപ്പോഴും അസ്ഥികൂടം തന്നെ; നെസ്റ്റ് ഇൻഫ്രാടെക്കിന്റെ വഞ്ചനയ്ക്കെതിരെ കൺസ്യൂമർ കോടതിയിൽ പരാതി
എം മനോജ് കുമാർ
കോട്ടയം: നെസ്റ്റ് ഇൻഫ്രാടെക്ക് 2011-ൽ കോട്ടയം കളത്തിൽപടിയിൽ പ്രഖ്യാപിച്ച ഓർക്കിഡ് പാർക്ക് അപ്പാർട്ട്മെന്റ് ഇതുവരെയും പണിപൂർത്തിയാക്കി ഉടമകൾക്ക് കൈമാറിയില്ല. ഫ്ളാറ്റ് ഉടമകളുമായി നൽകിയ ഉടമ്പടി അനുസരിച്ച് 2013-ൽ പണിതീർത്ത് നൽകേണ്ട ഫ്ളാറ്റ് ആണിത്. ഇപ്പോൾ 2019 ഏപ്രിൽ ആയിട്ടും പണി പാതിവഴിയിൽ നിൽക്കുകയാണ്. നെസ്റ്റിന്റെ ഓർക്കിഡ് പാർക്ക് അപ്പാർട്ട്മെന്റ് കോട്ടയം കളത്തിപ്പടിയിൽ ഇപ്പോഴും നിലനിൽക്കുന്നത് അസ്ഥികൂടമായിത്തന്നെ. തന്റെ സ്വന്തം വീടിനു തൊട്ടപ്പുറത്ത് നെസ്റ്റ് ഫ്ളാറ്റ് വരുന്നത് കണ്ടപ്പോഴാണ് കേരള കാർഷിക വാഴ്സിറ്റിയിൽ പ്രൊഫസർ ആയിരുന്ന ഡോ.എ.വി.മാത്യു നെസ്റ്റിന്റെ സമുച്ചയത്തിൽ ഫ്ളാറ്റ് ബുക്ക് ചെയ്യുന്നത്. 2011-ൽ ഫ്ളാറ്റ് ബുക്ക് ചെയ്തപ്പോൾ 2013-ൽ ഫ്ളാറ്റ് സമുച്ചയം പണിതീർത്ത് നൽകും എന്ന് തന്നെയാണ് മാത്യുവും പ്രതീക്ഷിച്ചത്.
'നെസ്റ്റ് പണി തുടങ്ങിയപ്പോൾ ഞാൻ കളത്തപ്പടിയിൽ ഉള്ള നെസ്റ്റ് ഫ്ളാറ്റിന്റെ അടുക്കലുള്ള സ്വന്തം വീട്ടിൽ നിന്നും കഞ്ഞിക്കുഴിയിലേക്ക് താമസം മാറ്റി. പൊടി കാരണമാണ് താമസം മാറ്റിയത്. ഫ്ളാറ്റ് പൂർത്തിയായാൽ അങ്ങോട്ട് താമസം മാറാം എന്ന് വിചാരിച്ചാണ് താമസം മാറിയത്. പക്ഷെ ആറു വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് പണി പൂർത്തിയാക്കാത്തതിനാൽ ഞാൻ പഴയ വീട്ടിലേക്ക് തന്നെ മാറുകയാണ് '-മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇത്രയും വർഷങ്ങൾ എനിക്ക് വാടകയും നഷ്ടമായി. ഫ്ളാറ്റ് ഉടമകൾ അതും നെസ്റ്റിനെ പോലുള്ള കമ്പനികൾ ഇങ്ങിനെ ജനങ്ങളെ വഞ്ചിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും. ഫ്ളാറ്റിന്റെ മുഴുവൻ തുകയും വാങ്ങിയിട്ടാണ് ഫ്ളാറ്റ് പണി പൂർത്തിയാക്കി നൽകാതെ ഇവർ വഞ്ചിക്കുന്നത്-മാത്യു പറയുന്നു. കുന്നിൽ കൺസ്ട്രക്ഷൻസ് ആണ് ഫ്ളാറ്റ് സമുച്ചയത്തിന്റെ നടപടികൾ നീക്കിയത്. ഇവർക്ക് കാശ് നൽകാത്തത് കാരണം 20 ഓളം ഫ്ളാറ്റുകൾ ഇവർക്ക് എഴുതി നൽകിയിട്ടുണ്ട്. നെസ്റ്റ് കമ്പനിയുടെ തലവൻ ജഹാംഗീർ ഇതിൽ പണം മുടക്കിയിട്ടുണ്ട്. അതിനാൽ ജഹാംഗീറിനും ഇവർ ഫ്ളാറ്റുകൾ എഴുതി നൽകിയിട്ടുണ്ട്. ഇതെല്ലാം നെസ്റ്റ് നേരിടുന്ന പ്രതിസന്ധിയുടെ തെളിവാണ്-മാത്യു പറയുന്നു.
നെസ്റ്റ് ഫ്ളാറ്റിൽ മൂന്നു ബെഡ്റൂം ഫ്ളാറ്റ് 38,30,000 രൂപയ്ക്കാണ് മാത്യു ബുക്ക് ചെയ്തത്. പറഞ്ഞ തുകയിലും അധികം നാല്പത് ലക്ഷത്തോളം രൂപ നെസ്റ്റിനു മാത്യു നൽകുകയും ചെയ്തിട്ടുണ്ട്. നെസ്റ്റ് വാക്കു പാലിച്ചില്ല. പറ്റിക്കുകയും ചെയ്തു. ഫ്ളാറ്റ് പണി തീരേണ്ട സമയം കഴിഞ്ഞു ആറു വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് നെസ്റ്റ് ഔദ്യോഗികമായി കൈമാറിയില്ല. ചോദിച്ചാൽ അടുത്ത മാസം നൽകും എന്ന് പറയും.
പിന്നേയും തീയതി നീട്ടി പറയും. ഇപ്പോൾ ആറു വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് പൂർത്തിയാകാത്തതിനെ തുടർന്ന് മാത്യു പരാതിയുമായി കയറിയിറങ്ങുകയാണ്. കൺസ്യൂമർ കോടതിയിൽ കേസ് നൽകി. ഫയർഫോഴ്സ്, കെഎസ്ഇബി. ടൗൺ പ്ലാനിങ് ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ നെസ്റ്റിനെതിരെ മാത്യു വിവിധ പരാതികൾ നൽകിയിട്ടുമുണ്ട്.
കേരളത്തിലെ ഫ്ളാറ്റ് തട്ടിപ്പുകളിൽ കുടുങ്ങി വഴിയാധാരമാകുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. കേരളത്തിൽ ഫ്ളാറ്റുകൾ സമൃദ്ധമായി തലങ്ങും വിലങ്ങും പ്രഖ്യാപിക്കപ്പെട്ട രണ്ടായിരത്തിന്റെ തുടക്കത്തിലേ ഫ്ളാറ്റുകൾ തന്നെയാണ് ഇപ്പോഴും പലയിടങ്ങളിലും അസ്ഥികൂടമായി നിൽക്കുന്നത്. ഹീരഫ്ളാറ്റുകൾ ജപ്തിയിലും പാപ്പർ ഹർജിയിലും എത്തിനിൽക്കുമ്പോൾ എസ്ഐ ഹോംസിന്റെ സാരഥികൾ അഴിക്കുള്ളിലാണ്. ഇവർക്ക് പുറമെ, സാംസൺ ആൻഡ് സൺസ്, ആപ്പിൾ ഡേ ഫ്ളാറ്റ്, ന്യുക്ലിയസ് ഹോംസ് തുടങ്ങി ഫ്ളാറ്റ് തട്ടിപ്പിന്റെ ഒട്ടനവധി കഥകൾ. ഈ പട്ടികയിലേക്ക് ഒടുവിൽ സ്ഥാനം പിടിക്കുകയാണ്നെസ്റ്റ് ഇൻഫ്രാ ടെക്കും.
പതിനാറു നിലയിൽ 160 ഓളം ഫ്ളാറ്റുകളാണ് നെസ്റ്റ് പ്രഖ്യാപിച്ചത്. 2011-ൽ തന്നെ പണി തുടങുകയും ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് അന്ന് മാത്യു അടക്കമുള്ളവർ ഫ്ളാറ്റ് ബുക്ക് ചെയ്തത്. പക്ഷെ ഫ്ളാറ്റ് ആർക്കും ഇതുവരെ പൂർത്തിയാക്കി നൽകിയില്ല. പണം മുഴുവൻ മിക്കവരും നൽകിയിട്ടും എഴുപത് ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്. അതിനാൽ തന്നെ ഉടമകൾക്ക് ഫ്ളാറ്റ് കൈമാറിയുമില്ല.
പഞ്ചായത്തിലെ കെട്ടിട നമ്പർ, വൈദ്യുതി കണക്ഷൻ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ, അഴുക്കുചാൽ പദ്ധതി, ഇന്റീരിയർ തുടങ്ങിയ ഇനിയും തീരാനുണ്ട്. വളരെ ബുദ്ധിപരമായാണ് നെസ്റ്റ് നീങ്ങുന്നത്. പണി നീങ്ങുന്നു എന്ന് കാണിക്കാൻ ചില പ്രവൃത്തികൾ അവർ ദിവസവും ചെയ്യിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ജോലികൾ കൊണ്ടൊന്നും ഫ്ളാറ്റ് അടുത്ത കാലത്തൊന്നും പൂർത്തിയാക്കി നൽകാൻ നെസ്റ്റിനു സാധിക്കില്ല. ഇതറിയാവുന്നതുകൊണ്ടാണ് നെസ്റ്റ് ഫ്ളാറ്റ് സമുച്ചയത്തിൽ ഫ്ളാറ്റ് ബുക്ക് ചെയ്തവർ പരിഭ്രാന്തിയിലാകുന്നത്.
നെസ്റ്റിന്റെ തലതിരിഞ്ഞ ഈ സമീപനം കൊണ്ട് ഫ്ളാറ്റ് ബുക്ക് ചെയ്ത ഒരാൾ നടത്തിയ നിയമനടപടിയുടെ ഫലം ഫ്ളാറ്റ് ഉടമകളെ അസ്വസ്ഥരാക്കുന്നുമുണ്ട്. ഒരു ഫ്ളാറ്റ് ഉടമ 2016ൽ കോട്ടയം സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അതിലെ വിധി ഫ്ളാറ്റ് ഉടമയ്ക്ക് അനുകൂലമായാണ് വന്നത്. 2018ൽ വന്ന വിധി അനുസരിച്ച് ഫ്ളാറ്റ് ഉടമയ്ക്ക് മുതലും പലിശയും ഉൾപ്പെടെ 4,40,0000 ലക്ഷം രൂപ നൽകണമെന്നാണ് വിധി വന്നത്. പക്ഷേ നിശ്ചിത തുക സമയപരിധിക്കുള്ളിൽ നെസ്റ്റ് നൽകിയില്ല. അതിനാൽ ഓർക്കിഡ് അപ്പാർട്ട്മെന്റ് എന്ന പ്രോജക്ട് മുഴുവനായി കോടതി അറ്റാച്ച് ചെയ്തിരിക്കുകയാണ്. നെസ്റ്റ് ഈ തുക നൽകിയാൽ മാത്രമേ കോടതി ഫ്ളാറ്റ് സമുച്ചയം റിലീസ് ചെയ്യുകയുള്ളൂ.
നെസ്റ്റിനു പണം നൽകിയ ചിലർ നെസ്റ്റിന്റെ ഓഫീസിൽ പോയി ബഹളം ഉണ്ടാക്കിയപ്പോൾ അതിൽ എട്ടു കുടുംബങ്ങളെ നെസ്റ്റ് അനധികൃതമായി ഫ്ളാറ്റ് സമുച്ചയത്തിൽ താമസിപ്പിച്ചിട്ടുണ്ട്. ബിൽഡിങ് നമ്പർ പോലും നൽകാതെയാണ് ഇവരെ താമസിപ്പിച്ചതും. ഫ്ളാറ്റ് നിർമ്മാണത്തിന് കെഎസ്ഇബി അനുവദിച്ച കറന്റ് കണക്ഷനിൽ നിന്നാണ് ഈ ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് കറന്റ് കണക്ഷൻ നൽകിയിരിക്കുന്നത് എന്ന് ആരോപണവുമുണ്ട്.
അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത ഫ്ളാറ്റിൽ സ്വന്തം റിസ്ക്കിലാണ് ഇവർ താമസം തുടങ്ങിയിരിക്കുന്നതും. ഇതിനും കാരണക്കാർ നെസ്റ്റ് അധികൃതർ തന്നെയാണ്. ഉടമ്പടി പ്രകാരം ആറു വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്ളാറ്റ് നൽകാൻ കഴിയാത്തതുകൊണ്ടാണ് ഇവർക്ക് സ്വന്തം റിസ്ക്കിൽ താമസം തുടങ്ങേണ്ടി വന്നിരിക്കുന്നതും. പക്ഷെ നെസ്റ്റ് പറഞ്ഞ തുക മുഴുവൻ ഫ്ളാറ്റിനായി നൽകി താമസം തുടങ്ങാൻ ആഗ്രഹിച്ചവർ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.
എഗ്രിമെന്റ് പരിധിയായ 2013 കഴിഞ്ഞ് ആറു വർഷം കഴിഞ്ഞിട്ടും എന്ന് പുതിയ ഫ്ളാറ്റിൽ കയറി താമസിക്കാൻ കഴിയും എന്ന് ഫ്ളാറ്റ് ഉടമകൾക്കറിയില്ല. മുഴുവൻ തുകയും നൽകിയ മാത്യുവിനെ പോലുള്ളവർ ഇപ്പോഴും സ്വന്തം ഫ്ളാറ്റിൽ കയറി താമസിക്കാൻ കഴിയാതെ ത്രിശങ്കുവിലാണ് ഇപ്പോൾ നെസ്റ്റ് ഫ്ളാറ്റിന്റെ എംഡി ഷമീർ മരയ്ക്കാരെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് തൊണ്ണൂറു ശതമാനവും നെസ്റ്റ് ഓർക്കിഡ് പ്രോജക്ട് ജോലികൾ പൂർത്തിയായി എന്നാണ് മറുപടി നൽകിയത്. പക്ഷെ ഫ്ളാറ്റ് ഉടമകൾക്ക് എപ്പോൾ കൈമാറും എന്ന് ചോദിച്ചപ്പോൾ മറുപടി നൽകാം എന്ന് മാത്രമാണ് ഷമീർ മരക്കാർ പ്രതികരിച്ചത്.
Stories you may Like
- സോണ്ട ഇൻഫ്രാടെക്കിന് എതിരെ പ്രധാനമന്ത്രിക്ക് ജർമൻ പൗരന്റെ പരാതി
- സമ്മർ നെസ്റ്റ് അപ്പാർട്മെന്റിലെ നിയമ വിരുദ്ധ കാര്യങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്
- ഹൈദരാബാദിൽ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് സ്വന്തമാക്കി സമാന്ത
- ഫ്ളാറ്റ് നൽകാതെ വഞ്ചിച്ചതിന് ഗ്യാലക്സി ഹോംസ് 10 ലക്ഷം നൽകണം
- നാല് വയസ്സുകാരനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് വനിത സിഇഒ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്