ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വില്ലകൾക്ക് മുമ്പിൽ മുതലാളിമാർക്ക് പ്രത്യേക ഗേറ്റുമായി വേറെ വില്ലകൾ; കരാറിൽ പറയുന്നതിൽ നിന്നും വ്യത്യസ്തമായ നിർമ്മാണങ്ങൾ; മറ്റിവരച്ച പ്ലാൻ ചോദിച്ചവർക്ക് ഭീഷണി; അപ്പോളോ ഗോൾഡിനെതിരെ വില്ല തട്ടിപ്പിന്റെ പേരിൽ പരാതിയുമായി ഇടപാടുകാർ
എം പി റാഫി
കോഴിക്കോട്: പ്രമുഖ ജുവലറി വ്യാപാര സ്ഥാപനമായ അപ്പോളോ ഗോൾഡിനെതിരെ വില്ലാസ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പദ്ധതിയിൽ വഞ്ചിതരായവർ രംഗത്ത്. വില്ലകൾ വാങ്ങിയവരുമായി ഉണ്ടാക്കിയ കരാർ ലംഗിച്ചതായും നിർമ്മാണത്തിൽ അപാകതയുണ്ടെന്നും ചുണ്ടിക്കാട്ടിയാണ് തട്ടിപ്പിനിരയായവർ രംഗത്തെത്തിയിട്ടുള്ളത്. വില്ലകൾ ഒരേ വലിപ്പവും നിർമ്മാണ രീതിയുമായിരിക്കണമെന്നാണ് കരാറിലുള്ളത്. ഇത്തരത്തിലായിരുന്നു പരസ്യങ്ങളും ബ്രൗഷറുകളും ഇറക്കി അപ്പോളോ ഗ്രൂപ്പ് ആളുകളെ ആകർഷിച്ചിരുന്നത്.
കൂടാതെ സമൂഹത്തിൽ ഉയർന്നവരും മന്ത്രിമാരുമടക്കമുള്ള രാഷ്ട്രീയക്കാരുമായം ഉടമകൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ പ്രസിദ്ധപ്പെടുത്തി പരസ്യം ചെയ്തിരുന്നു. എന്നാൽ ഇതു ലംഗിച്ച് വൻകിട ബിസിനസുകാരായ രണ്ടു പേർക്ക് നാലു വില്ലകളുടെ ഭൂമി വീതിച്ചു നൽകുകയായിരുന്നു. ഇവർ പ്രധാന കവാടത്തിൽ തന്നെ രണ്ട് കൂറ്റൻ ബംഗ്ലാവ് പണിയുകയാണ്. ഇതിന്റെ നിർമ്മാണം ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. കരാർ ലംഗിച്ചുകൊണ്ടുള്ള നിർമ്മാണവും നിർമ്മാണത്തിലെ അപാകതയും വില്ല വാങ്ങിയവർ ഉടമകളെ ചുണ്ടിക്കാട്ടിയെങ്കിലും തിരുത്താനോ പരിഹരിക്കാനോ തയ്യാറായിരുന്നില്ല. ഈസാഹചര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം. വില്ലകൾ വാങ്ങിയവരുടെ നേതൃത്വത്തിൽ പ്രാരംഭ നിയമ നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തും വിവിധ ബിസിനസ് സംരംഭങ്ങളുള്ള സ്ഥാപനമാണ് അപ്പോളോ ഗോൾഡ്. കഴിഞ്ഞ വർഷമാണ് രാമനാട്ടുകാര ബൈപ്പാസിൽ കൃഷിഭവൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഏക്കറുകണക്കിന് സ്ഥലത്ത് വില്ലകൾ നിർമ്മാണം തുടങ്ങിയത്. ഇതിനു മുമ്പു തന്നെ പ്രത്യേക എക്സിക്യൂട്ടീവുകൾ മുഖേനയും എഫ്.എം, ടിവി, പത്രം എന്നിവയിലൂടെ പരസ്യം ചെയ്തിരുന്നു. അപ്പോളോ സീസൺസ് എന്ന പേരിലായിരുന്നു വില്ലയുടെ പദ്ധതി. 32 വില്ലകൾക്കാണ് പ്ലാൻ തയ്യാറാക്കിയത്. പരസ്യങ്ങൾ കണ്ടും ഇടനിലക്കാർ മുഖേനയുമായി ബിസിനസുകാർ മുതൽ പ്രവാസികൾ വരെയുള്ളവർ പദ്ധതിയിൽ ഭാഗമാകാനായി എത്തി. ഒരു ഫൽറ്റിനായി 7,8 സെന്റ് വരെയാണ് രജിസ്റ്റർ ചെയ്തു നൽകിയിരുന്നത്. കൺസ്ട്രക്ഷനുള്ള തുകയടക്കം മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയാൽ മാത്രമേ വില്ലയുടെ നിർമ്മാണം തുടങ്ങുകയുള്ളൂ. ഇതനുസരിച്ച് ഒരു കോടി രൂപ മുതൽ ഒന്നര കോടി രൂപ വരെ വാങ്ങാൻ ഉദ്ധേശിച്ചവർ നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. എന്നാൽ പിന്നീടായിരുന്നു അബദ്ധം തിരിച്ചറിയുന്നത്.
അപ്പോളോ ഗ്രൂപ്പിനു കീഴിലുള്ള അപ്പോളോ ബിൽഡ്ടെക്കിനായിരുന്നു നിർമ്മാണ ചുമതല. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞപ്പോൾ നിർമ്മാണമെല്ലാം തോന്നിയപോലെയായി. മാത്രമല്ല നിർമ്മാണത്തിലാണെങ്കിൽ എമ്പാടും അപാകതകളും ഉള്ളായി ഇവിടെ താമസിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണം മുക്കാൽ ഭാഗമായാൽ സ്വന്തം പണം മുടക്കി നിർമ്മാണം പൂർത്തീകരിക്കണം. എല്ലാം സഹിച്ച് പണം മുടക്കിയതോർത്ത് ഫൽറ്റ് നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങളെല്ലാം ഇവിടെ താമസം തുടങ്ങുകയും ചെയ്തു.
25 ഓളം വില്ലകളുടെ രജിസ്ട്രേഷൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീടാണറിയുന്നത് പ്രധാന കവാടത്തിൽ തന്നെ രണ്ട് കൂറ്റൽ വീടുകൾ വരുന്നുണ്ടെന്ന്. നേരത്തെയുള്ള കരാറുകൾ ലംഗിച്ച് അപ്പോളോ ഗ്രൂപ്പ് ഇതിന് അനുമതി നൽകുകയും രജിസ്ട്രേഷൻ ചെയ്തു കൊടുക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ച പ്ലാനിനും വില്ലകൾ വാങ്ങിച്ചവരുമായി രജിസ്റ്റർ ചെയ്ത കരാറിനും വിപരീതമായിട്ടായിരുന്നു ഈ നടപടി. ഈ വീടുകളുടെ നിർമ്മാണം പുരോഗമിക്കേയാണ് വില്ല വാങ്ങിയവരെല്ലാം അപ്പോളോ ഗ്രൂപ്പിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.
അപ്പോളോ ഗ്രൂപ്പ് ഉടമകൾ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. അപ്പോളോ ഗ്രൂപ്പിന്റെ നടപടിക്കെതിരെ വില്ല വാങ്ങിവരെല്ലാം കൂടി നിയമ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാമനാട്ടുകാര മുനിസിപ്പാലിറ്റിയിൽ നിന്നും പ്ലാനിന്റെയും പെർമിറ്റിന്റെയും വിവരങ്ങളടങ്ങിയ വിവരാവകാശ രേഖ സമർപ്പിച്ചെങ്കിലും മുനിസിപ്പാലിറ്റി അതികൃതർ ഇതു നൽകാൻ തയ്യാറായിരുന്നില്ല. അപേക്ഷ സമർപ്പിച്ചയാളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയും അപേക്ഷ പിൻവലിപ്പിക്കുകയും ചെയ്തു. നിയമക്കുരുക്ക് ഭയന്ന് ഇയാൾ പിന്മാറുകയും ചെയ്തു. എന്നാൽ നിയമ നടപടിക്കു രേഖകൾ ആവശ്യമായതിനാൽ മറ്റൊരാൾ മുഖേന പരാതിക്കാർ ഈ വിവരാവകാശ രേഖകൾ തരപ്പെടുത്തുകയായിരുന്നു. ഓരേ വലിപ്പവും പ്ലാനുമുള്ള രേഖയാണ് ബി.എൽ 203/1516 നമ്പർ ബിൽഡിംങ് പെർമിറ്റിൽ സമർപ്പിച്ചതും മുനിസപിപ്പാലിറ്റി അനുമതി നൽകിയിട്ടുള്ളതും.
ഫൽറ്റ് നിർമ്മാണത്തിന്റെ പേരിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിലും മലയാളികൾ വീണ്ടും ഇത്തരം പദ്ധതികളിൽ തലവെയ്ക്കുന്നവരാണ്. വില്ലകളും ഫൽറ്റുകളും നിർമ്മിച്ചു നൽകുന്നതിലൂടെ വൻ ലാഭമാണ് ഉമകൾ കൊയ്യുന്നത്. വിവിധ ജില്ലകളിൽ അപ്പോളോ ഗ്രൂപ്പിന് ഫൽറ്റുകളും വില്ലകളുമുണ്ട്. അപ്പോളോയുടെ പല പേരുകളിലായാണ് നാട്ടിലും വിദേശത്തും ഇത്തരം പ്രൊജക്ടുകളുള്ളത്. രാമനാട്ടുകരയിലെ അപ്പോളോ സീസൺസിൽ വഞ്ചിതരായവരെല്ലാം പ്രമുഖരാണ്.
ഇതു കൊണ്ടു തന്നെ മാനഹാനി ഭയന്ന് പലരും രംഗത്തു വന്നിരുന്നില്ല. ഈയിടെയുണ്ടായ ഫൽറ്റു തട്ടിപ്പുകളിലെല്ലാം അകപ്പെടുന്നവരെല്ലാം സമൂഹത്തിലെ ഉന്നതരും വലിയ ബിസിനസുകാരുമാണ്. എന്നാൽ ഫൽറ്റിനു മറവിൽ ചെറിയ തട്ടിപ്പുകൾ നടത്തി കോടികൾ സമ്പാദിക്കുന്നതിലൂടെ തിരിച്ചടിയാകുന്നത് പ്രവാസികളടക്കമുള്ളവർക്കാണ്. തട്ടിപ്പിനിരയായവർ അപ്പോളോ ഗ്രൂപ്പിനെതിരെ നിയമ നടപടികളുമായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍