പീഡന കേസിൽ നടപടി ഉറപ്പായപ്പോൾ അതിവിശ്വസ്തനെ രംഗത്തിറക്കി; ഇടനിലക്കാരൻ വഴി 25 ലക്ഷം ആവശ്യപ്പെട്ടുവെന്ന റൈറ്റർ പ്രദീപിന്റെ കള്ളമൊഴിയിൽ സൈജു ജാമ്യം നേടി; കള്ളം ക്രൈംബ്രാഞ്ച് കണ്ടുപിടിച്ചപ്പോൾ തെറിച്ചതിൽ മാറനല്ലൂർ സ്റ്റേഷനിലെ പ്രദീപിന്റെ തൊപ്പിയും; മലയിൻകീഴിലെ ഗൂഢാലോചനയിൽ വനിതാ ഡോക്ടറുടെ പോരാട്ടം ജയിക്കുമ്പോൾ
വിനോദ് പൂന്തോട്ടം
എറണാകുളം. പാരലൽ കോളേജിൽ സഹപ്രവർത്തകയായിരുന്ന യുവതിയെ പീഡിപ്പിച്ചതിന് സസ്പെഷനിലായ എറണാകുളം കൺട്രോൾ റൂം സി ഐ എ വി സൈജു മലയിൻകീഴ് സി ഐ ആയിരിക്കെ ഉണ്ടായ പീഡന പരാതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത് വ്യാജമൊഴിയുടെ പിൻബലത്തിൽ - ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും പൊലീസ് മേധാവി വഴി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കള്ളമൊഴി നൽകിയ മലയിൻകീഴ് സ്റ്റേഷനിലെ മുൻ റൈറ്ററും കല്ലിയൂർ സ്വദേശിയുമായ പ്രദീപിനെ സംസ്ഥാന പൊലീസ് മേധാവി സസ്പെന്റ് ചെയ്തത് .
നിലവിൽ മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പ്രദീപിന് പ്രത്യേക ദൂതൻവശം ഇന്നലെ സസ്പെൻഷൻ ഓർഡർ കൈമാറി. സി ഐ സൈജുവിനും പൊലീസുകാരനായ പ്രദീപിനുമെതിരെ വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ചിന്റെ ശുപാർശ ഉണ്ടെന്നാണ് വിവരം. വനിത ഡോക്ടറുടെ പരാതിയിൽ കഴമ്പുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സി ഐ സൈജുവിനെതിരെ വനിതാ ഡോക്ടർ പരാതി നൽകിയ ശേഷമാണ് ഇരയ്ക്ക് എതിരെ ഗൂഢാലോചന നടന്നത്. പരാതിക്കാരിയുടെ അഭിഭാഷകൻ വഴി പീഡന പരാതി പിൻവലിക്കാൻ 25 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് കള്ള പരാതി ഉണ്ടാക്കിയത്. പൊലീസുകാരനായ പ്രദീപിനെ ഇടനിലക്കാർ വീട്ടിൽ വന്നു കണ്ടുവെന്നായിരുന്നു മൊഴി.
കേസ് പിൻവലിക്കാൻ ആദ്യം ആവിശ്യപ്പെട്ട 25 ലക്ഷം കിട്ടില്ലന്ന് ഉറപ്പായപ്പോൾ അത് പിന്നീട് 10 ലക്ഷമാക്കി കുറച്ചുവെന്നും സി ഐ യുടെ വിശ്വസ്തനും സ്റ്റേഷനിലെ റൈറ്ററുമായിരുന്ന പ്രദീപ് മൊഴി നൽകി. ഈ മൊഴി പൊലീസ് സ്റ്റേഷനിൽ നിന്നും സംഘടിപ്പിച്ച് പരാതിക്കാരി പണത്തിന് വേണ്ടിയാണ് പീഡന പരാതി നൽകിയതെന്ന് സൈജുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സൈജു ജാമ്യത്തിനായി ഉപയോഗിച്ചതും ഹൈക്കോടതിയിൽ നിന്നടക്കം വേഗത്തിൽ അനുകൂല ഉത്തരവ് നേടി എടുത്തതും പൊലീസുകാരനായ പ്രദീപിന്റെ മൊഴി പകർപ്പ് ഹാജരാക്കിയായിരുന്നു. ഇതിനിടെ സി ഐ സൈജുവിനെ രക്ഷിക്കാനാണ് പ്രദീപ് മൊഴി നൽകിയതെന്ന് പൊലീസിനുള്ളിൽ തന്നെ അഭിപ്രായം ഉയർന്നു. പ്രദീപ് പറഞ്ഞ തിയ്യതി , സ്ഥലം , സമയം ഇതിലൊക്കെ പൊരുത്തക്കേട് ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് ആദ്യം തന്നെ സ്ഥിരീകരിച്ചു.
പ്രദീപിന്റെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ സൈജുവിന്റെ കാര്യം കൂടുതൽ പരുങ്ങലിൽ ആകും. വിശ്വസ്തനെ വെച്ച് വ്യാജ മൊഴി ഉണ്ടാക്കി ഇരയുടെ വിശ്വാസ്യത തകർക്കുകയായിരുന്നു സൈജുവിന്റെ ലക്ഷ്യം. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പ്രദീപ് പറയുന്നത് കളവാണെന്ന് ബോധ്യം വന്നപ്പോൾ തന്നെ ഇയാളെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് മാറനല്ലൂർ സ്റ്റേഷനിലേക്കും മാറ്റി. അതിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്. തനിക്കെതിരെ വ്യാജ മൊഴിയും കള്ള കേസും ചമയ്ക്കുകയാണെന്ന് കാട്ടി വനിത ഡോക്ടർ തന്നെ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
സി ഐ സൈജുവിനെതിരെ നെടുമങ്ങാട് പൊലീസ് മറ്റൊരു പീഡന കേസ് കൂടി എടുത്ത പശ്ചാത്തലത്തിൽ സേനയുടെ മുഖം രക്ഷിക്കാനാണ് സൈജുവിനെയും വിശ്വസ്തനായ പൊലീസുകാരൻ പ്രദീ പിനെയും അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തത്.
കഴിഞ്ഞ എപ്രിലിൽ മലയിൻകീഴ് സ്റ്റേഷനിൽ സി ഐ ആയി ജോലി ചെയ്യവെയാണ് വനിത ഡോക്ടറെ പീഡിപ്പിച്ചതിന് സൈജുവിനെതിരെ പരാതി ഉണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്ന് മലയിൻകീഴ് സി ഐ, ആയിരുന്ന എ വി സൈജുവിനെ സ്ഥലം മാറ്റിയിരുന്നു.. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റുമായ സൈജു പിന്നീട് അവധിയിൽ പോയി.
തുടർന്ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം മുല്ലപ്പെരിയാറിൽ നിയമനം കിട്ടിയങ്കെിലും എറണാകുളത്തേക്ക് സ്ഥലം മാറ്റം വാങ്ങി പോകുകയായിരുന്നു. മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന വനിതാ ഡോക്ടർ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നൽകിയ പ്രശ്നം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്ന് എസ്ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായാണ് ഡോക്ടർ പരാതിപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഇവരുടെ വിവാഹ ബന്ധം വേർപ്പെട്ടു. പിന്നീട് അവർക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.
ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു. ഇതിന്റെ പേരിൽ സൈജുവിന്റെ ബന്ധുക്കൾ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞിരുന്നു. സൈജുവിനെതിരെ സസ്പെൻഷന് നെടുമങ്ങാട് ഡിവൈ എസ് പി അന്ന് ശുപാർശ ചെയ്തെങ്കിലും സൈജുവിന്റെ സി പി എം ബന്ധവും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവെന്ന പരിഗണനയും കാരണം ഒരു നടപടിയും ഉണ്ടായില്ല. ആഭ്യന്തര വകുപ്പും സൈജുവിന് പരവതാനി വിരിച്ചു കൊടുക്കയായിരുന്നു.എന്നാൽ പരാതിക്കാരിയെ അന്വേഷണത്തിന്റെ പേരു പറഞ്ഞ് വല്ലാതെ ബുദ്ധിമുട്ടിച്ചു. വീട്ടിലെ സി സി ടിവി അടക്കം പൊലീസ് കൊണ്ടു പോയി., എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ല. സി ഐ സൈജുവിനെതിരെ വേറെയും ആരോപണങ്ങൾ ഉയർന്നിരുന്നു. സി ഐ സൈജു പോക്സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ടതിന് മേലുദ്യോഗസ്ഥരുടെ താക്കീതിനും വിധേയനായിട്ടണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം സൈജുവിനെതിരെ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസു കൂടി പുറത്തു വന്നതോടെ സേനയ്ക്കാകെ നാണക്കേടായി മാറിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ. പൊലീസിൽ ജോലി കിട്ടും മുൻപ്
പനവൂരിലെ പാരലൽ കോളേജിൽ പഠിപ്പിക്കവെ സൈജുവിന്റെ പ്രിയപ്പെട്ട ശിക്ഷ്യ ആയിരുന്ന യുവതിയാണ് പീഡന പരാതി നല്കിയത്. പിന്നീട് സൈജുവിനൊപ്പം പല ട്യൂട്ടോറികളിലും ഇവർ പഠിപ്പിച്ചു. അത് സൗഹൃദമായി തന്നെ നിലനിൽക്കുകയും ചെയ്തു. ഇതിനിടയിലാണ് സൈജുവിന് പൊലീസിൽ ജോലി കിട്ടി പോകുന്നത്. തുടർന്ന് യുവതിയുടെ വിവാഹം കഴിഞ്ഞ് പോയി. പിന്നീട് അവിചാരിതമയി ഉണ്ടായ കണ്ടു മുട്ടലാണ് പീഡനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചത്.
സി ഐ സൈജു തന്നെ മുൻ എടുത്ത് യുവതിയുമായി ഭർത്താവുമായി ചങ്ങാത്തത്തിലായി. കുടുംബങ്ങളെ തമ്മിൽ അടുപ്പിക്കാൻ മുൻ കൈഎടുത്തതും സൈജു തന്നെ. അങ്ങനെ ഒരുമിച്ച് വിനോദയാത്ര, ഒത്തു ചേരൽ ഇതൊക്കെ പതിവായി. ഇതിനിടയിലാണ് സൈജു പഴയ ശിക്ഷ്യയെ കീഴ്പ്പെടുത്തിയത്. ഭർത്താവില്ലാത്ത സമയങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയും അല്ലാത്ത ദിവസങ്ങളിൽ അരുവിക്കരക്കടുത്തുള്ള പുരവൂർകോണത്തെ സൈജുവിന്റെ വീട്ടിൽ വെച്ചുമാണ് പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് ആണ് പീഡനം തുടങ്ങിയത്. പിന്നീട് ഭീക്ഷണിയായി. ഇതിനിടെ യുവതിയിൽ നിന്നും പണവും കൈക്കാലാക്കി. തിരികെ ചോദിച്ചപ്പോൾ ഭീക്ഷണി തുടർന്നു. ഭീക്ഷണിപ്പെടുത്തിയുള്ള പീഡനം സഹിക്കാതെ വന്നപ്പോൾ യുവതി ഭർത്താവിനോടു കാര്യങ്ങൾ തുറന്ന് പറഞ്ഞു. അതിന് ശേഷം ഭർത്താവുമൊത്താണ് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്.
2 ലക്ഷം രൂപ കടം കൊടുത്തത് തിരികെ ചോദിച്ചപ്പോൾ സൈജുവിന്റെ വീട് കയറി ആക്രമിച്ചു എന്ന പേരിൽ യുവതിക്കും ഭർത്താവിനുമെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇതിനിടെ സൈജുവിനെ കേസിൽ നിന്നും രക്ഷിക്കാൻ പൊലീസിലെ ഇടതു സംഘടന തീവ്രശ്രമം തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇരയ്ക്കും ഭർത്താവിനുമെതിരെ കേസെടുത്തതെന്നും ആക്ഷേപം ഉണ്ട്. എന്നാൽ പൊലീസിലെ പീഡകരോടു വിട്ടു വീഴ്ചയില്ലെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയതോടെഎറണാകുളം ട്രാഫിക് കൺട്രോൾ സി ഐ ആയിരുന്ന സൈജുവിനെ കഴിഞ്ഞ ദിവസം രാത്രി തന്നെ സസ്പെന്റു ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി.
അതേസമയം സേനയ്ക്ക് ആകെ ഉണ്ടായ കളങ്കം മാറാൻ സി ഐ സൈജുവിനെ പിരിച്ചുവിടണമെന്ന അഭിപ്രായം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക നോട്ടീസ് നൽകി സൈജുവിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയ ശേഷം പിരിച്ചുവിടൽ നടപടിയിലേയ്ക്ക് നീങ്ങു മെന്നും സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്