ചുരിദാറിന്റെ യഥാർത്ഥ വില 945രൂപ; 30 ശതമാനം ഡിസ്കൗണ്ട് നൽകാൻ ഇട്ടവില 2230 രൂപയും; തൊടുപുഴയിലെ കൺസൾട്ടൻസി സ്ഥാപനം ഉടമ ജോണി ഡിസ്കൗണ്ട് ആസ്വദിച്ച് വാങ്ങിയത് 1561 രൂപയ്ക്ക്; കല്ല്യാൺ സിൽക്കിന്റെ ഡിസ്കൗണ്ട് സെയിലിലെ സത്യം പറഞ്ഞ് ഒരു പാവം ഇടപാടുകാരൻ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: ഡിസ്കൗണ്ട് സെയിൽ എന്ന പേരിൽ നടക്കുന്നത് തുണിയുടെ വില കൂട്ടിയിട്ടുള്ള വിൽപ്പനയോ? തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ നിന്ന് തുണി വാങ്ങിയവരുടെ പരാതി കേട്ടാൽ ഈ ആക്ഷേപം സത്യമാണെന്ന് ബോധ്യമാകും. വൻകിട തുണിക്കടകളിലെ ഡിസ്കൗണ്ട് കച്ചവടങ്ങളെല്ലാം ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ചോദ്യം ചെയ്യാനെത്തുന്നവരെ തട്ടിപ്പ് നിയമങ്ങൾ പറഞ്ഞ് വിരട്ടിവിടും. കളി കാര്യമാകുമെന്ന് തോന്നിയാൽ പണം തിരികെ നൽകാമെന്ന വാഗ്ദാനവും.
തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ജോണി കുടുംബവുമായാണ് തുണി വാങ്ങിക്കാനെത്തിയത്. ഇവിടെ ഓരോ സാധനത്തിനും പ്രത്യേകം ബിൽ നൽകുന്നതാണ് രീതി. മുപ്പത് ശതമാനം ഡിസ്കൗണ്ടിൽ തുണി വാങ്ങാമെന്ന മോഹവുമായെത്തി കടയാകെ ചുറ്റിക്കറങ്ങി തുണിയെടുത്തു. എടുത്ത എല്ലാത്തിനും ബില്ലും കിട്ടി. ഇതുമായി വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. 1561 രൂപ നൽകി വാങ്ങിയ തുണിക്കുള്ളിൽ 945 രൂപയുടെ മറ്റൊരു പ്രൈസ് ടാഗ്. അതായത് 945 രൂപയുടെ സാധനം 2230 രൂപ വിലയുണ്ടെന്ന് തെറ്റിധരിപ്പിച്ച് മുപ്പ്ത് ശതമാനം വിലക്കുറവിൽ എന്ന് വരുത്തി 1561 രൂപയ്ക്ക് നൽകിയിരിക്കുന്നു.
പ്രൈസ് ടാഗ്് കണ്ടതോടെ കള്ളക്കളി ജോണി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ചുരിദാറുമായി കല്ല്യാൺ സിൽക്കിലെത്തി. എന്നാൽ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറ്റം. മറ്റേതെങ്കിലും തുണിയിലെ പ്രൈസ് ടാഗ് താനെ വന്ന് ചുരിദാറിൽ ഒട്ടിപ്പിടിച്ചതായിരിക്കുമെന്ന തരത്തിൽ ജീവനക്കാരുടെ പെരുമാറ്റം. ഒരു അസ്വാഭാവികതയുമില്ലെന്ന വാദവും. എല്ലാത്തിനും ഉപരി ഒരിക്കൽ വിൽക്കുന്ന സാധനം തിരിച്ചെടുക്കില്ലെന്ന ന്യായവും. ബില്ലിൽ തന്നെ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാൽ ചതി തിരിച്ചറിഞ്ഞ ജോണി അധികമായ തുക തിരിച്ചു നൽകിയേ മതിയാകൂവെന്ന് വിശദീകരിച്ചു. പോയി പിന്നീട് വരാനായിരുന്നു നിർദ്ദേശം.
അങ്ങനെ അധികമായി ഈടാക്കിയ തുകയ്ക്കായി മൂന്ന് തവണ തൊടുപുഴയിലെ കടയിൽ ജോണിയെത്തി. ഇതിനിടെയിൽ വിറ്റതൊന്നും തിരിച്ചെടുക്കില്ലെന്ന വാദത്തിന് നിയമസാധുതയില്ലെന്ന് ജോണി തിരിച്ചറിഞ്ഞു. ബില്ലിൽ അങ്ങനെ രേഖപ്പെടുത്തുന്നത് തന്നെ നിയമവിരുദ്ധമാണെന്ന കോടതി വിധി സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞതോടെ അതും ചോദ്യം ചെയ്തു. ഇതിന് വ്യക്തമായ മറുപടി നൽകാൻ കല്ല്യാൺ സിൽക്കിൽ ആർക്കും കഴിഞ്ഞതുമില്ല. ഗുഡ്സ് വൺസ് സോൾഡ് വിൽ നോട്ട് ബീ ടെക്കൺ ബാക്ക് എന്നെഴുതിയ ബിൽ പുലിവാലാകുമെന്ന് കല്ല്യാൺ സിൽക്കും തിരിച്ചറിഞ്ഞു. ഇതോടെ പണമെല്ലാം മടക്കികൊടുക്കാമെന്നും തുണിക്കട അറിയിച്ചു.
എന്നാൽ പണം വാങ്ങി ഒത്തുതീർപ്പിന് ജോണി തയ്യാറായില്ല. നിയമപോരാട്ടത്തിലൂടെ ഡിസ്കൗണ്ട് കച്ചവടത്തിലെ കള്ളത്തരം പുറത്തുകൊണ്ടു വരാനാണ് തീരുമാനം. ഇതിനൊപ്പം വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിയമവിരുദ്ധത പുറംലോകത്ത് ചർച്ചയാക്കാനും ആഗ്രഹിച്ചു. കൺസ്യൂമർ കോടതിയുടെ ശ്രദ്ധിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് തീരുമാനം. അതുകൊണ്ട് കൂടിയാണ് അധികമായി ഈടാക്കിയ തുക തിരിച്ചു വാങ്ങേണ്ടെന്ന് ജോണി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പകർപ്പ് കിട്ടിയാൽ ഉടൻ നിയമനടപടി തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ഡിസ്കൗണ്ടിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളുടെ നേർചിത്രമായി ഇതിനെ ഉയർത്തിക്കാട്ടാനാണ് ശ്രമം.
ആളുകളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഡിസ്കൗണ്ട് ഓഫറുകളുമായി കടകൾ എത്താറ്. ഓഫ് സീസണിൽ കച്ചവടം പൊടിപൊടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നിറച്ച് ആളുകളെ ഷോറോ റൂമിലേക്ക് എത്തിക്കും. ഇതെല്ലാം പരസ്യമത്തിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങളാണ്. യഥാർത്ഥ വില മറച്ച് തുക കൂട്ടി പ്രദർശിപ്പിച്ച ശേഷം പരമാവധി ലാഭമെടുക്കുന്ന കച്ചവട തന്ത്രം തന്നെയാണ് ഡിസ്കൗണ്ട് സെയിലുകൾ. പരമാവധി കരുതലോടെ എല്ലാം ചെയ്യുന്നതു കൊണ്ട് ആരും പിടിക്കപ്പെടുന്നില്ല. എന്നാൽ പഴയ പ്രൈസ് ടാഗ് മാറ്റാൻ മറന്നതു കൊണ്ട് തട്ടിപ്പ് ജോണി തിരിച്ചറിഞ്ഞു.
അതായത് സാധാരണ ദിവസങ്ങളിൽ 945 രൂപയ്ക്ക് കിട്ടുന്ന സാധനം, ഡിസ്കൗണ്ട് സെയിലിലൂടെ 1561 രൂപയ്ക്ക് വിൽക്കുന്ന തട്ടിപ്പാണ് തൊടുപുഴ കല്ല്യാൺ സിൽക്കിൽ നടന്നത്. വേറെയും തുണികൾ കല്ല്യാൺ സിൽക്കിൽ നിന്ന് വാങ്ങിയെങ്കിലും അതിലെല്ലാം പ്രൈസ് ടാഗിലും ബില്ലിലും ഒരേ തുക തന്നെയായിരുന്നു രേഖപ്പെടുത്തിയത്. പല കടകളിൽ പോയാൽ ഓരേ തുണിക്ക് പലവിലയാണ്. അതുകൊണ്ട് തന്നെ ഒരു വസ്ത്രത്തിന്റേയും യഥാർത്ഥ വില ആർക്കും തിരിച്ചറിയാൻ കഴയില്ല. ഈ സാഹചര്യമാണ് ഡിസ്കൗണ്ട് സെയിലിന്റെ മറവിൽ ചൂഷണം ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍