ചെത്തിപ്പുഴ ആശുപത്രിയിൽ അന്ന് രാത്രി സംഭവിച്ചത് എന്ത്? എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറുടെ മരണം ചികിത്സിച്ച ഡോക്ടർ അപായപ്പെടുത്തിയതെന്ന് ആക്ഷേപം; ആരോപണം സെന്റ് തോമസ് ആശുപത്രിയിലെ ഡോ. മിഥുനെതിരെ; രമേശ് പണിക്കരുടെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ ദുരൂഹ മരണമെന്ന് പരാതി
ആർ പീയൂഷ്
കോട്ടയം: കോവിഡ് ബാധിതനായി ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരിയൂണിയൻ കൗൺസിലറും നാലുകോടി സൺസ് ഭവനിൽ സി.ജി രമേശ് പണിക്കർ (38) മരണപ്പെട്ടത് ചികിത്സിച്ച ഡോക്ടർ അപായപ്പെടുത്തിയതിനാലാണെന്ന് കുടുംബം. രമേശിന്റെ ഭാര്യയോട് ആശുപത്രിയിലെ ഡോക്ടർ മിഥുൻ മോശമായി പെരുമാറിയതിനെ തുടർന്നുണ്ടായ പ്രശ്നമാകാം കോവിഡ് മുക്തനായ രമേശിന്റെ മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് രമേശിന്റെ ഭാര്യ. ചികിത്സ നടത്തിയ ഡോ. മിഥുൻ രമേശിന്റെ ഭാര്യയുടെ കയ്യിൽ പിടിച്ച് അടുത്തിരുത്തുകയും തുടയിൽ സ്പർശിക്കുകയും ചെയ്തു എന്ന് പരാതിൽ പറയുന്നു.
കഴിഞ്ഞ മാസം എട്ടിനാണ് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് രമേശിനെ ഉദയഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായതിനാൽ അവിടെ നിന്നും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. രാത്രി 10.30 ന് രമേശിനെ കോവിഡ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം കോവിഡ് ഡ്യൂട്ടി ഡോക്ടറായ മിഥുൻ, രമേശിന്റെ സഹോദരൻ ഗിരീഷിനെ ഫോണിൽ വിളിച്ച് കോവിഡ് സംബന്ധമായി ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നും രക്ത പരിശോധനയിൽ കരളിനും വൃക്കയ്ക്കും തകരാർ ഉണ്ടെന്നും രമേശിന്റെ നില അൽപ്പം ഗുരുതരമാണെന്നും അറിയിച്ചു. എങ്കിൽ എത്രയും വേഗം മെഡിക്കൽ കോളേജിലേക്ക് മാറ്റാം എന്ന് ഗിരീഷ് പറഞ്ഞു. എന്നാൽ മെഡിക്കൽ കോളേജിലെ കോവിഡ് മാനേജ്മെന്റ് തലവനായ ഡോ.സജിത്ത് ഇൻഫക്ഷൻ ഡിസീസിന്റെ തലവനാണെന്നും കൊറോണ മാത്രമേ അവിടെ ചികിത്സിക്കൂ എന്നും മിഥുൻ പറഞ്ഞു. ഇത്തരം ഗുരുതരമായ കേസുകൾ അവർ സ്വീകരിക്കില്ലെന്നും അതിനാൽ ഇവിടെ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നും മിഥുൻ ഗിരീഷിനെ അറിയിച്ചു.
അങ്ങനെ അവിടെതന്നെ ചികിത്സ തുടരാൻ ബന്ധുക്കൾ തീരുമാനിച്ചു. 10 ന് ഗിരീഷിനെ വിളിച്ച് മിഥുൻ രോഗിക്ക് 20 ശതമാനം പുരോഗതിയുണ്ടെന്നും ഇനി പേടിക്കാനില്ലെന്നും അറിയിച്ചു. പിന്നീട് 11 ന് രമേശിന്റെ ശ്വാസ തടസം മാറിയെന്നും നന്നായി ശ്വസിക്കുന്നെണ്ടെന്നും ഡോക്ടർ പറഞ്ഞു. അങ്ങനെ 15 ന് രമേശിന്റെ കോവിഡ് അസ്വസ്ഥതകളെല്ലാം മാറിയെന്ന് അരിയിക്കുകയും പ്രൈവറ്റ് റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർ അറിയിച്ചു. ഈ സമയം ബൈസ്റ്റാൻഡറായി രമേശിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. 4 മണിയോടെ രമേശിനെ റൂമിലേക്ക് മാറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം വീണ്ടും ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ഡോക്ടർ മിഥുനും നഴ്സുമാരും റൂമിലേക്കെത്തി. നഴ്സുമാർ രമേശിനെ ഐ.സി.യുവിലേക്ക് കൊണ്ടു പോയെങ്കിലും ഡെ.മിഥുൻ മുറിയിൽ തന്നെ നിന്നു.
മിഥുൻ രമേശിന്റെ ഭാര്യയോട് എത്രനാളായി വിവാഹം കഴിഞ്ഞിട്ട് എന്നും കുട്ടികളുണ്ടോ എന്നും ചോദിച്ചു. ഒരു കുട്ടിയുണ്ടെന്ന് മറുപടി പറഞ്ഞു. രണ്ടാമതും ഗർഭിണിയാണോ എന്ന് ചോദിച്ചു. അല്ല എന്ന് അവർ മറുപടി പറഞ്ഞു. തുടർന്ന് ഡോക്ടർ അവരുടെ കയ്യിൽ പിടിച്ച് ബൈസ്റ്റാൻഡർ ബഡ്ഡിൽ ഇരുത്തുകയും തുടയിൽ കൈ വയ്ക്കുകയുമായിരുന്നു. ഞെട്ടിപ്പോയ രമേശിന്റെ ഭാര്യ വേഗം പുറത്തിറങ്ങി. ഉടനെ ഡോക്ടർ മിഥുൻ പുറത്തിറങ്ങി എന്തിനാണ് മുറിയിൽ നിന്നും ഇറങ്ങിപ്പോയതെന്ന് ചോദിച്ചു. അവർ വേഗം തന്നെ അവിടെ നിന്നും വീട്ടിലേക്ക് പോകുകയും ഉണ്ടായ സംഭവങ്ങൾ ഇളയമ്മയുടെ മകളോട് പറയുകയും ചെയ്തു.
അടുത്ത ദിവസം ഡോക്ടർ അപമര്യാദയായി പെരുമാറിയ വിവരം അവർ രമേശിനോട് പറഞ്ഞു. രമേശ് ഇതു കേട്ടയുടൻ തന്നെ ഫോൺ വച്ചു. ഒരു മണിക്കൂറിന് ശേഷം തിരികെ വിളിച്ച് എത്രയും വേഗം ഈ ആശുപത്രിയിൽ നിന്നും എന്നെ മാറ്റണമെന്നും വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അറിയിച്ചു. ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരനെ രമേശിന്റെ ഭാര്യ വിളിച്ച് ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള സഹായം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. ഉടൻ ചെയ്യാമെന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. എന്നാൽ ഈ സമയത്തിനിടക്ക് വൈകുന്നേരം രമേശിന്റെ സഹോദരൻ ഗിരീഷ് വിവരങ്ങൾ അന്വേഷിക്കാൻ വിളിച്ചപ്പോൾ രമേശിന് അസുഖം മൂർച്ചിച്ചു എന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് എന്നുമാണ് ഡോ.മിഥുൻ പറഞ്ഞത്. എത്രയും വേഗം രമേശിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടു.
ഇതുപ്രകാരം ഗിരീഷ് അശുപത്രിയിലെത്തിയപ്പോൾ രമേശിനെ ആശുപത്രിയുടെ മോർച്ചറിയുടെ ഭാഗത്തു കൂടി പുറത്തേക്ക് ഇറക്കുമെന്നും ആംബുലൻസിൽ എത്രയും വേഗം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്നുമായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. ആംബുലൻസിൽ കയറ്റുമ്പോൾ വെന്റിലേറ്ററോ കൂടെ ഡോക്ടറോ ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രമേശ് മരിച്ചിരുന്നു. മരണം വളരെ നേരത്തെ തന്നെ സംഭവിച്ചു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗം ഭേദമായ ഒരാൾ പെട്ടെന്ന് മരണപ്പെട്ടതിന് പിന്നിൽ ഡോ.മിഥുനുമായുണ്ടായ തർക്കമാകാം കാരണമെന്നാണ് ബന്ധുക്കളുടെ സംശയം.
രോഗം ഭേദമായി രമേശ് തിരികെ എത്തിയാൽ തനിക്ക് ഭീഷണിയായി തീരുമോ എന്ന് ഭയന്ന് കൊലപ്പെടുത്തിയതാവാം എന്നാണ് ബന്ധുക്കൾ കരുതുന്നത്. ഈ സംശയങ്ങൾ ബനപ്പെടുന്ന രീതിയിലായിരുന്നു ഡോ.മിഥുന്റെ പെരുമാറ്റങ്ങൾ. കഴിഞ്ഞ 17 ന് രാത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവാണ് എന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രമേശിന്റെ മരണം സംഭവിച്ചത്. മൂന്നു ലക്ഷത്തോളം രൂപയാണ് ഇതുവരെ ചികിത്സാ ചെലവായി ആശുപത്രി ഈടാക്കിയിരുന്നത്.
സംഭവത്തിന് ശേഷം ഡോ.മിഥുൻ ഒളിവിൽ പോയിരിക്കുകയാണ്. ആശുപത്രി അധകൃതർ താൽക്കാലികയമായി ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്ലീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. രമേശിന്റെ മരണത്തിൽ ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലും രൂപീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍