മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാൻ അനുവദിക്കില്ല; ഭരണത്തുടർച്ചയുണ്ടായാലും ഉമ്മൻ ചാണ്ടിയെ നായകനായി കാണാൻ ചെന്നിത്തലയ്ക്ക ബുദ്ധിമുട്ട്; നേതാവിനെ എംഎൽഎമാർ തെരഞ്ഞെടുക്കട്ടേ എന്ന വാദവുമായി ഐ ഗ്രൂപ്പ്; വിവാദങ്ങളുണ്ടാക്കാതെ ലക്ഷ്യം നേടാനുറച്ച് എ വിഭാഗവും
ബി രഘുരാജ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരും സൗഹൃദ പോരുകളും യുഡിഎഫിന് മുൻതൂക്കം നഷ്ടമാക്കുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിനുള്ള രമേശ് ചെന്നിത്തല വിഭാഗം കരുനീക്കം ശക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടുന്നതിനെ ഐ വിഭാഗം അംഗീകരിക്കില്ല. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ഒരു പോലെ ഉയർത്തിക്കാട്ടണമെന്നാണ് ആവശ്യം. നിയമസഭാ കക്ഷിയിൽ ഏത് ഗ്രൂപ്പിനാണോ മുൻതൂക്കം അതായിരിക്കണം മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള മാനദണ്ഡമെന്ന വാദമാകും ഉയർത്തുക. കേന്ദ്രത്തിൽ അധികാരം പോയതോടെ ഹൈക്കമാണ്ട് ദുർബലമായെന്നും അതുകൊണ്ട് അംഗബലത്തിലൂടെ മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാനുമാണ് ചെന്നിത്തലയുടെ നീക്കം. കെപിസിസി അധ്യക്ഷ പദവും മത്സരത്തിലൂടെ പിടിച്ചെടുക്കാനാണ് തീരുമാനം. കെ മുരളീധരനെ കെപിസിസി അധ്യക്ഷനായി ഉയർത്തിക്കാട്ടാനും ഏകദേശ ധാരണയായിട്ടുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ഉമ്മൻ ചാണ്ടിയാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷനായ വി എം സുധീരൻ പറഞ്ഞിരുന്നു. ഇതോടെയാണ് നേതൃത്വ ചർച്ചകൾ കോൺഗ്രസിൽ സജീവമായത്. ഭരണതുടർച്ചയുണ്ടായാൽ സ്വാഭാവികമായും മുഖ്യമന്ത്രി കസേര ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണെന്ന തരത്തിലായിരുന്നു പരമാർശം. ഇത് തന്നെയാണ് എ വിഭാഗവും ലക്ഷ്യമിടുന്നത്. ബിജെപിയുടേയും എസ്എൻഡിപിയുടേയും കൂട്ടുകെട്ട് സിപിഎമ്മിന് ക്ഷീണമുണ്ടാക്കുമെന്നും അതുകൊണ്ട് തന്നെ ജയിച്ച് കയറാമെന്നുമാണ് വിലയിരുത്തൽ. ഈ തന്ത്രം വിജയിപ്പിക്കാനുള്ള നീക്കമാണ് അരുവിക്കരയിൽ പരീക്ഷിച്ചതും ഫലം കണ്ടതും. ഈ സാഹചര്യത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലായി ഉമ്മൻ ചാണ്ടി ക്യാമ്പ്. തദ്ദേശത്തിൽ കൂടി മുൻതൂക്കം നേടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കുന്ന ഫോർമുലയും തയ്യാറാക്കി. ഇതിന് സുധീരന്റെ പിന്തുണയും തേടി. സുധീരനെ കെപിസിസി അധ്യക്ഷനാക്കി കൊണ്ടുള്ള ഒത്തു തീർപ്പാണ് തയ്യാറായത്.
ഇത് തിരിച്ചറിഞ്ഞതോടെയാണ് സമ്മർദ്ദവുമായി ഐ ഗ്രൂപ്പ് രംഗത്ത് വന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിക്കുന്ന കീഴ് വഴക്കം കോൺഗ്രസിൽ ഇല്ല. നിയമസഭാ കക്ഷിയാണ് അത് തീരുമാനിക്കുക. ഹൈക്കമാണ്ട് നിലപാടും ഇതിനെ സ്വാധീനിക്കും. ആ മാതൃക വീണ്ടും അവതരിപ്പിച്ചാൽ മതിയെന്നാണ് നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം മനസ്സിൽ വച്ചാണ് നിയമസഭയിലേക്ക് ചെന്നിത്തല മത്സരിച്ചത്. എന്നാൽ കോൺഗ്രസിൽ നിന്ന് ജയിച്ച 40 പേരിൽ ബഹുഭൂരിഭാഗവും എ ഗ്രൂപ്പുകാരായി. ഇതിനൊപ്പം ഘടകക്ഷികളും ഉമ്മൻ ചാണ്ടിയെ പിന്തുണച്ചു. അടുത്ത തവണ ഈ സാഹചര്യം ഒഴിവാക്കാനാണ് നീക്കം. പരമാവധി ഐ ഗ്രൂപ്പുകാരുടെ വിജയം ഉറപ്പാക്കും. ഇതിലൂടെ നിയമസഭാ കക്ഷിയിൽ ഐ വിഭാഗത്തിന് ഭൂരിപക്ഷം ഉറപ്പാക്കും. അതോടെ മുഖ്യമന്ത്രി പദത്തിൽ ഉമ്മൻ ചാണ്ടിയുടെ തുടർച്ച ഇല്ലാതാക്കാമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടിയുള്ള വോട്ട് പിടിത്തം ചെന്നിത്തല അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലേക്കുള്ള നായകനെ നിശ്ചയിക്കാമെന്ന സുധീരന്റെ വാക്കുകളിലെ ചതി തിരിച്ചറിഞ്ഞാണ് പുതിയ നീക്കം.
ഇതിന്റെ ഭാഗമായാണ് കെ മുരളീധരനെ തന്നെ രംഗത്തിറക്കി നിലപാട് വിശദീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കൂട്ടി നേതാവിനെ നിശ്ചയിക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ലെന്നും നിയമസഭാ കക്ഷിയാണ് നേതാവിനെ നിശ്ചയിക്കുന്നതെന്നുമാണ് മുരളീധരൻ വിശദീകരിച്ചത്. ഫലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിർദ്ദേശത്തെ മുളയിലേ നുള്ളൂകയാണ് ഐ ഗ്രൂപ്പ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായത് ചോദിച്ച് വാങ്ങും. അതിന് ശേഷം പരമാവധി പേരെ ജയിപ്പിച്ചെടുക്കും. ഭൂരിപക്ഷ രാഷ്ട്രീയമാണ് ഐ ഗ്രൂപ്പിന്റെ കരുത്ത്. ബിജെപി-എസ്എൻഡിപി നീക്കങ്ങളെ അതുകൊണ്ട് തന്നെ സസൂക്ഷ്മം വീക്ഷിക്കും. കരുതലോടെയുള്ള പ്രവർത്തനങ്ങളുമായി പ്രവർത്തിച്ച് ഐ ഗ്രൂപ്പുകാരെ ജയിപ്പിക്കാനാണ് നീക്കം. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖർ മത്സര രംഗത്തുണ്ടാകും. എന്നാൽ കെപിസിസി അധ്യക്ഷനായാൽ കെ മുരളീധരൻ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. എന്നാൽ കെപിസിസി പുനഃസംഘടനയിൽ നേടുന്ന മേൽകൈയാകും ഇതിലെല്ലാം നിർണ്ണായകമാവുക.
ഈ സാഹചര്യത്തിൽ കരുതലോടെയാണ് എ ഗ്രൂപ്പിന്റേയും പോക്ക്. വിവാദങ്ങളുണ്ടാക്കുന്ന തരത്തിൽ പ്രതികരണങ്ങൾ ഉണ്ടാവില്ല. എന്നാൽ മുഖ്യമന്ത്രി പദം കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെച്ചൊല്ലി വിവാദമുണ്ടാക്കാൻ താൽപര്യമില്ലെന്നും നായകൻ ആരെന്നത് ചർച്ചാവിഷയമല്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. നായകനെ സംബന്ധിച്ച ചർച്ച ഇപ്പോൾ യു.ഡി.എഫിന്റെ അജണ്ടയിലില്ല. കോൺഗ്രസിന് എല്ലാകാലത്തും അതിന്റേതായ നടപടിക്രമമുണ്ട്. ആ നടപടി ക്രമമാണ് കോൺഗ്രസ് പുലർത്തിപ്പോരുന്നത്. ഹൈക്കമാൻഡ് ഒക്കെ ഇടപെടുന്ന വിഷയാണ് അതെന്നും ഉമ്മൻ ചാണ്ടി പറയുന്നു. അതായത് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന് അപ്പുറമുള്ള കാര്യങ്ങളുണ്ടെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞുവയ്ക്കുന്നത്. ഹൈക്കമാണ്ടിൽ എകെ ആന്റണിയുടെ സ്വാധീനമാണ് പ്രതീക്ഷകൾക്ക് ആധാരം. കെപിസിസി അധ്യക്ഷനായി സുധീരനെ വീണ്ടുമെത്തിച്ച് ആന്റണിയുടെ മനസ്സ് അനുകൂലമാക്കാൻ എ ഗ്രൂപ്പ് തയ്യാറാകുന്നതും അതുകൊണ്ട് തന്നെയാണ്. ഏതായാലും ഐ ഗ്രൂപ്പുമായി സഹകരിച്ച് പോയാൽ മുഖ്യമന്ത്രി പദം വീണ്ടും സ്വന്തമാക്കാൻ കഴിയില്ലെന്ന വിലയിരുത്തലിൽ ഉമ്മൻ ചാണ്ടി എത്തിക്കഴിഞ്ഞു.
എന്നാൽ ഇതിന്റെ പേരിൽ തർക്കമുണ്ടായാൽ യുഡിഎഫിന്റെ സാധ്യതകൾ പോലും തകരും. അതിനാൽ പരസ്യമായി നേതൃത്വ വിവാദം എ ഗ്രൂപ്പ് ചർച്ചയാക്കില്ല. സുധീരനോടും ഈ നിർദ്ദേശം വച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം ഉണ്ടായാൽ ഹൈക്കമാണ്ടിലെ സമ്മർദ്ദം അനിവാര്യമായി വരും. എല്ലാത്തിനുപരി എംഎൽഎമാരുടെ അംഗബലവും. ഇതു രണ്ടിലും ഐ ഗ്രൂപ്പിനേക്കാൾ മുന്നിലെത്തിയേ മതിയാകൂ എന്നും ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. അതുകൊണ്ട് എ ഗ്രൂപ്പ് നേതാക്കളുടെ നിയമസഭയിലേക്കുള്ള ജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് കരുക്കൾ നീക്കം. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ എ ഗ്രൂപ്പ് നേതാക്കളുടെ പ്രചരണത്തിൽ മുഖ്യന്ത്രി പ്രധാന പങ്കുവഹിക്കും. സമുദായ സമവാക്യങ്ങളും വികസന പ്രശ്നങ്ങളിലും മണ്ഡലത്തിന് അനുകൂല തീരുമാനം ഉണ്ടാകും. എ ഗ്രൂപ്പിലെ സിറ്റിങ് എംഎൽഎമാരുടെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസന പദ്ധതികൾ പ്രത്യേകമായി എത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇത്തരം പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകും. നിയമസഭയിലെ ഇപ്പോഴത്തെ വിശ്വസ്തരെല്ലാം വീണ്ടും ജയിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വി എസ് അച്യൂതാനന്ദൻ നയിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ മത്സരം തീപാറും. നിലവിലെ എംഎൽഎമാർ തോൽക്കാതിരുന്നാൽ തന്നെ നിയമസഭാ കക്ഷിയിൽ എ ഗ്രൂപ്പിന് മേധാവിത്വം ഉറപ്പാകും. സുധീരനെ അനുകൂലിക്കുന്ന എംഎൽഎമാരും കൂടി പിന്തുണച്ചാൽ ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങളെ പൊളിക്കാമെന്നാണ് ഉമ്മൻ ചാണ്ടി ക്യാമ്പിന്റെ വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്