പാവങ്ങളെ സഹായിക്കാനായി ആടും കോഴിയും വിതരണം ചെയ്യാനെന്ന് പറഞ്ഞ് കാനഡയിൽ നിന്നും പിരിച്ചത് കോടികൾ; പിരിച്ചെടുത്ത പണം സാധുക്കളെ സഹായിക്കാതെ വകമാറ്റി ചിലവഴിച്ചെന്നും ആരോപണം; അമേരിക്കയിലെ കേസിന് പിന്നാലെ കാനഡയിലും ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ നിയമ നടപടി; കോവിഡ് കാരണം സംഭാവനകൾ ലഭിക്കുന്നില്ലെന്നും പണം നൽകാനുള്ള സാമ്പത്തികാവസ്ഥ ഇല്ലെന്നും കാണിച്ചു കടക്കാരിൽ നിന്നും സംരക്ഷണം തേടി ബിഷപ്പ് കെ പി യോഹന്നാന്റെ സ്ഥാപനം കോടതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലിവേഴ്സ് ചർച്ച് മേധാവിയും ഗോസ്പൽ ഫോർ ഏഷ്യ തലവനുമായ ബിഷപ്പ് കെ.പി.യോഹന്നാനും മകനുമെതിരെ കാനഡയിൽ കേസ് ഫയൽ ചെയ്തത് മാസങ്ങൾക്ക് മുമ്പാണ്. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ കോവിഡുകാലത്ത് കടക്കാരന്റെ ആനുകൂല്യം തേടുകയാണ് ബിഷപ്പെന്നാണ് റിപ്പോർട്ട്. സാമൂഹ്യ - സന്നദ്ധ പ്രവർത്തനത്തിന്റെ പേരു പറഞ്ഞ് വൻതുക പിരിച്ചെടുത്ത ശേഷം അത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കാനഡ സ്വദേശിയായ ഗ്രേഗ് സ്റ്റ്നർ നോവ സ്‌കോട്ടിയ സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളത്. അതിനിടെ കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഫണ്ട് വരവിലെ കുറവുമെല്ലാം ഉയർത്തി ആരോപണങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ബിലിവേഴ്സ് ചർച്ച്.
ഗോസ്പൽ ഫോർ ഏഷ്യ, ഗോസ്പൽ ഫോർ ഏഷ്യ വേൾഡ്, കെ.പി.യോഹന്നാന്റെ മകൻ ഡാനിയൽ പുന്നൂസ്, ഡേവിഡ് കാരൻ, പാറ്റ് എമിറിക്ക് എന്നിവരെ എതിർകക്ഷികളാക്കിയാണ് കാനഡ സ്വദേശിയായ ഗ്രേഗ് സ്റ്റ്നർ കോടതിയെ സമീപിച്ചിട്ടുള്ളത്. ഇന്ത്യയിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പിരിച്ച സംഭാവന സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അമേരിക്കയിൽ യോഹന്നാന് താമസിക്കാനും ജിഎഫ്എ ഓഫീസ് നിർമ്മാണത്തിനുമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിരിച്ച തുക വകമാറ്റിയെന്നാണ് പ്രധാന ആരോപണം. കനേഡിയൻ മാധ്യമങ്ങളിൽ ഗോസ്പൽ ഫോർ ഏഷ്യക്കെതിരായ പരാതിയുടെ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ശുദ്ധജലം എത്തിക്കാനായി കിണറുകൾ, പാവങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ആടും കോഴിയും വിതരണം ചെയ്യാൻ എന്നൊക്കെ പറഞ്ഞാണ് ഗോസ്പൽ ഫോർ ഏഷ്യ കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും പണം പിരിച്ചത്. അേേമരിക്കയിൽ നിന്നും പണം പിരിച്ച 2015ലെ അതേകാലയളവിൽ കാനഡയിൽ നിന്നും 43,370 ഡോളർ വരെ പ്രതിദിനം ഗോസപൽ ഫോർ ഏഷ്യ പിരിച്ചെടുത്തിയിരുന്നു. തങ്ങൾ സംഭാവനയായി നൽകിയ പണം ശരിയായ ആവശ്യങ്ങൾക്ക് വിനിയോഗിച്ചില്ലെന്നാണ് കാനഡയിൽ പണം നൽകിയവരും പരാതിപ്പടുന്നത്. ഇക്കാര്യം കാനഡയിലെ മാധ്യമമായ സിബിസിയോട് സംഭാവന നൽകിയവർ തന്നെ വെളിപ്പെടുത്തുന്നു.
കാനഡയിലെ നിയമങ്ങളനുസരിച്ച് ഏത് ആവശ്യങ്ങൾക്കാണോ സംഭാവന പിരിച്ചത് അത് ഉപയോഗിക്കപ്പെട്ടതിന്റെ കണക്കുകൾ ഹാജരാക്കണമെന്നാണ്. സംഭാവന വഴി മാറ്റി ചെലവഴിച്ചാൽ ഗുരുതര നിയമ ലംഘനമാകും. ക്രമക്കേടിന്റെ പേരിൽ സംഭാവന തിരിച്ചുനൽകുകയോ, ശിക്ഷാ നടപടികൾ എറ്റു വാങ്ങുകയോ ചെയ്യേണ്ടി വരും. അമേരിക്കൻ കോടതിയിൽ നിന്നും സമാനമായ നടപടികൾ ഗോസ്പൽ ഫോർ ഏഷ്യ നേരിട്ടിരുന്നു. ഈ കേസ് ഒത്തുതീർപ്പിലായി. ഇതിന് പിന്നാലെയാണ് പുതിയ നിയമ നടപടികൾ കാനഡയിലും നേരിടേണ്ടി വരുന്നത്.
അതേസമയം കേസ് മുറുകിയതോടെ കടക്കാരന്റെ സംരക്ഷണത്തിനുള്ള അവകാശം തേടുകയാണ് ഇപ്പോൾ ബിലിവേഴ്സ് ചർച്ച് കാനഡയിൽ. നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ശ്രമം. ഇതിനായി 170 മില്യൺ ഡോളർ നൽകാൻ ശേഷിയില്ലെന്ന് കാണിച്ച് 'ക്രെഡിറ്റ് പ്രൊട്ടക്ഷൻ സ്യൂട്ട്' ഫയൽ ചെയ്തു. കൊറോണ വൈറസ് കാരണവും നെഗറ്റീവ് പബ്ലിസിറ്റി കാരണവും ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് ഇപ്പോൾ സംഭാവനകൾ ലഭിക്കുന്നില്ലെന്നും സാമ്പത്തികാവസ്ഥ മോശമാണെന്നുമാണ് ക്രെഡിറ്റ് പ്രൊട്ടക്ഷൻ ലോ സ്യൂട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കാനഡയിലെ ഗോസ്പൽ ഫോർ ഏഷ്യയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഹാമിൽട്ടന് പുറത്തായി ഒന്റോറിയോയിലെ സ്റ്റോണി ക്രീക്കിലാണ്. ഗോസപൽ ഫോർ ഏഷ്യായുടെ അപേക്ഷ അനുസരിച്ച് സംഘടയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനായി പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹർജിയിലെ ആരോപണങ്ങൾ തെളിഞ്ഞാൽ കാനഡയിലെ കേസും ബിഷപ്പിന് തലവേദനയാകും. അമേരിക്കയിലെ ടെക്സാസിൽ 350 ഏക്കർ സ്ഥലത്ത് ആഡംബര വസതിക്കും, ഓഫീസ് നിർമ്മാണത്തിനും വൻ തുക വകമാറ്റിയെന്നും പരാതിക്കാരൻ കുറ്റപ്പെടുത്തുന്നു. പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ട സംഭാവന ഉപയോഗിച്ച് റബ്ബർ പ്ലാന്റേഷൻ, പ്രൈവറ്റ് സ്‌കൂളുകൾ, പ്രൈവറ്റ് കോളേജുകൾ തുടങ്ങിയവ വാങ്ങി. ഇതിൽ ചെറുവള്ളി എസ്റ്റേറ്റും ഉൾപ്പെടുന്നതായാണ് പരാതിയുണ്ട്. ലാഭമുണ്ടാക്കുന്ന പദ്ധതികൾ ആരംഭിച്ചു എന്നത് ഉൾപ്പെടെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് ബിലിവേഴ്സ് ചർച്ച് മേധാവിക്കും, ജിഎഫ്എ ക്കുമെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ദരിദ്രർക്ക് വേണ്ടി യോഹന്നാനും ജിഎഫ്എ യും കാനഡയിൽ നിന്നു മാത്രം സാമൂഹ്യ സേവനത്തിന്റെ മറവിൽ നടക്കുന്ന സംഭാവന പിരിവിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കാനഡ റവന്യൂ ഏജൻസിക്ക് നൽകിയ വിവരങ്ങൾ അനുസരിച്ച് 2008 മുതൽ 2017 വരെ ഗോസ്പൽ ഫോർ ഏഷ്യ 120 കോടി ഡോളർ ഉദ്ദേശം 876 കോടി രൂപ ഇന്ത്യയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി സംഭാവന പിരിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ സാമൂഹിക പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് ഉദാരമതികളിൽ നിന്ന് ഇത്ര വലിയ സംഭാവന പിരിച്ചെടുത്തത്. ഇന്ത്യയിലെ പാവപ്പെട്ടവർക്ക് അടിയന്തിര സഹായം നൽകാനാണെന്ന് പറഞ്ഞ് പിരിച്ച തുക പക്ഷെ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. പകരം ഭീമമായ തുക യോഹന്നാനും കൂട്ടരും അക്കൗണ്ടിൽ സൂക്ഷിച്ചു വച്ചുവെന്നാണ് ആരോപണം. എന്നാൽ കേസിൽ കഴമ്പില്ലെന്നാണ് ബിലീവേഴ്സ് ചർച്ച് മറുനാടനോട് പ്രതികരിച്ചത്.
ബിലീവേഴ്സ് ചർച്ച് വക്താവിന്റെ പ്രതികരണം:
അമേരിക്കൻ കോടതിയിൽ തീർപ്പായ കേസ് ആണിത്. അമേരിക്കൻ കോടതിയിൽ ഇവർ വിചാരിച്ച രീതിയിൽ തീർപ്പാക്കാൻ കഴിയാത്തത് കാരണം അതേ അഭിഭാഷകൻ തന്നെ കാനഡയിൽ പോയി വീണ്ടും നൽകിയ കേസ് ആണിത്-ബിലീവേഴ്സ് ചർച്ച് പിആർഒ സിജോ പന്തപള്ളിൽ മറുനാടനോട് പറഞ്ഞു. മാർക്സാലി ഇന്ത്യയിൽ വന്നിരുന്നു. ഞങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ കാര്യങ്ങൾ മുഴുവൻ പരിശോധിച്ച് തിരിച്ചുപോയ ആളാണ്. അഭിഭാഷകരുടെ ഫീസ് അടച്ചാൽ മതി എന്നാണ് മാർക്സാലി ഞങ്ങളോട് പറഞ്ഞത്. അങ്ങനെ അമേരിക്കൻ കോടതിയിൽ നടന്ന കേസ് ഫീസ് അടച്ച് ഞങ്ങൾ സെറ്റിൽ ചെയ്തു. കോടതി ഉത്തരവിട്ടിട്ടുണ്ട്. അങ്ങനെയാണ് കേസ് ക്ലോസ് ആകുന്നത്. വിചാരിച്ച നേട്ടം ഇയാൾക്ക് വന്നില്ല എന്ന് തോന്നിയത്കൊണ്ടാണ് കാനഡയിൽ പോയി കേസ് കൊടുക്കുന്നതെന്നാണ് ബിലീവേഴ്സ് ചർച്ച് വക്താവ് പറയുന്നത്.
നോവസ് കോട്ടിയയിൽ ആണ് കേസ് നൽകുന്നത്. ഞങ്ങൾ അത് മാറ്റി കാനഡ സിറ്റിയിലേക്ക് കോടതി മാറ്റി. അമേരിക്കൻ കോടതിയിൽ നൽകിയ അതെ കേസ് ആണ് റിപ്പീറ്റ് ചെയ്ത് കാനഡയിൽ കൊടുത്തത്. ഇത് അമേരിക്കയിൽ വെച്ച് നടന്ന ധാരണയ്ക്ക് നേരെ വിരുദ്ധമാണ്. അമേരിക്കൻ കോടതിയിൽ കേസ് നൽകുമ്പോൾ നിരത്തിയ ആരോപണങ്ങൾ അതേപോലെ ആവർത്തിക്കുകയാണ് മാർക്സാലി ചെയ്തിരിക്കുന്നത്. കേസ് കാനഡ കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. ഞങ്ങൾ അത് അഡ്‌മിറ്റ് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു കാനഡ കോടതിയെ സമീപിക്കാൻ പോവുകയാണ്. മാർക്സാലി അമേരിക്കൻ കോടതിയിൽ ചോദിച്ചത് ആയിരം കോടിയാണ്. ഈ കേസ് ഇനി അമേരിക്കയിൽ ഇയാൾക്ക് കൊടുക്കാൻ കഴിയില്ല.
പാപ്പർസ്യൂട്ട് ഒന്നും അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. കോടതി കേസ് ഫയലിൽ സ്വീകരിച്ചാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഇപ്പോൾ നോട്ടീസ് മാത്രമേ വന്നിട്ടുള്ളൂ. കേസ് ടോറന്റോ സിറ്റിയിൽ വേണം എന്ന് ഞങ്ങൾ പറഞ്ഞത് കോടതി സ്വീകരിച്ചിട്ടുണ്ട്. കോടതി കേസ് സ്വീകരിച്ചാൽ ഞങ്ങൾ വിശദീകരണം നൽകും-സിജോ പന്തപള്ളിൽ പറയുന്നു.
ആരോപണം ഗുരുതരം
കാനഡ ഏജൻസികൾക്ക് നൽകിയ കണക്കുകൾ അനുസരിച്ച് 2014 മുതൽ 2017 വരെ ഗോസ്പെൽ ഫോർ ഏഷ്യ കാനഡക്ക് 100 കോടി ഡോളർ [ഉദ്ദേശം 730 കോടി രൂപ ] സംഭാവനയായി ലഭിച്ചു. ജിഎഫ് എ കാനഡ, സമർപ്പിച്ച T.3010 റിട്ടേൺ ഫോം പ്രകാരം 90 കോടി ഡോളർ [ഉദ്ദേശം 630 കോടി ] ചെലവഴിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. അവശേഷിക്കുന്നത് 10 കോടി ഡോളറാണ്. സന്നദ്ധ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ ഭീമമായ തുക യോഹന്നാനും കൂട്ടരും വകമാറ്റി ചിലവഴിച്ചെന്നാണ് പരാതി.
ഇതിൽ 20 കോടി ഡോളർ [ഉദ്ദേശം 143 കോടി രൂപ ] ഗോസ്പൽ ഫോർ ഏഷ്യ ഇന്ത്യയുടെ പേരിലുള്ള ബാങ്ക് അകൗണ്ടിലേക്ക് മാറ്റിയിരുന്നു. ഈ തുക പിന്നീട് ജിഎഫ്എ യുഎസ്എ അക്കൗണ്ടിലേക്ക് മാറ്റി വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി.ടെക്സാസിലെ വീൽസ് പോയിന്റിലുള്ള 350 ഏക്കർ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റിൽ ഗോസ്പൽ ഫോർ ഏഷ്യയുടെ കേന്ദ്ര ഓഫീസ് നിർമ്മിക്കാനും യോഹന്നാന് താമസിക്കാനായി ആർഭാട വീടു പണിയാനും ഈ തുക ഉപയോഗിച്ചെന്ന ഗുരുതരമായ ആരോപണം ഹർജിക്കാരൻ ഉയർത്തി.
ഗോസ്പൽ ഫോർ ഏഷ്യ ഇന്ത്യ അക്കൗണ്ടിൽ എത്തിയ 20 കോടി ഡോളർ നിക്ഷേപത്തെ കുറിച്ച് ഇന്ത്യൻ ഗവൺമെന്റിന് സംഘടന കണക്കുകൾ നൽകിയിട്ടില്ല. കാനഡ സർക്കാറിനും ഈ തുകയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. വലിയ സാമ്പത്തിക ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളത്.ഈ സാഹചര്യത്തിൽ 20 കോടി ഡോളർ [ഉദ്ദേശം 143 കോടി ] സംഭാവന നൽകിയവർക്ക് തിരിച്ചുനൽകണമെന്ന ആവശ്യവും കോടതിക്ക് മുമ്പിലുണ്ട്. കേസ്സുമായി ബന്ധപ്പെട്ടു വരുന്ന ചെലവുകളും നഷ്ടപരിഹാരമായി വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ പാവപ്പെട്ടവർക്ക് പുതപ്പു വാങ്ങുന്നതിനും, കുടിവെള്ള സ്രോതസ്സുകൾ സൃഷ്ടിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പോത്തുകളെ വാങ്ങാൻ സഹായം തുടങ്ങിയ വിവിധ പദ്ധതികളാണ് സംഭാവനക്കായി സംഘടന മുന്നോട്ടു വച്ചിരിക്കുന്നത്. കൊറോണ വൈറസും 170 മില്യൺ ഡോളറിൽ നിന്നുള്ള ക്ലെയിമുകളിൽ നിന്നുള്ള നെഗറ്റീവ് പബ്ലിസിറ്റിയും സംഭാവന കുറയാൻ കാരണമായി എന്ന് വാദിക്കുകയാണ് ഇപ്പോൾ ബിലിവേഴ്സ് ചർച്ച. സിബിസി ന്യൂസ് അന്വേഷണത്തിൽ ഡസൻ കണക്കിന് മുൻ ദാതാക്കളും ജിഎഫ്എ സ്റ്റാഫും ബോർഡ് അംഗങ്ങളും സംഘടന സ്വീകരിച്ച പണം യഥാർത്ഥത്തിൽ എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് കണ്ടെത്തി. ഏഷ്യയിലെ ദരിദ്രരെ ഉദ്ദേശിച്ചുള്ള ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമായി എന്ന് അവർ വിശ്വസിക്കുന്നു. ഫെബ്രുവരിയിൽ, വുഡ്ബേണിലെ വാദി ഗ്രെഗ് സെന്റ്നർ, ക്ലാസ്-ആക്ഷൻ കേസ് ആരംഭിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍