ഒരാഴ്ചയായി അബ്ദുൽ ലത്തീഫിനെ കുറിച്ച് ആർക്കും വിവരമില്ല; ബിനീഷിനൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കം പൊളിയുന്നു; കാർ പാലസ് ഉടമയുടെ സ്വത്തെല്ലാം കണ്ടുകെട്ടി പണികൊടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ലത്തീഫിന്റെ സ്ഥാപനങ്ങൾ മുഴുവൻ ബിനാമി സ്വത്ത് ഇന്ന ഗണത്തിൽ പെടുത്തി അറ്റാച്ച് ചെയ്യും; വ്യവസായിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും വരും
എം മനോജ് കുമാർ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് എൻഫോഴ്സ്മെന്റ് ഡയരക്ടറെറ്റ് കണ്ടെത്തിയ കാർ പാലസ് അബ്ദുൽ ലത്തീഫ് ഒളിവിൽ എന്ന് സൂചന. ഇന്നലെ ബിനീഷ് കോടിയേരിയുടെ റിമാൻഡ് റിപ്പോർട്ടിൽ അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യണം എന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി അബ്ദുൾലത്തീഫിനെക്കുറിച്ച് വിവരമില്ല. ബിനീഷിനെയും അബ്ദുൽ ലത്തീഫിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്ന് ഇഡി വ്യക്തമാക്കിയിരിക്കെയാണ് അബ്ദുൾലത്തീഫ് അപ്രത്യക്ഷനായിരിക്കുന്നത്.
മാതാവിന് കോവിഡ് ബാധിച്ചതിനാൽ ക്വാറന്റീനിൽ ആണെന്നും രണ്ടാം തീയതിക്ക് ശേഷം ഹാജരാകാം എന്നുമാണ് ലത്തീഫ് ഈ മാസം ആദ്യം ഇഡിയെ അറിയിച്ചത്. പക്ഷെ അതിനു ശേഷം ചോദ്യം ചെയ്യലിന് ഇഡിക്ക് മുൻപിൽ ലത്തീഫ് ഹാജരായിട്ടില്ല. അതേ സമയം അബ്ദുൾലത്തീഫിനെ ചോദ്യം ചെയ്യണം എന്ന് പറയുന്ന ഇഡി റിപ്പോർട്ടിൽ ലത്തീഫ് കസ്റ്റഡിയിൽ ഉണ്ടെന്ന ഒരു സൂചനയും നൽകിയിട്ടില്ല. കസ്റ്റഡിയിൽ ആണെന്നോ ചോദ്യം ചെയ്യുന്നോ എന്നും ഇഡി പറഞ്ഞിട്ടില്ല. ഇഡി പോലെ ഒരു ഏജൻസിക്ക് ഒരു ദിവസത്തിൽ കൂടുതൽ ഒന്നും അനധികൃത കസ്റ്റഡി സാധ്യമല്ല. പക്ഷെ ദിവസങ്ങൾ ആയി ട്ടും ലത്തീഫിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ലത്തീഫ് മുങ്ങിയതായുള്ള സൂചനകൾ ലഭ്ജിക്കുന്നത്. ലത്തീഫിന്റെ പേരിൽ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചേക്കും.
ലത്തീഫിന്റെ സ്ഥാപനങ്ങൾ മുഴുവൻ ബിനാമി സ്വത്ത് ഇന്ന രീതിയിൽ ഇഡി അറ്റാച്ച് ചെയ്തേക്കും എന്ന സൂചനയുണ്ട്. ദീപാവലി കഴിഞ്ഞു അറ്റാച്ച് ചെയ്തെക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇതൊക്കെ മുന്നിൽ കണ്ടാണ് ലത്തീഫിന്റെ മുങ്ങൽ എന്നാണ് ലഭിക്കുന്ന വിവരം. ബിനീഷ് കോടിയേരിക്ക് നിക്ഷേപമുണ്ടെന്നു കരുതുന്ന കാർ പാലസിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഈ സ്ഥാപനം നടത്തുന്നത് ലതീഫാണ്. കാർ പാലസ്, യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്സ്, കാപ്പിറ്റോ ഫർണ്ണിച്ചർ, പാരഗൺ ഹോട്ടൽ എന്നിവയാണ് കാർ പാലസ് ലതീഫുമായി ബന്ധമുള്ള സ്ഥാപനങ്ങൾ എന്ന് ഇഡി കണ്ടെത്തിയത്.
ഇതേ അന്വേഷണം കെ.കെ.റോക്ക്സിലേക്ക് കൂടി നീങ്ങിയിട്ടുണ്ട്. ലഹരി ഇടപാടിനു കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനു ബിനീഷ് കോടിയേരി കൈമാറിയെന്നു സംശയിക്കുന്ന പണത്തിന്റെ ഉറവിടം തേടിയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിലെത്തിയത്. ഇതിന്റെ ഭാഗമായാണ് കോടിയേരി വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്. ബിനീഷിന്റെ സുഹൃത്ത് അൽ ജാസം അബ്ദുൽ ജാഫറിന്റെ നെടുമങ്ങാട്ടെ ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുള്ള പരിശോധനയും ഇഡി നടത്തിയിരുന്നു. ലോക്കറിൽ നിന്ന് രേഖകളും പ്രമാണങ്ങളും അവർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വൻതുക നിക്ഷേപിച്ചതായി ഇഡി റിപ്പോർട്ടിലുള്ള എസ്.അരുൺ കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവാണ് എന്നാണ് സൂചന. കുറെക്കാലമായി ഇയാൾ ഡിവൈഎഫ്ഐയിൽ സജീവമല്ല. ബിനീഷുമായി അടുപ്പം പുലർത്തുന്ന ആളാണ് ഈ മുൻ ഡിവൈഎഫ്ഐ നേതാവ്. എസ്.അരുൺ ആരെന്ന ചോദ്യം ഉയരുമ്പോഴാണ് അരുൺ ഡിവൈഎഫ്ഐ മുൻ നേതാവെന്ന സൂചന ലഭിക്കുന്നത്. ഇന്നലെ കോടതിയിൽ ഇഡി നൽകിയ ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്. അരുണിനെക്കുറിച്ച് പരാമർശമുള്ളത്.
എസ്.അരുൺ എന്നയാളും ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻ തുക നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് ഇഡി റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ എസ്.അരുൺ ആരെന്നോ സ്വദേശം എവിടെയാണ് എന്നോ എവിടെ നിന്ന് ഏത് ബാങ്ക് അക്കൗണ്ട് വഴി പണം നിക്ഷേപിച്ചുവെന്നോ പറയുന്നില്ല. ഇപ്പോൾ ജയിലിലുള്ള ലഹരികടത്ത് കേസിലെ പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ വഴിയാണ് വൻതുക നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അനിക്കുട്ടനെ ചോദ്യം ചെയ്യണമെന്നു ഇഡി പറഞ്ഞിട്ടുണ്ട്. അപ്പോഴും അരുൺ എസ്.ആരെന്ന ചോദ്യം പൊന്തി വന്നിരുന്നു.
അരുൺ എസ് എത്ര രൂപ ബിനീഷിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്ന് ഇഡി വെളിപ്പെടുത്തിയിട്ടില്ല. ബിനീഷിന്റെ ഡ്രൈവർ ആയിരുന്ന അനിക്കുട്ടന്റെ ഫെയ്സ് ബുക്ക് പേജിലെ പേര് അരുൺ എന്നായിരുന്നു എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ഇഡി കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ അരുണും അനിക്കുട്ടനും രണ്ടു ആളുകൾ ആണെന്ന പരാമർശമാണ് ഉള്ളത്. ബിനീഷിനു ജാമ്യം അനുവദിച്ചാൽ അനിക്കുട്ടനും അരുണും ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും ഇഡി കോടതിയെ ധരിപ്പിച്ചത്.
അതുകൊണ്ട് തന്നെയാണ് അരുണും അനിക്കുട്ടനും രണ്ടു വ്യക്തികൾ ആണെന്നു വ്യക്തമായത്. അരുൺ ബിനീഷിന്റെ സന്തത സഹചാരിയായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് എന്ന വിവരമാണ് ഇപ്പോൾ വെളിയിൽ വരുന്നത്. അതേ സമയം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരി ജയിലിലേക്ക് മാറ്റി. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഇഡി കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നു പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തുടർന്നാണ് പാരപ്പനയിലേക്ക് മാറ്റിയത്. ,
ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിൽ ആയത്. അറസ്റ്റ് ചെയ്തതു മുതൽ 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. അതേസമയം, ലഹരി ഇടപാടിൽ ബിനീഷിന്റെ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന എൻസിബി കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ബീനീഷിന്റെ തിരുവനന്തപുരത്തെ കോടിയേരി വീട്ടിൽ നിന്നു കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധന തുടരുകയാണ് .
അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന 7 ലക്ഷം രൂപ നൽകിയതാണെന്നു ബിനീഷ് സമ്മതിച്ചെങ്കിലും സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല. ഇത്രയേറെ പണം നിക്ഷേപിച്ചത് എന്തിനാണെന്ന് ബിനീഷ് വിശദീകരിച്ചിട്ടില്ല. . ബിനീഷിനു ജാമ്യം അനുവദിച്ചാൽ അനിക്കുട്ടനും അരുണും ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷിന്റെ ഭാര്യാമാതാവ് മിനിയിൽ നിന്നു പിടിച്ചെടുത്ത ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- നിയമ പോരാട്ടം തുടരാൻ ബിനീഷ് കോടിയേരി; രേഖയില്ലാതെ 40 ലക്ഷം നൽകിയത് കുരുക്കായി
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ബിനീഷിന് സുജിത് നായരുടെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍