സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
സുദർശ് നമ്പൂതിരി
തിരുവനന്തപുരം: കനൽ വഴികളിലൂടെ എന്ന തന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പരമ സത്യം മാത്രമാണെന്നും അതൊക്കെ വിവാദമായാലും സത്യത്തെ മൂടിവയ്ക്കാനാവില്ലെന്ന്മുതിർന്ന സിപിഐ നേതാവും മുന്‍മന്ത്രിയുമായ സി ദിവാകരൻ. മറുനാടൻ മലയാളിക്ക് അനുദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദിവാകരൻ മനസ്സ് തുറന്നത്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി ക്രൂശിച്ചത് ശരിയായ നടപടി ആയില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അന്ന് തന്നെ അക്കാര്യം കോടിയേരി ബാലകൃഷ്ണനോട് സൂചിപ്പിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
വി എസ് അച്യുതാനന്ദനുമായി വളരെയധികം വ്യക്തിപരമായ അടുപ്പം തനിക്കുണ്ടെന്നും 2011 ഇൽ നടന്ന രാഷ്ട്രീയമായ ഒതുക്കൽ നടപടി ദൗർഭാഗ്യകാരമായിപ്പോയെന്നും സി ദിവാകരൻ പറഞ്ഞു .പാർട്ടിയിലും മുന്നണിയിലും താൻ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ട്. പലപ്പോഴും സധൈര്യം ഒറ്റക്ക് തീരുമാനങ്ങളെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്.മന്ത്രിയായിരുന്നപ്പോൾ പല വിഷയങ്ങളിലും കേസിൽ പെട്ട് പോകാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്നും തൻ നേരിട്ട അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ദിവാകരൻ പറഞ്ഞു.മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രതേക അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
കോൺഗ്രസ്സും പ്രതിപക്ഷവും ഒരു ആവശ്യവുമില്ലാതെ പിണറായി സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയാണ്. വാർത്താസമ്മേളനങ്ങൾ നടത്തുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട കാര്യങ്ങൾ സംസാരിക്കാൻ രമേശ് ചെന്നിത്തലയും വി ഡി സതീശനും ധൈര്യമില്ലെന്നും സി ദിവാകരൻ പറഞ്ഞു. സിപിഐ യും സിപിഎമ്മും തമ്മിൽ പലകാര്യങ്ങളിലും ഭിന്നത ഉണ്ടെങ്കിലും അതൊക്കെ ജനാധിപത്യപരമാണെന്നും പരിഹരിക്കാൻ സാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ പരാതിക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചപ്പോൾ ശക്തമായി ഇടത് മുന്നണിയിൽ അതിനെ എതിർക്കുകയും അദ്ദേഹത്തിനെതിരെ ഇത്തരമൊരു ആരോപണത്തിന്മേൽ പ്രക്ഷോഭമുണ്ടാക്കരുതെന്നും താൻ ആവശ്യപ്പെട്ടു. ഇക്കാര്യം കോടിയേരിയോട് സൂചിപ്പിച്ചപ്പോൾ നമ്മുടെ എം എൽ എ മാരുടെ വായ് പൊത്താൻ ഒക്കില്ലല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു മുഖ്യമന്ത്രിയോട് ആന്ന് കാണിച്ച രാഷ്ട്രീയ അധാർമികത ഇന്നും തനിക്ക് ദുഃഖമുണ്ടാക്കുന്നു എന്നും സി ദിവാകരൻ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയാണ് രാഷ്ട്രീയ-പൊതു ജീവിതത്തിൽ മാന്യനുമാണ് .അദ്ദേഹത്തിനെതിരെ ഈ നാണംകെട്ട ആരോപണം ഉന്നയിക്കുമ്പോൾ അത് ഏറ്റുപിടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കിയ രീതിക്ക് തൻ പൂർണമായി എതിരായിരുന്നു എന്നും ദിവാകരൻ വ്യക്തമാക്കി.
വി എസ് അച്യുതാനന്ദനെ ഇടത് മുന്നണിയിലും സിപിഎമ്മിലും ഒതുക്കാൻ പലരും ശ്രമങ്ങൾ നടത്തി എന്ന കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും ഇതൊന്നും രാഷ്ട്രീയമര്യാദക്ക് ചേർന്ന കാര്യങ്ങൾ അല്ലെന്നും സി ദിവാകരൻ പറയുന്നു. അദ്ദേഹവുമായി പണ്ടേ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിനെതിരെ പലരും തിരിഞ്ഞു നിന്നപ്പോൾ ഞാൻ എന്നും അദ്ദേഹത്തോടൊപ്പമായിരുന്നു എന്നും ദിവാകരൻ പറഞ്ഞു. സിപിഐയിൽ പലപ്പോഴും ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അപ്പോഴും തളർന്നിട്ടില്ല. ഒറ്റക്ക് നിന്ന് പൊരുതുന്നതാണ് തനിക്ക് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുമായും ചില നേതാക്കളുമായും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും താൻ കാര്യമാക്കുന്നില്ല . തന്നെ പലരും തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കൂടുതൽ കരുത്തോടെ താൻ ജയിച്ച കയറുകയാണ് ഉണ്ടായത്. കനൽ വഴികളുടെ തന്നെ സഞ്ചരിച്ചാണ് തൻ ഇവിടെ വരെഎത്തിയതെന്നും സി ദിവാകരൻ വ്യക്തമാക്കി. പല ഉദ്യോഗസ്ഥരും തന്നെ കെണിയിൽപ്പെടുത്താൻ നോക്കിയിട്ടുണ്ട്. അതിലൊന്നും താൻ വീണില്ല. എന്ത് കാര്യവും രണ്ട വട്ടം ചിന്തിച്ച് മാത്രമേ തൻ ചെയ്യൂ. രാജ്യത്ത് തന്നെ രണ്ട് രൂപയ്ക്ക് അരി ജനങ്ങൾക്ക് നൽകിയതും ഓണക്കിറ്റ് എന്ന ആശയം തന്നെ കൊണ്ട് വന്നതും താനാണ് എന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി ഭരണകാലത്തെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സോളാർ സമരം ഇടതുമുന്നണി അവസാനിപ്പിച്ചത് യു.ഡി.എഫ് സർക്കാരുമായി ഇടതുമുന്നണി നേതൃത്വമുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നുവെന്ന് ദിവാകരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇതിൽ ഇടനിലക്കാരനായതെന്നും ദിവാകരൻ ഇന്നലെ ചില ദൃശ്യമാധ്യമങ്ങളോട് പ്രതികരിച്ചു. ദിവാകരന്റെ പ്രതികരണം ഇടത്, വലത് മുന്നണികളെ വെട്ടിലാക്കിയതോടെ, സിപിഎമ്മും കോൺഗ്രസും ഇതിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇതിന് ശേഷവും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ദിവാകരൻ. ഇതിന് തെളിവാണ് മറുനാടന്‍ നൽകിയ അഭിമുഖം.
സോളാർ കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു ഇടതുമുന്നണിയുടെസമരം. അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിൽ, ആവേശഭരിതമായ സമരം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതിൽ അതൃപ്തനായിരുന്നുവെന്ന സൂചനയാണ് ദിവാകരൻ നൽകുന്നത്. ആത്മകഥയിലെ വിവരണം ഇങ്ങനെ: 'സമരക്കാരുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. സർക്കാർ കാലേകൂട്ടി സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിനോട് പട്ടാളത്തിന്റെ സഹായവും അഭ്യർത്ഥിച്ചിരുന്നു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാളം വന്നിറങ്ങിയത് കണ്ടതോടെ ജനങ്ങൾ കൂടുതൽ ആവേശഭരിതരായി. സമരക്കാരെ അഭിവാദ്യം ചെയ്യാൻ ഇടതു മുന്നണിയുടെ ദേശീയനേതാക്കളും സെക്രട്ടേറിയറ്റ് നടയിലെത്തി. പൊലീസും പട്ടാളവും വെറുതെ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിർണായക സന്ദർഭം. പെട്ടെന്ന് എനിക്ക് ഒരറിയിപ്പ് കിട്ടി. എ.കെ.ജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോൾ പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മായിലും പന്ന്യൻ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. 'നമുക്ക് സമരം തത്കാലം നിറുത്തി വയ്ക്കണം. സർക്കാർ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാർ കേസ് അന്വേഷിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.
' ഞാൻ എ.കെ.ജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളിൽ എന്ത് നടന്നുവെന്നതിനെക്കുറിച്ച് ഒന്നും ഞാൻ രേഖപ്പെടുത്തുന്നില്ല. ഒരു കാര്യം വ്യക്തമായി. വി.എസിന്റെ സമരജീവിതത്തിൽ സെക്രട്ടേറിയറ്റ് വളയൽ അവിസ്മരണീയമായ അനുഭവമായിരിക്കും.'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍