ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! യുഎഇ കോൺസുലേറ്റിൽ നിന്നും സിആപ്റ്റ് വഴി ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും പാഴ്സലുകൾ എത്തിച്ചത് അതീവരഹസ്യമായി; എല്ലാറ്റിനും ചുക്കാൻ പിടിച്ച സിആപ്റ്റ് ഡയറക്ടർ എം.അബ്ദുൽ റഹ്മാന് മന്ത്രി കെ.ടി.ജലീലിന്റെ വക പുതിയ സമ്മാനം; അബ്ദുൽ റഹ്മാന് എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം; തന്റെ വിശ്വസ്തനെ ജലീൽ വാഴിക്കുന്നത് യോഗ്യതകൾ വെട്ടിക്കുറച്ച്; മന്ത്രിയുടെ പുതിയ നീക്കം സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സംശയനിഴലിൽ നിർത്തിയിരിക്കെ
എം മനോജ് കുമാർ
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി അതിരഹസ്യമായി എത്തിച്ച പാഴ്സലുകൾ ബംഗളൂരുവിലേക്കും മലപ്പുറത്തെക്കും സിആപ്റ്റ് വഴി എത്തിക്കാൻ മന്ത്രി കെ.ടി.ജലീലിന് ചൂട്ടുപിടിച്ച സിആപ്റ്റ് ഡയറക്ടർ എം. അബ്ദുൽ റഹ്മാനെ എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം നല്കാൻ യോഗ്യത ചട്ടങ്ങൾ വെട്ടിക്കുറക്കുന്നു. അബ്ദുൽ റഹ്മാന് വേണ്ടി ഡയറക്ടർ യോഗ്യതകൾ വെട്ടിക്കുറച്ച് നിയമനം നടത്താനാണ് ശ്രമം നടക്കുന്നത്. തന്റെ വിശ്വസ്തനു സ്ഥിരം നിയമനം നടത്താൻ മന്ത്രി കെ.ടി.ജലീൽ തന്നെയാണ് നീക്കം നടത്തുന്നത് എന്നാണ് അറിയുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തേക്കും എന്ന സംശയത്തിൽ സ്വന്തം മന്ത്രി പദവിക്ക് ഇളക്കം തട്ടി നിൽക്കുന്ന വേളയിലാണ് ജലീലിന്റെ ഈ വഴിവിട്ട നീക്കം നടക്കുന്നത്.
നിലവിൽ എൽബിഎസിന്റെ പ്രിൻസിപ്പാളായി തുടരവേയാണ് അബ്ദുൾ റഹ്മാനെ എൽബിഎസ് ഡയരക്ടറായി നിയമിക്കാൻ മന്ത്രി ജലീൽ നീക്കം നടത്തുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്തുമായി ബന്ധപ്പെട്ടു മന്ത്രി ജലീൽ എന്നതുപോലെ സിആപ്റ്റും സംശയ നിഴലിലാണ്. അന്വേഷണ ഏജൻസികൾ സിആപ്റ്റിനെ നിരീക്ഷിക്കുന്ന വേളയിലാണ് കോൺസുലെറ്റുമായി ബന്ധപ്പെട്ടുവന്ന ദുരൂഹമായ പാഴ്സലുകൾ മലപ്പുറത്തേക്കും ബംഗളൂര്വിലേക്കും സിആപ്റ്റ് വണ്ടികളിൽ എത്തിക്കാൻ നേതൃത്വം നൽകിയ അബ്ദുൾറഹ്മാനെ സിആപ്റ്റിൽ നിന്നും എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കുന്നത്. ഇതിലും ഉയർന്ന പോസ്റ്റായ എൽബിഎസ് ഡയരക്ടർ ആക്കി മാറ്റാനാണ് മന്ത്രി ജലീൽ തിടുക്കത്തിൽ നീക്കം നടത്തുന്നത്. മന്ത്രിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ എൽബിഎസ് കോളേജിന്റെ പ്രിൻസിപ്പലായി നിയമനവും എൽബിഎസ് ഡയറക്ട റുടെ പൂർണ അധികചുമതലയും അബ്ദുൽ റഹ്മാനു നിലവിൽ നൽകിയിരിക്കുന്നത്.
ജലീലിന്റെ നിർദ്ദേശാനുസരണം ഇപ്പോൾ സെന്ററിന്റെ താൽക്കാലിക ചുമതലക്കാരനായ ഡയറക്ടർ അബ്ദുൽ റഹ്മാൻ തന്നെയാണ് സ്വന്തം തസ്തികയുടെ യോഗ്യതകളിൽ ഇളവ് വരുത്തണമെന്ന കരട് രേഖ തയ്യാറാക്കി ഓഗസ്റ്റ് 24 ന്റെ അടിയന്തര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കാർ എഞ്ചിനീയറിങ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ ഒഴിവാക്കി എൽബിഎസിന്റെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിങ് കോളേജിലെ പ്രിൻസിപ്പലിൽ നിന്നും നിയമനം നടത്തണമെന്ന ഭേദഗതിയാണ് കരട് നിർദ്ദേശത്തിലുള്ളത്. യോഗ്യതകൾ വെട്ടിക്കുറച്ച് സ്ഥിരം നിയമനം നടത്താൻ നിയമനം ലഭിക്കേണ്ട വ്യക്തി തന്നെ യോഗ്യതകളിൽ ഇളവ് വരുത്താൻ ഉന്നത തല യോഗം വിളിച്ച വിചിത്ര സംഭവമാണ് എൽബിഎസിൽ നടക്കുന്നത്.
ഓഗസ്റ്റ് 24 ന് ചേരുന്ന വിശേഷാൽ ചട്ട ഭേദഗതി കമ്മിറ്റിയുടെ ശുപാർശ മന്ത്രി അധ്യക്ഷനായ ഗവേർണിങ് കൗൺസിൽ അംഗീകരിച്ചശേഷം സർക്കാർ ഉത്തരവിറക്കും. ഇതോടെ എൽബിഎസ് ഡയറക്ടർ ആയി അബ്ദുൽ റഹ്മാൻ നിയമിക്കപ്പെടും. നാളിതുവരെ സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പൽമാരെ മാത്രമേ എൽബിഎസ് ഡയറക്ടർമാരായി നിയമിച്ചിട്ടുള്ളു. എഐസിടിഇ ചട്ട പ്രകാരം സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽമാർ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ഇന്റർവ്യൂ നടത്തി ഡയറക്ടറെ നിയമിക്കണമെന്ന ചട്ടം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുകയാണ്. ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് അബ്ദുൽ റഹ്മാനെ ഡയറക്ടർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനു യോഗം വിളിക്കുന്നത്.
എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടാനുള്ള യോഗ്യത നിലവിൽ എം. അബ്ദുൽ റഹ്മാനു ഇല്ലെന്നിരിക്കെയാണ് ഡയരക്ടർ പോസ്റ്റിലേക്ക് നേരിട്ട് നിയമിക്കാൻ നീക്കം നടക്കുന്നത്. എഐസിടിഇ നിയമങ്ങൾ അനുസരിച്ച് എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടെണ്ടത് എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പാൾമാരാണ്. റിസർച്ച് ഗൈഡ് ആയിരിക്കണം, ഓപ്പൺ നോട്ടിഫിക്കേഷൻ വേണം, പത്ത് ജേർണലിൽ പബ്ലിഷ് ചെയ്ത പേപ്പർ വേണം എന്നൊക്കെയുള്ള നിബന്ധനകളുണ്ട്. അതിവിശ്വസ്തനു വേണ്ടി ഇതെല്ലാം കാറ്റിൽപ്പറത്തുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയ്യുന്നത്. സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കോളേജുകളാണ് എൽബിഎസിന് കീഴിലുള്ളത്. അതുവഴി നിയമിക്കപെടുമ്പോൾ സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തിന് തത്തുല്യമായ എൽബിഎസിന് ഡയറക്ടറുടെ സ്ഥിരം നിയമനം നേടാനാകും.
എൽബിഎസിന്റെ ഡയറക്ടറായിരുന്ന ഡോക്ടർ ഷാജി സേനാധിപൻ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ആണ് ഡയരക്ടർ പോസ്റ്റിൽ ഒഴിവ് വന്നത്. സർക്കാർ സർവീസിൽ റിട്ടയർമെന്റ് പ്രായം 56 ആണെങ്കിലും എൽബിഎസ് ഡയരക്ടർക്ക് 58 വരെ തുടരാം. ഇടത് അനുഭാവിയായ ഷാജി സേനാധിപൻ ഈ പോസ്റ്റിൽ തുടരാനുള്ള ഒരുക്കത്തിലായിരുന്നു. സിപിഎമ്മിൽ നിന്ന് അതിനുള്ള സമ്മതം കൂടി ലഭിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ ഇത് വെട്ടിയാണ് തന്റെ വിശ്വസ്തനെ വാഴിക്കാൻ മന്ത്രി തീരുമാനിച്ചിരിക്കുന്നത്.
ഒരു യു.ഡി.എഫ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരിക്കെ 2005 ൽ കേരള സർവകലാശാലയിൽ നിന്ന് സപ്പ്ളിമെന്ററി പരീക്ഷയിലൂടെ എം.ടെക് പരീക്ഷ വിജയിച്ച അബ്ദുൽറഹ്മാനെ യുഡിഎഫ് സർക്കാർ സർക്കാർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ആദ്യപിവിസിയായി നിയമിച്ചത് വിവാദമായിരുന്നു. പിവിസി യുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന്, ഇടത് സംഘനകളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് മന്ത്രി ജലീലിൽ, അദ്ദേഹത്തെ സി.ആപ്റ്റ് ഡയറക്ടറായി നിയമിച്ചത്.
വിവിധ കോളേജ് പ്രവേശനങ്ങൾക്കും ഉദ്യോഗങ്ങൾക്കുമുള്ള വിവിധ മത്സരപരീക്ഷകൾ നടത്തേണ്ട എൽബിഎസ് സെന്ററിന്റെ മേധാവിയുടെ ഉന്നത യോഗ്യതകളിൽ ഇളവുവരുത്തുവാനുള്ള നീക്കങ്ങൾ സെന്ററിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും, 24 ന് തീരുമാനിച്ചിട്ടുള്ള സ്പെഷ്യൽ റൂൾ ഭേദഗതി കമ്മിറ്റിയോഗം മാറ്റിവെയ്ക്കണമെന്നുമുള്ള ആവശ്യം എൽബിഎസ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. അബ്ദുൽ റഹ്മാന് പ്രിൻസിപ്പൽ തസ്തികയ്ക്കുള്ള യോഗ്യതകൾ ഇല്ലാത്തതിനാൽ ഈ നിയമനം ഉടനടി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകി.
പ്രിൻസിപ്പൽ ഇന്റർവ്യൂ ബോർഡിൽ കെടിയു വൈസ് ചാൻസിലറെ കൂടി മന്ത്രിയുടെ നിർദ്ദേശാനുസരണം പങ്കെടുപ്പിച്ചത് തെറ്റായ ഈ നിയമനത്തെ സാധൂകരിക്കുന്നതിന് വേണ്ടിയാണെന്ന് ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികളായ ആർ.എസ്.ശശികുമാറും എം.ഷാജർഖാനും ആരോപിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വാശ്രയ എഞ്ചിനീയറിങ് കോളേജിന്റെ പ്രിൻസിപ്പലിനെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ അതെ സർവകലാശാലയുടെ വിസി തന്നെ അംഗമായി പങ്കെടുക്കുന്നത് നടാടെയാണെന്നും ക്യാമ്പയിൻ കമ്മറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്