കൊറോണക്കാലത്ത് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത് വാർത്താ താരമാകാനുള്ള കൺകെട്ട് വിദ്യ; രണ്ട് മാസം കഴിഞ്ഞപ്പോൾ കൈപൊള്ളിയെന്ന് സമ്മതിച്ച് ജീവനക്കാർക്ക് ഇ-മെയിൽ; 25,000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് പകുതി ശമ്പളം മാത്രം; അമ്പതിനായിരം വരെ 60 ശതമാനം കുറയും; അതിന് മുകളിലുള്ളവർക്ക് 75 ശതമാനവും; സാമ്പത്തികം മെച്ചപ്പെട്ടാൽ എല്ലാം തിരിച്ചു നൽകുമെന്ന് പിണറായി മോഡൽ പ്രഖ്യാപനവും; കോവിഡിലെ തള്ള് പൊളിച്ച് ജീവനക്കാർക്ക് ബോബി ചെമ്മണ്ണൂർ അയച്ച സർക്കുലർ മറുനാടന്
എം മനോജ് കുമാർ
കൊച്ചി: കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കഷ്ടപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധന പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ രണ്ട് മാസം കഴിയുമ്പോൾ മാസാദ്യം മുഴുവൻ ശമ്പളവും കൊടുക്കാനാകാത്ത അവസ്ഥയിലാണ് ബോബി ചെമ്മണ്ണൂർ. ശമ്പളം തടഞ്ഞു വയ്ക്കുന്നത് പിണറായി സർക്കാരിന്റെ അതേ മോഡലിലാണ്. തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാണ് ശമ്പളം പിടിച്ചു വയ്ക്കുന്നത്. ജീവനക്കാർക്ക് ബോബി ചെമ്മണ്ണൂരിന്റെ എച്ച് ആർ വിഭാഗം അയച്ച കത്ത് മറുനാടന് ലഭിച്ചു.
വലിയ അളവിലാണ് ശമ്പളം തടഞ്ഞു വയ്ക്കുന്നത്. 25,000 രൂപവരെ ശമ്പളമുള്ളവർക്ക് 50 ശതമാനം ശമ്പളം കൊടുക്കില്ല. അതായത് 25,000 രൂപ കിട്ടുന്ന ആൾക്ക് അടുത്ത മാസം 12,500 രൂപയേ കിട്ടൂ. അമ്പതിനായിരം വരെ ശമ്പളം ഉള്ള സ്ലാബിൽ അടുത്തതായി അറുപത് ശതമാനം സാലറി കട്ടാകും. അതായത് 40000 രൂപ പ്രതിമാസ ശമ്പളം കിട്ടുന്നവർക്ക് ഇനി കിട്ടുക 16000 രൂപ മാത്രമാകും. അതിന് മുകളിൽ ശമ്പളം കിട്ടുന്നവർക്ക് 75 ശതമാനം ശമ്പളം കുറവുണ്ടാകും. അതായത് ഒരു ലക്ഷം രൂപ കിട്ടിയ ആൾക്ക് ഇനി 25,000 രൂപയേ കിട്ടൂ. ഇങ്ങനെ തടഞ്ഞു വയ്ക്കുന്ന ശമ്പളം പിന്നീട് കൊടുക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
അതായത് ഭീമമായ ശമ്പളം പിടിച്ചു വയ്ക്കലാണ് ബോബി ചെമ്മണ്ണൂരിൽ നടക്കുന്നത്. ജീവനക്കാർക്ക് നൽകിയ സർക്കുലറിൽ ഒരിടത്തും ശമ്പളം കട്ട് ചെയ്യുമെന്ന വാക്ക് ഉപയോഗിക്കുന്നില്ല. ഇതിനിടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള നടപടികളാണ് കമ്പനി എടുക്കുന്നതെന്ന് ചെയർമാൻ ബോബി ചെമ്മണ്ണൂർ മറുനാടനോട് പ്രതികരിച്ചു. 20,000 രൂപയിൽ കുറച്ച് ശമ്പളം വാങ്ങുന്നവർക്ക് കുറവൊന്നും ഉണ്ടാകില്ലെന്നും കൂടതൽ ശമ്പളം വാങ്ങുന്നവരുടെ ശമ്പളമാണ് പിടിക്കുന്നതെന്നും അറിയിച്ചു. ഘട്ടം ഘട്ടമായി ഈ ശമ്പളം തിരിച്ചു നൽകുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഈ വാക്കുൾ വിശ്വസിച്ചാൽ 20,000 രൂപ ശമ്പളം കിട്ടുന്നവർക്ക് അത്രയും തുക കിട്ടും. എന്നാൽ 25,000 രൂപ ശമ്പളമുള്ളവർക്ക് അടുത്ത മാസം ആദ്യം 12500 രൂപയേ കിട്ടൂ. ഇത് ജീവനക്കാരിലും കടുത്ത അതൃപ്തിയുണ്ടാക്കുന്നുണ്ട്.
കോവിഡിനിടെ ശമ്പളം കൂട്ടി വാർത്തകളിൽ എത്തിയ സ്ഥാപനമാണ് പൊടുന്നനെ നിലപാട് മാറ്റുന്നത്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ്, ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ബോബി ബസാർ, ഓക്സിജൻ റിസോർട്സ്, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ഫിജി കാർട്ട് എന്നീ കമ്പനികളിലായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ അഞ്ച് ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിനാണ് ആദ്യഘട്ടത്തിൽ ശമ്പള വർദ്ധന ലഭിക്കുക എന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. ഇത് കേട്ട് സന്തോഷത്തോടെ ഇരുന്നവർക്ക് ഇടിത്തീയാണ് ഈ പുതിയ മെയിൽ. ലോണും മറ്റും എടുത്ത് ജീവിക്കുന്നവർക്ക് അത് അടയ്ക്കാൻ പോലും കഴിയാത്ത സാഹചര്യവും ഉണ്ടാകും.
ഹൗസ് ലോണുകൾക്കും മറ്റും ആർബിഐ ഏർപ്പെടുത്തിയ മൊറോട്ടോറിയം രണ്ട് മാസം കൂടിയാണുള്ളത്. ഇതിന് ശേഷം എല്ലാവരും ലോൺ അടയ്ക്കണം. ഈ സമയത്തും ശമ്പളം പിടിക്കൽ തുടർന്നാൽ ജീവനക്കാരുടെ അവസ്ഥ അതീവ ഗുരുതരമാകും. രാജ്യത്ത് ഒരു സ്ഥാപനവും അമ്പത് ശതമാനത്തോളം തുക പിടിച്ചു വയ്ക്കുകയോ കട്ട് ചെയ്യുകയോ കോവിഡുകാലത്ത് ചെയ്തിട്ടില്ല. ജീവനക്കാർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്ന തര്ത്തിലായിരുന്നു കുറവ് വരുത്തൽ. കേരളാ സർക്കാരും മാസം ആറു ദിവസത്തെ ശമ്പളമാണ് ജീവനക്കാരുടേത് തടഞ്ഞു വയ്ക്കുന്നത്. അങ്ങനെ 30 ദിവസത്തേക്കുള്ള ശമ്പളം തടഞ്ഞു വയ്ക്കും. എന്നാൽ ബോബി ചെമ്മണ്ണൂരിലെ ഉത്തരവ് പ്രകാരം 25, 000 രൂപ വരെ ശമ്പളം ഉള്ളവർക്ക് പോലും 50 ശതമാനം കുറവുണ്ട്. ഇത് വലിയ കുറവ് തന്നെയാണ്.
ഈ ഉത്തരവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ആരുടേയും ശമ്പളം കട്ട് ചെയ്യില്ലെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്. ജീവനക്കാരുടെ സമ്മതത്തോടെയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ശമ്പളം കുറയുമ്പോൾ അതിനോട് വിയോജിപ്പുള്ളവർ ജോലി ചെയ്യില്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ കോവിഡ് കാലത്ത് തൊഴിൽ അവസരങ്ങൾ തീരേ കുറവാണ്. ഈ അവസരം മുതലെടുത്താണ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നത്. ഒരു നിവർത്തിയുമില്ലാത്ത സാഹചര്യത്തിൽ എല്ലാവരും ഇവിടെ ജോലി തുടരുകയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ കോവിഡു കാലത്ത് എല്ലാ ജീവനക്കാരും വലിയ പ്രതിസന്ധിയിലുമാകും. ഈ സാഹചര്യത്തെ തൊഴിലുടമ ചൂഷണം ചെയ്യുകയാണെന്ന നിലപാടിലാണ് ജീവനക്കാർ.
അതിനിടെ ഇരുപതിനായിരത്തിനു താഴെ ശമ്പളം ഉള്ളവർക്ക് ശമ്പള വർധനവ് കൊടുക്കുമെന്നും മറുനാടനോട് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചിട്ടുണ്ട്. ഒന്നും രണ്ടു ലക്ഷം ശമ്പളം ഉള്ളവർക്ക് കൂട്ടാൻ തീരുമാനിച്ചു. കുറച്ച് കൂടി കഴിഞ്ഞിട്ടേ കൂട്ടുകയുള്ളൂ. വലിയ ശമ്പളം ഉള്ളവരുടെ ശമ്പള വർധനവ് കുറച്ച് കൂടി നീട്ടിയിട്ടാണ് നൽകുന്നത്. ലോ സാലറി ഉള്ളവർക്ക് ശമ്പളം കൂട്ടി നല്കും. കൂടുതൽ ശമ്പളം ഉള്ളവരുടെ സാലറി ഗഡുക്കൾ ആക്കി മാറ്റി. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് കറക്റ്റ് ആയി ശമ്പളം നൽകും. ഉയർന്ന ശമ്പളം ഉള്ളവർക്ക് ഘട്ടം ഘട്ടമായി ശമ്പളം നൽകും. ഇത് ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നത്. 20000 കുറവ് ശമ്പളം ഉള്ളവർക്ക് ശമ്പളകട്ട് ഇല്ല. മുഴുവൻ ശമ്പളം നൽകും. ലോക്ക് ഡൗൺ നീളുമ്പോൾ അതിനു തക്ക കാര്യങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം കൂട്ടിയെന്ന പ്രഖ്യാപനത്തിന് വലിയ മാധ്യമ ശ്രദ്ധയാണ് കിട്ടിയത്. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ബോബി ചെമ്മണ്ണൂരിനെ പുകഴ്ത്തി വാർത്തയും എഴുതി. അത്തരത്തിലൊരു സ്ഥാപനമാണ് രണ്ട് മാസം കഴിയുമ്പോൾ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നത്. കോവിഡിലെ പ്രതിസന്ധി കാരണമാണ് ഇതെന്നും ജീവനക്കാർക്ക് അയച്ച മെയിലിൽ വ്യക്തമാക്കുന്നുണ്ട്.
Stories you may Like
- ഇടതു സംഘടനകളും കലിപ്പിൽ; നാളെ ശമ്പളം കൊടുക്കുമോ?
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- ഡെപ്യൂട്ടേഷൻ സാധ്യത തേടാൻ സിവിൽ സർവ്വീസുകാർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്