ഡിജിപിയെക്കാൾ വലുത് ജൂവലറി മുതലാളി; ഇസ്മായിൽ ആത്മഹത്യയിൽ പരാതിക്കാരുടെ മൊഴി മജിസ്ട്രേട്ടിന് മുന്നിൽ രേഖപ്പെടുത്താനുള്ള പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന് പുല്ലുവില; ബോബി ചെമ്മണ്ണൂരിനെതിരായ കേസ് ഒഴിവാക്കിയത് തിരൂർ പൊലീസിന്റെ കള്ളക്കളി തന്നെ; രേഖകൾ മറുനാടന്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിന്റെ പണത്തിനു മുമ്പിൽ ഡി.ജി.പിയുടെ ഉത്തരവിനും പുല്ലുവില. തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറി അധികൃതരുടെ ഭീഷണിയിൽ മനംനൊന്ത് തീകൊളുത്തി മരിച്ച ഇസ്മായിലിന്റെ കേസ് പൊലീസ് ചെമ്മണ്ണൂർമുതലാളിക്കുവേണ്ടി അട്ടിമറിച്ചിരുന്നു. എഫ്.ഐ.ആർ നിലനിൽക്കെ, നിയമം മറികടന്നു പൊലീസ് ഒതുക്കിത്തീർത്തു കഴിഞ്ഞപ്പോഴാണു ഡിജിപിയുടെ ഉത്തരവുണ്ടായത്. വിവാദമാകുന്ന കേസാണെന്നു കണ്ടാണ്, ഇസ്മായീലിന്റെ ഭാര്യ ഷഹീദയുടെ മൊഴി 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മുന്നിൽ അടിയന്തരമായി കൊണ്ടുവന്ന് രേഖപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ ഉത്തരവിട്ടത്. ഈ ഉത്തരവ് വന്നിട്ടു മാസങ്ങളായി. എന്നിട്ടും ഇന്നേ വരെ പൊലീസ് 164 പ്രകാരമുള്ള മൊഴിയെടുത്തിട്ടില്ല.
164 പ്രകാരമുള്ള മൊഴിയെടുക്കണമെന്നു നിർദേശിച്ചു ഡി.ജി.പി മലപ്പുറം എസ്പിക്ക് സെപ്റ്റംബർ എട്ടിനയച്ച കത്തിന്റെ പകർപ്പും, കേസ് അട്ടിമറിക്കുന്നതിനായി ഇസ്മായിലിന്റെ ഭാര്യയുടെ മൊഴിയെന്ന വ്യാജേന അന്വേഷണ ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് അയച്ച കത്തിന്റെ പകർപ്പും മറുനാടൻ മലയാളിക്ക് ലഭിച്ചു. തിരൂർ പൊലീസ് സ്റ്റേഷനിൽ ജൂവലറി മാനേജർ അടക്കം എട്ടു പേർക്കെതിരെ 976/15 യു/എസ് 306,385, ആർ/ഡബ്ലിയു 34 വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എഫ്.ഐ.ആർ ഇട്ട കേസ് കോടതിയിൽ എത്തും മുമ്പേ പൊലീസ് അട്ടിമറിക്കുകയായിരുന്നു. ജൂവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെ രക്ഷിക്കാൻ വിവിധ തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരക്കഥ കൂടിയാണ് ഇതോടെ പുറത്താകുന്നത്.
വട്ടത്താണി കെ.പുരം സ്വദേശി പാട്ടശ്ശേരി ഇസ്മായിൽ ജൂൺ 13 ന് ജൂവലറി മാനേജറുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കയ്യിൽ കരുതിയ പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇസ്മായീൽ അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് തലേദിവസം ഇസ്മായിലിന്റെ ഇളയ മകളെ വിവാഹം കഴിച്ച ചെമ്മാട് കൊടിഞ്ഞിയിലെ വീട്ടിൽ ജൂവലറി ലോഗോ പതിച്ച കാറിലെത്തിയ ഏതാനും പേർ സ്വർണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ഇതിൽ കടുത്ത മാനസിക പ്രയാസം ഇസ്മായിൽ അനുഭവിച്ചിരുന്നതായും ചൂണ്ടിക്കാട്ടി ഇസ്മായിലിന്റെ കുടുംബം വിവിധ മേധാവികൾക്ക് പരാതി നൽകിയിരുന്നു. മരണത്തിന് ഉത്തരവാദികൾ ബോബി ചെമ്മണ്ണൂർ ജൂവലറിയും ബന്ധപ്പെട്ട അധികൃതരുമാണെന്നും പറഞ്ഞ് ഇസ്മായീലിന്റെ ഭാര്യ ഷഹീദ, മക്കളായ തെസ്നിയ, സുമയ്യ, റിയാസ് എന്നിവർ ചേർന്ന് കേരളാ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, തിരൂർ സബ് ഇൻസ്പെക്ടർ, ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ ജനറൽ സെക്രട്ടറി എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു.
പരാതിയുടെ മേൽ തിരൂർ എസ്.ഐ, എഫ്.ഐ.ആർ ഇടുകയും കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കൾ പരാതി പിൻവലിക്കാനായി ഇസ്മായിലിന്റെ വീട്ടുകാരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തി. ഇതിനു വഴങ്ങാതിരുന്ന കുടുംബത്തെ അടുത്ത ബന്ധുക്കൾ മുഖേന സമ്മർദം ചെലുത്തുകയായിരുന്നു. തുടർന്ന് ജൂവലറിയിൽ തിരിച്ചടവുള്ള തുകയുടെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ജൂവലറിക്കാരും ഇസ്മായിലിന്റെ വീട്ടുകാരെ ഇടനിലക്കാർ മുഖേന ബന്ധപ്പെട്ടു. ഒടുവിൽ കടം എഴുതി തള്ളുന്നതോടൊപ്പം ഇരുപത് ലക്ഷം രൂപ തരാമെന്ന ഉറപ്പ് നൽകിയതോടെ പാരാതി പിൻവലിക്കാമൈന്ന ധാരണയിലേക്ക് വീട്ടുകാരും എത്തി. നാട്ടിലെ പൗരപ്രൗമുഖരും പൊലീസ് ഉദ്യോഗസ്ഥരും മധ്യസ്ഥം വഹിച്ച ഈ കച്ചവടത്തിൽ ഏറിയ പങ്കും ഇടനിലക്കാരുടെ പോക്കറ്റിലേക്കായിരുന്നു പോയത്.
കേസുമായി മുന്നോട്ടു പോകില്ലെന്ന ഉറപ്പിൽ ഇസ്മായിലിന്റെ കുടുംബത്തിന് ഇതുവരെ അഞ്ച് ലക്ഷം രൂപയും ജൂവലറിക്കാർ നൽകി. എന്നാൽ സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട തിരൂരിലെ സംഭവം കൃത്യമായി അന്വേഷിക്കണമെന്ന് ഡി.ജി.പിയിൽ നിന്നും ഉന്നത തലങ്ങളിൽ നിന്നു നിർദ്ദേശം ഉണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ രണ്ടായിരം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്ന വി എസ് അച്യുതാനന്ദൻ പരസ്യമായി നടത്തിയ ആരോപണത്തിനു തൊട്ടു പിന്നാലെയായിരുന്നു ഈ സംഭവം. പ്രതിപക്ഷ നേതാവും , മനുഷ്യാവകാശ സംരക്ഷണ സംഘടനാ സെക്രട്ടറി ജോയ് കൈതാരത്തും കേസിന്റെ മേൽ പിടിമുറുക്കിയിരുന്നു. ഇതോടെ ഒതുക്കി തീർത്ത് ഇല്ലാതാക്കാൻ ശ്രമിച്ച കേസിന്റെ പേരിൽ പൊലീസിനും ഇടനിലക്കാർക്കും തിരിച്ചടിയാവുകയാണ്.
അതേസമയം, ഇസ്മയിലിന്റെ മരണം സംബന്ധിച്ചു ഡിജിപിക്കു ലഭിച്ച പരാതിയിൽ റിപ്പോർട്ട് തേടിക്കൊണ്ടു താഴേക്കയച്ച കത്ത് മലപ്പുറം എസ്പി വഴി തിരൂർ എസ് ഐക്കു തന്നെയാണു ലഭിച്ചത്. ഇതിനു മറുപടിയായി 2015 ജൂലൈ 16ന് ജില്ലാ പൊലീസ് മേധാവിക്ക് തിരൂർ ഡിവൈഎസ്പി, സി.ഐ എന്നിവർ മുഖേന സബ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസ് നടത്തിയ കൃത്രിമത്വം പ്രകടമായിരുന്നു. ബോബി ചെമ്മണ്ണൂർ ജൂവലറിയുമായി ഇസ്മയിലിന്റെ കുടുംബത്തിനു യാതൊരു പരാതിയുമില്ലെന്നും കേസ് ഒത്തുതീർത്തെന്നും ഇസ്മായിലിന്റെ ഭാര്യയുടെ മൊഴിയെന്ന വ്യാജേന പൊലീസ് എഴുതി ചേർക്കുകയായിരുന്നു. മാത്രമല്ല, കുടുംബം നേരത്തെ സമർ്പ്പിച്ച പരാതി ജോയ് കൈതാരത്ത് വീട് സന്ദർശിച്ചപ്പോൾ എഴുതി കൊണ്ടുവന്നതാണെന്നും ഇത് വായിച്ചു നോക്കാതെ ഇസ്മായിലിന്റെ കുടുംബം ഒപ്പിടുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ മറ്റൊരു കഥമെനയൽ.
എന്നാൽ പൊലീസ് തയ്യറാക്കിയ റിപ്പോർട്ടിൽ തങ്ങൾ പറയാത്ത കാര്യങ്ങളാണെന്നും ഞങ്ങളുടെ സമ്മതപ്രകാരമായിരുന്നു പരാതി നൽകിയിരുന്നതെന്നും ഇസ്മായിലിന്റെ കുടുംബം മറുനാടൻ മലയാളിയോടു പറഞ്ഞു. കൂടാതെ പൊലീസിന്റെ കാർമികത്വത്തിൽ അഞ്ച് ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ നൽകിയെന്നും ജുവലറിക്ക് നൽകാനുള്ള മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപാ എഴുതിത്ത്തള്ളാമെന്നും സമ്മതിച്ച് കരാർ എഴുതിയതായും വീട്ടുകാർ പറഞ്ഞു. പൊലീസിന്റെ ആവശ്യപ്രകാരമാണ് കേസുമായി മുന്നോട്ടു പോകാത്തതെന്നും ഇവർ ആവർത്തിച്ചു വ്യക്തമാക്കുന്നു. വയോധികയായ മാതാവും പത്താംക്ലാസിൽ പഠിക്കുന്ന മകനും മാത്രമുള്ള വീട്ടിൽ ഇവരുടെ ദയനീയത ചൂഷണം ചെയ്യുകയായിരുന്നു ഇവിടെ സംഭവിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ഡി.ജി.പിക്കു ലഭിച്ച പരാതിയെ തുടർന്നായിരുന്നു എസ്പി വഴി അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ പരാതി ഉന്നയിച്ച ഉദ്യോഗസ്ഥൻ എഴുതി തയ്യാറാക്കിയ റിപ്പോർട്ട് അതേപടി എസ്പി ഡി.ജി.പിക്കും അയക്കുകയുമായിരുന്നു.
ഇസ്മായിലിന്റെ മരണശേഷം കുടുംബം സമർപ്പിച്ച പരാതി പ്രദേശത്തെ സിപിഐ(എം) നേതാവിന്റെ നേതൃത്വത്തിൽ ഇസ്മായിലിന്റെ വീട്ടിൽ വച്ചായിരുന്നു എഴുതിയിരുന്നത്. മാത്രമല്ല, മകനും മരുമക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പലതവണ പരാതി വായിക്കുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത. ഈ ദിവസത്തെ പ്രാദേശിക ചാനൽ കാമറകളിൽ പതിഞ്ഞ പരാതി എഴുതി തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും പരാതിയുടെ കൈപ്പടയും പൊലീസിന്റെ വാദങ്ങളെ പൊളിക്കുന്നതാണ്. പൊലീസ് നടത്തിയ ഈ കേസ് അട്ടിമറി വരുംദിവസങ്ങളിൽ കൂടുതൽ നിയമക്കുരുക്കിലാക്കും. ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലും ഇപ്പോൾ കേസിന് ബലം നൽകുന്നു. കുറ്റക്കാരുടെ ഇടപെടൽ ഇല്ലാതാക്കി ഇസ്മായിലിന്റെ കുടുംബത്തിന് നീതിലഭിക്കുംവരെ നിയമ നടപടിയുമായി പോകാനാണ് ഇവരുടെ തീരുമാനം.
Stories you may Like
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- മരണം ആഘോഷിക്കുന്ന നേതാവ്! ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഞെട്ടിപ്പിക്കുമ്പോൾ
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- പ്രബേഷൻ എസ് ഐ കെവി വിപിനെതിരെ കടുത്ത നടപടി വന്നേക്കും
- അന്വേഷണ റിപ്പോർട്ട് നിർണ്ണായകമാകും; പ്രകോപനമുണ്ടാക്കിയത് നേതാക്കളോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്