ഉമ്മൻ ചാണ്ടിയെ ബ്ലാക്മെയിൽ ചെയ്തത് സമുദായ നേതാവോ? താൻ വഴങ്ങി കൊടുത്തുവെന്ന മുൻ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തിയത് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ കഥ ഓർമ്മിപ്പിച്ച്; പാർട്ടിയിൽ ഒതുക്കിയാൽ സത്യം വിളിച്ചു പറയുമെന്ന് ഹൈക്കമാൻഡിനോട് ഉമ്മൻ ചാണ്ടി; സോളാർ ബോംബിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ബ്ലാക്മെയിൽ ശ്രമം ക്രിമിനൽ കുറ്റമായിട്ടും പൊലീസിൽ പരാതിപ്പെടാത്തതും സംശയാസ്പദം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബ്ളാക്ക്മെയിൽ ചെയ്തത് ഒരു പ്രമുഖ സമുദായത്തിന്റെ നേതാവാണന്ന് വിവരം. സോളാർ പ്രശ്നം കത്തി ജ്വലിച്ചു വരവെ ഈ നേതാവ് തന്നെ ബ്ളാക്ക് മെയിൽ ചെയ്തുവെന്നും അതിന് വഴങ്ങേണ്ടിയരുന്നില്ലന്നും വാർത്ത സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും മുൻപ് ഉമ്മൻ ചാണ്ടി തന്റെ അടുത്ത അനുയായികളോടു സൂചിപ്പിച്ചിരുന്നു. തന്നെ ഭീപ്പെടുത്തിയതു കൊണ്ട് വഴങ്ങേണ്ടി വന്നുവെന്ന് മനസാക്ഷി സൂക്ഷിപ്പുകാരോടും മുൻ മുഖ്യമന്ത്രി തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഈ സമുദായ നേതാവിന്റെ ബ്ളാക്ക് മെയിലിലാണ് തിരുവഞ്ചൂരിനെ മാറ്റി രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയതെന്നും വിവരമുണ്ട്.
സോളാറിൽ തന്റെ സ്റ്റാഫും സർക്കാരും പ്രതിക്കൂട്ടിലാവുന്ന സാഹചര്യത്തിൽ മറ്റു പോം വഴിയില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞാതായണ് വിവരം.സമുദായ നേതാവ് സോളാർ വിഷത്തിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നും പുറത്തു വിടുമെന്നും ഒരു ഘട്ടത്തിൽ പറഞ്ഞപ്പോൾ മറ്റു പോം വഴി ഇല്ലയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി രഹസ്യമായി അടുപ്പക്കാരോടു പറഞ്ഞിട്ടുണ്ട്. തന്നെ കുടുക്കാൻ രമേശ് ചെന്നിത്തലയും ശ്രമിച്ചിരുന്നുവെന്ന് സരിത തെളിവുകൾ നിരത്തി സമർത്ഥിച്ചതോടയാണ് ഉമ്മൻ ചാണ്ടി ബ്ളാക്ക് മെയിലിങ് വിവരം പുറത്തു വിട്ടത്. സോളാറിന്റെ പേരിൽ തന്നെ പാർട്ടിയിൽ ഒതുക്കാൻ നോക്കിയാൽ അടുത്ത നിയമസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി എല്ലാം വിളിച്ചു പറയുമെന്നും ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്.
തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ ആസ്ഥാനത്ത് അവരോധിക്കാൻ തനിക്ക് മേലുണ്ടായ സമ്മർദ്ദങ്ങൾ സംബന്ധിച്ച് ചില സൂചനകൾ ഉമ്മൻ ചാണ്ടി അന്ന് ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നതാണ്. തന്നെ കുടുക്കാൻ ചെന്നിത്തല ശ്രമിച്ചുവെന്ന സരിതയുടെ വാദം ശരിയാണന്ന് തന്റെ വിശ്വസ്തർ മുഖാന്തിരം നടത്തിയ അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. കൂടാതെ സമുദായ നേതാവും രമേശ് ചെന്നിത്തലയും തമ്മിൽ തെറ്റി എന്നതും കാര്യങ്ങൾ വിളിച്ചു പറയാൻ ഉമ്മൻ ചാണ്ടിക്ക് ശക്തി പകരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി കടുത്ത നിലപാടിലേക്ക് പോകാതിരിക്കാൻ അദ്ദേഹത്തെ അനുനയിപ്പാക്കൻ ഹൈക്കമാന്റിൽ നിന്നും തന്നെ ഉടൻ നീക്കം ഉണ്ടായേക്കും. വിഴിപ്പലക്കലുകൾ കേരളത്തിലെ പാർട്ടിയെ പടുകുഴിയിലേക്ക് തള്ളിവിടുമെന്ന കണക്കുകൂട്ടലും ഹൈക്കമാന്റിന് ഉണ്ട്. ബ്ലാക്മെയിൽ ചെയ്തതു രാഷ്ട്രീയക്കാരനല്ലെന്ന് ഉമ്മൻ ചാണ്ടി ആദ്യമേ പറഞ്ഞിരുന്നു.
എന്നിരുന്നാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം. സുധീരൻ എന്നിങ്ങനെ തുടങ്ങി ആർ ബാലകൃഷ്ണപിള്ളയുടെയും കെ.ബി. ഗണേശ് കുമാറിന്റെയും പേരുകൾ വരെ ഒറ്റുകാരെന്ന പേരിൽ ചർച്ച ചെയ്യപ്പെട്ടു. പി.സി. ജോർജിന്റെ പേരും പ്രചരിച്ചു.ആരാണ് തന്നെ ബ്ലാക്മെയിൽ ചെയ്തതെന്ന് ഇപ്പോൾ പറയില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ സംശയം കൂടുതൽ ശക്തമായി. ഇതിൽ ഇന്നലെ രാവിലെ മുതൽ സജീവമായ പേര് ബാലകൃഷ്ണപിള്ളയുടേതാണ്. എന്നാൽ അതു പിള്ളയല്ലെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നീട് കെ.ബി. ഗണേശ് കുമാറിന്റെ പേരും ചർച്ച ചെയ്യപ്പെട്ടു. ഗണേശും സരിതയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചാണ് എറണാകുളം ഗസ്റ്റ് ഹൗസിൽവച്ച് ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോടു പറഞ്ഞതെന്നാണ് ഇക്കൂട്ടർ കാരണമായി പറയുന്നത്. ബിജു രാധാകൃഷ്ണനുമായി എന്താണു സംസാരിച്ചതെന്ന് ഉമ്മൻ ചാണ്ടി തുറന്നുപറഞ്ഞിട്ടേയില്ല.
തന്റെ പേര് പുറത്തുവരാതിരിക്കാനായി ഗണേശ് കുമാർ ഏതെങ്കിലും തരത്തിൽ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പേരു പറയുന്നവരുടെ അഭിപ്രായം. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് ഗണേശ് കുമാർ മുഖത്ത് അടിയേറ്റ പാടുമായി നിയമസഭയിലെത്തിയിരുന്നു. ആരാണു തല്ലിയതെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ബിജു രാധാകൃഷ്ണനാണു ഗണേശിനെ തല്ലിയതെന്ന വാർത്ത പ്രചരിച്ചിരുന്നു. ബിജു രാധാകൃഷ്ണൻ അതു നിഷേധിച്ചുമില്ല. ഇത് പുറത്താകാതിരിക്കാനുള്ള ബ്ലാക്മെയിലിങ്ങാണെന്ന വാദവും ഉയർന്നിരുന്നു. എന്തായലും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയത് കടുത്ത സത്യപ്രതിജ്ഞാലംഘനമാണന്ന് നിയമ വിദഗ്ദർ പറയുന്നു.
അങ്ങനെ ബ്ളാക്ക്മെയിലിനിരയായെന്ന് ഉമ്മൻ ചാണ്ടി ആവർത്തിച്ച് പറയുന്നതിലൂടെ കുരുക്ക് വീണ്ടും മുറുകുകയാണ്. സോളാർ കേസിലെന്നപോലെ ബ്ളാക്ക്മെയിൽ കേസിലും ഉമ്മൻ ചാണ്ടി നിയമത്തിനുമുന്നിൽ പ്രതിസ്ഥാനത്താകുകയാണ്. പ്രീതിയോ ഭീതിയോ ഇല്ലാതെ എല്ലാവരോടും ഒരേ നീതിയോടെ പെരുമാറുമെന്ന് സത്യപ്രതിജ്ഞചെയ്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേൽക്കുന്നത്. ഇവിടെയാണ് ഉമ്മൻ ചാണ്ടി പറയുന്നത് പ്രീതിക്കോ ഭീതിക്കോ പാത്രമായി തുല്യനീതിയോടെയല്ലാതെ പ്രവർത്തിച്ചെന്ന്. ഇത് മാത്രമല്ല, ഒരാൾ ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പൊലീസിന് പരാതി നൽകണം.
ഉമ്മൻ ചാണ്ടി പരാതി നൽകിയില്ലെന്ന് മാത്രമല്ല, ഭീതിയോടെ പ്രീതി കാട്ടുകയുംചെയ്തു. ഇത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.നിരവധിപേർ ബ്ളാക്ക്മെയിലിങ്ങിന് ശ്രമിക്കാന്മാത്രം മുഖ്യമന്ത്രിയെന്നനിലയിൽ എന്തോ തെറ്റ് ചെയ്തെന്നും ഉമ്മൻ ചാണ്ടി സമ്മതിക്കുകയാണ്. അതല്ലെങ്കിൽ ബ്ളാക്ക്മെയിലിങ്ങിന് ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമായിരുന്നു. ഇതിൽ ഒരാളുടെ ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയെന്നതിലൂടെ ക്രമംവിട്ട് എന്തോ ചെയ്തെന്നും സമ്മതിക്കുന്നു. ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി പറയുന്നു.
ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് വന്ന ഉടനെയാണ് ഈ 'വെളിപ്പെടുത്തൽ'. ഇത് വ്യക്തമാക്കുന്നത് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ബ്ളാക്ക്മെയിലിങ് എന്നാണ്. സോളാർ തട്ടിപ്പിൽ പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് ബ്ളാക്ക്മെയിലിങ്ങിന് കീഴടങ്ങിയതെന്നും വ്യക്തം. സോളാർതട്ടിപ്പിൽ തന്റെ പങ്ക് അറിയാതെ സമ്മതിക്കുന്നത് കൂടിയായി ഈ വെളിപ്പെടുത്തൽ എന്ന് വിലയിരുത്തപ്പെടുന്നു. ഉമ്മൻ ചാണ്ടിക്കുമുന്നിൽ ഇനി ഒരുവഴിയേ ഉള്ളൂ. ബ്ളാക്ക് മെയിൽ ചെയ്തത് ആരെന്നും എന്തുനേടാൻ ചെയ്തെന്നും എന്തിന് വഴങ്ങിയെന്നും വെളിപ്പെടുത്തുക. അത് വൈകുന്നിടത്തോളം ഉമ്മൻ ചാണ്ടി സംശയത്തിന്റെ മുൾമുനയിൽത്തന്നെയെന്ന് ഉറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍