ഡിവൈഎസ്പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
പ്രവീൺ സുകുമാരൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്പി ബി ഹരികുമാറിനായി കൊടങ്ങാവിളയിൽ പ്രവർത്തിച്ചിരുന്നത് നക്ഷത്രവേശ്യാലയവും മിനിബാറും. കൊടങ്ങാവിളയിലെ നിത്യസന്ദർശകനായിരുന്ന ഹരികുമാറിന് വേണ്ടി ബാഗ്ലൂരിൽ നിന്നു പോലും സ്ത്രീകളെ ബിനു എത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ബിനുവിന്റെ വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രമുള്ളതായിരുന്നു. ഇതിലൊന്നായിരുന്നു മിനി ബാർ.ഈ റൂം നിറയെ മുന്തിയ വിദേശമദ്യമാണ് സൂക്ഷിച്ചിരിക്കുന്നത്. പലയിടത്തു നിന്നും ഡിവൈഎസ്പിക്ക് വേണ്ടി സ്ത്രീകളെ എത്തിക്കുന്ന ബിനു നാട്ടുകാരോടു ബന്ധുവാണാണ് പറഞ്ഞിരുന്നത്.
നാട്ടുകാരോടെല്ലാം അകലം പാലിച്ചിരുന്ന ബിനുവിന്റെ വീട്ടുകാര്യങ്ങളിൽ നാട്ടുകാർ ദുരൂഹത കണ്ട് തുടങ്ങിയിട്ട്് പത്തു പതിനഞ്ചു വർഷം കഴിയുന്നു. ക്വാറിക്കാരിൽ നിന്നു ബാറുകാരിൽ നിന്നും റിസോർട്ടുകാരിൽ നിന്നും കള്ളപ്പണക്കാരിൽ നിന്നു പോലും ഡിവൈഎസ്പിക്കായി മാസപ്പടി പിരിച്ചിരുന്നത് ബിനു നേരിട്ടു തന്നെയായിരുന്നു. കൂടാതെ ചില വിശ്വസ്തരായ സിഐമാരും എസ് ഐ മാരും ഡിവൈഎസ്പിക്ക് മാസപ്പടി എത്തിച്ചിരുന്നു. ഒരേസമയം വാദിയേയും പ്രതിയേയും വിരട്ടി പണംതട്ടുന്ന തന്ത്രമായിരുന്നു ഹരികുമാറിന്റേത്്. ഈ തന്ത്രത്തിൽ കുടുങ്ങി പണം നഷ്ടപ്പെട്ട പലരും ഇപ്പോൾ പുറത്തു പറഞ്ഞു തുടങ്ങി.
വെള്ളറട മാരായുമുട്ടം, പൊഴിയൂർ, പാറശാല, പുവ്വാർ, നെയ്യാറ്റിൻകര, ബാലരാമപുരം, തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ ക്വാറികളിൽ നിന്നാണ് ഹരികുമാറിന് മാസപ്പടി എത്തിയരുന്നത്. പണം നല്കാനുള്ളവരുടെ ലിസ്റ്റ്്് കൊടങ്ങാവിള ബിനുവിന്ഡിവൈഎസ്പി കൈമാറിയായിരുന്നു പിരിവ് നടന്നിരുന്നത്. ഒരു മാസം കുറഞ്ഞത് 50ലക്ഷത്തിലധികം രൂപ പിരിവ് ഇനത്തിൽ എത്തിയിരുന്നു. ഇതിൽ 25 ലക്ഷത്തോളം രൂപ ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. സിപിഎം നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ എതിർപ്പു പോലും നോക്കാതെ ഡിവൈഎസ്പിയായി ഹരികുമാറിനെ നെയ്യാറ്റിൻകരയിൽ എത്തിച്ചപ്പോൾ നൽകിയ വാക്കാണ് പ്രതിമാസം ഒരു പടി. എന്നാൽ ഇതുവരെ കിട്ടിയതിൽ നിന്നും കൂടുതൽ ഹരികുമാർ നൽകിയതോടെ നേതാവിന്റെ അടുത്തമിത്രം കൂടിയായി ഹരികുമാർ വളർന്നു.
നെയ്യാറ്റിൻകരയിൽ എതിർപ്പു ശക്തമായപ്പോഴും ഇന്റലിജൻസ് മൂന്ന് പ്രവിശ്യം റിപ്പോർട്ടു നൽകിയപ്പോഴും ഹരികുമാരിനെ സംരക്ഷിച്ചു നിർത്തിയത് ഈ നേതാവു തന്നെയായിരുന്നു. ബിനു വഴി എത്തിയിരുന്ന പണം ഹരികുമാർ കൂടുതലും വിനിയോഗിച്ചിരുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസിനും വട്ടിപലിശക്ക് നൽകാനും അതും കൈകാര്യം ചെയ്തിരുന്നത് ബിനു തന്നെയായിരുന്നു. ഇതിനിടെ ബിനുവുമായി ചേർന്ന് നെയ്യാറ്റിൻകരയിൽ ഷോപ്പിങ് കോംപ്ലക്സ് പണിയാനും ഹരികുമാറിന് ആലോചന ഉണ്ടായിരുന്നു. ഇതിനായി നഗരഹൃദയത്തിലെ ചില സ്ഥലങ്ങൾക്ക് ബിനു വില പറയുകയും ചെയ്തു. ഇത് സംബന്ധിച്ച ചർച്ചകൾ മുറുകുന്നതിനിടെയാണ് ഹരികുമാർ കൊലക്കേസ് പ്രതിയാകുന്നത്.
ഹരികുമാറിന്റെ വലംകൈ ബിനു കൊടങ്ങാവിളയിൽ ചെറിയൊരു ജുവലറി മാത്രം നടത്തിയിരുന്ന ആളായിരുന്നു. പത്തു പതിനഞ്ച് വർഷം മുൻപ് അന്ന് എസ് ഐ ആയിരുന്ന ഹരികുമാറുമായി അടുത്തതോടെയാണ ് ബിനുവിന്റെ തലവര മാറുന്നത്. ജുവല്ലറി പിന്നീട് ഫിനാൻസ് ആയി. ബൈക്കിൽ പോയിരുന്ന ബിനുവിന് കാറായി ബംഗ്ലാവായി.. പ്രൗഢിയായി.....ഇതിനിടെ ഹരികുമാർ സി ഐ ആയി ഹരികുമാറിന്റെ ശുപാർശയിൽ ബിനുവിന് ശ്രീധന്യ കൺസ്ട്രഷനിൽ ജോലിയും ആയി ഈ കാലയളവിലാണ് ഹരികുമാർ ബിനുവിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആകുന്നത്. പിന്നീട് ഹരികുമാറിന്റെ നിർദ്ദേശം പ്രകാരം ജോലി ഉപേക്ഷിച്ച ബിനും ഫിനാൻസ് വിപുലീകരിച്ചു. ഇതിന് പണം മുടക്കിയതും ഹരികുമാർ തന്നെ.
ആലുവയിലും കട്ടപ്പനയിലും കടയ്ക്കലിലും ഒക്കെ ജോലി നോക്കിയപ്പോഴും ഹരികുമാർ അവധിക്ക് എത്തിയിരുന്നതുകൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ തന്നെയായിരുന്നു. അതേസമയം ഹരികുമാറിന് വേണ്ടി ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് കരുക്കൾ നീക്കി തുടങ്ങിയന്നാണ് വിവരം. ഒരു പ്രമുഖഗുണ്ട വഴി ഈ നേതാവിനെ ഹരികുമാർ ബന്ധപ്പെട്ടിരുന്നു. ഈ ഗുണ്ട തന്നെയാണ് ഹരികുമാറിനായി അഭിഭാഷകനെ തരപ്പെടുത്തിയതും. അതേസമയംകേസിൽ സിബിഐ അന്വേഷണം വേണമെന്ന്സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച്് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥൻ തന്ന അന്വേഷിക്കണമെന്നും കൊല്ലപ്പെട്ട സനലിന്റെ ഭാര്യ ആവിശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവിശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് ബന്ധുക്കൾ നിവേദനവും നൽകിയിരുന്നു.
സനലിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്ക് ഡിജിപിയും ശുപാർശ ചെയ്തു. കുടുംബത്തിന്റെ അപേക്ഷയിലാണ് ശുപാർശ നൽകിയത്. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി.ഉണ്ടായത്. കുടുംബത്തിന്റെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഡി വൈ എസ് പി വാഹനത്തിന് മുന്നിൽ തള്ളിയിട്ടു കൊന്ന സനൽ. ഇതിനിടെ കൊലപാതകം നടന്ന കൊടങ്ങാവിളയിൽ ദൃക്സാക്ഷികളുടെ മൊഴി എടുക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ നാട്ടുകാർ തടഞ്ഞു. പ്രതിയായ ഹരികുമാറിനെ അറസ്റ്റു ചെയ്യാതെ നടത്തുന്ന മൊഴിയെടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ചാണ് നാട്ടുകാർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സനലിനെ ഡിവൈ.എസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സ്ഥലത്തായരുന്നു ് സംഭവം. തുടർന്ന് മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മടങ്ങി. എന്നാൽ , നെയ്യാറ്റിൻകര എസ്ഐയുടെയും ഡ്രൈവറുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ഡിവൈ.എസ്പി. ഹരികുമാർ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സ്ഥലത്ത് ആദ്യമെത്തിയത് എസ്ഐ. സന്തോഷ് കുമാറും ഡ്രൈവറുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനലിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ എസ്ഐ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും മൊഴിയെടുത്തത്. രണ്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഡിവൈ.എസ്പിയായിരുന്ന ബി.ഹരികുമാറിനെ പിടികൂടാൻ കഴിയാതെ പരക്കംപായുകയാണ് പൊലീസ്. കീഴടങ്ങാൻ ആവശ്യപ്പെടണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അതേസമയം നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റരുതെന്നു പൊലീസ് അസോസിയേഷൻ മുഖേന നിബന്ധനകൾ വച്ചതായും സൂചനയുണ്ട്.
സംഭവം നടന്നു ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടാൻ കഴിയാത്തത് പൊലീസിനെതിരെ വലിയ വിമർശനത്തിനും സേനയ്ക്കു വലിയ നാണക്കേടുമാണ് ഉണ്ടാക്കിയത്. ഇതോടെ സമ്മർദത്തിലായ അന്വേഷണ സംഘം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭാര്യയോടും അടുത്ത ബന്ധുക്കളോടും അറസ്റ്റിനു വഴങ്ങുകയോ കീഴടങ്ങുകയോ ചെയ്യണമെന്നു ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹരികുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളേതുമടക്കം മൂവായിരത്തോളം ഫോൺകോളുകൾ പൊലീസ് പരിശോധിച്ചു കഴിഞ്ഞു. അതിനിടെ കീഴടങ്ങുന്നതിനായിപൊലീസ് അസോസിയേഷൻ മുഖേന നിബന്ധനകൾ വച്ചതായി സൂചനയുണ്ട്.
നെയ്യാറ്റിൻകര സബ്ജയിലിലേക്ക് അയക്കരുതെന്നാണ് പ്രധാന നിബന്ധന. താൻ അറസ്റ്റുചെയ്ത പ്രതികളടക്കമുള്ള ജയിലിൽ സുരക്ഷിതമല്ലെന്നതാണ് ഇതിനു കാരണമായി പറയുന്നത്. നെയ്യാറ്റിൻകരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്നാട്ടിൽ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനു ഒളിവിൽ പോകാൻ സഹായിച്ചതും, ഒളിവിൽ കഴിയാൻ ഇപ്പോൾഅവസരമൊരുക്കുന്നതെന്നാണ് സൂചന. അറസ്റ്റിനായി ക്രൈംബ്രാഞ്ച് തമിഴ്നാട് പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.അതിനിടെ ഇന്നും നാളെയുമായി പ്രതിയുടെ അറസ്റ്റോ ,കീഴടങ്ങലോ ഉണ്ടായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് സംഘത്തെ മാറ്റാനും ആലോചന തുടങ്ങിയിട്ടുണ്ട്.
Stories you may Like
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
- ബിനു അടിമാലിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ
- നിഷേധിച്ച് ബിനു അടിമാലി; ഫ്ളവേഴ്സിന്റെ ഫ്ളോറിലെ അടിയിൽ വിശദീകരണം ഇങ്ങനെ
- കോട്ടയം കുടയംപടിയിലെ വ്യാപാരി ജീവനൊടുക്കിയത് പെണ്ണ് കേസിൽ പെട്ട്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍