Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീഹാറി യുവതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ എങ്ങുമെത്തുന്നില്ല; കേസ് മാറ്റി വയ്‌പ്പിച്ച് മാറ്റി വയ്‌പ്പിച്ച് മുമ്പോട്ട് നീങ്ങി കോടിയേരിയുടെ മകൻ; തീരുമാനം നീളുമ്പോൾ ഡിഎൻഎ പരിശോധനാ ഫലം പുറത്തു വിടണമെന്ന ആവശ്യം വീണ്ടും കോടതിക്ക് മുമ്പിൽ വയ്ക്കാൻ പരാതിക്കാരി; ബിനോയ് കോടിയേരിക്ക് സെപ്റ്റബർ 27 നിർണ്ണായകം

ബീഹാറി യുവതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ എങ്ങുമെത്തുന്നില്ല; കേസ് മാറ്റി വയ്‌പ്പിച്ച് മാറ്റി വയ്‌പ്പിച്ച് മുമ്പോട്ട് നീങ്ങി കോടിയേരിയുടെ മകൻ; തീരുമാനം നീളുമ്പോൾ ഡിഎൻഎ പരിശോധനാ ഫലം പുറത്തു വിടണമെന്ന ആവശ്യം വീണ്ടും കോടതിക്ക് മുമ്പിൽ വയ്ക്കാൻ പരാതിക്കാരി; ബിനോയ് കോടിയേരിക്ക് സെപ്റ്റബർ 27 നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ആവശ്യം ബിഹാർ സ്വദേശിനി വീണ്ടും മുമ്പോട്ട് വയ്ക്കും. കേസിൽ ഒത്തുതീർപ്പ് സാധ്യതകളിൽ ചർച്ച നടന്നിരുന്നു. എന്നാൽ അന്തിമ ധാരണയിലേക്ക് കാര്യങ്ങളെത്തിയിട്ടില്ല. ഇതോടെ കേസ് നിരന്തരം നീട്ടിവയ്‌പ്പിക്കുകയാണ് ബിനോയിയുടെ അഭിഭാഷകർ. കഴിഞ്ഞ ആഴ്ചയും ഇതാണ് സംഭവിച്ചത്. ഇനി അടുത്ത മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.

കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ഈ വർഷം ആദ്യമാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ബിനോയ് ഒത്തുതീർപ്പിന് ശ്രമം തുടങ്ങിയത്. കുട്ടിക്കും അമ്മയ്ക്കും മതിയായ നഷ്ടപരിഹാരം അടക്കം കൊടുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നു. ഇക്കാര്യം കോടതിക്ക് മുമ്പിൽ എത്തുകയും ചെയ്തു. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്. 2019 ജൂലൈയിൽ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. പക്ഷേ ഇത് ഇനിയും പുറത്തു വന്നിട്ടില്ല.

ഡിഎൻഎ ഫലം സീൽ ചെയ്ത കവറിൽ അത് കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഫലമാണ് പുറത്ത് വിടണമെന്ന് യുവതി ആവശ്യപ്പെടുന്നത്. ബിഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13-നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും അന്നത്തെ പരാതിയിൽ യുവതി പറയുന്നു. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ വ്യവസ്ഥയിലാണ് ഒത്തൂതീർപ്പ് ചർച്ചകൾ നടന്നത്.

തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയിയോട് നിർദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയിൽ രക്തസാംപിളുകൾ നൽകുകയും ചെയ്തു. കലീന ഫൊറൻസിക് ലബോറട്ടറിയിൽ സമർപ്പിച്ച സാപിളുകളുടെ ഡി.എൻ.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. അത് പൊലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. മുംബൈയിലെ കേസിൽ അറസ്റ്റൊഴിവാക്കാൻ ബിനോയിക്ക് കഴിഞ്ഞിരുന്നു.

വിവാഹ വാഗ്ദാനം നൽകി ബിഹാറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡിഎൻഎ പരിശോധനാ ഫലം ബിനോയ് കോടിയേരിക്ക് എതിരെന്നാണ് സൂചന. ഡി എൻ എ പരിശോധനയിലെ സൂചനകൾ മുംബൈ പൊലീസിന് കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തിൽ പൊലീസ് ബിനോയ് കോടിയേരിക്ക് എതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന. കുട്ടിയെ വളർത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശി യുവതി അയച്ച കത്തിന്റെ പകർപ്പ് നേരത്തെ പുറത്തു വന്നിരുന്നു . 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. കുട്ടിയെ വളർത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്.

ഇതെ തുടർന്നാണ് ബിനോയ് കോടിയേരി കണ്ണൂർ റേഞ്ച് ഐജിക്ക് യുവതിക്കെതിരെ പരാതി നൽകുന്നത്. ഇതോടെ യുവതി മുംബൈ പൊലീസിനെ സമീപിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. 2008ലായിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹം. എല്ലാവരേയും അറിയിച്ച് നടത്തിയ അടിപൊളി കല്ല്യാണം. പണക്കാർ മുതൽ പാവപ്പെട്ട സഖാക്കൾ വരെ പങ്കെടുത്ത തിരുവനന്തപുരത്തെ കല്യാണം. കോടിയേരിയുടെ ആദ്യ മരുമകൾ എംബിബിഎസുകാരിയുമായിരുന്നു. വിവാഹ സമയത്ത് പഠിക്കുകയായിരുന്നു മരുമകൾ. ഇതോടെയാണ് കൂടുതൽ ഉത്തരവാദിത്തം വരാൻ മൂത്തമകനെ കോടിയേരി ദുബായിലേക്ക് അയയ്ക്കുന്നത്.

ആഭ്യന്തരമന്ത്രിയെന്ന ഗ്ലാമറിൽ അച്ഛൻ കേരളം ഭരിക്കുമ്പോൾ മകൻ ദുബായിലെത്തി. അവിടെ ഉന്നത ബന്ധങ്ങളിലേക്ക് മകൻ വഴുതി വീണു. കേരളത്തിൽ നടക്കുന്ന പല ഡീലുകളുടേയും പ്രധാന ഇടനിലക്കാരനായി ബിനോയ് മാറി. ഇതോടെ ദുബായ് മലായളികളിലെ പ്രമുഖനായി മാറി. ഇതിനിടെയാണ് ഡാൻസ് ബാറുകളിൽ ബിനോയ് എത്തിയത്. ഇതിനിടെയാണ് ബീഹാറുകാരി മനസ്സിൽ ഉടക്കുന്നത്. എല്ലാ അർത്ഥത്തിലും പ്രണയ പരവശനായ ബിനോയ് യുവതിയുടെ പിന്നാലെയായി. ഇതാണ് ഇപ്പോൾ വിവാദമായി മാറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP