ബിലീവേഴ്സ് ചർച്ചിന്റെ സിനഡിലെ രഹസ്യ അറയിലും കാറുകളുടെ ഡിക്കിയിലും കോടികൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചതാര്? പിൻഗാമി തർക്കം സഭയുടെ നാശത്തിന് തന്നെ വഴി വയ്ക്കുന്നു: സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിക്കിട്ടുള്ള പണി തിരിച്ചടിച്ച് ബിഷപ്പിലേക്ക്; പണം സിജോയുടേതാണെന്ന് സേവ് ബിലീവേഴ്സ് ചർച്ച് ഫോറം: ബിഷപ്പ് കെപി യോഹന്നാന്റെ സഭയെ പ്രതിക്കൂട്ടിലാക്കി ഗ്രൂപ്പിസം

മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ആസ്ഥാനം, മെഡിക്കൽ കോളജ്, മറ്റു ഭദ്രാസനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ആദായ നികുതി വകുപ്പ് കോടികൾ പിടികൂടിയതിന് പിന്നിൽ പിൻഗാമി തർക്കമെന്ന് സൂചന. കോടികളുടെ ആസ്തിയുള്ള സഭയുടെ ധനകാര്യം കൈകാര്യം ചെയ്യുന്ന മൂന്നു പേരെ ലക്ഷ്യമിട്ട് സഭയിലെ തന്നെ മറുപക്ഷമാണ് പണം ഇരിക്കുന്ന സ്ഥലം സഹിതം ആദായ നികുതി വകുപ്പിന് ഒറ്റിയതെന്ന സംശയം പുറത്തു വരുന്നു.
സേവ് ബിലീവേഴ്സ് ഫോറം എന്ന പേരിൽ മാസങ്ങൾക്ക് മുൻപ് രൂപീകരിച്ച സംഘടന ഇന്നലെ പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞത് റെയ്ഡിൽ പിടിച്ച പണം സഭയുടേതല്ലെന്നും സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ, അഡ്മിനിസ്ട്രേറ്റർ ജേക്കബ് പോത്തൻ, അക്കൗണ്ട്സ് നോക്കുന്ന ഡോ. സിനി പുന്നൂസ് എന്നിവരുടേതാണ് എന്നുമാണ്. ഇവരുടെ പേര് പറഞ്ഞ് ബിഷപ്പ് കെപി യോഹന്നാനെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് എന്നും തോന്നും വിധമാണ് സേവ് ബിലീവേഴ്സ് ചർച്ച് ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്.
10 വർഷം മുൻപ് വരെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനം നിഗൂഢതകളുടെ കേന്ദ്രമായിരുന്നു. ഉപജാപക വൃന്ദം ബിഷപ്പ് യോഹന്നാനെ സഭാ ആസ്ഥാനത്ത് നിന്ന് പുറത്തിറക്കാതെ ഒരു നിഗൂഢ പരിവേഷം നൽകി പോരുകയായിരുന്നു. വോക്കി ടോക്കി സഹിതം കരിമ്പൂച്ചകൾ ഗേറ്റിന് മുന്നിൽ കാവൽ നിന്നിരുന്നു. ഒരാളെയും സഭയുടെ കേന്ദ്രങ്ങളിലേക്ക് പുറത്ത് നിന്ന് പ്രവേശിപ്പിക്കില്ല. ഈ നിഗൂഢതയുടെ മറവിൽ യോഹന്നാന്റെ സഹായികളും സ്തുതി പാഠകരും കോടികളുടെ വെട്ടിപ്പ് നടത്തി.
ഈ വിവരം ബിഷപ്പ് മനസിലാക്കിയതോടെ എല്ലാവരെയും ചവിട്ടിപ്പുറത്താക്കി. പകരം വന്നവരായിരുന്നു ജേക്കബ് പോത്തൻ, ഫാ. സിജോ പന്തപ്പള്ളിൽ, ഡോ. സിനി പുന്നൂസ് എന്നിവർ. മാധ്യമങ്ങളും പൊതുജനങ്ങളുമായി ഒരു ബന്ധം ഇവർ സ്ഥാപിച്ചെടുത്തു. ബിഷപ്പിനെ പുറത്തിറക്കി. നാട്ടുകാർക്കിടയിലും മറ്റു സഭകളുടെ പരിപാടികളിലും ബിഷപ്പ് പങ്കെടുക്കാൻ തുടങ്ങി. സഭാ ആസ്ഥാനത്ത് ആർക്കു വേണമെങ്കിലും കടന്നു ചെല്ലാവുന്ന അവസ്ഥയായി. പരസ്യവും പണവും നൽകിയിട്ടാണെങ്കിൽ പോലും മാധ്യമങ്ങൾ ബിലീവേഴ്സിന് ഒരു സ്ഥാനം നൽകി തുടങ്ങി.
മെഡിക്കൽ കോളജും മറ്റുമായി പതുക്കെപ്പതുക്കെ സ്വീകാര്യത വന്നതോടെ മൂവർ സംഘം പ്രബലരായി. ബിഷപ്പിനും ഇവരിൽ വിശ്വാസം ജനിച്ചു. ഇതോടെയാണ് പിന്തുടർച്ചാവകാശ തർക്കം ഉടലെടുത്തത് ബിഷപ്പിന്റെ മകൻ, മരുമകൻ എന്നിവർ പൗരോഹിത്യ രംഗത്തുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് പ്രിയം ഫാ. സിജോയോടായിരുന്നു. സഭയിൽ നിന്ന് പണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സമീപകാലത്ത് അടുത്തു കൂടിയ ചിലർക്ക് സിജോ വിലങ്ങു തടിയായി. ഇതോടെ മൂവർ സംഘത്തെ പുകയ്ക്കുക എന്ന ലക്ഷ്യമായി ഇവർക്ക്. ഇവരാണ് സേവ് ബിലീവേഴ്സ് ഫോറം രൂപീകരിച്ചത്.
ആദ്യം കേരളാ കോൺഗ്രസി(എം)ൽ നിൽക്കുകയും അവിടെ നിന്ന് യുവമോർച്ചയിലേക്ക് ചാടി ജില്ലാ പ്രസിഡന്റാവുകയും പിന്നീട് സിപിഎമ്മിലേക്ക് മറുകണ്ടം ചാടുകയും ചെയ്ത സിബി സാം തോട്ടത്തിൽ, ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചതിന് കോടതി ശിക്ഷിച്ചതിന് അപ്പീൽ ജാമ്യത്തിൽ നടക്കുന്ന ജോസൺസൺ വി ഇടിക്കുള എന്നിവരുടെ നേതൃത്വത്തിൽ ഫാ. സിജോ അടക്കമുള്ളവർക്കെതിരേ ബിഷപ്പിന്റെ മരുമകനെ മുൻ നിർത്തി പടയൊരുക്കം തുടങ്ങി. ഇതിനിടെ സഭാ സെക്രട്ടറിയായ ബിഷപ്പിന്റെ മരുമകൾ ഫാ. ഡാനിയൽ ജോൺസൺ സിബി സാം തോട്ടത്തിലിനെ നിരണം ഭദ്രാസനത്തിന്റെ പിആർഒ ആക്കി. ഇയാളാകട്ടെ ഫാ. സിജോയെ വെട്ടാനുള്ള പണിയും തുടങ്ങിയിരുന്നു.
ജോൺസനും സിബിയും മറ്റു സഭകളിൽപ്പെട്ടവരായിരുന്നു. ബിലീവേഴ്സിലേക്ക് അടുത്ത കാലത്ത് ചേക്കേറിയതാണ്. തൊട്ടുപിന്നാലെ ഇവർ ഇവിടെ ഭരണം പിടിക്കാനുള്ള ശ്രമവും തുടങ്ങി. ഫാ. സിജോയെ പുകച്ച് പുറത്തു ചാടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവും പിന്നണിയിൽ ഉണ്ടായിരുന്നു. സഭാ സെക്രട്ടറിയുടെ നോമിനി ആയതിനാൽ സിബിയെയും സംഘത്തെയും തൊടാൻ ഫാ. സിജോയ്ക്കും കഴിഞ്ഞില്ല. അങ്ങനെയിരിക്കേ ഈ മാസമാദ്യം സിബി സാം തോട്ടത്തിലിനെ ശമ്പള കുടിശികയും കൊടുത്ത് പിആർഓ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഭാ കേന്ദ്രങ്ങളിൽ റെയ്ഡും മറ്റും നടന്നത്.
ഇന്നലെ സേവ ബിലീവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അഡ്വ. സ്റ്റീഫൻ ഐസക്, ജോൺസൺ വി ഇടിക്കുള എന്നിവരാണ് പങ്കെടുത്ത്. സാമ്പത്തിക കാര്യങ്ങൾ സഭാ വക്താവ് എന്തിന് നോക്കുന്നു? സഭാ സെക്രട്ടറിയല്ലേ നോക്കേണ്ടത് എന്നുള്ള ഇവരുടെ ചോദ്യത്തിലാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾക്ക് പിന്നിൽ പിൻഗാമി തർക്കമാണെന്ന് വ്യക്തമായത്. ഫാ. ഡാനിയൽ ജോൺസനെ സാമ്പത്തിക കാര്യങ്ങൾ ഏൽപ്പിച്ചില്ല എന്നതാണ് ഇവർ പ്രധാന കുറ്റമായി നിരത്തിയത്. പത്രസമ്മേളനത്തിലുട നീളം സിജോയെ കുറ്റപ്പെടുത്തുകയാണ് ഇവർ ചെയ്തത്.
കുറ്റം മുഴുവൻ സിജോയുടെ തലയിൽ അടിച്ചേൽപ്പിച്ച് ബിഷപ്പ് യോഹന്നാനെ രക്ഷിക്കാനുള്ള നീക്കമായിരുന്നു നടന്നത്. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള വിദേശഫണ്ട് വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യണമെന്ന വിചിത്രവാദവും ഇവർ ഉന്നയിച്ചു. ബിഷപ്പിന് ഇതേ കുറിച്ചൊന്നും അറിയില്ല. കള്ളപ്പണം പിടിച്ചതെല്ലാം സിജോയുടേതാണ്. അദ്ദേഹം സ്വന്തക്കാരെ മെഡിക്കൽ കോളജിൽ നിയമിച്ചു. ബെനാമികളെ ഉപയോഗിച്ച് വസ്തു വകകൾ വാരിക്കൂട്ടി, വൈദികർക്ക് ശമ്പളം നൽകാതെ പുകമറ സൃഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. സഭയെയും മെത്രാപ്പൊലീത്തയെയും സമൂഹത്തിന് മുന്നിൽ അവഹേളിച്ചുവെന്ന ആരോപണമാണ് ഇവർ പ്രധാനമായും ഉന്നയിച്ചത്.
മെത്രാപ്പൊലീത്ത അറിയാതെയാണോ 6000 കോടി സഭയിലേക്ക് വന്നത്? അർക്കിൻസാസിൽ കേസ് വന്നത് ആർക്കെതിരേയായിരുന്നു? ഫാ. സിജോയ്ക്ക് ഇതിനും മാത്രം കള്ളപ്പണം എവിടെ നിന്ന് വന്നു തുടങ്ങിയ ചോദ്യങ്ങൾ കൂടി ഉയർന്നതോടെ സേവ് ഫോറം ഭാരവാഹികൾ വെള്ളം കുടിച്ചു. മെത്രാപ്പൊലീത്തയെ ഭീഷണിപ്പെടുത്തി അഴിമതി നടത്തുന്നുവെന്നും മെത്രാപ്പൊലീത്ത കുറ്റക്കാരനാണെങ്കിൽ അന്വേഷണം നടത്തി കണ്ടെത്തട്ടേ എന്നും പറഞ്ഞ് അവസാനം ഭാരവാഹികൾ തലയൂരുകയായിരുന്നു.
അന്വേഷണം പൂർത്തിയാകുന്നതിന് പിന്നാലെ തങ്ങൾ ചില വിവരങ്ങൾ കൂടി പുറത്തു വിടുമെന്നും ചില രാഷ്ട്രീയക്കാരെ വിദേശത്തുകൊണ്ടു പോയി ചികിൽസിച്ചതിന്റെ വിശദാംശങ്ങൾ ഉടനെ പുറത്തു വിടുമെന്നും ഭാരവാഹികൾ പറഞ്ഞു. കാറിൽ നിന്ന് പിടികൂടിയ പണം മെഡിക്കൽ കോളജ് പ്രവേശനത്തിന് എൻആർഐകളിൽ നിന്നും വാങ്ങിയ ഡോണേഷൻ ആണെന്നും ഇതിനിടെ പറയപ്പെടുന്നു. റെയ്ഡ് ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞ് കാറുകളിൽ ഒളിപ്പിക്കുകയായിരുന്നുവത്രേ.
Stories you may Like
- താറാവു കർഷകനിൽ നിന്ന് ശതകോടീശ്വരനായ കെ പി യോഹന്നാന്റെ കഥ
- കെ.പി.യോഹന്നാന്റെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മോഡസ് ഓപ്പറാന്റി ഇങ്ങനെ
- ബിഷപ്പ് സിറിൽ മാർ ബസേലിയോസ് നിയമന തട്ടിപ്പ് കുരുക്കിൽ
- ചാത്തന്നൂരിലെ ദമ്പതികളെ തിരുവനന്തപുരം മലങ്കര ഓർത്തഡോക്സ് രൂപത ചതിച്ച കഥ
- ബിലീവേഴ്സ് റെയ്ഡുമായി ബന്ധപ്പെട്ട് 63 അക്കൗണ്ട് ഉടമകൾ ഹാജരാകണം
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
- 18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്