വെള്ളം കോരിയൊഴിച്ചാണോടീ നീ കൊച്ചിനെ ഉണ്ടാക്കിയത്? അതോ നീ വിശുദ്ധ കന്യാ മാതാവോ? എന്ന് ചോദിച്ച സിഐ; ഞങ്ങൾക്ക് എസ് എൻ ഡി പിയിൽ പിടിപാടുണ്ട്; ഞാനും എസ് എൻ ഡി പിയെന്ന് പറഞ്ഞ് സ്വാധീനിച്ച് കോൺസ്റ്റബിൾ; ഷാനുവിനെ കൂടെ കിടക്കാൻ വിടട്ടെ... വേണമെങ്കിൽ രണ്ടു പെഗ്ഗ് മദ്യം അറേഞ്ച് ചെയ്ത് ചെയ്ത് തരാം.. ഇങ്ങനെ അപമാനങ്ങൾ പലവിധം; നിറപറ മുതലാളി ബിജു കർണ്ണനെതിരായ പരാതിയിൽ പൊലീസും പ്രതിക്കൂട്ടിൽ; അരിമുതലാളിക്ക് വേണ്ടി ഒത്തുകളിച്ചത് കാക്കിയിട്ട സുഹൃത്തുക്കളോ?
എം മനോജ് കുമാർ
കൊച്ചി: നിറപറ മുതലാളി ബിജു കർണനെതിരെ ലൈംഗിക പീഡനത്തിനു പരാതി നൽകിയ സ്ത്രീയ്ക്ക് പെരുമ്പാവൂർ പൊലീസിൽ നിന്നും അനുഭവിക്കേണ്ടി വന്നത് വളരെ തിക്തമായ അനുഭവങ്ങൾ. ബിജു കർണൻ നൽകിയ പരാതിയിൽ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തിക്താനുഭവങ്ങളുടെ ഘോഷയാത്ര തന്നെ യുവതിക്ക് നേരിടണ്ടി വന്നത്.
നെടുമ്പാശ്ശേരി പൊലീസിൽ യുവതി നൽകിയ പരാതിയിൽ അതിഗുരുതരമായ ആരോപണങ്ങളാണ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബിജു കർണനെതിരെയും അറസ്റ്റ് ചെയ്ത പെരുമ്പാവൂർ പൊലീസിനെതിരെയും ഉള്ളത്. ബ്ലാക്ക് മെയിൽ ചെയ്ത് യുവതി 49 ലക്ഷം നൽകിയെന്ന പരാതിയിൽ പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ കുറച്ചു കാലം കാക്കനാട് ജയിലിൽ റിമാൻഡിലായിരുന്നു യുവതി. ഇതിന് പിന്നിൽ വമ്പൻ ചതിയുണ്ടെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് ബിജുവിനെതിരെ യുവതി നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ ബിജു കർണനെതിരെ നെടുമ്പാശ്ശേരി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ സാജ് എർത്ത് ഹോട്ടലിൽ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ടതായാണ് എഫ്ഐആറിൽ പറയുന്നത്. ഈ പീഡനം കാരണം യുവതി ഗർഭിണിയാണെന്നും അതിനാൽ യുവതിയെ നേരിട്ട് കണ്ടു മൊഴി രേഖപ്പെടുത്തി എന്നുമാണ് എഫ്ഐആറിൽ ഉള്ളത്. യുവതി പരാതി നൽകുന്നതിനു മുൻപ് ഒരു മാസം മുൻപാണ് ബിജു കർണൻ യുവതിയ്ക്കെതിരെ ബ്ലാക്ക് മെയിലിംഗിന് പരാതി നൽകിയത്. 49 ലക്ഷം രൂപ പല സമയത്ത് യുവതി തന്നിൽ നിന്നും കൈപ്പറ്റി എന്നാണ് ബിജു കർണൻ നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
ബിജു കർണൻ നൽകിയ ബ്ലാക്ക് മെയിലിങ് പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെ തിക്താനുഭങ്ങളുടെ ഘോഷയാത്ര തന്നെ പെരുമ്പാവൂർ പൊലീസിൽ യുവതിക്ക് അനുഭവിക്കേണ്ടി വന്നു. എല്ലാം അക്കമിട്ടു തന്നെ യുവതി പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബിജു കർണന്റെ അവിഹിതസ്വാധീനത്തിൽ വശംവദരായാണ് പെരുമ്പാവൂർ പൊലീസ് മോശമായി പെരുമാറിയത്. പെരുമ്പാവൂർ പൊലീസിന്റെ മാനസിക പീഡനങ്ങളും അസഭ്യവർഷങ്ങളുമാണ് പരാതിയിൽ യുവതി രേഖപ്പെടുത്തിയിട്ടുള്ളത്.
കാമുകിയായ എന്നെ വിവാഗവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇപ്പോൾ എന്റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാനാണ് നോക്കുന്നത്. പൊതുസമൂഹത്തിൽ ഞാൻ മോശക്കാരിയാണ് എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കാര്യങ്ങൾ ഞാൻ ഇനി തുറന്നു പറയാതിരിക്കാനും ശ്രമിക്കുന്നു. ബിജുവിൽ നിന്നും ഞാൻ പണാപഹരണം നടത്തി എന്ന് പറഞ്ഞു എന്നെ ജയിലിൽ അടയ്ക്കാൻ പെരുമ്പാവൂർ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസ് ഉണ്ടാക്കി. അതിന്റെ പേരിൽ എനിക്ക് കാക്കനാട് വനിതാ ജയിലിൽ കഴിയേണ്ടി വന്നു. അറസ്റ്റിലായപ്പോൾ ബിജു കർണ്ണന്റെ ദുസ്വാധീനത്തിനു വഴങ്ങി പെരുമ്പാവൂർ സിഐ ഫൈസൽ എന്നോടു പറഞ്ഞത് 'വെള്ളം കോരിയൊഴിച്ചാണോടീ നീ കൊച്ചിനെ ഉണ്ടാക്കിയത് അതോ നീ വിശുദ്ധ കന്യാ മാതാവാണോ എന്നാണ്. എന്റെ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുകയാണ് സിഐ ചെയ്തത്.
ഗർഭിണിയായ എന്നെ വിശ്രമിക്കാൻ അനുവദിക്കാതെ സ്റ്റേഷനിൽ മൂലക്കിരുത്തി. വൈകീട്ട് അഞ്ചരമുതൽ ഒമ്പതേമുക്കാൽ വരെ. പാതിരാത്രിയിൽ ആണ് എന്നെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. അന്ന് എന്റെ കാലിൽ നീരും വന്നിരുന്നു. പൊലീസുകാർ എന്നെ പരിഹാസത്തോടെയാണ് കൈകാര്യം ചെയ്തത്. എന്നെ ആദ്യമായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ദിവസം തടിച്ചുരുണ്ട പൊലീസുകാരൻ എന്നോടു പറഞ്ഞു. ബിജുവാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്, അവൻ ഒത്തുതീർപ്പിന് തയ്യാറാണ് നീയും കൂടി സമ്മതിച്ചാൽ മതി. ഞങ്ങൾക്ക് എസ്എൻഡിപിയിൽ പിടിപാടുണ്ട്. ഞാനും എസ്എൻഡിപിയാണ്. ഇതും പറഞ്ഞു എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. ഈ പൊലീസുകാരനെ എനിക്ക് അറിയാം. ഇയാൾക്കും സിഐയ്ക്കുമെതിരെ എനിക്ക് പരാതിയുണ്ട്.
കോടതി നിർദ്ദേശപ്രകാരം പൊലീസ് സ്റ്റേഷനിൽ കഴിയുമ്പോൾ ഈ പൊലീസുകാരൻ സിവിൽ ഡ്രസോടെ കയറിവന്നു. എന്നോടു ചോദിച്ചു: '..... ഭക്ഷണം കഴിച്ചോ? രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ ഞാൻ ഷാനുവിനെ കൂടെ കിടക്കാൻ വിടട്ടെ. എന്നാണ് എന്നോടു ചോദിച്ചത്. ..... അടിക്കുമായിരുന്നല്ലേ... വേണമെങ്കിൽ ഞാൻ രണ്ടു പെഗ്ഗ് മദ്യം അറേഞ്ച് ചെയ്ത് ചെയ്ത് തരാം.. വിളിച്ചോളൂ'' എന്നൊക്കെ പറഞ്ഞു. എന്റെ സ്ത്രീത്വത്തെ അപമാനിക്കുകയാണ് ഈ പൊലീസുകാരൻ ചെയ്തത്. എനിക്ക് മാനഹാനിയുണ്ടായി. ഈ കാര്യത്തിൽ എനിക്ക് പരാതിയുണ്ട്. നെടുമ്പാശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. ഈ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത്. പക്ഷേ നടപടി ഒന്നുമില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍