പഞ്ചാരക്കെണിയെ ചൊല്ലി മംഗളം കുടുംബത്തിലും പോര് തുടങ്ങി; മാധ്യമ ചുമതലയുള്ള സാജൻ വർഗീസിന് എതിരെ കടുത്ത നിലപാടുമായി അമ്മയും ഇളയമകനും മരുമകളും രംഗത്ത്; സിഇഒ അജിത് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മംഗളം കുടുംബത്തിന് ഒപ്പം ഭൂരിപക്ഷം ജീവനക്കാരും; ഡയറക്ടറുടെ വീട്ടിൽ പോലും ചാനലിന് വിലക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രിയായിരുന്ന ശശീന്ദ്രനെതിരെ ഉൾപ്പെടെ വാർത്തകൾ സൃഷ്ടിക്കാനും ചാനലിന് ചുളുവിൽ ജനശ്രദ്ധ കിട്ടാനും സിഇഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾ മംഗളം കുടുംബത്തിൽ തന്നെ വലിയ പൊട്ടിത്തെറി സൃഷ്ടിച്ചതായി മറുനാടന്
വിവരം ലഭിച്ചു.
ഏറെ വിമർശനങ്ങൾ മുമ്പും നേരിട്ടുണ്ടെങ്കിലും ഇത്രത്തോളം നാണക്കേടുണ്ടാക്കിയ സംഭവം മുമ്പുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളം സ്ഥാപകൻ എംസി വർഗീസിന്റെ പത്നി ക്ളാരമ്മ വർഗീസ് ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി ആർ അജിത് കുമാറിനെതിരെ രംഗത്തുവന്നത്. ഇതോടെയാണ് ഒടുവിൽ മാപ്പപേക്ഷയുമായി കഴിഞ്ഞദിവസം അജിത് ചാനലിൽ മുഖംകാണിച്ചതെന്നാണ് സൂചനകൾ.
എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നും അജിത്തിനെ മംഗളത്തിന്റെ സിഇഒ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കി പുറത്താക്കണമെന്നുമാണ് മംഗളം പ്രസിദ്ധീകരണങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന ക്ളാരമ്മ വർഗീസും അവരോടൊപ്പം നിൽക്കുന്ന മക്കളും മരുമക്കളുമെല്ലാം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്. അമ്മ ക്ളാരമ്മ വർഗീസ്, മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഇളയ മകൻ ബിജു വർഗീസ്, കന്യക വനിതാ പ്രസിദ്ധീകരണത്തിന്റെ മാനേജിങ് എഡിറ്റർ റ്റോഷ്മ ബിജു വർഗീസ് എന്നിവർ അജിത്തിനെ മാറ്റിയേ തീരൂ എന്ന നിലപാടെടുത്തിരിക്കുകയാണെന്നാണ് അറിയുന്നത്.
വലിയൊരു വിഭാഗം ജീവനക്കാരും ഇതേ നിലപാടെടുത്ത സാഹചര്യത്തിലും മറുവശത്ത് ശശീന്ദ്രനെ പഞ്ചാരക്കെണിയിൽ കുടുക്കിയതിന് ഉൾപ്പെടെ ശക്തമായ കേസ് വന്ന സാഹചര്യത്തിലുമാണ് അജിത്ത്് പരസ്യ മാപ്പപേക്ഷ നടത്തി മുഖം രക്ഷിക്കാൻ ശ്രമം നടത്തിയതെന്നാണ് സൂചന.
എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നും അജിത്തിനെ മാറ്റിയേ തീരൂ എന്നും കുടുംബത്തിൽ ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്. മൂത്തമകൻ സാബു വർഗീസും മൂന്നാമത്തെ മകൻ ഡോ. സജി വർഗീസും മീഡിയാ ബിസിനസ് കാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും ഇത്തരമൊരു നാണക്കേട് കുടുംബത്തിന് ഉണ്ടാക്കിയതിൽ രോഷം അറിയിച്ചിട്ടുണ്ട്. പതിറ്റാണ്ടോളം കഷ്ടപ്പെട്ടുണ്ടാക്കിയ സത്പേര് ഈ ഒറ്റയാളുടെ നേതൃത്വത്തിൽ നശിപ്പിച്ചതിൽ കുടുംബം വല്ലാത്ത വേദന അനുഭവിക്കുകയാണ്.
മംഗളം ചാനലിന്റെ കന്നിവാർത്തയിറങ്ങുകയും മന്ത്രി ശശീന്ദ്രൻ രാജിവയ്ക്കുകയും ചെയ്തതിന്റെ പേരിൽ നടത്തിപ്പുകാർ അർമാദം കൊള്ളുന്നതിനിടെ ഒരു ഡയറക്ടറുടെ ഭാര്യ വാർത്ത കണ്ട് ഇനി മേലാൽ വീട്ടിൽ മംഗളം ചാനൽ തുറക്കരുതെന്ന് താക്കീത് ചെയ്തതായും പറയുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളിലാണ് ആ വാർത്ത വിവാദമായതും നാണക്കേടായി മാറിയതും.
മംഗളം ജീവനക്കാരാകട്ടെ കടുത്ത നിരാശയിലാണ്. ജോലി ചെയ്യാൻ പോലും തോന്നാത്ത അവസ്ഥ. പത്രപ്രവർത്തകർ പ്രസ് ക്ലബിലേക്കു പോകാൻ പോലും മടിക്കുന്നു. എല്ലാവരും പഴിക്കുന്നത് സിഇഒയെത്തന്നെ. നേരത്തേയും ബഹുഭൂരിപക്ഷവും സിഇഒയെ വിമർശിച്ചിരുന്നവരാണെങ്കിലും പുറത്തു പറയാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ 'അന്ന'ത്തെ ബാധിക്കുമെന്ന അവസ്ഥയുണ്ടായതോടെ കഥ മാറി. ഇതിനിടയിലും സംഭവിച്ചതൊക്കെ മംഗളത്തിനു മംഗളമായി ഭവിച്ചെന്നു പറഞ്ഞുനടക്കുന്ന ഒരു കൂട്ടം സ്തുതിപാഠകരുണ്ട്. നാറ്റക്കേസ് മംഗളം ചാനലിന് നല്ല പബ്ലിസിറ്റിയാണെന്നാണ് അവർ മാനേജ്മെന്റിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. പണ്ടുമുതലേ ഇത്തരം സ്തുതിപാഠകരാണ് മംഗളത്തെ വഴിതെറ്റിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്.
കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണ പ്രസ്ഥാനമായി വളർന്ന മംഗളം 1969-ലാണ് കോട്ടയത്ത് എംസി വർഗീസ് ആരംഭിക്കുന്നത്. ദിനപത്രത്തിന് പുറമെ വാരിക, ബാലമംഗളം, കന്യക, സിനിമാമംഗളം, ജ്യോതിഷഭൂഷണം എന്നിങ്ങനെ ഓരോ പ്രസിദ്ധീകരണങ്ങളായി തുടങ്ങിയ മംഗളം കുടുംബത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളുമുണ്ട്. ഇദ്ദേഹത്തിന്റെ മരണശേഷം 2006 മുതൽ അദ്ദേഹത്തിന്റെ പത്നിക്കും മക്കൾക്കുമാണ് സ്ഥാപനങ്ങളുടെ ചുമതലകൾ. എന്നാൽ ഇപ്പോൾ ആരംഭിച്ച ചാനൽ ആദ്യദിവസം തന്നെ വലിയ ചീത്തപ്പേര് കുടുംബത്തിന് വരുത്തിവച്ചുവെന്നും സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ടായിരുന്ന എംസി വർഗീസിന്റെ പേരിനുപോലും കളങ്കംചാർത്തും വിധത്തിലുള്ള സംഭവമാണ് ഇപ്പോൾ ഉണ്ടായതെന്നുമാണ് വിലയിരുത്തൽ.
ഇതോടെ അജിത്തിനെതിരെ നേരത്തേ പല വിഷയങ്ങളിലും തെറ്റി നിന്നവർ തന്നെ ഇപ്പോൾ സ്ഥാപനത്തിനകത്തും ശക്തമായ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. കുടുംബത്തിൽ തന്നെ വലിയ പ്രശ്നമായി മാറുന്നതിന് മുമ്പ് അജിത്തിനെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഇപ്പോൾ പിന്തുണ നൽകുന്ന മംഗളം എംഡി സാജൻ വർഗീസിനും അംഗീകരിക്കേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
മുമ്പ് ഏറെ മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്ന മംഗളം പത്രത്തിന് പിന്നീട് ഒരു വിഭാഗം ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെയാണ് ജനകീയ മുഖം കൈവന്നത്. ഇതോടെ ഇടുക്കി പോലുള്ള മലയോര മേഖലകളിൽ മംഗളത്തിന് ജനകീയ സ്വാധീനം കൈവരുകയും ഇടക്കാലത്ത് സംസ്ഥാനത്ത് സർക്കുലേഷനിൽ മൂന്നാംസ്ഥാനംവരെ എത്തുകയും ചെയ്തിരുന്നു. വലിയ സിംഹങ്ങളുള്ള മനോരമ, മംഗളം പത്രത്തെ കണ്ടുപഠിക്കണമെന്ന് അക്കാലത്ത് ചാനലുകളിൽ മാധ്യമവിചാരകർ പ്രശംസിക്കുമായിരുന്നു.
ഏറെ നിലവാരമുള്ള എക്സ്ക്ലൂസീവ് വാർത്തകൾ നിറഞ്ഞ പത്രത്തെ വായനക്കാർ തേടിപ്പിടിച്ചുവായിക്കുന്ന കാലം.നിലവാരമില്ലാത്ത, പൈങ്കിളി പത്രമെന്ന നിലയിൽനിന്നു മാറി ബുദ്ധിജീവികളും സാഹിത്യ-സാസ്കാരികരംഗത്തുള്ളവരും രാഷ്ട്രീയ മേഖലയിൽ ഉള്ളവരും ഉൾപ്പെടുന്ന വരേണ്യവിഭാഗങ്ങൾ മംഗളം വായിക്കണമെന്ന മംഗളം സ്ഥാപകൻ എം സി വർഗീസിന്റെ സ്വപ്നമായിരുന്നു അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടത്.
അജിത് കുമാറിനെ തിരുവനന്തപുരത്ത് ഒതുക്കിയും വാർത്തകളിലോ എഡിറ്റോറിയൽ വിഭാഗത്തിലോ ഇടപെടാൻ അനുവദിക്കാതെയും മാനേജ്മെന്റ് നിലപാടെടുത്തതോടെയായിരുന്നു അന്ന് മംഗളം നല്ല നിലവാരത്തിലേക്കുയർന്നത്. അജിത്കുമാറിന്റെ വികലമായ ആശയങ്ങൾ കുത്തിച്ചെലുത്താനുള്ള ശ്രമങ്ങൾ അക്കാലത്ത് എഡിറ്റോറിയൽ വിഭാഗങ്ങൾ ഒന്നിച്ചുനിന്നു ചെറുക്കുമായിരുന്നു. (ഇന്ന് ആ അവസ്ഥ മാറിയതാണ് എല്ലാറ്റിനും കാരണമായത്്).
എന്നാൽ പുറത്തു മുതലെടുപ്പ് നടത്താനും പേരെടുക്കാനും ഇപ്പോഴത്തെ വില്ലന്മാർ അന്നും മുൻപന്തിയിലായിരുന്നു. പഴത്തൊലി തിന്നാൻ ഒരു വിഭാഗവും പഴം തിന്നാൻ ഇക്കൂട്ടരും എന്ന അവസ്ഥ. അഞ്ചു വർഷം മുമ്പാണ് അജിത് കുമാറിനെ സിഇഒ ആക്കിക്കൊണ്ട് മൂന്നംഗസംഘത്തെ പത്രത്തിന്റെ നടത്തിപ്പ് ഏൽപിച്ചത്. അതോടെ സ്ഥാപനത്തിന്റെ അവരോഹണത്തിന്റെ ആരംഭമായിരുന്നു. വാർത്തകളുടെ നിഷ്പക്ഷത മാറുകയും പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകളുടെ വിശ്വാസ്യതയെപ്പറ്റി ഒട്ടനവധി ആരോപണങ്ങളും സംശയങ്ങളും ഉയരുകയും ചെയ്തു.
പത്രത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചവർ ഇടയ്ക്ക് സ്വയം ഒഴിവാകുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു. സ്ഥാപനത്തിൽ തുടർന്ന പലരേയും ഒതുക്കി. ഏറെ ദീർഘവീക്ഷണമുള്ള അക്ഷരസ്നേഹിയായിരുന്നു മംഗളം സ്ഥാപകനായിരുന്ന എം സി വർഗീസ്. അദ്ദേഹം അവസാനകാലത്ത് ഏറെ വെറുത്തിരുന്നവരാണ് പിന്നീട് മംഗളം നടത്തിപ്പിനു ചുക്കാൻപിടിച്ചിരുന്നത്. മംഗളം കുടുംബവുമായി ബന്ധപ്പെട്ടവർ ഇക്കാര്യം മക്കളെ ചൂണ്ടിക്കാട്ടുമായിരുന്നു. അജിത് കുമാറിനെതിരേ കടുത്ത അഭിപ്രായവ്യത്യാസം കുടുംബസദസുകളിലെല്ലാം ഉയർന്നിരുന്നതായാണ് പറയപ്പെടുന്നത്. മംഗളം ചാനൽ തുടങ്ങുന്നത് ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നതായാണ് വിവരം.അജിത് കുമാറിന്റെ കോട്ടയത്തെ കാബിന്റെ മുമ്പിലെ ബോർഡ് വരെ പറിച്ചെറിഞ്ഞതായും കേട്ടിരുന്നു.
ഇത്രയും കാലം അജിത് കുമാറിന്റെ ഏകാധിപത്യത്തിന്, സ്ഥാപനത്തിന്റെ ചുമതലയേൽപ്പിച്ചിരുന്ന എംസി വർഗീസിന്റെ രണ്ടാമത്തെ മകൻ സാജൻ വർഗീസ് കൂട്ടുനിന്നുവെന്ന ആരോപണമാണ് ഇപ്പോൾ കുടുംബപ്രശ്നമായി വളർന്നിരിക്കുന്നത്. ചാനൽ ലോഞ്ചിങ് ബിഗ് ബ്രേക്കിംഗിലൂടെ വൻ ആഘോഷമാക്കി മാറ്റുമെന്നായിരുന്നു സിഇഒ അജിത് നൽകിയ ഉറപ്പ്. എന്നാൽ ഇത് വിശ്വസിച്ച കുടുംബാംഗങ്ങൾ ഇപ്പോൾ ചാനലിന് വൻ തിരിച്ചടി നേരിടുന്ന ഘട്ടമെത്തിയപ്പോഴാണ് ഇത് എത്രത്തോളം നാണക്കേടായെന്ന് തിരിച്ചറിയുന്നത്. ഇതോടെ അജിത്തിന് പിന്തുണ നൽകിയ സാജൻ വർഗീസിനെതിരെ മറ്റ് കുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നാണ് വിവരം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്