ബാലനെ കണ്ട് കാര്യം വിശദീകരിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ പോയത് രണ്ട് തവണ; മുഖം കൊടുക്കാതെ ചലച്ചിത്ര അക്കാദമി ഉദ്യോഗസ്ഥയെ ഒഴിവാക്കി മന്ത്രിയുടെ പ്രതിഷേധം; മോഹൻലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ബിനാ പോളും ദീദി ദാമോദരനും സജിതാ മഠത്തിലും രാജിവയ്ക്കണമെന്നും ആവശ്യം; പ്രകാശ് രാജിന്റെ പേരിൽ കള്ളക്കത്തെഴുതിയവർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തേക്കും; സിനിമയിലെ ചെളിവാരി എറിയൽ ഗൗരവത്തോടെ എടുത്ത് പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ നിന്ന് മോഹൻലാലിനെ ഒഴിവാക്കാൻ നടന്ന ബോധപൂർവ്വ ശ്രമത്തിൽ ഗൂഢാലോചനയുണ്ടെന്ന് തിരിച്ചറിഞ്ഞ് സർക്കാർ. മോഹൻലാലിനെ ക്ഷണിക്കുന്നതിന് മുമ്പ് തന്നെ തീരുമാനം ചോർന്നു. ഇതിന് പിന്നിൽ ചലച്ചിത്ര അക്കാദമയിലെ ഉന്നതയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനിടെ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന തരത്തിൽ പ്രചരിച്ച കത്തിൽ ചലച്ചിത്ര അക്കാദമി ഡെപ്യുട്ടി ഡയറക്ടർ ബീനാ പോളിന്റെ പേരും ഉൾപ്പെട്ടിരുന്നു. സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുന്നതായിരുന്നു ഈ കത്ത്. അതുകൊണ്ട് തന്നെ ഡെപ്യുട്ടി ഡയറക്ടറുടെ നടപടിയിൽ സർക്കാരിന് പ്രതിഷേധമുണ്ട്. അതിനിടെ സാംസ്കാരികമന്ത്രി എകെ ബാലിനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനുള്ള ബീനാ പോളിന്റെ നീക്കം നടന്നില്ല.
രണ്ട് തവണ മന്ത്രിയെ കാണാൻ ബീനാ പോൾ എത്തിയെങ്കിലും മന്ത്രി കാണാൻ കൂട്ടാക്കിയില്ല. മോഹൻലാലിനെ മുഖ്യാതിഥിയാക്കാനുള്ള സർക്കാർ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തതായിരുന്നു ഇതിന് കാരണം. സർക്കാർ സംവിധാനത്തിൽ ശമ്പളം വാങ്ങിയ ശേഷം സർക്കാരിനെ പരസ്യമായി ചോദ്യം ചെയ്യാനാകുമോ എന്ന നിയമ പ്രശ്നവും സർക്കാർ പരിശോധിക്കുന്നുണ്ട്. ഏതായാലും ബിനാ പോളിന്റെ നടപടിയിൽ സർക്കാർ കടുത്ത നിലപാടിലാണ്. അതിനിടെ കത്തിൽ ഒപ്പിട്ടില്ലെന്ന് പ്രകാശ് രാജും സന്തോഷ് തുണ്ടയിലും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രചരിക്കപ്പെട്ട കത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്താനും ക്രിമിനൽ കേസെടുക്കാനും സർക്കാർ തയ്യാറാകുമെന്നും സൂചനയുണ്ട്. ചലച്ചിത്ര അക്കാഡമിയിലെ വിവരങ്ങൾ ചോർത്തിയത് ആരെന്നും കണ്ടെത്താൻ ശ്രമിക്കും. എന്നാൽ തന്നെ അധിക്ഷേപിച്ച സിനിമാക്കാരെ കേസിൽ കുടുക്കരുതെന്ന നിലപാടിലാണ് മോഹൻലാൽ ഉള്ളത്. ഈ സാഹചര്യത്തിൽ കേസ് ഒഴിവാക്കാനും ശ്രമിക്കും.
മുൻ നടിയും സംവിധായകനുമാണ് മോഹൻലാലിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന സൂചന പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന കത്തിന് പിന്നിൽ നടിയുടെ പങ്ക് വ്യക്തമായിട്ടില്ല. മോഹൻലാൽ എഎംഎംഎയുടെ അധ്യക്ഷനായ സമയത്ത് ലാലിനെതിരെ ഗൂഢാലോചന നടന്നിരുന്നു. അന്ന് മുതിർന്ന നടിമാരെ സംഘടിപ്പിക്കാൻ മുന്നിൽ നിന്നത് ഈ നടിയായിരുന്നു. അതിനിടെ താര സംഘടനയായ എഎംഎംഎയെ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന നീക്കമാണ് ലാലിനെതിരെ നടക്കുന്നതെന്ന് സിനിമാ മേഖലയിലെ പ്രമുഖൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാൻ എഎംഎംഎ തീരുമാനിച്ചത് ഭൂരിപക്ഷ തീരുമാന പ്രകാരമാണ്. ഇതിൽ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശനും ഗീതു മോഹൻദാസും റിമാ കല്ലിങ്കലും എഎംഎംഎയിൽ നിന്ന് രാജിവച്ചത്. ഇതേ സാഹചര്യമാണ് ഇപ്പോൾ മോഹൻലാലിനെ അവാർഡ് നിശയിൽ മുഖ്യാതിഥിയാക്കിയതിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള കാമ്പൈനിൽ ബീനാ പോളും സജിതാ മഠത്തിലും ദീദി ദാമോദരനും സജീവമായി പങ്കെടുത്തുവെന്നാണ് വയ്പ്. പുറത്തു വന്ന കത്തിൽ ഇവരെല്ലാം ഒപ്പിട്ടതായി വ്യക്തമാണ്. ഇത് പ്രകാശ് രാജിനെ പോലെ പരസ്യമായി ഇവരാരും നിഷേധിച്ചതുമില്ല. അതുകൊണ്ട് തന്നെ ചലച്ചിത്ര അവാർഡ് പുരസ്കാര ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി പ്രവർത്തിച്ചവരാണ് ഇവരെല്ലാം. ഇപ്പോൾ സർക്കാർ മോഹൻലാലിനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് ഇവർ ആരോപിക്കുന്ന മോഹൻലാലുമായി സർക്കാർ സഹകരിക്കുന്നു. സർക്കാരിന് കീഴിലാണ് ചലച്ചിത്ര അക്കാഡമി. ഈ സർക്കാരാണ് ബീനാ പോളിനേയും ദീദി ദാമോദരനേയും സജിതാ മഠത്തിലിനേയും ചലച്ചിത്ര അക്കാഡമിയുടെ ഭരണ സമിതിയിൽ എടുത്തത്. ഈ സാഹചര്യത്തിൽ മൂവരും അക്കാഡമി സ്ഥാനം രാജിവയ്പ്പിക്കുമോ എന്നതാണ് സിനിമാക്കാർ ചർച്ചയാക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള സഹാനുഭൂതി കാരണമല്ല വിമൻ ഇൻ സിനിമാ കളക്ടീവിന് പിന്നിലുള്ളവരുടെ എഎംഎംഎയ്ക്കെതിരായ നിലപാട് എടുക്കൽ. അതുകൊണ്ട് തന്നെ അക്കാഡമിയിൽ നിന്ന് ആരും രാജിവയ്ക്കില്ല. രമ്യാ നമ്പീശനും ഗീതു മോഹൻദാസിന്റേയും റിമാ കല്ലിങ്കലിന്റേയും രാജി ആഘോഷിച്ചവർ ഈ ഘട്ടത്തിൽ ചലച്ചിത്ര അക്കാഡമിയിൽ നിന്ന് രാജിവയ്ക്കണമെന്നാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. പദവികളോട് തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് തെളിയിക്കാൻ ഈ മൂന്ന് പേർക്കും കൈവന്ന സുവർണ്ണാവസരമാണ് ഇതെന്നും അവർ പറയുന്നു. എന്നാൽ ആരും രാജിവയ്ക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഇടത് പക്ഷത്തെ ശത്രുക്കളാക്കാനുള്ള തീരുമാനമൊന്നും ആരും എടുക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരും പദവികളിൽ തുടരും. ഇത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യമാണ് മറുപക്ഷം ഉയർത്തുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങളിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന കൂട്ടായ്മയ്ക്കു പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ചെയ്തതു പകപോക്കലാണെന്ന് റിപ്പോർട്ട്. മോഹൻലാൽ സിനിമയ്ക്ക് ഡേറ്റ് നൽകാത്തതിനെ തുടർന്ന് സംവിധായകൻ ഒരുക്കിയ നാടകമാണ് ഈ വിവാദമെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു. ഈ സംവിധായകന്റെ സിനിമയ്ക്കു മോഹൻലാൽ ഡേറ്റ് നൽകിയില്ല. കഥ പറഞ്ഞപ്പോൾ അതിലെ ചില ഭാഗങ്ങളെക്കുറിച്ചു മോഹൻലാൽ സംശയം ഉന്നയിച്ചു. സംവിധായകനു മറുപടിയും നൽകാനായില്ല. ഒടുവിൽ മോഹൻലാലിനോടു സംവിധായകൻ പറഞ്ഞതിങ്ങനെ - 'മോഹൻലാലിനെ മലയാളികൾക്കുമാത്രമേ അറിയാവൂ, ലോകത്തെ വലിയ സിനിമാപ്രവർത്തകർ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവർക്കെല്ലാം എന്നെ അറിയാം.' സിനിമാസംഘടനാനേതാവുകൂടിയായ സംവിധായകനാണു ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. കഥ പറഞ്ഞതും തുടർന്നുണ്ടായ സംഭവങ്ങളും മോഹൻലാൽ സംഘടനാനേതാവിനെ അറിയിച്ചു. മോഹൻലാലിനെ നായകനാക്കി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള നേതാവ് ഇക്കാര്യം സംഘടനായോഗത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ വാളെടുത്തിട്ടുള്ള സംവിധായകനാണു കഥയുമായി മോഹൻലാലിനെ സമീപിച്ചത്. നടിയെ അപമാനിച്ച സംഭവത്തിൽ താരസംഘടനയായ അമ്മ തെറ്റായ നിലപാടു സ്വീകരിച്ചുവെന്നും അതിന്റെ പ്രസിഡന്റായ മോഹൻലാലിനെ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിൽ പങ്കെടുപ്പിക്കുന്നതു തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. അമ്മ സംഘടനയുടെ നിലപാടുകൾക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണു പലരും നിവേദനത്തിൽ ഒപ്പുവച്ചത്. മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രൻസ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഈ വിവരം ഇന്നലെ ചർച്ചയായതോടെ നിവേദനത്തിൽ ഒപ്പിട്ടവർ വെട്ടിലായി. നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നു നടൻ പ്രകാശ്രാജ് തുറന്നുപറഞ്ഞതോടെയാണു നിവേദനം 'വ്യാജം' ആണെന്ന സ്ഥിതിയും വന്നു.
വ്യാജമായി പേരുചേർത്തു നൽകിയ നിവേദനത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോളും ജനറൽ കൗൺസിൽ അംഗം വി.കെ.ജോസഫ്, സജിതാ മഠത്തിൽ, ദിദീ ദാമോദരൻ ഉൾപ്പെടെയുള്ളവരും ഉണ്ട്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർ നിവേദനത്തിനു പിന്നിലെ നിജസ്ഥിതി അന്വേഷിക്കാത്തും സിനിമാ മേഖലയിൽ ചർച്ചായി. ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പരസ്യമായി അറിയിച്ചു. പിന്നാലെ മുഖ്യമന്ത്രി മോഹൻലാലിനെ ക്ഷണിക്കുകയും ചെയ്തു. 107 സാംസ്കാരികപ്രവർത്തകർ ഒപ്പിട്ട കത്ത് തനിക്കും മുഖ്യമന്ത്രിക്കും ലഭിച്ചിരുന്നു. അതിൽ, മോഹൻലാൽ പങ്കെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. നേരത്തേയും നടന്മാർ മുഖ്യാതിഥിയായി ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. 2015-ൽ മോഹൻലാൽതന്നെ ഇത്തരത്തിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുന്നത് അഭിമാനകരമാണ്. മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന നടൻ ഇന്ദ്രൻസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കണം. സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്