Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രമുഖ ബാറുടമാനേതാവിന്റെ കയ്യിൽ മന്ത്രി അടൂർ പ്രകാശിന്റെ അശ്ലീല സംഭാഷണം ഉണ്ടെന്ന് സൂചന; സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയ ചെന്നിത്തലയെ ശത്രുവായി പ്രഖ്യാപിച്ച് മന്ത്രി സുധീരനൊപ്പം ചേർന്നു: ബാർക്കോഴയിലെ തിരക്കഥാകൃത്തും സംവിധായകനും തെറ്റിയത് ഇങ്ങനെ

പ്രമുഖ ബാറുടമാനേതാവിന്റെ കയ്യിൽ മന്ത്രി അടൂർ പ്രകാശിന്റെ അശ്ലീല സംഭാഷണം ഉണ്ടെന്ന് സൂചന; സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയ ചെന്നിത്തലയെ ശത്രുവായി പ്രഖ്യാപിച്ച് മന്ത്രി സുധീരനൊപ്പം ചേർന്നു: ബാർക്കോഴയിലെ തിരക്കഥാകൃത്തും സംവിധായകനും തെറ്റിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴക്കേസിലെ തിരക്കഥാകൃത്തായ മന്ത്രി അടൂർ പ്രകാശും രമേശ് ചെന്നിത്തലയും തമ്മിൽ തെറ്റിയത് എങ്ങനെ? മന്ത്രി അടൂർ പ്രകാശിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ബാറുടമ ബിജു രമേശ് മന്ത്രിയുടെ നേതാവും രക്ഷകനുമായ ചെന്നിത്തലയ്‌ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ എല്ലാവരും ഒരു പോലെ ചോദിച്ച ചോദ്യമാണ്.

ബാർ കോഴ വിവാദം ഉണ്ടായ നാൾ മുതൽ അതിന്റെ പിന്നാമ്പുറ കഥകൾ ചികഞ്ഞ് കണ്ടെത്തിയ ഈ ലേഖകനെ തെല്ലൊന്നുമല്ല ഈ ചോദ്യം അലട്ടിയത്. തിരക്കഥ അടൂർ പ്രകാശും സംവിധാനം രമേശ് ചെന്നിത്തലയും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പി സി ജോർജും അവതരണം ബിജു രമേശുമായാണ് സംഭവങ്ങൾ തുടങ്ങുന്നത് എന്ന് ഞങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഗണേശ്കുമാറും ബാലകൃഷ്ണ പിള്ളയും കൂടി ചിത്രത്തിലേക്ക് കടന്നെങ്കിലും ചെന്നിത്തല എങ്ങനെ ശത്രു പക്ഷത്തായി? അടൂർ പ്രകാശില്ലാതെ ബിജു രമേശന് നിലനിൽപ്പേ ഇല്ല എന്നിരിക്കെ ഇതൊരു കദന കഥ തന്നയല്ലേ?

ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മന്ത്രി ചെന്നിത്തലയുടെ വിനീത വിധേയൻ ആണെങ്കിലും ബാർ കോഴ കേസിൽ നടത്തിയ അതിശക്തമായ ഇടപെടൽ മൂലം ചെന്നിത്തലയ്‌ക്കൊപ്പം താനും എന്ന തോന്നൽ അടൂർ പ്രകാശിന് ശക്തമായതാണ് പുതിയ വഴിത്തിരിവുകളുടെ തുടക്കം. മുഖ്യമന്ത്രിയുടെ കരുത്തിന് മുൻപിൽ എണീറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതെ പലതവണ പിന്നോട്ട് പോയ ചെന്നിത്തലയ്ക്ക് അൽപ്പമെങ്കിലും ശക്തി പകർന്ന് ധൈര്യം നൽകിയതും ബാർകോഴ കേസായിരുന്നു. തിരക്കഥ എഴുതുകയും കാര്യങ്ങൾ പിന്നിൽ നിന്നും നിയന്ത്രിച്ചിട്ടും വെറും ഒരു അനുയായിയായി ഇങ്ങനെ തുടരുന്ന സാഹചര്യമാണ് അടൂർ പ്രകാശിനെ ഏറെ അസ്വസ്ഥനാക്കിയത്. ബിജു രമേശ് എന്ന ഉമ്മാക്കി അവസാനിച്ചാൽ തനിക്ക് പ്രസക്തി നഷ്ടമാകുമെന്നതിനാൽ പരമാവധി മുതലെടുപ്പിനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ ഇരുവരും തമ്മിൽ ശീതമത്സരം ആരംഭിച്ചതായാണ് ചെന്നിത്തലയുമായി വളരെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ഉമ്മൻ ചാണ്ടിയുടെ ശക്തി ദുർഗ്ഗങ്ങളായ കുഞ്ഞാലിക്കുട്ടിയെയും മാണിയെയും വീഴ്‌ത്തി നേടുക എന്ന തന്ത്രത്തിന്റെ ഭാഗമായി ആയിരുന്നു അതുവരെ ആരും അറിയാതെ കൈക്കൂലി വാങ്ങി കൊണ്ടിരുന്ന മാണി പെട്ടന്ന് ഒരു ഭൂലോക കള്ളനായി മാറിയത്. ടി ഒ സൂരജിലൂടെ കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കിയ ചെന്നിത്തല ബാർ കോഴയിലൂടെ മാണിയെ വീഴ്‌ത്തുകയായിരുന്നു. ബാർ ഉടമകളിൽ നിന്നും 20 കോടി പിരിക്കുകയും മാണി അടക്കം ഒട്ടേറെ നേതാക്കൾക്ക് ഇതു വീതിക്കുകയും ചെയ്തതോടെ ആരോപണ വിധേയർക്ക് മിണ്ടാതിരിക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളൂ. ആ അവസരമാണ് വേണ്ടപ്പെട്ടവരെ ഒഴിവാക്കിയുള്ള നാടകങ്ങൾക്ക് തുടക്കമിട്ടത്. ഉമ്മൻ ചാണ്ടിയുടെ ചിറകരിയുന്നതിന്റെ ഭാഗമായി ആദ്യം ഘടക കക്ഷി നേതാക്കളെയും പിന്നീട് വിശ്വസ്തനായ ബാബുവിനെയും അതിന് ശേഷം സോളാർ വിഷയത്തിലൂടെ ആര്യാടനേയും തമ്പാനൂർ രവിയേയും അടക്കമുള്ള ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരെയും പ്രതിസന്ധിയിൽ ആക്കിയെങ്കിലും മറ്റ് ചില സംഭവങ്ങൾ സംവിധായകനെയും തിരക്കഥാ കൃത്തിനെയും തമ്മിൽ തെറ്റിക്കുകയാണ്.

മാണിയെയും കുഞ്ഞിലിക്കുട്ടിയെയും ബാബുവിനെയും വീഴ്‌ത്തിയിട്ടും വേണ്ട പോലെ മുതലെടുക്കാൻ ചെന്നിത്തലയ്ക്ക് കഴിയാത്തത് അകൽച്ചക്ക് ഒരു കാരണമായി. ഉമ്മൻ ചാണ്ടി രാജി വയ്‌ക്കേണ്ടി വന്നാൽ പകരം വരുന്നവരുടെ പട്ടിക ചർച്ച ചെയ്യപ്പെട്ടപ്പോൾ പോലും ചെന്നിത്തലയുടെ പേരില്ലാതെ പോയതാണ് ഇതിന്റെ പ്രധാന കാരണം. ഇത്രയധികം കഷ്ടപ്പെടുന്ന തനിക്കെന്ത് ലാഭം എന്ന ചോദ്യം പ്രകാശ് വേണ്ടപ്പെട്ടവരോട് ഇടയ്ക്ക് ചോദിക്കുന്നത് ചെന്നിത്തലയുടെ ചെവിയിലും എത്തി. സുധീരന് ഒപ്പം ചേർന്നു മൂന്നാം ഗ്രൂപ്പ് സജീവമാക്കാൻ ഒരു ശ്രമവും അടൂർ പ്രകാശ് നടത്തി. ഇതിനിടയിൽ ചെന്നിത്തലയുടെ അതി വിശ്വസ്തനായ ഒരു നേതാവിന് അതി പ്രധാനമായ ഒരു രഹസ്യം ചോർന്ന് കിട്ടിയതോടെ സ്ഥിതിഗതികൾ രൂക്ഷമാവുക ആയിരുന്നു.

വിവാദ നായികയായ ഒരു സ്ത്രീയുമായുള്ള മന്ത്രി അടൂർ പ്രകാശിന്റെ ഒന്നേകാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു ലൈംഗിക സംഭാഷണമാണ് ചെന്നിത്തലയ്ക്ക് ചോർന്ന് കിട്ടയത്. സംഭാഷണം റെക്കോർഡ് ചെയ്ത സ്ത്രീയുടെ കയ്യിൽ നിന്നും ഒരു ബാറുടമ പത്ത് ലക്ഷം രൂപയ്ക്ക് ഇത് വിലയ്ക്ക് വാങ്ങിയെന്നും ചില ബാറുടമകളെയും ചെന്നിത്തലയുടെയും വിശ്വസ്തനായ ഒരു നേതാവിനേയും ഇതു കേൾപ്പിച്ചു എന്നുമാണ് സംസാരം. വളരെ ഞെട്ടലോടെ സംഭാഷണം ശ്രവിച്ച എംഎൽഎ ഈ വിവരം ചെന്നിത്തലയെ അറിയിച്ചപ്പോൾ കരുതൽ എടുക്കണം എന്ന് ചെന്നിത്തല മന്ത്രിയോടു പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ഈ സംഭാഷണത്തിന്റെ പേരിൽ ചെന്നിത്തല തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നു മന്ത്രി പ്രകാശ് പലരോടും പരാതി പറഞ്ഞിരുന്നു.

ഈ ഭീതി പടർന്നതോടെ ചെന്നിത്തലയ്‌ക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ ബിജു രമേശ് നിർബന്ധിതനാവുക ആയിരുന്നു. അങ്ങനെയാണ് അപ്രതീക്ഷിതമായി ചെന്നിത്തലയ്‌ക്കെതിരെയുള്ള ബിജു രമശിന്റെ വെളിപ്പെടുത്തൽ വരുന്നത്. ബിജു രമേശ് പേര് വെളിപ്പെടുത്തിയതോടെ അടൂർ പ്രകാശുമായി ചെന്നിത്തല ഒത്തു തീർപ്പിന് തയ്യാറാവുകയായിരുന്നു. അങ്ങനെയാണ് ചെന്നിത്തലയുടെ പേര് പറഞ്ഞ ബിജു രമേശ് പിന്നീട് നിശബ്ദനാവുന്നത്. എന്ന് മാത്രമല്ല കേസ് കൊടുക്കാനോ പരാതി റെക്കോർഡ് ചെയ്യാനോ ഒന്നും പോവാതെ ബിജു രമേശിനെ തണുപ്പിക്കാൻ അടൂർ പ്രകാശ് വഴി ചെന്നിത്തലയ്ക്ക് സാധിച്ചു. ഇതിനിടയിലാണ് പിള്ള ജോർജ് സഖ്യം സരിതയെന്ന തുറുപ്പ് ചീട്ടുമായി രംഗത്തിറങ്ങുന്നത്. ബാറുടമകളിൽ പ്രമുഖനായ എലിഗന്റ് ബിനോയ് ആണ് സോളാറിൽ സരിതയുമായുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.

ഇടത് പക്ഷം ബാർ അനുവദിക്കും എന്ന് ഉറപ്പ് നൽകി എന്നാണ് ബിനോയി ബാറുടമകളോട് പറയുന്നത്. എന്നാൽ മറ്റൊരു ബാറുടമയ്ക്കും ഇതെക്കുറിച്ച് വിവരമൊന്നുമില്ല താനും. സരിത കൂറു മാറിയതോടെ എ ഗ്രൂപ്പ് നേതാക്കളുടെ പേരുകൾ ഓരോന്നായി വെളിയിൽ വന്നു തുടങ്ങി. സരിതയുമായി ഏറ്റവും അധികം അടുപ്പം ഉണ്ടായിരുന്നു എന്നാരോപിക്കപ്പെട്ടിരുന്ന മന്ത്രി അടൂർ പ്രകാശിന്റെ പേരു പോലും പിന്നീട് പുറത്ത് വന്നതുമില്ല. സരിതയുടെ മൊഴിയിലോ സോളാർ കമ്മീഷന്റെ ചോദ്യങ്ങളിലോ ഒന്നും അടൂർ പ്രകാശ് ഇല്ലാതെ പോയതും ഈ കൂട്ടു കെട്ടിന്റെ ഭാഗമായാണ്. അടൂർ പ്രകാശിനെ വിട്ടു ഒരു കളിക്കും ഇല്ല എന്നു ബിജു രമേശ് വ്യക്തമാക്കിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP