ആദ്യ പ്രീമിയമായ മൂന്ന് ലക്ഷം അടച്ചത് ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ നിന്ന്; ഒറ്റ തവണ പോളിസി എടുത്ത് അഞ്ച് മാസത്തിനുള്ളിൽ വയലിനിസ്റ്റിന്റെ ദുരൂഹ മരണം; പോളിസിക്ക് പിന്നിൽ വിഷ്ണു സോമസുന്ദരമെന്ന സ്വർണ്ണക്കടത്ത് പ്രതിയെന്ന് വ്യക്തമായതോടെ ഒപ്പിലും സംശയങ്ങൾ; തൽകാലം 80 ലക്ഷത്തിന്റെ ക്ലെയിം നോമിനിക്ക് നൽകില്ല; ഫയൽ പിടിച്ചു വച്ച് ഡിവിഷണൽ ഓഫീസ്; അന്വേഷണത്തിന് എൽഐസിയും; ബാലഭാസ്കറിന്റെ ഇൻഷുറൻസും നിയമ കുരുക്കുകളിലേക്ക്
എം മനോജ് കുമാർ
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ പേരിൽ വിഷ്ണു സോമസുന്ദരം എടുത്ത എൽഐസി പോളിസി തുക തത്ക്കാലം നോമിനിക്ക് ലഭിക്കില്ല. 80 ലക്ഷത്തിലേറെയുള്ള ഈ ക്ലൈം പാസായി കിടക്കുന്നുണ്ടെങ്കിലും തത്ക്കാലം നോമിനിക്ക് കൈമാറേണ്ട എന്നാണ് എൽഐസിയുടെ തീരുമാനം. ഈ പോളിസിയുമായി ബന്ധപ്പെട്ട് എൽ ഐ സി ഉന്നതതല അന്വേഷണം നടത്തും. പോളിസിയിലെ ഒപ്പ് ഉൾപ്പെടെ പരിശോധിക്കും. അവ്യക്തത കണ്ടാൽ പൊലീസിന് എൽഐസി പരാതിയും നൽകും.
ബാലഭാസ്ക്കറിന്റെ മരണത്തിനു മാസങ്ങൾക്ക് മുൻപ് മാത്രം എടുത്ത ഈ പോളിസിയും ബാലഭാസ്ക്കറിന്റെ മരണവും ദുരൂഹമായി തുടരുന്ന അവസ്ഥയിൽ പോളിസി തുക പിടിച്ചുവെയ്ക്കാനാണ് എൽഐസിയിൽ നിന്നും വരുന്ന തീരുമാനം. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്നു വരുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് എൽഐസി പരിഗണിക്കും. കുടുംബം ആരോപിക്കുന്ന ആരോപണങ്ങൾ എല്ലാം തള്ളി സാധാരണ അപകടമരണം എന്ന റിപ്പോർട്ട് ആണ് ക്രൈംബ്രാഞ്ച് കൈമാറുന്നതെങ്കിൽ പോളിസി തുക അവകാശിക്ക് കൈമാറും. അല്ലെങ്കിൽ തുക പിടിച്ചു വയ്ക്കും. ഇതാണ് എൽഐസിയിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനം. പോളിസിയിലെ ഒപ്പിൽ ചില സംശയങ്ങൾ ഇൻഷുറൻസ് പോളിയിസിലുണ്ട്. ഇതും പരിശോധിക്കും.
ബാലഭാസ്ക്കറിന്റെ മാനേജർ ആയിരുന്ന, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഇപ്പോൾ ഡിആർഐ തിരയുന്ന വിഷ്ണു സോമസുന്ദരമാണ് ഈ പോളിസി ബാലഭാസ്ക്കറിന്റെ പേരിൽ എടുത്തത്. ആദ്യ പ്രീമിയമായ മൂന്നു ലക്ഷത്തോളം രൂപ പോയിരിക്കുന്നത് പുനലൂർ എൽഐസിയിൽ ഡെവലപ്മെന്റ് ഓഫീസറുടെ ഒരു അക്കൗണ്ടിൽ നിന്നുമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ഡെവലപ്മെന്റ് ഓഫീസറെ പിന്നീട് എൽഐസി ഒഴിവാക്കുകയും ചെയ്തിരുന്നു. പോളിസിയുടെ പ്രീമിയം തുക ഡെവലപ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ നിന്നും പോകുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.പോളിസി എടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ ബാലു അപകടത്തിൽ മരിക്കുകയും ചെയ്തു. ഒരൊറ്റ പ്രീമിയം മാത്രമാണ് ഈ പോളിസിയിൽ അടച്ചിരിക്കുന്നതും. ഇങ്ങിനെ ഒട്ടു വളരെ കാര്യങ്ങൾ പരിഗണിച്ച് തന്നെയാണ് തത്ക്കാലം പോളിസി തുക കൈമാറേണ്ടതില്ല എന്ന തീരുമാനം എൽഐസിയിൽ നിന്നും വരുന്നതും. ബാലഭാസ്ക്കറിന്റെ പോളിസി തുകയുമായി ബന്ധപ്പെട്ട ഫയൽ തിരുവനന്തപുരം ഡിവിഷണൽ ഓഫീസിലാണെന്നും ഇതുവരെ വന്നിട്ടില്ലെന്നുമാണ് വിഷ്ണു സോമസുന്ദർ പോളിസി എടുത്ത പുനലൂർ എൽഐസി ശാഖാ അധികൃതർ മറുനാടന് നൽകിയ വിശദീകരണം.
പോളിസി തുകയ്ക്ക് നോമിനി അവകാശവാദം ഉന്നയിച്ചാലും തത്ക്കാലം തുക കൈമാറില്ല. ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചശേഷം മാത്രം തുക കൈമാറിയാൽ മതിയെന്നാണ് എൽഐസിയിൽ നിന്നും വരുന്ന തീരുമാനം. അതായത് പോളിസിയെക്കുറിച്ച് സംശയങ്ങൾ ഉയർന്നതിനാൽ ക്രൈംബ്രാഞ്ച് നൽകുന്ന അന്വേഷണ റിപ്പോർട്ട് ഈ കാര്യത്തിൽ നിർണ്ണായകമാകും. ആ റിപ്പോർട്ട് വെരിഫൈ ചെയ്ത ശേഷം പ്രശ്നങ്ങൾ അവശേഷിക്കില്ലങ്കിൽ മാത്രമേ പോളിസി തുക അവകാശിക്ക് കൈമാറുകയുള്ളൂ. നാല്പത് ലക്ഷം രൂപയ്ക്ക് അപകട ഇൻഷൂറൻസ് ചേർത്തുക. വ്യക്തി അപകടത്തിൽ മരിച്ചാൽ 80 ലക്ഷത്തിലേറെ രൂപ സ്പോട്ടിൽ ലഭിക്കുക. പോളിസിയിൽ അംഗമായി മൂന്നു നാല് മാസത്തിനുള്ളിൽ ബാലു അപകടത്തിൽ മരിക്കുക, പോളിസിയിൽ ബാലഭാസ്ക്കറിനെ ചേർത്തത് അപകടമരണവുമായി ബന്ധപ്പെട്ടു സംശയ നിഴലിലുള്ള വിഷ്ണു സോമസുന്ദരവും. ഇതാണ് ബാലഭാസ്ക്കറിന്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ പോളിസിയും ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് തന്നെയുള്ള സംശയമാണ് ബാലഭാസ്ക്കറിന്റെ ഉറ്റബന്ധു പ്രിയ വേണുഗോപാൽ മറുനാടനോട് പങ്കു വയ്ക്കുന്നതും. ഈ പോളിസി ബാലഭാസ്ക്കർ ചേർന്ന കാര്യം ഭാര്യ ലക്ഷ്മിക്ക് തന്നെ അറിയുമോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് പ്രിയ പറയുന്നത്. കുടുംബം പോളിസികളെക്കുറിച്ച് പറഞ്ഞപ്പോൾ ഈ പോളിസിയുടെ സൂചനകളും ലക്ഷ്മി ബാലുവിന്റെ കുടുംബത്തിനു നൽകിയിരുന്നില്ല. പിന്നീടാണ് ഈ പോളിസിയുടെ വിവരങ്ങൾ വെളിയിൽ വരുന്നതും.
ക്രൈംബ്രാഞ്ചിന്റെ മുന്നിലും ഈ എൽഐസി പോളിസിയുടെ കാര്യം ബന്ധുക്കൾ പറഞ്ഞിരുന്നു. പക്ഷെ ഇതിലൊന്നും കാര്യമില്ല. ബാലുവിനോടുള്ള സോഫ്റ്റ്കോർണർ കാരണം വിഷ്ണു ചേർത്തതാണ് ബാലുവിനെ എന്ന പ്രതികരണമാണ് ക്രൈംബ്രാഞ്ചും ലഭ്യമാക്കിയത്. ഒപ്പിനെക്കുറിച്ചും സംശയങ്ങൾ നിരത്തിയപ്പോഴും ക്രൈംബ്രാഞ്ച് ലാഘവത്തോടെയാണ് കണ്ടതെന്നും പ്രിയ പറയുന്നു. ബാലുവിന്റെ മരണത്തിൽ സംശയമുണ്ടെന്നും അത് പ്രീ പ്ലാൻഡ് മർഡർ ആണെന്നും ബാലുവിന്റെ കുടുംബം സംശയങ്ങൾ ഉന്നയിച്ചപ്പോൾ ആ സംശയത്തിനു ആദ്യം ആരും അത്ര വിലകല്പിച്ചിരുന്നില്ല. പക്ഷെ സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ വിഷ്ണുവിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ ബന്ധുക്കൾ പങ്കുവെച്ച സംശയങ്ങൾ ആണ് പിന്നീട് മറനീക്കി പുറത്ത് വന്നത്. ബന്ധുക്കളുടെ സംശയങ്ങളിൽ പലതിനും കാമ്പുണ്ടെന്നും പിന്നീട് വെളിവായി. വിഷ്ണു സോമസുന്ദർ, പ്രകാശ് തമ്പി, പലക്കാടെ ആയുർവേദ ആശുപത്രി ഉടമകൾ എന്നിവരെയാണ് ബാലുവിന്റെ കുടുംബം ഈ അപകടവുമായി ബന്ധപ്പെട്ടു സംശയ നിഴലിൽ നിർത്തിയിരുന്നത്. ഈ പരാതിയിൽ പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം വന്നെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇപ്പോൾ ഈ അന്വേഷണ റിപ്പോർട്ട് തന്നെയാണ് പോളിസി കൈമാറാൻ എൽഐസിയും ഉറ്റുനോക്കുന്നത്.
വിഷ്ണു സോമസുന്ദരത്തിന്റെ കയ്യിലിരിപ്പുകൾ ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയിരുന്നത് ബാലഭാസ്ക്കറിന്റെ കുടുംബമായിരുന്നു. ഈ കാര്യത്തിൽ ബാലുവിന് നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചപ്പോൾ കടന്നു വന്നത് ബാലുവിന്റെ മരണവും. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്ന് കേരള സർവ്വകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ ഡിആർഐ റെയിഡിൽ പിടിച്ചത് വെളിയിൽ വരുമ്പോഴും ശരിയായി വരുന്നത് ബാലുവിന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾ തന്നെ. ബാലഭാസ്ക്കറിന്റെ അപകടമരണത്തിൽ കുടുംബം വിരൽ ചൂണ്ടുന്നവരിൽ ഒരാളാണ് വിഷ്ണു സോമസുന്ദർ.
വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലായിരുന്നു. നാട്ടിലേക്കുള്ള ഈ യാത്രകളിലാണ് വിഷ്ണു സ്വർണം കടത്തിയത്. ബാലുവിന്റെ സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തതായ ആരോപണം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാൻസ് മാനേജർ ആയിരുന്നു ഇപ്പോൾ ഡിആർഐ അന്വേഷിക്കുന്ന വിഷ്ണു സോമസുന്ദർ. ഫിനാൻസ് മാനേജർ ആയിരിക്കുന്ന വേളയിൽ ബാലുവിന്റെ മുഴുവൻ പണവും അടിച്ചു മാറ്റിയ വില്ലനായിരുന്നു വിഷ്ണു. പ്രകാശ് തമ്പിയും വിഷ്ണുവും കൂടിയാണ് പണം അടിച്ചു മാറ്റിയതിൽ പ്രധാന പങ്കാളികളായത്. ഇവർക്ക് ബാലുവിന്റെ മരണത്തിൽ ഉള്ള പങ്ക് ദുരൂഹമായി തുടരുകയും ചെയ്യുന്നു.
രണ്ടു മാസമായി ബാലുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട്. ആ പരാതിയിൽ ഇതുവരെ നടപടി വന്നിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യ രീതിയിൽ ശരിയായ പാതയിൽ ആയിരുന്നു. പിന്നീട് അന്വേഷണം വഴിമാറി. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇതുവരെ കോടതിയിൽ നൽകിയിട്ടുമില്ല. പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണം കടത്ത് കേസിൽ പ്രതികളായതോടെയാണ് ബാലുവിന്റെ മരണത്തിലും ഇവർ സംശയ നിഴലിൽ അകപ്പെട്ടത്. എയർപോർട്ട് കേന്ദ്രീകരിച്ച് വിഷ്ണു സോമസുന്ദരവും കൂട്ടരും കടത്തിയത് 720 കിലോ സ്വർണ്ണമാണ് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തിയത്.
ആദ്യം വിഷ്ണു അറസ്റ്റിലായപ്പോൾ കൊഫേപോസെ ഈ കേസിൽ ചുമത്തിയിരുന്നില്ല. കൊഫേപോസെ ചുമത്തപ്പെട്ടപ്പോൾ പ്രകാശ് തമ്പിയും മറ്റും അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരുന്ന വിഷ്ണു മുങ്ങുകയായിരുന്നു. കൊച്ചി ഡിആർഐ ഓഫീസിൽ കഴിഞ്ഞ ജൂണിലാണ് വിഷ്ണു കീഴടങ്ങിയത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ക്രൈം ബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു.
തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനുശേഷം മടങ്ങുമ്പോൾ സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വനി ബാല അപകടസ്ഥലത്തും ബാലഭാസ്കർ പിന്നീട് ആശുപത്രിയിലും വെച്ച് മരിക്കുകയായിരുന്നു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്