വിശപ്പിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റൊരു വഴിയും കണ്ടില്ല; പട്ടിണിയോട് പൊരുതാൻ പടവെട്ടാനായി മൺവെട്ടി കൈകളിലേന്തി സെമിത്തേരിയിലേക്ക് നടന്നു; അന്നു മുതൽ കുഴിവെട്ടിയായി മാറി; ഏഴര രൂപയ്ക്കാണ് പണി തുടങ്ങിയത്; ഇപ്പോൾ ഒരു ശവക്കുഴിക്ക് 2000രൂപയും; 64-ാം വയസ്സിലും പരാതികളില്ലാതെ ബേബി കർമ്മനിരത
ആർ പീയൂഷ്
കൊച്ചി: അറുപത്തിനാലാം വയസ്സിലും ശവക്കുഴി തോണ്ടാനായി മൺവെട്ടി എടുക്കുമ്പോഴും ബേബി എന്ന വയോധികയുടെ കൈകൾ വിറക്കില്ല. കാരണം 17 വയസ്സുമുതൽ തുടങ്ങിയ കുഴിവെട്ടാണ്. 'വിശപ്പിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റൊരു വഴിയും കണ്ടില്ല. പട്ടിണിയോട് പൊരുതാൻ പടവെട്ടാനായി മൺവെട്ടി കൈകളിലേന്തി സെമിത്തേരിയിലേക്ക് നടന്നു. അന്നു മുതൽ കുഴിവെട്ടിയായി മാറി' ബേബി എന്ന ഉരുക്ക് വനിത പറഞ്ഞു..
മത്സ്യത്തൊഴിലാളിയായിരുന്ന ചവരയുടെ രണ്ടു പെൺമക്കളിൽ ഇളയവളായി ബേബി ജനിച്ചതു നോർത്ത് പറവൂരിനു സമീപത്തുള്ള ഗോതുരുത്തിലാണ്. ചവര മരിച്ച ശേഷം അമ്മ കുഞ്ഞമ്മയോടൊപ്പം പള്ളിപ്പുറത്തേയ്ക്കു താമസം മാറി. ഇക്കാലത്തു കുഞ്ഞമ്മയുടെ സഹോദരൻ ഔസേഫിനു മഞ്ഞുമാതാ പള്ളി സെമിത്തേരിയിൽ കുഴിവെട്ടലായിരുന്നു ജോലി. ഔസേഫ് മരിച്ചതിനു ശേഷവും ആളുകൾ കുഴിവെട്ടിയെ തേടി വീട്ടിലെത്തിയപ്പോൾ കുടുംബം പുലർത്താനായി കുഞ്ഞമ്മ ആ ജോലി ഏറ്റെടുത്തു. അമ്മയ്ക്കൊപ്പം കുഴി വെട്ടുന്നിടത്ത് സഹായത്തിനായി ബേബി പോകുമായിരുന്നു. അറുപതാം വയസ്സിൽ ശ്വാസംമുട്ടൽ ബാധിച്ച് അമ്മ മരിച്ചു. ഇതോടെ തനിച്ചായി പോയ ബേബി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. കുഴി വെട്ടാനുള്ള ഒരു തൂമ്പ മാത്രമായിരുന്നു അമ്മയുടെ സമ്പാദ്യം. ആ തൂമ്പയുമായി സെമിത്തേരിയിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു ആത്മധൈര്യമായിരുന്നു. കുഴിവെട്ടുകാരിയായ സാഹചര്യത്തെക്കുറിച്ചു ബേബി പറഞ്ഞതിങ്ങനെയാണ്.
പേടിയല്ലല്ലോ, വിശപ്പല്ലേ വലിയ കാര്യം എന്ന മനക്കരുത്തായിരുന്നു എനിക്ക്. ആദ്യമൊക്കെ കുഴി വെട്ടാനും കുഴിതുറന്ന് അസ്ഥിയും മുടിയും നഖവും പുറത്തെടുക്കാനുമെല്ലാം അമ്മയും കൂടെ വരുമായിരുന്നു. അമ്മ മരിച്ചതോടെ പിന്നെ ഒറ്റക്കായി ജോലി. ബേബിയുടെ വാക്കുകളിൽ അതിജീവനത്തിന്റെ കരുത്തുണ്ടായിരുന്നു. ആറടി നീളത്തിലും മൂന്നടി താഴ്ചയിലുമാണ് കുഴി വെട്ടുന്നത്. പതിനായിരക്കണക്കിന് ശരീരങ്ങളെ അടക്കിയപ്പോഴും പിന്നീട് കാലാവധിയെത്തുമ്പോൾ കുഴിയിൽ നിന്ന് അസ്ഥിക്കിണറ്റിലിടുമ്പോഴും പേടി തോന്നിയിട്ടില്ലേ എന്നു ചോദിച്ചാൽ ചുണ്ടിൽ ഒരു ചെറുചിരി വിടർത്തി ബേബി പറയും, 'കുഴിയിലായവരെ എന്തിന് പേടിക്കണം, ഈ പ്രേതോം ഭൂതോമെല്ലാം ജീവിച്ചിരിക്കുന്നവർക്കിടയിലല്ലേ?' ജീവിക്കാൻ മരണത്തെ കൂട്ടുപിടിച്ചെങ്കിലും ബേബിയുടെ മനസ് മനുഷ്യരുടെ അൽപ്പത്തരത്തിന് മുമ്പിൽ പലപ്പോഴും എരിയാറുണ്ട്. 'പത്രാസ് കാട്ടാൻ മാത്രം ശവക്കല്ലറ പണിയുന്നവരാണ് ഇപ്പോഴുള്ളത്. അപ്പനെയും അമ്മയെയും വളർത്തുപട്ടിയുടെ പോലും വില നൽകാത്തവരാണ് അവർ മരിച്ചു കഴിയുമ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. ഗ്രാനൈറ്റ് കൊണ്ടും മാർബിൾ കൊണ്ടുമൊക്കെ കല്ലറകളുണ്ടാക്കുന്നത് കാണുമ്പോൾ എനിക്ക് അരിശം വരാറുണ്ട്. സിമന്റിട്ട് ഉറപ്പിച്ച മാർബിൾ സ്ലാബുകൾ പൊക്കിമാറ്റി കുഴിയെടുക്കേണ്ടതും കുഴി മാന്തേണ്ടതും ഞാനാണല്ലോ മാതാവേ എന്ന് ഓർക്കും.'
ഏഴര രൂപയ്ക്കാണ് ബേബി പണി തുടങ്ങിയത്. ഇപ്പോൾ ഒരു ശവക്കുഴി വെട്ടിയാൽ 2000 രൂപയാണ് കൂലി. കുഴിവെട്ടെല്ലാം തനിച്ചാണ്. പുതിയ കുടുംബം പള്ളിയിലെത്തുമ്പോഴാണ് ജോലി കൂടുതൽ. കുടുംബ കല്ലറയാണെങ്കിൽ തുറന്ന് വൃത്തിയാക്കിയാൽ മതി. തുറന്ന് വൃത്തിയാക്കുന്നകാര്യം പറയുമ്പോൾ ബേബിക്ക് ഓർമയിൽ നിന്നും മായാത്ത ഒരു മൃതദേഹത്തെ പറ്റി ഓർത്തു പറഞ്ഞു. വിദേശത്ത് നിന്നും എംബാം ചെയ്തുകൊണ്ടു വന്ന മൃതദേഹം അടക്കി. ഒരു വർഷത്തിന് ശേഷം അവശിഷ്ടങ്ങൾ വാരി അസ്ഥിക്കിണറ്റിലിടാൻ ഇറങ്ങിയപ്പോൾ ഒരു കോട്ടവും തട്ടാതെ മൃതദേഹം അതേ പടിയുണ്ട്. അന്നത്തെകാലത്ത് എംബാം ചെയ്ത മൃതദേഹം എങ്ങനെ അടക്കണമെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇന്റാലിയത്തിന്റെ പെട്ടിയിൽ വലിയ തുളയിട്ട് വീണ്ടും മണ്ണിട്ട് മൂടി. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മൃതദേഹം മണ്ണോട് ചേർന്നത്.
ഒരു ദിവസം നാലു കുഴിമാടങ്ങൾ വരെ ബേബി ഒറ്റയ്ക്ക് വെട്ടിയിട്ടുണ്ട്. കടലിൽ മുങ്ങിമരിച്ച നാലു കുട്ടികളുടെ മൃതദേഹം അടക്കാനായിട്ടായിരുന്നു. കോവിഡ് വന്നപ്പോഴാണ് ഏറെ ബുദ്ധിമുട്ടിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പത്തടിതാഴ്ചയിൽ കുഴിയെടുത്ത് അടക്കം ചെയ്യണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. അഞ്ചര അടിയായിരുന്നു സാധാരണ മരണപ്പെടുന്നവർക്ക് വേണ്ടിയിരുന്നത്. ഒരുദിവസം പത്തടി കുഴി കുഴിക്കുമ്പോൾ മണ്ണിടിഞ്ഞ് വീണ് ബേബി അടിയിലായി. അടുത്തുണ്ടായിരുന്നവർ വേഗം തന്നെ മണ്ണ് മാറ്റിയതിനാൽ അത്യാഹിതമുണ്ടായില്ല. കോവിഡ് ബാധിച്ച ഇരുപത്തിഅഞ്ചിലധികം പേരെ ഈ അറുപത്തിനാലുകാരി അടക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നു വരെ കോവിഡ് ബാധിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കൂടാതെ യാതൊരുവിധമായ ശാരീരിക അസ്വസ്ഥകളും ഉണ്ടായിട്ടില്ല. ഇതെല്ലാം മഞ്ഞുമാതാ പള്ളിയിലെ മാതാവിന്റെ അനുഗ്രഹമാണെന്നാണ് ബേബിയുടെ വിശ്വാസം.
ബേബി സ്വപ്നം കാണാറില്ല. പക്ഷേ, നാട്ടിലെ കുട്ടികൾക്കു പേടിസ്വപ്നമാണു ബേബിച്ചേച്ചി. ചോറുണ്ടില്ലെങ്കിൽ ബേബിയെ വിളിക്കുമെന്നു പറഞ്ഞ് അമ്മമാർ കുഞ്ഞുങ്ങളെ ഊട്ടുന്നതു ബേബി കണ്ടിട്ടുണ്ട്. എന്റെ വിധിയോർത്തു ഞാൻ ദിവസങ്ങളോളം സങ്കടപ്പെട്ടിട്ടുണ്ട്്. നേരിട്ടു കാണുമ്പോൾ കുഞ്ഞുങ്ങൾ ഓടിയൊളിച്ചാലും ഇപ്പോൾ എനിക്കു വിഷമമില്ല. കണ്ടും കേട്ടും അനുഭവിച്ചും അതൊക്കെ ശീലമായി. പകലിനെക്കാൾ പാതിരാത്രിയാണ് ഇപ്പോഴെനിക്കിഷ്ടം. പ്രേതത്തെയും പിശാചിനേയുമല്ല, മനുഷ്യനെയാണു പേടിക്കേണ്ടത്, ബേബി പറഞ്ഞു.
ഇത്രയും കാലത്തിനിടെ ഒരിക്കൽ മാത്രമാണു മരിച്ച മനുഷ്യൻ എന്നെ പേടിപ്പിച്ചിട്ടുള്ളത്. ആറു വർഷം മുമ്പായിരുന്നു അത്. ചെമ്മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആനി തൂങ്ങിമരിച്ചു. ഞാനാണ് കുഴിവെട്ടി ശരീരം അടക്കിയത്. മൂന്നാം നാൾ ആനിയുടെ ഭർത്താവ് ആന്റപ്പനും ആത്മഹത്യ ചെയ്തു. ഒത്ത ഉയരവും തടിയുമുള്ള ആളായിരുന്നു ആന്റപ്പൻ. രാവിലെ മുതൽ വൈകുന്നേരം വരെ അന്വേഷിച്ചിട്ടും അത്രയും വലിയ ശവപ്പെട്ടി കിട്ടിയില്ല. ഒടുവിൽ, കിട്ടിയ പെട്ടിയിൽ ശവമടക്കി. ആന്റപ്പന്റെ ദേഹത്തിനു മീതെ മണ്ണു മൂടിയിട്ടും കൈകളും കാലും പുറത്തേയ്ക്ക് നീണ്ടു നിന്നു. അന്നു രാത്രിയും പിറ്റേന്നും എനിക്ക് ഉറങ്ങാനായില്ല. കണ്ണിനു മുന്നിൽ കാലുകൾ പുറത്തേക്ക് നിൽക്കുന്നും. ആ രൂപം മായാൻ ഏറെ ദിവസമെടുത്തു.
ബേബിയുടെ 37 ാം വയസ്സിലാണ് വിവാഹം നടക്കുന്നത്. നല്ലപ്രായത്തിൽ വിവാഹത്തിനായി ശ്രമിച്ചെങ്കിലും കുഴിവെട്ടുകാരിയെ കെട്ടാൻ ആരും വന്നില്ല. പള്ളിയിലെ തൂപ്പും വൃത്തിയാക്കലും കഴിഞ്ഞാൽ ബേബി ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോകുമായിരുന്നു. ആ സമയത്താണ് പുഷ്കിനെ കാണുന്നത്. ഒരു ദിവസം നേരെ മുന്നിൽ വന്നു നിന്നു. എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞു. പകച്ചു പോയ ഞാൻ ആദ്യം എതിർത്തു. കാരണം അന്യമതസ്ഥനായിരുന്നു. അയാളെ കെട്ടിയാൽ ഉല്ള ുപജീവന മാർഗ്ഗം കൂടി ഇല്ലാതാവുമോ എന്നും ഭയന്നു.
എന്നാൽ പുഷ്ക്കിൻ വഴി വക്കിൽ തടഞ്ഞു നിർത്തലും പെണ്ണുചോദിക്കലും പതിവാക്കി. കുഴിവെട്ടി നടക്കണ എന്നെ കല്യാണം കഴിക്കണതെന്തിനാണെന്ന് ഞാൻ ചോദിച്ചു. അതു കേട്ട് അയാൾ ചിരിച്ചു. ആ ചിരി ഞാൻ വിശ്വസിച്ചു. വിവരം മുഴുവൻ പള്ളി വികാരിയോടു പറഞ്ഞു. മുപ്പത്തെട്ടാമത്തെ വയസിൽ പുഷ്കിനെ മാമോദീസ് മുക്കി ആന്റണി എന്ന പേരും നൽകി പള്ളിയിൽ വച്ച് വിവാഹം നടത്തി. ഇരുപതു വർഷത്തോളം ഒരുമിച്ചു ജീവിച്ചെങ്കിലും ഞങ്ങൾക്ക് പിള്ളേരുണ്ടായില്ല. മരണം വരെ ഞങ്ങളുടെ സങ്കടം അതായിരുന്നു. ഒടുവിൽ എന്നെ തനിച്ചാക്കി പോയപ്പോൾ അതുവരെ ഉറച്ചു നിന്നിരുന്ന മനസ്സ് ഉലഞ്ഞു പോയി. എന്റെ ഒരു കൂട്ടുകാരിയായിരുന്നു കുഴി വെട്ടിയത്.
കുട്ടികളില്ലാതിരുന്നതിനാൽ സഹോദരിയുടെ മകനെ ബേബി എടുത്ത് വളർത്തിയിരുന്നു. ഇപ്പോൾ അയാൾ വിവാഹം കഴിച്ച് ഭാര്യയും കുട്ടികളുമായി. ബേബിയുടെ ദുരിതാവസ്ഥയിൽ ചേർത്ത് പിടിച്ചിരുന്നത് മഞ്ഞുമാതാ പള്ളി ഇടവകക്കാരായിരുന്നു. സ്ഥലവും രണ്ടു നിലയുള്ള വീടും വച്ചു നൽകി. പള്ളിയിലെ തൂപ്പും തുടപ്പിനുമായി ചെറിയ തുക മാസം ശമ്പളമായും നൽകുന്നുണ്ട്. കൂടാതെ പാരിഷ് ഹാൾ വൃത്തിയാക്കുന്നതിന് പ്രത്യേക വിഹിതം നൽകുകയും ചെയ്യും.
ഈ ജോലി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യണമെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ബേബിയുടെ വാക്കുകൾ ഇതായിരുന്നു, 'ഞാനില്ലെങ്കിൽ ഇവിടെ ഇതൊക്കെ ആരു ചെയ്യും. എന്റെ മരണം വരെ ഞാൻ ഈ പണി പരാതികളില്ലാതെ ചെയ്യും. അൾത്താരയിലെ മാമോദീസയിൽ നിന്നു സെമിത്തേരിയിലെ അന്ത്യകൂദാശയിലേക്കുള്ള ദൂരം, ഇതാണു ബേബിയുടെ വാക്കുകളിൽ ജീവിതത്തിന്റെ ചുരുക്കെഴുത്ത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്