Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ

ആർ പീയൂഷ്

തിരുവനന്തപുരം: അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് തൃശൂരിൽ നിന്നും തിരുവനന്തപുരം വരെ ഓട്ടം വിളിച്ചു കൊണ്ടു പോയി ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ മറുനാടൻ മലയാളി കണ്ടെത്തി. നെയ്യാറ്റിൻകര മരിയാപുരം കരിക്കിൻ വിള ബഥേൽ ഭവനിൽ നിശാന്ത് (26) ആണ് തൃശൂർ ബസ്റ്റാൻഡിന് മുന്നിലെ ഓട്ടോ റിക്ഷാ ഡ്രൈവർ രേവത് ബാബുവിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞത്. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിഷാന്തിനെ കണ്ടെത്തിയത്.

പ്ലംബിങ് തൊഴിലാളിയായ ഇയാൾ സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്താനായിട്ടാണ് രേവത് ബാബുവിനെ ഓട്ടം വിളിച്ച് കബളിപ്പിച്ചത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാളുടെ വിവരങ്ങൾ മറുനാടൻ കണ്ടെത്തുന്നത്. ഇപ്പോൾ നെയ്യാറ്റിൻ കരയിൽ നിന്നും വെള്ളറടക്ക് പോകുന്ന വഴിയിൽ കീഴാറ് എന്ന സ്ഥലത്തുള്ള വാടക വീട്ടിൽ ക്വാറന്റൈനിലാണ്.

കഴിഞ്ഞ 28 ന് രാത്രിയിലാണ് കാവി മുണ്ടും ചുവന്ന ഷർട്ടും നീട്ടി വളർത്തിയ മുടിയുമുള്ള യുവാവ് അമ്മ മരിച്ചു പോയി വീട്ടിലെത്താൻ പണമില്ലാ എന്ന് പറഞ്ഞ് രേവത് ബാബുവിനെ ഓട്ടം വിളിച്ചത്. വീട്ടിലെത്തിയാൽ സഹോദരിയുടെ ഭർത്താവ് പണം തരുമെന്നും മറ്റുമാർഗ്ഗമില്ലാത്തതിനാലാണ് എന്നും പറഞ്ഞു. 276 കിലോമീറ്റർ യാത്രയ്ക്ക് 6,500 രൂപ കൂലിയും ഉറപ്പുനൽകി. സമയം അപ്പോൾ 10.30 ആയി, സ്റ്റാന്റിൽ മറ്റ് ഓട്ടോ റിക്ഷക്കാരുമില്ല. യുവാവിന്റെ ദയനീയാവസ്ഥ കണ്ട് ഒന്നും ആലോചിച്ചില്ല നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. കയ്യിൽ അന്ന് ഓട്ടം പോയ പൈസ കുറച്ച് ഇരിപ്പുണ്ടായിരുന്നു. നെല്ലായി എത്തിയപ്പോൾ 200 രൂപയ്ക്ക് പെട്രോൾ അടിച്ചു. പിന്നെ അമ്പലപ്പുഴ എത്തിയപ്പോൾ 250 രൂപയ്ക്കും പെട്രോൾ അടിച്ചു.

അങ്ങനെ കരുനാഗപ്പള്ളിയിലെത്തിയപ്പോൾ ദേശീയപാതയിൽ തുറന്നിരുന്ന ഒരു തട്ടുകടയിൽ കയറി ദോശയും മൊട്ട പൊരിച്ചതും ഇരുവരും വാങ്ങി കഴിച്ചു. കരുനാഗപ്പള്ളിയിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് രേവത് 300 രൂപയും കൂടി വാങ്ങിയിട്ടാണ് അവിടെ നിന്നും വീണ്ടും യാത്ര തുടർന്നത്. കാരണം എന്തെങ്കിലും ഒരു അത്യാവശ്യം വന്നാലോ എന്ന് കരുതി. ആറ്റിങ്ങലെത്തിയപ്പോൾ വീണ്ടും 300 രൂപയ്ക്ക് പെട്രോൾ അടിച്ചു. യാത്രയിൽ അധികം ഒന്നും സംസാരിച്ചില്ല. അങ്ങനെ തിരുവനന്തപുരവും പിന്നിട്ട് നെയ്യാറ്റിൻകരയിലേക്ക് എത്താറായപ്പോൾ തിരികെ തമ്പാനൂരിലേക്ക് എത്താൻ സഹോദരിയുടെ ഭർത്താവ് മെസ്സേജ് അയച്ചു എന്നു യുവാവ് രേവതിനോട് പറഞ്ഞു.

അങ്ങനെ വീണ്ടും 25 കിലോ മീറ്റർ പിന്നിട്ട് തമ്പാനൂരിലെത്തി. തൈക്കാട് ഗവൺമെന്റ് ആശുപത്രിയുടെ അടുത്ത് നിർത്തി. കുറച്ചു നേരം ഓട്ടോയിൽ തന്നെ യുവാവ് ഇരുന്നു. അളിയൻ ഇപ്പോൾ വരും എന്നും പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ പണമുണ്ടെങ്കിൽ 1000 രൂപ തരാമോ അമ്മയുടെ ശവമക്കിന് വേണ്ട ചില സാധനങ്ങൾ വാങ്ങാനാണ് എന്നും അളിയൻ വരുമ്പോൾ വാടകയുടെ കൂടെ തിരികെ തരാമെന്നും രേവതിനോട് പറഞ്ഞു. യുവാവിന്റെ വാക്ക് വിശ്വസിച്ച് രേവത് കയ്യിലുണ്ടായിരുന്ന പണം നുള്ളിപെറുക്കി 1000 രൂപ തികച്ച് കൊടുത്തു.

ഏറെ സമയം കഴിഞ്ഞിട്ടും സാധനങ്ങൾ വാങ്ങാൻ പോയ ആളെ കാണാതിരുന്നതോടെയാണ് അയാൾ കടന്നു കളഞ്ഞതാണെന്ന് മനസ്സിലായത്. തൊട്ടടുത്തുള്ള കാടക്കാരോടും മറ്റും കാര്യങ്ങൾ പറഞ്ഞപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുക്കാൻ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞു. ഉടൻ തന്നെ പൊലീസ് ആശുപത്രിയുടെ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് പൊലീസുദ്യോഗസ്ഥർ എല്ലാവരും കൂടി പിരിവിട്ട് 500 രൂപ കൊടുത്താണ് രേവതിനെ തൃശൂരിലേക്ക് പറഞ്ഞു വിട്ടത്. യുവാവിന്റെ വിവരങ്ങൾ കേസ് അന്വേഷിക്കുന്ന തമ്പാനൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം ഓട്ടോറിക്ഷാ ഡ്രൈവർ രേവതിന്റെ ദുരിതകഥ കേട്ട് നിരവധി പേർ യുവാവിനെ സഹായിക്കാൻ നിരവധി പേർ രംഗത്തുവന്നിന്നു. ചിലർ രേവതിന് ധനസഹായങ്ങലും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP