റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടുത്ത പ്രതിസന്ധികളിലൂടെയാണ് മലയാളം വാർത്താ ചാനൽ മേഖല കടന്നുപോകുന്നത്. പല ചാനലുകളിലും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത വിധത്തിൽ സാമ്പത്തിക പ്രതിസന്ധി അടക്കം ഉടലെടുത്തിരിക്കുന്നു. സാറ്റലൈറ്റ് ചാനൽ മുന്നോട്ടു കൊണ്ടു പോകുന്നതിലെ പ്രതിസന്ധി മലയാളം വാർത്താ ചാനൽ രംഗത്തെ അതികായനായ റിപ്പോർട്ടർ ടി വി എം ഡി എം വി നികേഷ് കുമാർ തന്നെ പലതവണ തുറന്നു പറഞ്ഞിട്ടുമുണ്ട്. പലപ്പോഴും പരസ്യ താൽപ്പര്യങ്ങൾക്കും ചാനൽ പ്രവർത്തകർ കീഴടങ്ങേണ്ട അവസ്ഥയുമുണ്ട്. ഇത്തരത്തിൽ നിലവിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചാനലുകളുടെ കൂട്ടത്തിലാണ് റിപ്പോർട്ടർ ടിവിയും.
ഇടതുപക്ഷത്തോടു ചേർന്ന് മാധ്യമപ്രവർത്തനം നടത്തുന്ന റിപ്പോർട്ടർ ചാനൽ ഒരു വഴിത്തിരിവിന്റെ ഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. പലവിധ പ്രതിസന്ധികളിൽ ഉഴറുന്ന ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ റാണി ജോർജ്ജും പടിയിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ചാനലിലെ മുഖ്യ ഷെയർ ഹോൾഡർമാരിൽ ഒരാളായ റാണി തന്റെ ഓഹരികൾ വിറ്റ് പടിയിറങ്ങുകയാണ്് എന്നാണ് സൂചനകൾ. ഇത്തരമൊരു ഷെയർ കൈമാറ്റത്തിലേക്ക് ചാനൽ കടന്നിട്ടുണ്ടെന്നാണ് മറുനാടന് ലഭിച്ച വിവരങ്ങൾ.
റിപ്പോർട്ടർ ചാനലിന്റെ ഭരണ തലത്തിൽ നിന്നും അധികം വൈകാതെ നികേഷ് കുമാറും പടിയിറങ്ങുന്നുമെന്ന സൂചനയായാണ് ഷെയർ കൈമാറ്റത്തിന് ഒരുങ്ങുന്നത് സംബന്ധിച്ച നീക്കങ്ങളിൽ നിന്നും വ്യക്തമാകുന്ന കാര്യവും. അതേസമയം ചാനലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ രംഗത്തെത്തിയിരിക്കുന്നത് ആരാണ് എന്നതാണ് ഇടപാടിനെ ഏറെ വിവാദത്തിലാക്കുന്ന കാര്യവും. കേരളത്തിൽ അങ്ങോളമിങ്ങോളമായി നിരവധി തട്ടിപ്പു കേസിലുകളിൽ പ്രതികളായ വയനാട്ടിലെ അഗസ്റ്റിൻ സഹോദരന്മാരാണ് റിപ്പോർട്ടർ ടിവിയുടെ ഓഹരികൾ വാങ്ങിയത് എന്നാണ് സൂചനകൾ.
ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് വാവാദ നായകർ. അടുത്തകാലത്തായി വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ പ്രതികളാപ്പെട്ടവരാണ് ഇവർ. മാംഗോ ഫെറോ എന്ന ഡൽഹി കമ്പനിയുടെ പേരിലാണ് ചാനൽ ഏറ്റെടുത്തിരിക്കുന്നത്. എത്ര കോടിക്കാണ് ഇടപാട് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഈ ബാധ്യതകൾ അടക്കമാണോ ചാനൽ ഓഹരി കൈമാറ്റം എന്നതിലും വിവരങ്ങൾ ലഭിക്കാനുണ്ട്.
റിപ്പോർട്ടറിലെ റാണിയുടെ ഷെയർ മുട്ടിൽ മരംമുറി കേസിൽ പെട്ട ഇവർ വാങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. റാണി ജോർജ്ജ് ചാനലിൽ നിന്നും പടിയിറങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരമെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ അറസ്റ്റിലായപ്പോൾ റിപ്പോർട്ടർ ചാനൽ എംഡി നികേഷ്കുമാറിന്റെ പേരും അന്ന് ഉയർന്നു കേട്ടിരുന്നു. അന്ന് കേസിലെ പ്രതികളിൽ ഒരാളായ റോജി അഗസ്റ്റിൽ റിപ്പോർട്ടർ ന്യൂസ് ചാനലിന്റെ ഓഹരിയുടമയാണെന്ന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് വസ്തുതക്കൾക്ക് നിരക്കാത്തതാണെന്ന് കാണിച്ചു നികേഷും രംഗത്തുവന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ റിപ്പോർട്ടർ ടിവിയുടെ നിയന്ത്രണം അഗസ്റ്റിൻ സഹോദരങ്ങളുടെ കൈകളിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നിരവധി വഞ്ചനാ കേസുകളിൽ പ്രതികളാണ് ഈ സഹോദരങ്ങൾ.
ഇവരുമായുള്ള ചാനൽ ഓഹരി ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ തേടി മറുനാടൻ മലയാളി എം വി നികേഷ്കുമാറിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. ചാനലിന്റെ ഓഹരിയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ കേസുകളും മറ്റും നിലനിൽക്കുണ്ട്. മുൻ ഓഹരി ഉടമയായ ലാലിയ ജോസഫ് നൽകിയ കേസ് അടക്കം നിലനിന്നിരുന്നു. ഈ പരാതി പരിഹരിക്കാനും അഗസ്റ്റിൻ സഹോദരങ്ങൾ രംഗത്തു വന്നിരുന്നു എന്ന സൂചനകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി മറുനാടൻ വിളിച്ചെങ്കിലും ലാലിയുമായി ബന്ധപ്പെടാൻ സാധിച്ചില്ല.
റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകിയിരുന്നു. ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്. എന്നാൽ ഈ സമയത്ത് നൽകിയ വാഗ്ദാനമെല്ലാം നികേഷ് തന്ത്രപരമായി നടപ്പിലാക്കാതെ അട്ടിമറിച്ചെന്നായിരുന്നു ലാലിയ പരാതിപ്പെട്ടത്. ഇത് കമ്പനി ലോ ബോർഡും ശരിവെച്ച് ഓഹരിഘടനയിൽ മാറ്റം വരുത്തരുതെന്ന് ഉത്തരവിടുകയുമുണ്ടായി.
ചാനലിലെ പ്രശ്നങ്ങൾ കാരണം ഓഹരികൾ വിൽക്കാൻ നികേഷ് കുമാർ ശ്രമം നടത്തിയിരുന്നു. പല പ്രവാസികളുമായും ചർച്ചയും നടത്തിയെങ്കിലും ലാലിയയുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് മുന്നോട്ടു പോയില്ല. ലാലിയ - സി പി മാത്യു ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കർ തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കർ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫ്ളാറ്റുകൾ എന്നിവ 15 വർഷത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം ബാനർജി റോഡ് ശാഖയിൽ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങൾക്കാണ് റിപ്പോർട്ടർ ടിവിയുടെ 27 ശതമാനം ഓഹരി നല്കാൻ കരാർ ഉണ്ടാക്കിയത്.
റിപ്പോർട്ടർ ടിവി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 2011 ഏപ്രിലിൽ 26 % ഓഹരികൾ ലാലിയ ജോസെഫിനു നൽകി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയിൽ റിപ്പോർട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയിൽ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയിൽ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അവർ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു. ഈ ഇടപാട് തീർക്കാനായി ലണ്ടനിലെ ബിസിനസുകാരനായ ജോബി ജോർജിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഒന്നരക്കോടി നൽകിയപ്പോൾ തന്നെ ജോബിയും നികേഷുമായി പ്രശ്നം ഉണ്ടാവുകയും മറ്റൊരു നിക്ഷേപകനോട് പണം വാങ്ങി ജോബിയെ ഒഴിവാക്കുകയും ആയിരുന്നു. പിന്നീടാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരൻ മൻസൂർ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തുന്നത്.
ലാലിയയുമായുള്ള നിയമപ്രശ്നം കോടതിയിൽ തീർപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ സിപിഎമ്മുമായുള്ള അടുപ്പം ഉപയോഗിച്ച് കെ എഫ് സിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലോൺ നികേഷ് ചാനൽ നടത്താനായി എടുത്തിരുന്നു. ഈ തുകയുടെ തിരിച്ചടവ് ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. ഇതോടെയാണ് ചാനൽ വിൽക്കുന്നതിനെ കുറിച്ചുള്ള ആലോചന വീണ്ടും നടതെന്നാണ് വിവരം. അതേസമയം ലാലിയയുമായുള്ള സാമ്പത്തിക ഇടപാട് പരിഹരിച്ചാണ് അഗസ്റ്റിൻ സഹോദരന്മാർ ചാനൽ ഏറ്റെടുത്തത് എന്നാണ് സൂചനകളെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
റിപ്പോർട്ടർ ചാനലിന്റെ നിയന്ത്രണം അഗസ്റ്റിൻ സഹോദരന്മാരുടെ കൈകളിൽ എത്തിയാൽ നികേഷ് ഇവിടെ തുടരുമോ എന്ന കാര്യത്തിൽ അടക്കം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇൻഡോ- ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഓഹരികളാണ് വിവാദ നായകന്മാർ കൈവശപ്പെടുത്തുന്നതും എന്നതും ശ്രദ്ധേയമാണ്. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നികേഷ് അഴീക്കോട് മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. എന്നാൽ കെ എം ഷാജിയോട് അന്ന് പരാജയപ്പെട്ടതിന് ശേഷം വീണ്ടും ചാനൽ രംഗത്ത് സജീവമായി തുടരുകയായിരുന്ന നികേഷ് കുമാർ. ഇന്ത്യാവിഷൻ ചാനലിലൂടെ മലയാളം വാർത്താ ചാനൽ ലോകത്തിന് പുതിയ ഉണർവ്വു നൽകിയ നികേഷ് സ്വന്തം ചാനലെന്ന മോഹം പൂർത്തീകരിച്ചത് റിപ്പോർട്ടർ ടിവിയിലൂടെയായിരുന്നു.
അതേസമയം മറ്റു ചില മലയാളം വാർത്താ ചാനലുകളുടെ ഓഹരികളിലും അഗസ്റ്റിൻ സഹോദരങ്ങൾ കണ്ണുവെക്കുന്നു എന്നുള്ള സൂചനകളുമുണ്ട്. മലായളത്തിനെ മുൻനിര ചാനലായ 24 ന്യൂസ് ചാനലിന്റെ ഓഹരികൾ വാങ്ങാൻ ഇവർ ശ്രമം നടത്തിയെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ അത്തരം ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്ന് 24 ചാനൽ ഡയറക്ടർ ബോർഡ് അംഗം ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
- ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ, ഞാൻ മടുത്തു അമ്മേ; എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം; കാഞ്ചിയാറിൽ ഭർത്താവ് കൊലപ്പെടുത്തുന്നതിന് മുമ്പ് അനുമോൾ പിതൃസഹോദരിക്ക് അയച്ച സന്ദേശം ഇങ്ങനെ; ഭർത്താവ് ബിജേഷ് മൊബൈൽ ഉപേക്ഷിച്ച് അതിർത്തി കടന്നെന്ന് സൂചന
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- 'ഉറക്കമില്ല, കുളിയും നനയുമില്ല, ഞങ്ങൾ കാശു കൊടുത്തു വന്നവരല്ലേ'; ഒരു കെയർ ഹോം മാനേജർ നടത്തുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ആംബുലൻസ് ജീവനക്കാരുടെ പരാതിയിൽ കെയർ ഹോമിൽ റെയ്ഡ്; റിസ്ക് എടുക്കാൻ ഒരു മാനേജരും തയ്യാറാകില്ല; ജോലി ചെയ്യാൻ മടിയുള്ളവർ യുകെയിൽ വരുന്നതെന്തിനെന്ന ചോദ്യം ബാക്കിയാകുമ്പോൾ
- ഓസ്ട്രേലിയയിൽ നിന്നും വേരുകൾ തേടി സുബിനി കേരളത്തിലെത്തി; ജനിച്ച മണ്ണും ദത്തെടുക്കാൻ സഹായം നൽകിയവരെയും കാണാൻ: ജനിച്ച് ആറാം മാസം ഓസ്ട്രേലിയയിലെത്തിയ സുബിനി ഹെയ്ഡിന്റെ കഥ
- 'സ്വർണ്ണവളക്കായി കൈ വെട്ടിമാറ്റുന്ന ക്രിമിനൽ; ഏഴുപേരെ കൊന്നുതള്ളിയ നരാധമൻ'; പക്ഷേ അഞ്ച് കൊലപാതകക്കേസിൽ മൂന്നിലും കോടതി വെറുതെ വിട്ടു; നിയമസഹായം കിട്ടിയില്ല; ഭാര്യയെ കാറിലിട്ട് വക്കീൽ പീഡിപ്പിച്ചു; ഇപ്പോൾ മകൾ അഭിഭാഷക; റിപ്പർ ജയാനന്ദനെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് വ്യാജമോ; ന്യൂസ് മിനുട്ട് അന്വേഷണം ഞെട്ടിക്കുന്നത്
- ഫാരിസ് അബൂബക്കറിനെതിരായ ഇൻകംടാക്സ് റെയ്ഡ് രാഷ്ട്രീയ ഉന്നതരുടെ ഉറക്കം കെടുത്തുന്നു; സംസ്ഥാനത്തെ ഭൂമാഫിയയിലേക്ക് അന്വേഷണം നീളുമ്പോൾ വിറയ്ക്കുന്നത് എല്ലാ കക്ഷിയിലും പെട്ട ഉന്നതർ; സിനിമാ രംഗത്തള്ളവരും ആദായനികുതി വകുപ്പിന്റെ റഢാറിൽ; ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ളാറ്റും കണ്ടുകെട്ടി
- വമ്പൻ തിരിച്ചുവരവിനൊരുങ്ങി സാന്ദ്രാ തോമസ് പ്രൊഡക്ഷൻ; 'നല്ല നിലാവുള്ള രാത്രി 'റിലീസിനൊരുങ്ങുന്നു; തനി നാടൻ ആഘോഷത്തിന്റെ താളവുമായി ആദ്യ ഗാനം 'താനാരോ തന്നാരോ' പുറത്തിറങ്ങി
- 'ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്, ജീവിതം മടുത്തു'; മസ്ക്കത്തിലുള്ള പിതൃസഹോദരിക്ക് അനുമോൾ അയച്ച അവസാന സന്ദേശത്തിൽ നിറയുന്നത് വിജേഷിന്റെ പീഡനങ്ങൾ; ഭാര്യയെ കൊന്നു പുതപ്പിൽ സൂക്ഷിച്ച വിജേഷ് ബന്ധുക്കളോട് പറഞ്ഞത് നഴ്സറിയിൽ വാർഷികമെന്ന് പറഞ്ഞ് അനുമോൾ പോയെന്ന്
- പ്രണയത്തിനൊടുവിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം; ഒരുമിച്ചു താമസം തുടങ്ങിയപ്പോൾ അറിഞ്ഞത് ലഹരിക്ക് അടിമയെന്ന്; വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യയെ തല്ലിച്ചതച്ചു ഭർത്താവ്; തടയാൻ ചെന്നപ്പോൾ പിതാവുമായി കശപിശ; ഒടുവിൽ തല്ലുകൊണ്ട യുവതി പ്രതിയായി; എയർപോർട്ടിൽ നിന്നും പൊക്കി പൊലീസും; ഉന്നത ഇടപെടലെന്ന് ആരോപണം
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- ഒരുദിവസം വീട്ടിൽ അന്തിയുറങ്ങാമെന്ന് വല്ലാതെ മോഹിച്ചെങ്കിലും വെറുതെയായി; മാളയിലെ വീട്ടിൽ മകളോടും ഭാര്യയോടും സംസാരിച്ചിരുന്നത് മാത്രം അൽപം ആശ്വാസം; അയൽക്കാർ ആരും തിരിഞ്ഞുനോക്കിയില്ല; മകളുടെ വിവാഹത്തിന് പരോളിൽ ഇറങ്ങിയ റിപ്പർ ജയാനന്ദന് ഇന്നും ജയിലിൽ തന്നെ രാത്രിയുറക്കം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്