പിണറായിയുടെ സാലറി കട്ടിനെ പാടി പുകഴ്ത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി! ഏഷ്യാനെറ്റ് ന്യൂസിൽ ഒരു വർഷത്തേക്ക് 30 ശതമാനം വരെ സാലറി കട്ട്; ഉത്തരവ് പുറത്താകുന്നില്ലന്ന് ഉറപ്പാക്കാൻ ഓരോ ജീവനക്കാർക്കും നൽകുന്നത് വ്യത്യസ്ത ഉത്തരവുകൾ; നമ്പർ വൺ ചാനലിലെ ശമ്പളക്കുറവിൽ ഞെട്ടി മലയാള മാധ്യമ ലോകം; ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന മോദിയുടെ ആഹ്വാനത്തെ തള്ളി ബിജെപി എംപിയുടെ സ്ഥാപനം; നേരോടെ നിർഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസ് മുമ്പോട്ടു പോകുമ്പോൾ വിവാദ ഉത്തരവ് മറുനാടന്‍
ആർ പീയൂഷ്
കൊച്ചി: പിണറായി സർക്കാരിന്റെ സാലറി കട്ടിന് വേണ്ടി വാദിച്ചവർക്കും ഒടുവിൽ പണി കിട്ടി. കൊറോണയിൽ സർക്കാരിന്റെ വരുമാനം കുറഞ്ഞെന്നും അതുകൊണ്ട് തന്നെ ശമ്പളം കട്ട് ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും ചർച്ച ഉയർത്തിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇപ്പോഴിതാ എഷ്യാനെറ്റിലും സാലറി കട്ട്. പിണറായി വിജയൻ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 30 ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. അതും തിരിച്ചു നൽകുമെന്ന വ്യവസ്ഥയിൽ. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പളം കട്ട് ചെയ്യുന്നത് ഒരു വർഷത്തേക്കാണ്. പത്ത് മുതൽ 30 ശതമാനം വരെ സാലറി കട്ട്. വരുമാനം കുറയുമ്പോൾ ഇത് മാത്രമേ വഴിയുള്ളൂവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് ജീവനക്കാരെ അറിയിക്കുന്നത്.
വളരെ തന്ത്രപരമായാണ് ഇടപെടൽ. സാധാരണ മെയിലിലാണ് ഇത്തരം ഉത്തരവുകൾ ഏഷ്യാനെറ്റിൽ പുറത്തിറങ്ങുക. എന്നാൽ ഇത്തവണ ഉത്തരവ് മെയിലിൽ ഇല്ല. ജീവനക്കാരെ വിളിച്ച് കൈയിൽ സാലറി കട്ട് ഉത്തരവ് നൽകുകയാണ് മാനേജ്മെന്റ്. ഓരോ ഉത്തരവും വ്യത്യസ്തവുമാണ്. അതായത് ജീവനക്കാരൻ ജോയിന്റെ ചെയ്ത ദിവസം ഉൾപ്പെടെ രേഖപ്പെടുത്തുന്ന തരത്തിൽ ഓരോരുത്തർക്കും ഓരോ ഉത്തരവ്. അതായത് ഉത്തരവ് ചോർന്നാൽ കണ്ടു പടിക്കാനുള്ള എല്ലാ വഴിയും ഇതിലുണ്ട്. അതായത് ഏഷ്യാനെറ്റിലെ സാലറി കട്ടിൽ വാർത്ത വരുന്നത് ഏഷ്യാനെറ്റ് മാനേജ്മെന്റ് അംഗീകരിക്കുന്നില്ല. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉത്തരവുകളിൽ ഉണ്ടെന്നാണ് സൂചന. ഒരു വർഷത്തേക്ക് പത്ത് ശതമാനം മുതൽ 30 ശതമാനം വരെ ശമ്പളം പിടിക്കുമ്പോൾ അത് കോടികളുടെ ലാഭം ഏഷ്യാനെറ്റ് ന്യൂസിനുണ്ടാക്കും.
ജീവനക്കാരെ മൂന്ന് തട്ടുകളിലാക്കി തിരിച്ചാണ് സാലറി കട്ട്. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് പത്ത് ശതമാനം കുറയും. പിന്നെ ഇരുപത് ശതമാനം പിടിക്കുന്ന രണ്ടാമത്തെ സ്ലാബ്. കൂടുതൽ ശമ്പളം വാങ്ങുന്നവർക്ക് മുപ്പത് ശതമാനം നഷ്ടമാകും. ഇത്തരത്തിലാണ് ക്രമീകരണം. കോടികളുടെ വരുമാനം ഇതിലൂടെ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടും. ജീവനക്കാരുടെ പ്രെമോഷൻ അടക്കമുള്ള തടഞ്ഞു വച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്നതിനും ജീവനക്കാർക്ക് വിലക്കുകൾ ഉണ്ട്. അതിനാൽ സർക്കാരിന്റെ സാലറി കട്ട് ചർച്ച ചെയ്യുന്നവർക്ക് സ്വന്തം കാര്യത്തിൽ പരാതി പോലും പറയാനാകാത്ത സ്ഥിതിയാണ്. നോട്ട് നിരോധനവും ജി എസ് ടിയും വലിയ തരിച്ചടിയായെന്ന് പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിലെ സാലറി കട്ട്.
കോവിഡുകാലത്ത് ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് പ്രധാനമന്ത്രി മോദി എല്ലാവരോടും അഭ്യർത്ഥിച്ചിരുന്നു. ഇതാണ് ബിജെപിയുടെ എംപി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസ് തള്ളിക്കളയുന്നത്. ബിജെപിയുടെ എംപിയായതോടെ രാജീവ് ചന്ദ്രശേഖർ ചാനലിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. എങ്കിലും ചാനലിൽ ഭൂരിപക്ഷം ഷെയറുകളും രാജീവ് ചന്ദ്രശേഖറിന് സ്വന്തമാണ്. അത്തരമൊരു സ്ഥാപനമാണ് കോവിഡ് പ്രതിസന്ധിയിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാർ പലരും വലിയ ലോണുകൾ എടുത്തിട്ടുണ്ട്. അങ്ങനെയുള്ളവരെ തീർത്തും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ സംഭവം. ഇതിനെതിരെ ജീവനക്കാർക്ക് പ്രതിഷേധമുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
സാലറി കട്ടിൽ സർക്കാർ ജീവനക്കാരുടെ പ്രതിഷേധത്തിന് എതിരെയായിരുന്നു ഏഷ്യാനറ്റ് ന്യൂസിന്റെ പ്രത്യക്ഷ ചർച്ചകൾ. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിൽ സാലറി കട്ട് അനിവാര്യമാണെന്ന തരത്തിൽ വാർത്ത കൊടുത്തവരാണ് അവർ. ഈ മാധ്യമ പ്രവർത്തകർക്കാണ് പണി കിട്ടുന്നത്. നേരത്തെ ജയ് ഹിന്ദ് ടിവിയിൽ സമാനമായ സാലറി കട്ടിന് ചാനൽ എംഡിയായ കോൺഗ്രസ് നേതാവ് എംഎം ഹസൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് പത്ര പ്രവർത്തക യൂണിയൻ നേതാക്കൾ ഹസനേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കണ്ടിരുന്നു. തുടർന്ന് വേണ്ട തിരുത്തലുകൾ വരുത്തുമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോടികളുടെ വരുമാനമുള്ള ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പള കട്ട്.
വലിയ ലാഭത്തിൽ പോകുന്ന മാധ്യമ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. കേരളത്തിലെ നമ്പർ വൺ വാർത്താ ചാനൽ. ഈ ഖ്യാതി ഒരിക്കലും മറ്റൊരു ചാനലിന് മുമ്പിൽ ഏഷ്യാനെറ്റ് ന്യൂസ് അടിയറവ് വച്ചിട്ടില്ല. അങ്ങനെ സാമ്പത്തിക കരുത്തുണ്ടെന്ന് ഏവരും വിലയിരുത്തുന്ന ചാനലിലാണ് സാലറി കട്ട് വരുന്നത്. ഇത്രയും പ്രതിസന്ധി ചാനലിനുണ്ടെന്ന വാദം ജീവനക്കാർക്ക് വിശ്വസിക്കാനും കഴിയുന്നില്ല. എതിർപ്പുയർത്തിയാൽ സ്ഥലം മാറ്റം അടക്കമുള്ള പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ജീവനക്കാർ ഭയക്കുന്നു. പത്ര പ്രവർത്തക യൂണിയനും ഏഷ്യാനെറ്റ് ന്യൂസിനെ തിരുത്താനുള്ള കരുത്തുമില്ല. പത്രക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പലകുറി ആവശ്യപ്പെട്ടിരുന്നു.
ജയ്ഹിന്ദ് ടിവിയിൽ ശമ്പള കട്ടിന്റെ ഉത്തരവ് പുറത്തിറങ്ങിയത് പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദം ഒഴിവാക്കാൻ ജീവനക്കാർ ആരും ഉത്തരവ് പുറത്തു കാട്ടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളുമായി രംഗത്ത് വരുന്നത്. അമൃതാ ടിവിയിലും സമാനമായി ശമ്പളം കുറവ് ചെയ്യുന്നുണ്ടെന്നാണ് സൂചന. ഇവിടേയും ഉത്തരവ് പുറത്തിറങ്ങിയില്ല. ചാനൽ മേധാവി വിഡിയോ ലൈവിലെത്തി എല്ലാവരേയും ഇക്കാര്യം അറിയിക്കുകയായിരുന്നു. ഉത്തരവ് പുറത്തുവരാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഇതും. ഇതിന് പിന്നാലെയാണ് ശതകോടകളുടെ ആസ്തിയുള്ള ഏഷ്യാനെറ്റ് ന്യൂസും ശമ്പളം വെട്ടിക്കുറയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ന്യൂസ് 18നും ഒഴികെ ബാക്കിയെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഏഷ്യാനെറ്റ് ന്യൂസ് തന്നെ ശമ്പളം കട്ട് ചെയ്യുമ്പോൾ മറ്റ് ചെറുകിട ചാനലുകളും ജീവനക്കാരുടെ ശമ്പളത്തിൽ കൈവയ്ക്കാൻ സാധ്യത ഏറെയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍